- ഛത്രപതി ശിവജി
- വാസുദേവ ബൽവന്ത ഫട്കേ
- ഗുരു രവിദാസ്
- ക്യാപ്റ്റൻ വിക്രം ബത്ര
- ജ്ഞാനഞ്ജൻ നിയോഗി
- സരോജിനി നായിഡു
- മഹർഷി ദയാനന്ദ സരസ്വതി
ജൂലയ് 7 പരംവീർചക്രക്യാപ്റ്റൻ വിക്രം ബത്ര വീരാഹുതി ദിനം.
“ഷേർഷാ റിപ്പോർട്ടിങ് ചാണക്യ –
യേ ദിൽ മാംഗേ മോർ” – “Ye Dil Mange More. ”
റിപ്പീറ്റ്, യേ ദിൽ മാംഗേ മോർ..
” ഒന്നുകിൽ ഞാൻ ത്രിവർണ്ണ പതാക പാറിപ്പിച്ചു കൊണ്ട് തിരികെ വരും. അല്ലെങ്കിൽ ത്രിവർണ പതാകയിൽ പൊതിഞ്ഞു വരും. എന്തായാലും ഞാൻ തിരികെ വരും ”
വിക്രം ബത്രയുടെ ഈ വാചകം പിന്നീട് ഇന്ത്യൻ സൈന്യത്തിന്റെ most quoted phrase ആയി മാറിയത് നമുക്കു അറിയാം. ഇൻഡ്യൻ ആർമി തന്നെ ഈ വാചകം ഔദ്യോഗികമായി പല ഇടത്തും ഉപയോഗിച്ചിട്ടുണ്ട്…
കാർഗിൽ യുദ്ധത്തിന്റെ വിജയം നിർണയിച്ച ഏറ്റവും പ്രധാനപ്പെട്ട Capture ആയിരുന്നു ടൈഗർ ഹില്ലിലെ Point 5140 ഇന്ത്യൻ സേന തിരികെ പിടിച്ചത്… അന്ന് ആ വിജയത്തിന് ശേഷം J K റൈഫിൾസിലെ ക്യാപ്റ്റൻ വിക്രം ബത്ര wireless മുഖേന അദ്ദേഹത്തിന്റെ കമാൻഡ് സെൻററിലേക്ക് അയച്ച ആ സന്ദേശം ആണ് പിന്നീട് ഇന്ത്യൻ സേനയുടെ കാർഗിൽ യുദ്ധത്തിന്റെ മുദ്രാവാക്യം ആയി മാറിയത്.
“Ye dil mange more… ”
ഈ ജൂലായ് 7 അദ്ദേഹം വീരചരമം പ്രാപിച്ചിട്ട് 20 വർഷം ആവുന്നു. മരണാനന്തരം രാജ്യം അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ആദരിച്ചു കൊണ്ടു യുദ്ധകാല പരമോന്നത സൈനിക ബഹുമതി ആയ പരം വീർ ചക്ര നൽകി ആദരിച്ചു. മാതൃരാജ്യത്തിനു വേണ്ടി ഉള്ള പോരാട്ടത്തിൽ സ്വജീവിതം സമർപ്പിച്ച മറ്റൊരു പുണ്യത്മാവ്. ഇന്ത്യൻ സൈന്യം ജന്മം നൽകിയ മറ്റൊരു പുലിക്കുട്ടി….
17000 അടി ഉയരത്തിൽ ഉള്ള ടൈഗർ ഹില്ലിലെ പോയിന്റ് 5140 തിരിച്ചു പിടിക്കണം. കുത്തനെ ഉള്ള 5140 യുടെ ഏറ്റവും മുകളിൽ പാകിസ്ഥാൻ ബങ്കർ സ്ഥാപിച്ചു താഴേക്ക് ആക്രമണം നടത്തുന്നു. മുകളിലേക്ക് കയറി വരുന്നവരെ കണ്ടു കൊണ്ടു ചായ ഒക്കെ കുടിച്ചു വെടി വച്ചു വീഴ്ത്താൻ പാകത്തിന് സൗകര്യമുള്ള പൊസിഷനിൽ ആണ് പാകിസ്ഥാൻ സൈന്യത്തിന്റെ ഇരിപ്പ്.. ആ പോയിന്റ് തകർക്കാതെ ടൈഗർ ഹിൽ തിരിച്ചു പിടിക്കാൻ കഴിയില്ല…അതിനു ആരെ നിയോഗികണം എന്നു Jk റേജിമെന്റിലെ കമാന്ഡിങ് ഓഫീസറിന് സംശയം ഉണ്ടായിരുന്നില്ല… സുപ്രധാനമായ തോലോലിങ് കുന്നുകൾ ഇന്ത്യൻ സൈന്യത്തിനു വേണ്ടി കനത്ത പോരാട്ടം നടത്തി തിരികെ പിടിച്ച 13 JK റൈഫിൾസിലെ ക്യാപ്റ്റൻ വിക്രം ബത്ര തിരികെ എത്തിയതെ ഉണ്ടായിരുന്നുള്ളൂ. പോയിന്റ് 5140 എത്ര ദുഷ്കരമാണോ വിജയം അത്രയും നീളും, സൈന്യത്തിന്റെ നാശവും കൂടും. അതിനാൽ 5140 പിടിക്കാൻ അദ്ദേഹത്തിനെ ഏൽപ്പിക്കാൻ റെജിമെന്റിന് അത്ര വിശ്വാസം ആയിരുന്നു..
നേരിട്ട് മുന്നിലൂടെ ഉള്ള കുന്നു കയറുന്ന മാർഗം ആത്‍മഹത്യ ആണെന്ന് ബത്രക്ക് വേഗം മനസിലായി. അദ്ദേഹം തെരഞ്ഞെടുത്ത വഴി പാകിസ്ഥാൻ ഒരിക്കലും ചിന്തിക്കുക കൂടി ചെയ്യാത്ത വഴി ആയിരുന്നു… പിന്നിലൂടെ ഉള്ള കുത്തനെ ഉള്ള പാറക്കെട്ടുകൾ വഴി കയറിൽ തൂങ്ങി പാകിസ്ഥാൻ പട്ടാളത്തിന്റെ പിന്നിൽ എത്തുക. അദ്ദേഹത്തിന്റെ ഡെൽട്ട കമ്പനി ദൗത്യത്തിൽ വിജയത്തിൽ എത്താൻ പോകുന്നതിന്റെ തൊട്ടു മുൻപ് പാക്കിസ്ഥാൻ പട്ടാളം ഇന്ത്യൻ സൈന്യം കയറി വരുന്നത് മണത്തറിഞ്ഞു. മുകളിൽ നിന്ന് താഴേക്ക് നിരായുധരായ നിരവധി പേരെ പാകിസ്‌ഥാനി പട്ടാളം വെടി വച്ചിട്ടു എങ്കിലും ബത്ര അടക്കം കുറച്ചു പേർ അതിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപെട്ടു. അവിടെ ഉള്ളവരെ മുഴുവൻ കൊന്നൊടുക്കി പാക് ബങ്കറും തകർത്തു കഴിഞ്ഞപോഴേക്കും ബത്രക്ക് സാരമായി പരുക്കേറ്റിരുന്നു… 3 പേരെ തോക്ക് കൊണ്ടും ഹാൻഡ് to ഹാൻഡ് ഫൈറ്റിലും കൊലപ്പെടുത്തിയ JK യുടെ ഷെർഷാ ആയ ബത്ര വിജയം നേടിയ ശേഷം കമാന്റിനെ ആ വിവരം അറിയിച്ചത് അങ്ങനെ ചരിത്രം ആയി…
ഈ വിജയം ആണ് പിന്നീട് പോയിന്റ് 5100, പോയിന്റ് 4700, ജങ്ഷൻ പീക്ക്, 3 പിമ്പിൾസ് തുടങ്ങിയ സുപ്രധാന പോയിന്റുകൾ പിടിക്കാൻ വേണ്ടി ഇന്ത്യൻ സൈന്യം ആങ്കർ പോയിന്റ് ആക്കിയത്… രാജ്യം മുഴുവൻ ഈ വിജയം ആഘോഷിച്ചു. പിടിച്ചെടുത്ത പാക്കിസ്ഥാന്റെ ഹെവി ടെക്നിക്കൽ മെഷീൻ ഗണ്ണും ആയി നിൽക്കുന്ന ബത്രയുടെ ചിത്രം എല്ലാ പത്രങ്ങളുടെയും ആദ്യ പേജായി മാറി..
” ഒന്നുകിൽ ഞാൻ ത്രിവർണ്ണ പതാക പാറിപ്പിച്ചു കൊണ്ട് തിരികെ വരും. അല്ലെങ്കിൽ ത്രിവർണ പതാകയിൽ പൊതിഞ്ഞു വരും. എന്തായാലും ഞാൻ തിരികെ വരും ”
വിക്രം ബത്രയുടെ ഈ വാചകം പിന്നീട് ഇന്ത്യൻ സൈന്യത്തിന്റെ most quoted phrase ആയി മാറിയത് നമുക്കു അറിയാം. ഇൻഡ്യൻ ആർമി തന്നെ ഈ വാചകം ഔദ്യോഗികമായി പല ഇടത്തും ഉപയോഗിച്ചിട്ടുണ്ട്…
പോയിന്റ് 4875 തിരിച്ചു പിടിക്കാൻ പോകുന്നതിനു മുന്നേ ബത്ര പറഞ്ഞ വാക്കുകൾ പക്ഷെ അറം പറ്റി… 4875 ൽ അവിടേക്ക് തിരിച്ച സുബൈദർ അടക്കം ഉള്ളവർ പരിക്ക് പറ്റി കുടുങ്ങി കിടക്കുന്നു. അവരെ രക്ഷിക്കണം 16000 അടി ഉയരത്തിൽ മഞ്ഞു പെയ്യുന്ന 4875 തിരിച്ചു പിടിക്കണം.. ബത്രയും സംഘവും പുറപ്പെട്ടു. ഭാരതത്തിന്റെ വീരന്മാരുടെ ചരിത്രം പേറിയ കാശ്മീരിന്റെ മണ്ണിൽ വീര്യത്തോടെ പോരാടിയ ബത്രയും സംഘവും 4875 ൽ നിന്നു പാകിസ്ഥാനെ തുരത്തി. അവരുടെ ബങ്കർ നശിപ്പിച്ചു. ശത്രുവിനെ കൊന്നു തള്ളി. പക്ഷെ മരണം അത് അതിന്റെ സമയത്തു തന്നെ വരും.
ഗ്രനേഡ് സ്‌ഫോടനത്തിൽ പരിക്കേറ്റ സഹപ്രവർത്തകനെ രക്ഷിക്കാൻ മുന്നിൽ ഇറങ്ങിയ ആളെ തിരികെ വിളിച്ചു സ്വയം കവർ ഇല്ലാതെ പുറത്തിറങ്ങിയ ബത്രയെ ദൂരെ നിന്നുള്ള ഒരു സ്നൈപ്പർ ബുള്ളെറ്റ് ഷോട്ടിലൂടെ പാകിസ്ഥാൻ വീഴ്ത്തി. എത്ര ധീരനായ പോരാളി ആയാലും ലോഹം പോലും തുളക്കുന്ന സ്നൈപ്പർ ബുള്ളറ്റിനെ തടുക്കാൻ സാധിക്കില്ലല്ലോ… ഒരു ജയ് മാതാ ദി വിളിയോടെ കാപ്റ്റൻ വിക്രം ബത്ര വിട പറഞ്ഞു. അദ്ദേഹം പറഞ്ഞത് പോലെ തന്നെ തിരികെ വന്നു. പക്ഷെ ത്രിവർണ്ണ പതാക പാറിച്ചു കൊണ്ടല്ല, അതിൽ പൊതിഞ്ഞു വിക്രം പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തി.
രാജ്യം ജന്മം നൽകിയ അനേകം വീരന്മാരുടെ കൂടെ സുവർണ്ണ ലിപികളിൽ ഒരു പേര് കൂടെ…
“ഷേർഷാ” ക്യാപ്റ്റൻ വിക്രം ബത്ര,
13 JK റൈഫിൾസ്..