Wednesday, February 8, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ വാര്‍ത്താവിനിമയത്തിന്റെ നട്ടെല്ല്

യദു

Print Edition: 4 November 2022

ഇന്ന് ഏറ്റവുമധികം കേള്‍ക്കുന്ന ഒരു പദമാണ് ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ എന്നത്. വല്ലാതെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു വാക്കാണിത്. ശൂന്യാകാശത്ത് ഭൂമിയെ പ്രദക്ഷിണം ചെയ്യേണ്ട കൃത്രിമ ഉപഗ്രഹങ്ങള്‍ എങ്ങനെ ഭൂസ്ഥിരമാകും? ന്യായമായ സംശയമാണ്.

ഏകദേശം നൂറു കിലോമീറ്ററിന് മുകളിലാണ് ബഹിരാകാശം അഥവാ സ്പേസ് എന്ന് കണക്കാക്കിയിരിക്കുന്നത്. ഈ ഭാഗത്തേക്ക് ഒരു വസ്തുവിനെ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് ഭൂമിയെ വലം വെയ്ക്കാന്‍ തുടങ്ങും. ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് ഈ ഉയരത്തിലേക്ക് ഒരു വസ്തുവിനെ എത്തിക്കുക എന്നതാണ് റോക്കറ്റിന്റെ ജോലി. നൂറ് കിലോമീറ്റര്‍ മുതല്‍ അഞ്ഞൂറ് കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഉപഗ്രഹ ഭ്രമണപഥങ്ങളെ പൊതുവെ പറയുന്നത് ലോ ഏര്‍ത് ഓര്‍ബിറ്റുകള്‍ എന്നാണ്. ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്തിരിക്കുമ്പോള്‍ ഉപഗ്രഹങ്ങളുടെ ഭ്രമണ വേഗത വളരെ കൂടുതല്‍ ആയിരിക്കും. ഏറ്റവും താഴ്ന്ന ഭ്രമണപഥത്തില്‍ ഇത് മണിക്കൂറില്‍ 28000 കിലോമീറ്റര്‍ ആണ്. ഇവിടെയുള്ള ഒരു ഉപഗ്രഹം ഒരു മണിക്കൂറില്‍ താഴെ സമയത്തില്‍ ഭൂമിയെ ചുറ്റി വരും.

ഭ്രമണപഥത്തിന്റെ ഉയരം കൂടുന്തോറും വേഗത കുറഞ്ഞുവരും. നാനൂറോളം കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ വേഗത മണിക്കൂറില്‍ 17000 കിലോമീറ്റര്‍ ആണ്. അതിനു ഭൂമിയെ ചുറ്റാന്‍ ഒന്നര മണിക്കൂര്‍ സമയം വേണം. ഇങ്ങനെ ഭ്രമണപഥത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് ഭ്രമണവേഗം കുറഞ്ഞു കുറഞ്ഞു ഏതാണ്ട് 36000 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുമ്പോള്‍, അവിടെയുള്ള ഒരു ഉപഗ്രഹത്തിന്റെ ഭ്രമണവേഗത ഭൂമിയുടെ സ്വയംഭ്രമണ വേഗതക്ക് തുല്യമാകും. എന്നുവെച്ചാല്‍, ഭൂമിക്ക് സ്വയം ഒന്ന് തിരിയാന്‍ വേണ്ടത് ഇരുപത്തിനാലു മണിക്കൂര്‍ ആണല്ലോ. 36000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഒരു ഉപഗ്രഹത്തിനു ഭൂമിയെ ചുറ്റാന്‍ വേണ്ട വേഗതയും ഇതുതന്നെ ആണ്.

കുറച്ചുകൂടി വ്യക്തമാക്കിയാല്‍, അവിടെ നില്‍ക്കുന്ന ഉപഗ്രഹം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ എപ്പോഴും നിശ്ചലമാണ് എന്നു തോന്നും. എന്നുവെച്ചാല്‍ വലിയൊരു വടി കുത്തി നിര്‍ത്തി ഉപഗ്രഹത്തെ അവിടെ നിര്‍ത്തിയ പോലെ. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ എപ്പോഴും സ്ഥിരമായി നില്‍ക്കുന്നു എന്ന് തോന്നുന്നത് കൊണ്ടാണ് അവിടെയുള്ള ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ എന്നും ഈ ഭ്രമണപഥത്തെ ഭൂസ്ഥിര ഭ്രമണപഥമെന്നും വിളിക്കുന്നത്.

വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കുന്ന വലിയ ടവറുകള്‍ കണ്ടിട്ടില്ലേ. അവയുടെ അഗ്രത്താണ് ട്രാന്‍സ്മിറ്ററുകള്‍ സ്ഥാപിക്കുക. ഉയരം കൂടുന്തോറും പ്രസരണത്തിന്റെ ദൂരപരിധിയും കൂടും. അപ്പോള്‍ ഭൂസ്ഥിര ഉപഗ്രഹങ്ങളെ അത്രയും ഉയരമുള്ള ഒരു വാര്‍ത്താവിനിമയ ടവറിനു മുകളിലെ ട്രാന്‍സ്മിറ്റര്‍ ആയി കണക്കാക്കാം. ഇങ്ങനെ മൂന്നോ നാലോ ഉപഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ഭൂമി മുഴുവന്‍ കവര്‍ ചെയ്യാനും കഴിയും.

ആധുനിക കാലത്ത് വെള്ളവും വൈദ്യുതിയും പോലെ പ്രധാനമാണ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളും. ഇവയിലൂടെയാണ് ഇന്റര്‍നെറ്റും, ഫോണുകളും, സോഷ്യല്‍ മീഡിയയും, ടെലിഫോണുകളും വിദൂരപഠനങ്ങളും ടിവി ചാനലുകളും അങ്ങനെ മനുഷ്യജീവിതത്തിന്റെ സമസ്ത കാര്യങ്ങളും ചലിച്ചുകൊണ്ടിരിക്കുന്നത്.

ഇക്കാരണം കൊണ്ടുതന്നെ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കുക എന്നത് വലിയൊരു വ്യവസായ മേഖല തന്നെയാണ്. ഭാരതം അടക്കം നാലഞ്ചു രാജ്യങ്ങള്‍ക്ക് മാത്രമേ ഇതിനുള്ള സാങ്കേതിക ജ്ഞാനവും സൗകര്യങ്ങളും ഉള്ളൂ.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മാഗ്ലെവ്- നിലം തൊടാത്ത തീവണ്ടി

3D എന്ന മായാജാലം

ഈഥര്‍-ഇരുട്ടുമുറിയിലെ ഇല്ലാത്ത കറുത്ത പൂച്ച

അറിവുകള്‍ക്ക് അതിരുണ്ടോ?

സമയരഥം

സ്‌കൈറൂട്ട് – ഭാരതത്തിന്റെ സ്‌പേസ് എക്‌സ്‌

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies