Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം ശാസ്ത്രായനം

ഡിജിറ്റല്‍ ടെക്നോളജി

യദു

Print Edition: 10 December 2021

ഭാരതത്തില്‍ ഒരു ഡിജിറ്റല്‍ വിപ്ലവം നടക്കുകയാണ്. ഡിജിറ്റല്‍ പണം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡിജിറ്റല്‍ ബാങ്കിങ്, ഡിജിറ്റല്‍ പഠനം, ഡിജിറ്റല്‍ ടെലിവിഷന്‍, ഡിജിറ്റല്‍ ഭരണം എന്നിങ്ങനെ മനുഷ്യന്റെ സര്‍വ്വ ജീവിതമേഖലയിലും ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഡിജിറ്റല്‍ ടെക്നോളജി മാറിക്കഴിഞ്ഞു.

ശരി.. ആയിക്കോട്ടെ.. എന്നാലെന്താണീ ഡിജിറ്റല്‍ ടെക്നോളജി എന്ന് പറയുന്ന സാധനം.

കുറച്ചു പഴയ കാലത്ത് നിന്ന് തുടങ്ങാം. ഏവര്‍ക്കും ഏറ്റവും സുപരിചിതമായ ഒരു പദമാണല്ലോ ഇലക്ട്രോണിക്‌സ്.

ഒരു പദാര്‍ത്ഥത്തിലെ ഇലക്ട്രോണുകളുടെ ചലനമാണ് വൈദ്യുതി അഥവാ ഇലക്ട്രിസിറ്റി. ഈ ഇലക്ട്രോണ്‍ ചലനങ്ങളെ കൂട്ടിയും കുറച്ചും തിരിച്ചും മറിച്ചും തടസ്സപ്പെടുത്തിയും തുറന്നുവിട്ടുമൊക്കെ നിയന്ത്രിച്ച് കാര്യം സാധിക്കുന്ന വിദ്യയെ ആണ് പൊതുവെ ഇലക്ട്രോണിക്‌സ് എന്ന് വിളിക്കുക. ഇത് ആദ്യകാലത്ത് വാക്വം ട്യൂബുകള്‍ ഉപയോഗിച്ചാണ് ചെയ്തിരുന്നത്. പണ്ടുകാലത്തെ റേഡിയോയുടെ ഉള്ളില്‍ ചെറിയ ബള്‍ബുകള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന ചില ഘടകങ്ങള്‍ കാണാന്‍ കഴിയും. അതാണ് വാക്വം ട്യൂബുകള്‍. അതിനുള്ളിലെ ചാലകങ്ങളിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍ അവ ചൂടായി ഇലക്ട്രോണുകളെ പുറത്ത് വിടും. ഇവയെ പിടിച്ചെടുത്താണ് മേല്‍പ്പറഞ്ഞ പണിയൊക്കെ ചെയ്യിച്ച് ശബ്ദമായും അവ കൂട്ടുകയും കുറക്കുകയുമൊക്കെ ചെയ്തിരുന്നത്.

വാക്വം ട്യൂബുകള്‍ക്ക് ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു. അവ ചൂടായി വരാന്‍ സമയമെടുക്കും, ഒരുപാട് വൈദ്യുതി കുടിക്കും, ഒരുപാട് സ്ഥലം വേണം. ആദ്യകാലത്തുണ്ടായ കമ്പ്യൂട്ടറുകളില്‍ വാക്വം ട്യൂബ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ആ കമ്പ്യൂട്ടറുകള്‍ക്ക് ഒരു വലിയ മുറിയുടെ വലിപ്പവും പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക ട്രാന്‍സ്‌ഫോര്‍മര്‍ ഒക്കെയുള്ള വലിയ വൈദ്യുതി കണക്ഷനും വേണ്ടിയിരുന്നു.
അതില്‍നിന്നുള്ള വിപ്ലവകരമായ മാറ്റമാണ് സിലിക്കോണ്‍ പോലുള്ള അര്‍ധചാലകങ്ങള്‍ ഇലക്ട്രോണിക്‌സിലേക്ക് കടന്നുവന്നപ്പോള്‍ ഉണ്ടായത്. മേല്‍പ്പറഞ്ഞ, ഇലകട്രോണുകളെക്കൊണ്ടുള്ള അടിമപ്പണി ചെയ്യിക്കല്‍ അര്‍ധചാലകങ്ങളിലൂടെ വളരെ എളുപ്പമായി. അതിനു ശേഷമാണ് പോക്കറ്റില്‍ ഒതുങ്ങുന്ന റേഡിയോയും ടേപ്പ് റെക്കോര്‍ഡറുകളുമൊക്കെ ഉണ്ടായത്.

അവിടെയും ഇതെല്ലം പ്രവര്‍ത്തിച്ചിരുന്നത് അനലോഗ് രീതിയില്‍ ആയിരുന്നു. അനലോഗ് എന്നാല്‍ തുടര്‍ച്ചയായി ഒരു തരംഗരൂപത്തില്‍ ഉള്ള സിഗ്‌നലുകള്‍. റേഡിയോ സിഗ്‌നലുകളും ഉപകരണത്തിലുള്ളിലെ പ്രവര്‍ത്തനങ്ങളുമെല്ലാം ഈ രീതിയില്‍ തുടര്‍ച്ചയായുള്ള തരംഗമായിട്ടാണ് അനലോഗ് ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുക. അതിന്റെ പ്രശ്‌നം എന്താണെന്നു വെച്ചാല്‍, തരംഗം എന്നത് കുറച്ചുകഴിയുമ്പോള്‍ ശക്തി കുറഞ്ഞു ഇല്ലാതാകും, മാത്രവുമല്ല ഏത് സ്രോതസ്സില്‍ നിന്നാണോ പുറപ്പെടുന്നത്, അതില്‍ നിന്ന് അകലുന്തോറും തരംഗത്തിന് ഊര്‍ജ്ജക്ഷയം സംഭവിക്കും. ഒരു ഊഞ്ഞാല്‍ ആടിയാടി നിലച്ചുപോകുന്നത് പോലെ. അപ്പോള്‍ ഇടക്കിടക്ക് തരംഗങ്ങളെ ശക്തിപ്പെടുത്തേണ്ടി വരും. അതിനു കൂടുതല്‍ ഊര്‍ജ്ജവും സ്ഥലവും സമയവും പണവുമെല്ലാം വേണ്ടി വരും. ആദ്യകാലത്തിറങ്ങിയ മൊബൈല്‍ ഫോണുകളില്‍ ഒരു ആന്റിന ഉണ്ടായിരുന്നു. പണ്ട് ടെലിവിഷന്‍ ഉള്ള വീടുകളുടെ എല്ലാം മുകളില്‍ തലയുയര്‍ത്തി നിന്നിരുന്ന ആന്റിന ഓര്‍മ്മയില്ലേ. പണ്ടൊക്കെ ഒരു ഫോട്ടോയെടുക്കാന്‍ എന്ത് പ്രയാസമായിരുന്നു. ഫിലിം വാങ്ങണം, ശ്രദ്ധിച്ച് ലോഡ് ചെയ്യണം. കളര്‍ലാബില്‍ കൊടുത്ത് ഡെവലപ്പ് ചെയ്യണം, പ്രിന്റ് എടുക്കണം. ഇപ്പറഞ്ഞ സ്ഥലം, സമയം, പണം, പരിമിതികള്‍ ഒക്കെയാണ് ഇങ്ങനെ ആന്റിനയായും ഏരിയല്‍ ആയും ഫോട്ടോ ഫിലിം ആയും കളര്‍ ലാബുകള്‍ ആയും നിന്നത്. ആ കാലം അത്ര വിദൂരമൊന്നുമല്ല. ഒന്ന് ഓര്‍ത്തെടുത്താല്‍ കിട്ടുന്നതേയുള്ളൂ. എങ്കിലും പത്തിരുപത് കൊല്ലം മുമ്പുവരെ ഇലക്ട്രോണിക്‌സ് വ്യവസായത്തെ അടക്കി ഭരിച്ചിരുന്നത് അനലോഗ് ടെക്നോളജി തന്നെയായിരുന്നു. അവിടെയാണ് ഡിജിറ്റല്‍ ടെക്നോളജി വിപ്ലവങ്ങള്‍ തീര്‍ത്തത്.

ഇലക്ട്രോണിക്‌സ് എന്നാല്‍ ഇലക്ട്രോണുമായി ബന്ധപ്പെട്ടത് എന്നത് പോലെ ഡിജിറ്റല്‍ എന്നാല്‍ ഡിജിറ്റുമായി അഥവാ അക്കങ്ങളുമായി ബന്ധപ്പെട്ടത് എന്നെ അര്‍ത്ഥമുള്ളൂ. ഇവിടെ, ഒരു സിഗ്‌നലിനെ പൂജ്യം, ഒന്ന് എന്ന രണ്ടു ഡിജിറ്റ് ആയി മാറ്റുകയാണ്. ഒരു ചാലകത്തിലൂടെ വൈദ്യുതി പോകുമ്പോള്‍ ഒന്ന് എന്നും ഇല്ലാത്തപ്പോള്‍ പൂജ്യം എന്നുമാണ് ഇവിടെ നിര്‍വ്വചിക്കുന്നത്. അങ്ങനെ അനേകമനേകം പൂജ്യവും ഒന്നും തിരിച്ചും മറിച്ചും പല കോമ്പിനേഷനുകളിലാക്കി സര്‍വ്വ സിഗ്‌നലുകളെയും മാറ്റുന്നു. തരംഗരൂപം അല്ലാത്തത് കൊണ്ട് ഒരു തരംഗം പ്രോസസ്സ് ചെയ്യേണ്ട ഒന്നും ഇവിടെ വേണ്ട. ആകെ വേണ്ടത് എന്തിനെയും ഏതിനെയും മേല്‍പ്പറഞ്ഞ പൂജ്യം, ഒന്ന് എന്ന ബൈനറിയിലേക്ക് മാറ്റാന്‍ കഴിയുന്ന മൈക്രോചിപ്പ്. സിഗ്‌നലുകള്‍ സ്വീകരിക്കുന്ന സംവിധാനത്തിലും ഇങ്ങനെ വേണം. അപ്പോള്‍ ഒരുപാടൊരുപാട് ഘടകങ്ങള്‍ ഒഴിവായി മൊബൈല്‍ ഫോണുകള്‍ തീരെ ചെറുതായി. എട്ടോ പത്തോ പൂജ്യം ഒന്ന് എന്ന ബൈനറിയെ തിരിച്ചു മറിച്ച് കോടിക്കണക്കിനു വിവരങ്ങള്‍ ഒരു തീപ്പട്ടിക്കൂടിന്റെ വലിപ്പത്തിലേക്ക് മാറ്റി.

ഒരു കാലിഡോസ്‌ക്കോപ്പില്‍ രണ്ടോ മൂന്നോ വളപ്പൊട്ടുകള്‍ ഇട്ട് പതിനായിരക്കണക്കിനു ഡിസൈനുകള്‍ സൃഷ്ടിക്കുന്നത് പോലെ.

അങ്ങനെയാണ് സുഹൃത്തുക്കളെ ബാങ്കിങ് ഇന്ന് വിരല്‍ത്തുമ്പിലായത്. കോടിക്കണക്കിനു വിവരങ്ങള്‍ ഒരൊറ്റ ക്ലിക്കില്‍ നമ്മുടെ കണ്‍മുമ്പില്‍ എത്തുന്നത്. ലോകത്തിന്റെ അങ്ങേക്കോണിലിരുന്ന് നമ്മുടെ പ്രിയപ്പെട്ടവരുമായി മണിക്കൂറുകളോളം കാണാനും സംസാരിക്കാനും കഴിയുന്നത്. മനുഷ്യജീവിതത്തിനെ അപ്പാടെ മാറ്റിമറിച്ച ഡിജിറ്റല്‍ വിപ്ലവം ഈ ഭൂമിയെ രണ്ടു അക്കങ്ങളില്‍ ഒതുക്കുന്നത്.

Share15TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies