Saturday, April 1, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

ചുവപ്പുനീക്കം പ്രപഞ്ചവികാസം

യദു

Print Edition: 22 July 2022

പതിമൂന്നു ബില്യണ്‍, അതായത് ഏതാണ്ട് 1400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇനിയും മനസ്സിലായിട്ടില്ലാത്ത ഏതോ അജ്ഞാത കാരണങ്ങളാല്‍ ഒരു പ്രപഞ്ചവസ്തു പൊട്ടിത്തെറിച്ചുണ്ടായതാണ് ഇന്നത്തെ ദൃശ്യപ്രപഞ്ചം എന്നത് ശാസ്ത്രലോകം ഏറക്കുറെ സ്ഥിരീകരിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ നിഗമനത്തിലേക്ക് എത്തിയ വഴികള്‍ ഒന്ന് ചര്‍ച്ച ചെയ്താലോ.

1919 ലാണ് എഡ്വിന്‍ ഹബിള്‍ തന്റെ 100 ഇഞ്ച് നീളമുള്ള ദൂരദര്‍ശിനിയിലൂടെ നിരീക്ഷണം നടത്തവേ, നക്ഷത്രങ്ങളും ഗ്യാലക്‌സികളും പരസ്പരം അകന്നു പോവുകയാണ് എന്ന ഒരു നിഗമനത്തിലെത്തിയത്. അന്ന് ലഭ്യമായിരുന്ന സാങ്കേതിക വിദ്യകളിലൂടെയും തുടര്‍ച്ചയായ, ശ്രമകരമായ നിരീക്ഷണങ്ങളിലൂടേയും പഠനങ്ങളിലൂടേയും അദ്ദേഹം അത് ഉറപ്പിക്കുകയും ചെയ്തു. അതെ പ്രപഞ്ചം വികസിക്കുകയാണ്.

പിന്നീടാണ് ചുവപ്പുനീക്കം എന്ന പ്രതിഭാസത്തിലൂടെ പ്രപഞ്ചവികാസം അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടത്.

തരംഗങ്ങള്‍ക്ക് ഡോപ്ലര്‍ പ്രഭാവം (Doppler effect) എന്നൊരു സ്വഭാവമുണ്ട്. അതായത്, ഒരു പ്രഭവകേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട് മറ്റൊരിടത്ത് സ്വീകരിക്കുമ്പോള്‍ ആണല്ലോ നാം തരംഗങ്ങളെ തിരിച്ചറിയുന്നത്. രണ്ടു കേന്ദ്രങ്ങളും സ്ഥായിയായി നില്‍ക്കുകയാണെങ്കില്‍ ആ തരംഗങ്ങളുടെ ദൈര്‍ഘ്യവും (Wave Length)സ്ഥായിയായിരിക്കും. എന്നാല്‍ തരംഗ ശ്രോതസ്സ് അകന്നുപോവുകയാണെങ്കിലോ അടുത്തുവരുകയാണെങ്കിലോ സ്വീകരിക്കുന്ന സ്ഥലത്ത് തരംഗദൈര്‍ഘ്യം വ്യത്യാസപ്പെടും.

മനസ്സിലായില്ല അല്ലെ? പറയാം. ഒരു ട്രെയിന്‍ ചൂളം വിളിച്ചുകൊണ്ട് അതിവേഗം നമ്മെ സമീപിക്കുന്നു എന്ന് കരുതുക. അടുത്തുവരുന്തോറും ചൂളം വിളിയുടെ കരുത്ത് കൂടി വരും. അത് അടുത്ത് വരുന്നത് കൊണ്ട് മാത്രമല്ല. പ്രധാനമായും, ട്രെയിന്‍ എന്ന തരംഗ ശ്രോതസ്സ് അതിവേഗം നമ്മെ സമീപിക്കുമ്പോള്‍ ശബ്ദതരംഗങ്ങളുടെ തരംഗദൈര്‍ഘ്യം കുറയുകയും ആവൃത്തി (frequency) കൂടുകയും ചെയ്യും. അപ്പോള്‍ ശബ്ദത്തിനു കൂടുതല്‍ മൂര്‍ച്ചയുണ്ടാകും. അകന്നു പോകുമ്പോള്‍ തരംഗദൈര്‍ഘ്യം കുറയുകയും ശബ്ദം അലിഞ്ഞു ഇല്ലാതാവുകയും ചെയ്യും.

ഇത് പ്രകാശമടക്കമുള്ള, വൈദ്യുതകാന്തികതരംഗങ്ങള്‍ക്കും ബാധകമാണ്. ദൃശ്യപ്രകാശത്തിന്റെ സ്‌പെക്ട്രത്തില്‍ ചുവപ്പ് മുതല്‍ വയലറ്റ് വരെയുള്ള ദൃശ്യപ്രകാശത്തില്‍ ചുവപ്പ് നിറത്തിന്റെ ഭാഗം തരംഗദൈര്‍ഘ്യം ഏറ്റവും കുറവും വയലറ്റിനു കൂടുതലുമാണ്.

നക്ഷത്രങ്ങളില്‍ നിന്നുള്ള വൈദ്യുതകാന്തിക സിഗ്‌നലുകള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു വിശകലനം ചെയ്തപ്പോള്‍ തെളിഞ്ഞ പ്രധാനകാര്യം ഇവ തരംഗദൈര്‍ഘ്യം കുറയുന്ന പ്രവണത കാണിക്കുന്നു എന്നതാണ്. അതായത് ഒരു സ്‌പെക്ട്രത്തില്‍ തരംഗദൈര്‍ഘ്യം കുറവുള്ള ചുവപ്പ് ഭാഗത്തേക്ക് പോകാനുള്ള ഇഷ്ടം. അതുകൊണ്ടുതന്നെ ഈ പ്രതിഭാസത്തിനു ചുവപ്പുനീക്കം (Red shift) എന്ന് തന്നെ പേരിട്ടു. ഈ ചുവപ്പുനീക്കത്തിന്റെ വേഗതയും നിര്‍ണ്ണയിച്ചിട്ടുണ്ട്. ഏതാണ്ട്, പ്രകാശവേഗതയുടെ അടുത്ത് വരും അത്.

അതായത്, സര്‍വ്വ പ്രപഞ്ചവസ്തുക്കളും അതിവേഗതയില്‍ അകന്നകന്നു പോവുകയാണ്. അപ്പോള്‍ കുറേക്കാലം മുമ്പ് അവ അടുത്തായിരുന്നില്ലേ, അതിനും കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറേക്കൂടി അടുത്തായിരുന്നില്ലേ…അങ്ങനെയങ്ങനെ കണക്കാക്കി കണക്കാക്കി വന്നപ്പോള്‍ പതിമൂന്ന് ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രപഞ്ചം എന്ന് പറയുന്നത് ഒറ്റ വസ്തുവായി ചേര്‍ന്നിരുന്നതാണ് എന്ന വിപ്ലവകരമായ വസ്തുതയാണ് അനാവരണം ചെയ്യപ്പെട്ടത്.

ഈ കണ്ടെത്തലിനു കാരണമായ എഡ്വിന്‍ ഹബിളിന് ഒരിക്കലും ഒരു നോബല്‍ സമ്മാനം ലഭിച്ചില്ല എന്നത് ശാസ്ത്രലോകത്തെ ഏറ്റവും വലിയ ഒരു നാണക്കേട് ആയി തുടരുന്നു. എങ്കിലും 1989ല്‍ വിക്ഷേപിച്ചു പ്രപഞ്ചവിസ്മയങ്ങളുടെ ജാലകങ്ങള്‍ മാനവരാശിക്ക് തുറന്നു നല്‍കിയ ബഹിരാകാശ ടെലസ്‌കോപ്പിനു ഹബിള്‍ ടെലിസ്‌കോപ്പ് എന്ന് പേര് നല്‍കി ആ ജ്യോതിശാത്രജ്ഞനെ നാം ആദരിച്ചു.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവികസനം പ്രകൃതിയെ അറിഞ്ഞ്‌

ലിഥിയം എന്ന വെളുത്ത സ്വര്‍ണ്ണം

കൂകിപ്പാഞ്ഞു വരുന്നു ഹൈഡ്രജന്‍ തീവണ്ടികള്‍

ഭാരതത്തിന്റെ സ്വന്തം ഭറോസ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പൈതൃകാഭിമാനമുള്ള ഹിന്ദുക്കള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിടണം

മാരീച വിദ്യ ബിഷപ്പിനെ വീഴ്ത്താന്‍

വെളിപാട്

ജൈവകൃഷിയിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കണം: ഡോ.മോഹന്‍ ഭാഗവത്

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

‘മൂര്‍ഖതയും ഭീകരതയും’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies