Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അനുസ്മരണം

ഒളിമങ്ങാത്ത ഓര്‍മ്മകള്‍

വി.വി. ഹരിഹരന്‍

Print Edition: 11 November 2022

തൃശ്ശൂര്‍ ജില്ലയില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ പി.എം. രാഘവന്‍. സംഘ പ്രവര്‍ത്തനത്തിന് പല ഭാഗത്ത് നിന്നും വലിയ വെല്ലുവിളികളും എതിര്‍പ്പുകളും നേരിടേണ്ടി വന്ന ഒരു കാലഘട്ടത്തില്‍ അതൊന്നും വകവെക്കാതെ തന്നെ അദ്ദേഹം സംഘത്തിന്റെ ഭാഗമായി. ഗുരുവായൂര്‍ മുതല്‍ വാടാനപ്പള്ളി വരെയുള്ള പ്രദേശങ്ങളില്‍ സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. എല്ലാവരോടും ചെറുപുഞ്ചിരിയോടെ സംസാരിക്കുകയും സംഘടനാ കാര്യങ്ങളില്‍ സൗമ്യമായി ദേഷ്യപ്പെടുകയും ചെയ്യുമായിരുന്ന രാഘവേട്ടന്റെ ശൈലി സ്വയംസേവകര്‍ക്ക് മുന്നില്‍ ഒരു പാഠപുസ്തകം തന്നെയാണ്. സംഘടനാ പ്രവര്‍ത്തനത്തിനിടയില്‍ വന്നുപെടുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ പുതുതലമുറയ്ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ എന്തിനും ഏതിനും ആശ്രയിക്കാവുന്ന അദ്ധ്യാപകനായിരുന്നു രാഘവേട്ടന്‍.

സ്‌കൂള്‍ പഠനകാലത്തുതന്നെ സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം കേസരിയുടെ പ്രചാരണവും അദ്ദേഹം ഏറ്റെടുത്തു. ഗുരുവായൂര്‍, വാടാനപ്പള്ളി മേഖലകളില്‍ കിലോമീറ്ററുകളോളം നടന്ന് വളരെക്കാലം രാഘവേട്ടന്‍ കേസരിയുടെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. സ്വയംസേവകര്‍ക്ക് മുന്നില്‍ കേസരിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും അവരില്‍ വായനാശീലം വളര്‍ത്തുകയും ചെയ്യുന്നതില്‍ രാഘവേട്ടന്റെ പരിശ്രമം എടുത്തു പറയേണ്ടതാണ്. രാഘവേട്ടനെ കുറിച്ച് ധാരാളം കേട്ടറിഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തെ നേരിട്ട് കാണുന്നത് ദുബായിലെ കാരമാ പോസ്റ്റ് ഓഫീസില്‍ വെച്ചായിരുന്നു. അന്ന് ഞാന്‍ ദുബായില്‍ എത്തി അധികകാലമായിട്ടില്ല. ആകെ അറിയാവുന്നത് മലയാളവും, കുറച്ച് ഇംഗ്ലീഷും മാത്രമായിരുന്നു. ഓഫീസ് അറിയാതെ നടക്കുമ്പോള്‍ ഒരാള്‍ മുന്നിലൂടെ നടന്നു വരുന്നത് കണ്ടു. മലയാളിയാണെന്ന തോന്നല്‍ എന്നില്‍ വിശ്വാസം വര്‍ദ്ധിപ്പിച്ചു. ഉടനെ മലയാളവും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ ഞാന്‍ പോസ്റ്റോഫീസ് എവിടെയാണെന്ന് അന്വേഷിച്ചു. മലയാളം പറഞ്ഞാല്‍ മതി എന്നായിരുന്നു മറുപടി. എന്റെ ഉച്ചാരണം കേട്ടപ്പൊഴേ ഞാന്‍ തൃശ്ശൂര്‍ക്കാരനാണെന്ന് രാഘവേട്ടന് മനസ്സിലായി. എവിടെയാണ് വീട് എന്ന് അദ്ദേഹം അന്വേഷിച്ചു. നാടും വീടും എല്ലാം സുപരിചിതമായിരുന്നു. തുടര്‍ന്ന് എല്ലാവരുടെയും സുഖവിവരങ്ങള്‍ തിരക്കി. പിന്നീട് ഞാന്‍ ബിജെപിയുടെ പാവറട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയതിനുശേഷം പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരന്തരം രാഘവേട്ടനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ തിരംഗ യാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ പാവറട്ടി പഞ്ചായത്തിലെ യാത്രയെക്കുറിച്ച് രാഘവേട്ടനെ അറിയിച്ചു. തീര്‍ച്ചയായും പങ്കെടുക്കും എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിനായി വീരചരമം വരിച്ച യോദ്ധാക്കളുടെ സ്മരണക്കായി നടന്ന തിരംഗ യാത്രയില്‍ അദ്ദേഹമാണ് ത്രിവര്‍ണ്ണ പതാക എന്നെ ഏല്‍പ്പിച്ചത്. താന്‍ ഏറ്റെടുത്ത ദൗത്യം പുതിയ തലമുറയിലേക്ക് കൈമാറി രാഘവേട്ടന്‍ നമ്മെ വിട്ടുപോയിരിക്കുന്നു. ദീപ്തമായ ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

(ബിജെപി പാവറട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് ലേഖകന്‍)

Share17TweetSendShare

Related Posts

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

നിശ്ശബ്ദ സേവനത്തിന്റെ സൗരഭ്യം

അഭ്രപാളികളിലെ കാവ്യ-കലാസങ്കീര്‍ത്തനം

ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍

തേജസ്വിയായ ഗുരുനാഥന്‍

മാതൃവാത്സല്യത്തിന്റെ സംഘടനാമുഖം

ഭൂമിയെ പച്ചപ്പണിയിക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ബാലന്‍

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies