Wednesday, March 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

കാലവര്‍ഷം രാജ്യത്തിന്റെ അമൃതവര്‍ഷം

യദു

Print Edition: 10 June 2022

കേരളം പതിവുപോലെ ഇടവപ്പാതി കാലവര്‍ഷത്തിലൂടെ കടന്നുപോവുകയാണ്. കൃത്യമായ കാല ഇടവേളയില്‍ പെയ്യുന്ന മഴ എന്ന അര്‍ത്ഥത്തിലാണ് കാലവര്‍ഷം എന്ന പേര് കൈവന്നത്.

ജൂണ്‍ – ആഗസ്റ്റ്് കാലത്ത് പെയ്യുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലെ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എന്നിവയാണ് കേരളത്തിലെ കാലവര്‍ഷങ്ങള്‍. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തുടങ്ങുന്നത് മലയാള മാസത്തിലെ ഇടവം മധ്യത്തിലായത് കൊണ്ട് അത് ഇടവപ്പാതി എന്നും വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ തുടങ്ങുന്നത് തുലാമാസത്തില്‍ ആയത് കൊണ്ട് തുലാവര്‍ഷം എന്നും പറയും.

ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടാകുന്ന നിരവധി ഉഷ്ണജലപ്രവാഹങ്ങള്‍ ഉണ്ട്. ഇത് സമുദ്രോപരിതലത്തിലെ ചൂടില്‍ വരുത്തുന്ന മാറ്റങ്ങള്‍ അന്തരീക്ഷത്തില്‍ മര്‍ദ്ദ വ്യത്യാസങ്ങള്‍ ഉണ്ടാക്കുകയും കുറഞ്ഞ മര്‍ദ്ദമുള്ളിടത്തേക്ക് വന്‍തോതിലുള്ള വായുപ്രവാഹം സംഭവിക്കുകയും ചെയ്യും. തെക്കുപടിഞ്ഞാറ് ദിശയില്‍ നിന്നും വടക്കുകിഴക്കോട്ടുള്ള ഈ വായുപ്രവാഹം അതിന്റെ മാര്‍ഗ്ഗത്തിലുള്ള മേഘശകലങ്ങളെ ഒന്നായി തടുത്തുകൂടി വളരെയധികം ജലാംശമുള്ള മഴമേഘങ്ങള്‍ ആക്കി മാറ്റും. ഈ മഴമേഘങ്ങളെ, കേരളത്തിന്റെ കിഴക്ക് കോട്ട പോലെ ഉയര്‍ന്നു നില്‍ക്കുന്ന പശ്ചിമഘട്ട മലനിരകള്‍ തടുത്തു നിര്‍ത്തി, കേരളം മുഴുവന്‍ വ്യാപകമായി മഴ പെയ്യിക്കുകയും ചെയ്യും.

മണിക്കൂറില്‍ പത്തോ പതിനഞ്ചോ കിലോമീറ്ററില്‍ ഒഴുകുന്ന ഈ വായു പ്രവാഹം പശ്ചിമഘട്ടവും കടന്ന് മുന്നോട്ടു പോകും. അങ്ങനെ ഏതാണ്ട് നാല്പത്-അമ്പത് ദിവസം കൊണ്ട് അത് ഉത്തര ഭാരതത്തില്‍ എത്തും. ഈ മാര്‍ഗ്ഗങ്ങളില്‍ ഒക്കെ മഴ പെയ്യുമെങ്കിലും പശ്ചിമഘട്ടം പോലെ നെടുനീളത്തിലുള്ള ഒരു കോട്ട ഇല്ലാത്തത് കൊണ്ട് കേരളത്തിലെ പോലെ വ്യാപകമാവില്ല.

ഇതില്‍ നിന്നും തുലോം വ്യത്യസ്തമാണ് തുലാവര്‍ഷം. ബംഗാള്‍ ഉള്‍ക്കടലിലെ സമുദ്രജലപ്രവാഹങ്ങള്‍ സൃഷ്ടിക്കുന്ന വായുപ്രവാഹം തെക്കോട്ട് പ്രവഹിച്ച്, പശ്ചിമഘട്ടത്തിന്റെ വിടവുകളിലൂടെ ഇറങ്ങി കേരളത്തില്‍ മഴമേഘങ്ങള്‍ നിറച്ച് പെയ്യുന്ന മഴയാണത്.ഇത് കഷ്ടിച്ച് രണ്ടു മാസത്തോളം നില്‍ക്കും.

ഇടവപ്പാതി കണ്ടു ഇറങ്ങുന്നവനും തുലാവര്‍ഷം കണ്ടു നില്‍ക്കുന്നവനും വിഡ്ഢികളാണ് എന്നൊരു ചൊല്ലുണ്ട്. ഈ രണ്ടു മഴയുടെയും സ്വഭാവത്തിലുള്ള വ്യത്യാസമാണത് സൂചിപ്പിക്കുന്നത്. ഇടവപ്പാതി കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതും മഴപെയ്യുന്നതും വളരെ വേഗത്തിലാണ്. മഴക്കാറ് കണ്ട്, എന്നാല്‍ മഴക്ക് മുന്നേ പോയേക്കാം എന്ന് കരുതി ഇറങ്ങിയാല്‍ ഉറപ്പായും മഴ നനയേണ്ടി വരും. എന്നാല്‍ തുലാവര്‍ഷമേഘങ്ങള്‍ മണിക്കൂറുകള്‍ എടുത്താണ് മഴക്ക് തയ്യാറെടുക്കുന്നത്. മഴ കഴിയട്ടെ എന്ന് കാത്തിരുന്നു മടുത്ത് ഇറങ്ങുമ്പോഴായിരിക്കും മഴ വീഴുന്നത്.

ഇടവപ്പാതി മഴ പതിഞ്ഞ താളത്തില്‍, കാറ്റോ ബഹളമോ ഒന്നുമില്ലാതെയാണ് പെയ്തു പോവുക. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ രോഷവും പേറി, പശ്ചിമഘട്ട ചുരങ്ങളില്‍ക്കൂടി ഞെരുങ്ങിയിറങ്ങിവരുന്ന തുലാവര്‍ഷം ഗംഭീരമായ കാറ്റിന്റെയും, ഇടിമിന്നലിന്റെയും അകമ്പടിയോടെ ആണ് വരിക. പശ്ചിമഘട്ടം കടക്കുന്ന വേളയില്‍ മേഘതന്മാത്രകള്‍ കൂടുതല്‍ അടുക്കുകയും ഘര്‍ഷണം ഉണ്ടാവുകയും ചെയ്യുന്നത് മൂലം, മേഘങ്ങളില്‍ വൈദ്യുത ചാര്‍ജ്ജ് വളരെ അധികമായിരിക്കും. അതുകൊണ്ടാണ് ഇടിമിന്നലുകള്‍ ഇക്കാലത്ത് ധാരാളമായി ഉണ്ടാകുന്നത്. ഈ കാലത്ത് നാശനഷ്ടങ്ങളും വളരെയധികമായിരിക്കും.
രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലാണ് മണ്‍സൂണ്‍. നല്ല മഴ കിട്ടിയാല്‍ വിളവ് വളരെയധികമായിരിക്കും. ഒരു കാര്‍ഷിക സാമ്പത്തികവ്യവസ്ഥയില്‍ ഇത് വളരെ പ്രധാനമാണ്. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച, ഓഹരിവിപണി തുടങ്ങി സമസ്ത മേഖലകളെയും നിയന്ത്രിക്കുന്നത് ഈ രണ്ടു വര്‍ഷപാതങ്ങളാണ് എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയല്ല.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവികസനം പ്രകൃതിയെ അറിഞ്ഞ്‌

ലിഥിയം എന്ന വെളുത്ത സ്വര്‍ണ്ണം

കൂകിപ്പാഞ്ഞു വരുന്നു ഹൈഡ്രജന്‍ തീവണ്ടികള്‍

ഭാരതത്തിന്റെ സ്വന്തം ഭറോസ്

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies