Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

മോക്ഷം (യോഗപദ്ധതി 104)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 8 July 2022

ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളാണ്, ധര്‍മ – അര്‍ഥ – കാമ – മോക്ഷങ്ങള്‍. മേല്പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട്, മോക്ഷത്തെ ഉരു (ശ്രേഷ്ഠ)പുരുഷാര്‍ഥം – എന്നു വിശേഷിപ്പിക്കുന്നു. മറ്റുള്ളവയില്‍ മരണഭയമുണ്ട്.

മോചനം, മുക്തി, മോക്ഷം എന്നിവ തുല്യാര്‍ഥങ്ങളാണ്. ജീവാത്മാവ് സംസാരബന്ധത്തെ ജ്ഞാനമാകുന്ന കത്തികൊണ്ട് മുറിച്ചു കളഞ്ഞ് മോചനം നേടി പരമാത്മാവുമായി ചേരുന്നതാണ് മോക്ഷം.

ധര്‍മത്തിലധിഷ്ഠിതമായ ജീവിതത്തിലൂടെ ധനം സമ്പാദിച്ച് കാമങ്ങളെ പൂര്‍ത്തീകരിച്ച് അവയിലൊക്കെ വൈരാഗ്യം വന്ന് വിവേകത്തിലൂടെ ലോകത്തിന്റെ യാഥാര്‍ത്ഥ്യമറിഞ്ഞ് ഉന്നത തത്വങ്ങളിലേക്ക് പ്രവേശിക്കാനാണ് മനുഷ്യ ജീവിതം ഉപയോഗപ്പെടുത്തേണ്ടത്. അത്തരം ജീവിതമാണ് പുണ്യമായത്.

പ്രവൃത്തി മാര്‍ഗ്ഗമെന്നും നിവൃത്തി മാര്‍ഗമെന്നും രണ്ടു വഴികളുണ്ട്. ശങ്കരാചാര്യര്‍ ഭഗവദ്ഗീതയുടെ ഭാഷ്യത്തിന്റെ ഉപോദ്ഘാതത്തില്‍ ഭഗവാന്‍ ഈ ലോകം സൃഷ്ടിച്ചിട്ട് അതിന്റെ പാലനത്തിനായി പ്രജാപതിമാരെ സൃഷ്ടിച്ച് വേദോക്തമായ പ്രവൃത്തി ലക്ഷണമായ ധര്‍മവും സനകാദികളെ സൃഷ്ടിച്ച് ജ്ഞാന വൈരാഗ്യ ലക്ഷണമായ നിവൃത്തി ധര്‍മവും ഉപദേശിച്ചു എന്നു പറയുന്നുണ്ട്. മോക്ഷം നിവൃത്തി മാര്‍ഗവും ധര്‍മ – അര്‍ത്ഥ – കാമങ്ങള്‍ (ത്രിവര്‍ഗം) പ്രവൃത്തി മാര്‍ഗവുമാണ്.

ഭക്തിയോഗം, ജ്ഞാനയോഗം, കര്‍മയോഗം, ലയയോഗം, രാജയോഗം മുതലായ ‘യോഗ’ മാര്‍ഗങ്ങളൊക്കെ ആത്യന്തികമായി മോക്ഷ പ്രാപ്തി തന്നെയാണ് ലക്ഷ്യമാക്കുന്നത്. യോഗം എന്ന വാക്കു തന്നെ ജീവാത്മ – പരമാത്മ യോഗത്തെ, ഐക്യത്തെയാണ് കാട്ടിത്തരുന്നത്.

നാലുതരം മോക്ഷത്തെപ്പറ്റി ഭക്തി ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. സാലോക്യ – സാമീപ്യ – സാരൂപ്യ – സായൂജ്യമുക്തികള്‍.

ഈ ലോകത്തില്‍ നിന്ന് മുക്തി നേടി ഇഷ്ടദേവന്റെ ലോകത്തെത്തിച്ചേരുന്നതാണ് സാലോക്യ മുക്തി. ദേവന്റെ സമീപത്തെത്തിച്ചേരുക, ദേവന്റെ സാമീപ്യ സുഖമനുഭവിക്കുക എന്നത് സമീപ്യ മുക്തി.

ഇഷ്ടദേവന്റെ രൂപം പ്രാപിക്കുക, ദേവന്റേതു പോലുള്ള ഐശ്വര്യങ്ങള്‍ക്കര്‍ഹനാവുക എന്നതാണ് സാരൂപ്യമുക്തി. ദേവനുമായി യോജിക്കുക, ഒന്നാവുക എന്നത് സായൂജ്യമുക്തി. ഭക്തന്റെയും സാധനയുടെയും ഒക്കെ വൈവിധ്യമാണ് ഇവിടെ കാണുന്നത്. ഇവ നാലും പക്ഷെ കര്‍മവുമായി ബന്ധപ്പെട്ടതും അസ്ഥിരവും ഉപാധി സഹിതവുമാണ്. അന്തിമമല്ല എന്നര്‍ഥം. യഥാര്‍ഥ മോക്ഷം, മഹാ നിര്‍വാണം ആത്മജ്ഞാനത്താല്‍ മാത്രമെ കിട്ടൂ. അത് സ്ഥിരവും ഉപാധിരഹിതവും ആണ്. കര്‍മമയമായ ഈ ലോകം ത്യാജ്യമെന്നറിഞ്ഞ് ഉപേക്ഷിച്ച് ബ്രഹ്‌മജ്ഞാനം നേടിയവന്‍ മറ്റെല്ലാറ്റിനെയും കടന്നു വെക്കും. നിത്യമായ ആനന്ദത്തെ അനുഭവിക്കുകയും ചെയ്യും. അതാണ് നമ്മുടെ യഥാര്‍ത്ഥ ലോകം.

ഈ മാനസികമായ മോക്ഷാവസ്ഥ ജീവിച്ചിരിക്കേ തന്നെ വന്നുചേര്‍ന്നാല്‍ അവനെ ജീവന്മുക്തന്‍ എന്നു പറയും. ദത്താത്രേയന്‍ ജീവന്മുക്തിഗീതയില്‍ ഈ അവസ്ഥയെ ആഘോഷിക്കുന്നുണ്ട്.

ശരീര ബന്ധവും കൂടി അറ്റാലേ മോക്ഷം പൂര്‍ണമാവൂ. അപ്പോള്‍ വിദേഹമുക്തി ലഭിക്കും. സാധകന്‍ ഏഴ് അവസ്ഥകളിലൂടെ കടന്നുപോകുന്നതായി യോഗവാസിഷ്ഠത്തില്‍ പറയുന്നുണ്ട്.

മോക്ഷ്യതേ ദുഖം അനേന – ദുഃഖനാശമാണ് മോക്ഷം. മുച് എന്ന ധാതുവില്‍ നിന്നാണ് മുക്തി എന്ന വാക്കുണ്ടായത്. ദുഃഖ മോചനം തന്നെ മുക്തി. ആത്യന്തിക ദുഃഖനിവൃത്തിയാണ് മുക്തി എന്ന് നൈയ്യായികന്മാര്‍. നിത്യസുഖപ്രാപ്തി എന്ന് വേദാന്തികള്‍. ആത്മസ്വരൂപദര്‍ശനമെന്ന് രാമാനുജന്‍. ശരീര – ഇന്ദ്രിയങ്ങളില്‍ നിന്ന് ആത്മാവിന്റെ മോചനമെന്ന് മറ്റൊരു മതം. കൈവല്യം, നിര്‍വാണം, ശ്രേയസ്, നിശ്രേയസം, അമൃതം, അപവര്‍ഗം, അപുനര്‍ഭവം, സ്ഥിരം, അക്ഷരം, നിര്‍വൃതി എന്നൊക്കെ സമാനാര്‍ഥത്തില്‍ പ്രയോഗമുണ്ട്.

മുക്തിമിച്ഛതി രേ താത
വിഷയാന്‍ വിഷവത് ത്യജ
ക്ഷമാര്‍ജ്ജവ ദയാ തോഷ
സത്യം പീയൂഷവത് ഭജ (അഷ്ടാവക്ര സംഹിത)

മോക്ഷം വേണമെങ്കില്‍ ഭോഗ പദാര്‍ഥങ്ങളെ വിഷം പോലെ വര്‍ജിക്കുക. ക്ഷമ, ആര്‍ജവം, ദയ, സന്തോഷം, സത്യം എന്നിവ അമൃത് പോലെ സേവിക്കുക.
ന മോക്ഷോ നഭസ: പൃഷ്‌ഠേ
ന പാതാളേ ന ഭൂതലേ
സര്‍വാശാസംക്ഷയേ ചേത: –
ക്ഷയോ മോക്ഷ ഇതി ശ്രുതേ: (സാംഖ്യ സാരം)

ആകാശത്തിലും ഭൂമിയിലും പാതാളത്തിലുമൊന്നുമല്ല മോക്ഷം ഇരിക്കുന്നത്. സര്‍വ ആശകളുടെയും നാശത്തിലൂടെ മനസ്സ് ക്ഷയിക്കുന്നതാണ് യഥാര്‍ത്ഥ മോക്ഷം.

മമേതി മൂലം ദു:ഖസ്യ
ന മമേതി ച നിര്‍വൃതേ:

എന്റേത് എന്ന ചിന്തയാണ് ദുഖത്തിന്റെ വേര്. എന്റേതല്ല എന്നത് മോക്ഷത്തിന്റേയും.

ഈ സംസാര വൃക്ഷം അഹ (ഞാന്‍) ത്തില്‍ നിന്ന് മുളപൊട്ടുന്നു. മമത്വം (എന്റേത്) ആണ് തായ്ത്തടി. വീട്, കുടി മുതലായവ ശാഖകള്‍. ബന്ധുക്കള്‍ മുതലായവ ചില്ലകള്‍. ധനധാന്യാദികള്‍ ഇലകള്‍. പുണ്യാപുണ്യങ്ങള്‍ പുഷ്പങ്ങള്‍, സുഖദു:ഖങ്ങള്‍ കായകള്‍. ഇതാണ് അജ്ഞാന മഹാവൃക്ഷം. സത്സംഗമാകുന്ന പാറയില്‍ ഉരച്ചു മൂര്‍ച്ച കൂട്ടിയ വിദ്യാമഴു കൊണ്ട് ഈ വൃക്ഷത്തെ മുറിച്ചു മാറ്റാം.

 

Tags: യോഗപദ്ധതി
Share16TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies