Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അനുസ്മരണം

നേരനുഭവങ്ങളുടെ നാരായം

ഇ.എന്‍. നന്ദകുമാര്‍ (മെമ്പര്‍, എന്‍.ബി.ടി. എക്‌സിക്യൂട്ടീവ് കമ്മിറ്റി)

Print Edition: 9 September 2022

സാഹിത്യം വിശേഷിച്ചു കഥയും കവിതയുമൊക്കെ സാമ്പ്രദായിക രീതികള്‍ അനുവര്‍ത്തിച്ചുകൊണ്ടുള്ളതാകണമെന്ന വാശി പലര്‍ക്കും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനെയെല്ലാം അതിവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു ഈയിടെ അന്തരിച്ച നാരായന്‍. നാരായണന്‍ എന്ന പേര് തെറ്റി നാരായന്‍ ആയതാണെന്നൊക്കെ പറഞ്ഞാലും ‘നാരായ’വുമായി ഉറ്റ ബന്ധമുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ അതില്‍ തെറ്റില്ല. 1995ല്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ച ശേഷമാണ് നാരായന്‍ എഴുത്തിലേക്കു നീങ്ങുന്നതും ‘കൊച്ചരേത്തി’ പിറക്കുന്നതും. അതൊരു വെളിപാടായിരുന്നില്ല. അവാര്‍ഡ് ലക്ഷ്യം വച്ചുള്ള ഏറും ആയിരുന്നില്ല. അഞ്ചു പതിറ്റാണ്ടോളം മനസ്സില്‍ പേറിയ സ്വന്തം മാതാവിന്റെ രൂപവും ഭാവവും വായനക്കാരനു മുന്നില്‍, അല്ല പൊതു സമൂഹമനഃസാക്ഷിക്കു മുമ്പില്‍ അനാവരണം ചെയ്യുകയായിരുന്നു. കൊച്ചു രാമന്‍ എന്ന മനുഷ്യനിലൂടെ, കുഞ്ഞിപ്പെണ്ണിന്റെ കണ്ണുനീരിലൂടെ കൊച്ചരേത്തി മലയരയ വിഭാഗത്തിന്റെ നീറുന്ന വേദനകള്‍ പങ്കിടുകയായിരുന്നു. പഴയ മേലാളന്മാരെ പുറന്തള്ളി, പുരോഗമനത്തിന്റെ തൂവെള്ളവസ്ത്രമണിഞ്ഞ പുതിയ മേലാളന്മാരെ തുറന്നു കാട്ടാന്‍ നാരായന്‍ മടിച്ചില്ല. മലയരയന്മാര്‍ക്കും മറ്റാദിവാസികള്‍ക്കും ലഭിക്കേണ്ട സംവരണം അടക്കമുള്ള ആനുകൂല്യങ്ങള്‍ ഭരണാധിപന്മാരുടെ സ്വാധീനം ഉപയോഗിച്ച് നിയമ നിര്‍മ്മാണം നടത്തി തട്ടിയെടുക്കുമ്പോള്‍ നിസ്സഹായരായ ആദിവാസികളുടെ ജീവിതം ‘മധു’വില്‍ അവസാനിക്കുന്നു എന്നദ്ദേഹം പറയാറുണ്ട്.

തൊടുപുഴ താലൂക്കിലെ കുടയത്തൂരില്‍ 1940ലാണ് നാരായന്‍ ജനിച്ചത്. അച്ഛന്‍ മാമന്‍, അമ്മ കൊച്ചൂട്ടി. നാരായന് രണ്ടു വയസുള്ളപ്പോള്‍ സര്‍പ്പദംശമേറ്റ് അമ്മ ലോകത്തോട് വിടപറഞ്ഞു. അമ്മയുടെ, വീടിന്റെ, സമൂഹത്തിന്റെ കഥ കൊച്ചരേത്തിയിലൂടെ മലയാളി അറിഞ്ഞു. പ്രശ്‌നത്തിനു പരിഹാരം ആയില്ലെങ്കിലും, എഴുത്തിന്റെ മികവിനെ കേരളത്തിന് അംഗീകരിക്കാതിരിക്കാനായില്ല. ആ രചനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പുസ്തകം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി ഓക്‌സ്‌ഫോഡ് പ്രസിദ്ധീകരിച്ചു. വിദേശ യൂണിവേഴ്‌സിറ്റികളില്‍, സബെറ്റേണ്‍ സ്റ്റഡീസില്‍ അംഗീകൃത ഗ്രന്ഥമാണിത്. ഇക്കണോമിസ്റ്റ് ക്രോസ് വേര്‍ഡ് ബുക്ക് അവാര്‍ഡും ലഭിച്ചു. അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത കൃതികള്‍ മലയാളത്തിലും തമിഴിലും എന്‍.ബി.ടി. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തെലുങ്കിലും ഉടനെ പ്രസിദ്ധീകരിക്കും. ഊരാളിക്കുടി, ചെങ്ങാറും കൂട്ടാളും, വന്നല, ആരാണ് തോല്‍ക്കുന്നവര്‍, കഥകള്‍ നാരായന്‍ എന്നിവയാണ് മറ്റു കൃതികള്‍.

അന്താരാഷ്ട്ര പുസ്തകോത്സവ സമിതി വെണ്ണല മോഹനന്റെ നേതൃത്വത്തില്‍ അരുവിക്കരയിലെ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ശിവക്ഷേത്രത്തില്‍ നിന്നാരംഭിച്ച സാംസ്‌കാരിക യാത്ര ഉദ്ഘാടനം ചെയ്തത് നാരായനാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടന്ന പുസ്തകോത്സവത്തിലും ഭാര്യ ലതചേച്ചിയോടൊപ്പം അദ്ദേഹം പങ്കെടുത്തു. രാജേശ്വരിയും പരേതനായ സിദ്ധാര്‍ത്ഥകുമാറും സന്തോഷ് നാരായനും മക്കളാണ്. ഭാരതത്തില്‍ ദ്രൗപതി മുര്‍മു രാഷ്ട്രപതി ആകും. എന്നാല്‍ ‘സാക്ഷരകേരളം’ അവരെ അംഗീകരിക്കില്ല. നാരായന്റെയും സ്ഥാനം നമ്മുടെ സാഹിത്യമേലാളന്മാരുടെ പടിപ്പുരയ്ക്കു പുറത്തായിരുന്നു.

 

 

Share23TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ബീയാര്‍ മടങ്ങി… പാട്ടിന്റെ പാലാഴി തീര്‍ത്ത്‌

ഹീരാബെന്നിന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതം

ദേവസ്പര്‍ശമുള്ള അധ്യാപകന്‍

അവകാശപ്പോരാട്ടങ്ങളുടെ അഗ്നിജ്വാല

കര്‍മയോഗിയായ സാത്വിക തേജസ്സ്

മദനൻ സാറും അടപ്പൂരച്ചനും

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies