Monday, December 11, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ലേഖനം ശാസ്ത്രായനം

ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ വാര്‍ത്താവിനിമയത്തിന്റെ നട്ടെല്ല്

യദു

Print Edition: 4 November 2022

ഇന്ന് ഏറ്റവുമധികം കേള്‍ക്കുന്ന ഒരു പദമാണ് ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ എന്നത്. വല്ലാതെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു വാക്കാണിത്. ശൂന്യാകാശത്ത് ഭൂമിയെ പ്രദക്ഷിണം ചെയ്യേണ്ട കൃത്രിമ ഉപഗ്രഹങ്ങള്‍ എങ്ങനെ ഭൂസ്ഥിരമാകും? ന്യായമായ സംശയമാണ്.

ഏകദേശം നൂറു കിലോമീറ്ററിന് മുകളിലാണ് ബഹിരാകാശം അഥവാ സ്പേസ് എന്ന് കണക്കാക്കിയിരിക്കുന്നത്. ഈ ഭാഗത്തേക്ക് ഒരു വസ്തുവിനെ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് ഭൂമിയെ വലം വെയ്ക്കാന്‍ തുടങ്ങും. ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് ഈ ഉയരത്തിലേക്ക് ഒരു വസ്തുവിനെ എത്തിക്കുക എന്നതാണ് റോക്കറ്റിന്റെ ജോലി. നൂറ് കിലോമീറ്റര്‍ മുതല്‍ അഞ്ഞൂറ് കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഉപഗ്രഹ ഭ്രമണപഥങ്ങളെ പൊതുവെ പറയുന്നത് ലോ ഏര്‍ത് ഓര്‍ബിറ്റുകള്‍ എന്നാണ്. ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്തിരിക്കുമ്പോള്‍ ഉപഗ്രഹങ്ങളുടെ ഭ്രമണ വേഗത വളരെ കൂടുതല്‍ ആയിരിക്കും. ഏറ്റവും താഴ്ന്ന ഭ്രമണപഥത്തില്‍ ഇത് മണിക്കൂറില്‍ 28000 കിലോമീറ്റര്‍ ആണ്. ഇവിടെയുള്ള ഒരു ഉപഗ്രഹം ഒരു മണിക്കൂറില്‍ താഴെ സമയത്തില്‍ ഭൂമിയെ ചുറ്റി വരും.

ഭ്രമണപഥത്തിന്റെ ഉയരം കൂടുന്തോറും വേഗത കുറഞ്ഞുവരും. നാനൂറോളം കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ വേഗത മണിക്കൂറില്‍ 17000 കിലോമീറ്റര്‍ ആണ്. അതിനു ഭൂമിയെ ചുറ്റാന്‍ ഒന്നര മണിക്കൂര്‍ സമയം വേണം. ഇങ്ങനെ ഭ്രമണപഥത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് ഭ്രമണവേഗം കുറഞ്ഞു കുറഞ്ഞു ഏതാണ്ട് 36000 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുമ്പോള്‍, അവിടെയുള്ള ഒരു ഉപഗ്രഹത്തിന്റെ ഭ്രമണവേഗത ഭൂമിയുടെ സ്വയംഭ്രമണ വേഗതക്ക് തുല്യമാകും. എന്നുവെച്ചാല്‍, ഭൂമിക്ക് സ്വയം ഒന്ന് തിരിയാന്‍ വേണ്ടത് ഇരുപത്തിനാലു മണിക്കൂര്‍ ആണല്ലോ. 36000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഒരു ഉപഗ്രഹത്തിനു ഭൂമിയെ ചുറ്റാന്‍ വേണ്ട വേഗതയും ഇതുതന്നെ ആണ്.

കുറച്ചുകൂടി വ്യക്തമാക്കിയാല്‍, അവിടെ നില്‍ക്കുന്ന ഉപഗ്രഹം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ എപ്പോഴും നിശ്ചലമാണ് എന്നു തോന്നും. എന്നുവെച്ചാല്‍ വലിയൊരു വടി കുത്തി നിര്‍ത്തി ഉപഗ്രഹത്തെ അവിടെ നിര്‍ത്തിയ പോലെ. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ എപ്പോഴും സ്ഥിരമായി നില്‍ക്കുന്നു എന്ന് തോന്നുന്നത് കൊണ്ടാണ് അവിടെയുള്ള ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ എന്നും ഈ ഭ്രമണപഥത്തെ ഭൂസ്ഥിര ഭ്രമണപഥമെന്നും വിളിക്കുന്നത്.

വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കുന്ന വലിയ ടവറുകള്‍ കണ്ടിട്ടില്ലേ. അവയുടെ അഗ്രത്താണ് ട്രാന്‍സ്മിറ്ററുകള്‍ സ്ഥാപിക്കുക. ഉയരം കൂടുന്തോറും പ്രസരണത്തിന്റെ ദൂരപരിധിയും കൂടും. അപ്പോള്‍ ഭൂസ്ഥിര ഉപഗ്രഹങ്ങളെ അത്രയും ഉയരമുള്ള ഒരു വാര്‍ത്താവിനിമയ ടവറിനു മുകളിലെ ട്രാന്‍സ്മിറ്റര്‍ ആയി കണക്കാക്കാം. ഇങ്ങനെ മൂന്നോ നാലോ ഉപഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ഭൂമി മുഴുവന്‍ കവര്‍ ചെയ്യാനും കഴിയും.

ആധുനിക കാലത്ത് വെള്ളവും വൈദ്യുതിയും പോലെ പ്രധാനമാണ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളും. ഇവയിലൂടെയാണ് ഇന്റര്‍നെറ്റും, ഫോണുകളും, സോഷ്യല്‍ മീഡിയയും, ടെലിഫോണുകളും വിദൂരപഠനങ്ങളും ടിവി ചാനലുകളും അങ്ങനെ മനുഷ്യജീവിതത്തിന്റെ സമസ്ത കാര്യങ്ങളും ചലിച്ചുകൊണ്ടിരിക്കുന്നത്.

ഇക്കാരണം കൊണ്ടുതന്നെ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കുക എന്നത് വലിയൊരു വ്യവസായ മേഖല തന്നെയാണ്. ഭാരതം അടക്കം നാലഞ്ചു രാജ്യങ്ങള്‍ക്ക് മാത്രമേ ഇതിനുള്ള സാങ്കേതിക ജ്ഞാനവും സൗകര്യങ്ങളും ഉള്ളൂ.

 

ShareTweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

വിജയന്‍ സഖാവ് ഭരിക്കുമ്പോള്‍ ഇസ്രായേല്‍ എന്നു മിണ്ടരുത്

ഇന്നത്തെ ഗാസ നാളത്തെ കേരളം

വേലിയില്‍ കയറി നില്‍ക്കുന്ന മുസ്ലിംലീഗ്

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies