Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വായനാവീഥി

രാഷ്ട്രീയ വിമര്‍ശനത്തിന്റെ രജതരേഖ

ഡോ.ഗോപി പുതുക്കോട്

Print Edition: 25 November 2022

ചുവപ്പിനപ്പുറം (ഓര്‍മ്മകള്‍)
പി.കേശവന്‍നായര്‍
പാഗന്‍ ബുക്‌സ്, കൊല്ലം
പേജ്: 224 വില: 160 രൂപ

സ്‌കൂള്‍ പഠനകാലം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച നേതാവായിരുന്നു പി. കേശവന്‍നായര്‍. അദ്ദേഹം 24 വര്‍ഷം സി.ഐ.ടി.യു കൊല്ലം ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറിയുമായിരുന്നു. തൊഴിലാളി സംഘടനയുടെ അഖിലേന്ത്യാ പ്രവര്‍ത്തക സമിതിയിലും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റിലും ദീര്‍ഘകാലം അംഗമായിരുന്നു. അദ്ദേഹം പറയുന്നു: ”ഞാനൊരു കസേര രാഷ്ട്രീയക്കാരനായിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തനകാലത്ത് ഞാന്‍ പങ്കെടുത്തു നടത്തിയിട്ടുള്ള കാല്‍നട ജാഥകളുടെയും പ്രതിഷേധപ്രകടനങ്ങളുടെയും മൊത്തം ദൂരമെടുത്താല്‍ ഭൂമിയെ ഒരു പ്രാവശ്യം ചുറ്റിവരാവുന്നത്ര ഉണ്ടാകുമെന്നാണ് തോന്നുന്നത്”.

1980കളുടെ അവസാനമായപ്പോഴേക്കും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പതനത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ആദ്യമൊന്നും ഗ്രന്ഥകാരന്‍ വിശ്വസിച്ചില്ല. എന്നാല്‍ പിന്നീട് സ്ഥിതിമാറി: അദ്ദേഹം പറയുന്നു ”കമ്മ്യൂണിസം മനുഷ്യനന്മയ്ക്ക് ഉതകുന്നതല്ലെന്നും അതിന്റെ സിദ്ധാന്തവും പ്രയോഗവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും ഞാന്‍ സംശയിച്ചുതുടങ്ങി. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടും സി.പി.ഐ (എം) നോടും എനിക്കുണ്ടായിരുന്ന പ്രതിബദ്ധതയ്ക്കും മങ്ങലേറ്റു. ഞാന്‍ സ്വത്വപ്രതിസന്ധിയിലായി”.

ഈ പ്രതിസന്ധിയില്‍ നിന്നു മോചനം നേടാന്‍ കേശവന്‍ നായര്‍ ഭൗതികശാസ്ത്രത്തിലേക്കു തിരിഞ്ഞു. പ്രപഞ്ചശാസ്ത്രപഠനത്തില്‍ ഏര്‍പ്പെട്ടു. ‘സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രപഞ്ചം’, ‘പ്രപഞ്ചം’ എന്നിങ്ങനെ രണ്ടു പുസ്തകങ്ങള്‍ രചിച്ചു. ഭൗതികവാദത്തില്‍ നിന്ന് പിന്നീട് ആത്മീയതയിലേക്കു നടന്നു. ‘ഭൗതികത്തിനപ്പുറം’ എന്ന കൃതി രചിച്ചു. തുടര്‍ന്ന് പാര്‍ട്ടി വിടുകയും ചെയ്തു.

കേശവന്‍ നായര്‍ ആത്മകഥയായിത്തന്നെ രചിച്ച പുസ്തകമാണ് ‘ചുവപ്പിനപ്പുറം’. ജനനം മുതലുള്ള സംഭവവികാസങ്ങള്‍ അതീവ ഹൃദ്യമായി ഇതില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു. ബിരുദപഠനം പൂര്‍ത്തിയാക്കി രാഷ്ട്രീയത്തിലേയ്ക്കു ചുവടുവെയ്ക്കുന്നതും തുടര്‍ന്നുണ്ടായ ചടുലവും, വിശ്രമരഹിതവുമായ, പ്രവര്‍ത്തനങ്ങളുടെ കാലത്തെയും അദ്ദേഹം ഹൃദ്യമായി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ 2005ലെ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ കേശവന്‍നായരുടെ പുസ്തകങ്ങളെ വിമര്‍ശിച്ചു. ”പ്രതിനിധികളുടെ വിമര്‍ശനത്തിന് വിധേയമായ എന്റെ പുസ്തകങ്ങളിലെങ്ങും കമ്മ്യൂണിസത്തിനെതിരായി ഒരു വാക്കുപോലും എഴുതിയിട്ടില്ലായിരുന്നു. ശങ്കരാചാര്യരും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും പ്രചരിപ്പിച്ച വേദാന്ത ദര്‍ശനത്തിന് ആധുനിക ഭൗതികത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ഏകത്വ ദര്‍ശനങ്ങളുമായി സമാന്തരങ്ങള്‍ ഉണ്ടെന്നു മാത്രമാണ് എന്റെ പുസ്തകങ്ങളില്‍ പറഞ്ഞിരുന്നത്”.

ഏതായാലും പുതിയ കമ്മിറ്റിയില്‍ കേശവന്‍ നായര്‍ ഉള്‍പ്പെട്ടില്ല. അതില്‍ അദ്ദേഹം സന്തോഷിക്കുകയാണു ചെയ്തത്. നമ്മുടെ ബൗദ്ധികമേഖലയെ ഉത്തേജിപ്പിച്ച പ്രൗഢകൃതികളാണ് ഒന്നൊന്നായി പുറത്തുവന്നത്. വിപരീതങ്ങള്‍ക്കപ്പുറം, ഭൗതികത്തിനപ്പുറം, ബോധത്തിനപ്പുറം, മാര്‍ക്‌സിസം ശാസ്ത്രമോ? മനുഷ്യമനസ്സും ക്വാണ്ടം ഭൗതികവും, ഗാന്ധിചിന്തകള്‍, വിവേകാനന്ദ ചിന്തകള്‍, ആസ്തികനായ ദൈവം – പട്ടിക നീണ്ടുപോകുന്നു.

മാര്‍ക്‌സിസത്തിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം ആധുനിക ഭൗതികത്തിന്റെയും ജീവശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ തെറ്റാണെന്നും ആപേക്ഷികതാ സിദ്ധാന്തത്തില്‍ നിന്നും ക്വാണ്ടം ബലതന്ത്രത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഏകത്വദര്‍ശനവുമായി പൊരുത്തപ്പെടുന്നതല്ല വൈരുദ്ധ്യാത്മക ഭൗതികവാദമെന്നും അദ്ദേഹം പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നു (പുറം 201). അതോടൊപ്പം മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രത്യയശാസ്ത്രസ്രോതസ്സുകള്‍ ഒന്നാണെന്നും വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ അധിഷ്ഠിതമായ ഒരു മതമാണ് കമ്മ്യൂണിസമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. (പുറം 201).

പാശ്ചാത്യലോകത്തെ മഹാന്മാരായ പല ശാസ്ത്രജ്ഞന്മാരും വിശിഷ്ടമാറ്റങ്ങളുടെ വെളിച്ചത്തില്‍ ഭാരതീയ ചിന്തയുടെ ആരാധകരായി മാറുമ്പോഴും നമ്മുടെ പണ്ഡിതന്മാര്‍ അന്ധകാരത്തിലാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. (പുറം 208).
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റുകളുടെ കാര്‍ഷികനയം കേരളത്തെ ഭക്ഷ്യസുരക്ഷിതത്വം ഇല്ലാത്ത ഒരു സംസ്ഥാനമാക്കി. കേരളത്തിന്റെ ആവാസവ്യവസ്ഥയെത്തന്നെ ഭൂപരിഷ്‌ക്കരണ നിയമങ്ങള്‍ തകര്‍ത്തു. കാര്‍ഷിക മേഖലയിലുണ്ടായ തകര്‍ച്ച വ്യവസായപുരോഗതിയെയും പിന്നോട്ടടിച്ചു. കേരളത്തെ വ്യവസായ സൗഹൃദസംസ്ഥാനമല്ലാതാക്കി മാറ്റിയതിലും വലിയ പങ്കാണ് കേരളത്തിലെ കമ്മ്യൂണിസം സ്വീകരിച്ചിട്ടുള്ളത് (പുറം 223).

കേവലം ഓര്‍മ്മക്കുറിപ്പുകള്‍ക്കപ്പുറം കാമ്പുറ്റ രാഷ്ട്രീയ-സാമൂഹ്യ വിമര്‍ശനങ്ങളുടെ സമാഹാരമാണ് ‘ചുവപ്പിനപ്പുറം’ എന്ന് നിസ്സംശയം പറയാം.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കവിതയുടെ അര്‍ത്ഥവിതാനങ്ങള്‍

കമ്മ്യൂണിസത്തിന്റെ കാണാപ്പുറങ്ങള്‍

കാലഘട്ടത്തിന്റെ ചരിത്രസാക്ഷ്യം

സംസ്‌കൃതചിത്തന്റെ ദേവപദങ്ങള്‍

താപസജീവിതത്തിന്റെ ചന്ദനസുഗന്ധം

ഒരു പരശുരാമ ജീവിതത്തിന്റെ ചരിത്രം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies