Monday, February 6, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ആർഷം

തപസ്സ് (യോഗപദ്ധതി 63)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 24 September 2021

മനസശ്ചേന്ദ്രിയാണാഞ്ച
ഐകാഗ്ര്യം പരമം തപ:

മനസ്സും ഇന്ദ്രിയങ്ങളും ഏകാഗ്രമായിരിക്കുന്നതാണ് പരമമായ തപസ്സ് എന്നൊരു നിര്‍വ്വചനമുണ്ട്. അതിന് പല മാര്‍ഗങ്ങളും ഉപയോഗിക്കുന്നു. ഹിതമിത മേധ്യാശനം തപ:. ഭക്ഷണം (അശനം) ഹിതമാവണം – ഇഷ്ടമല്ല നോക്കേണ്ടത്, ഗുണകരമാണോ എന്നാണ്. അശനം മിതമാവണമെന്നതാണ് രണ്ടാമത്തേത്. കഴിക്കുന്ന അളവ് കൂടുതലോ കുറവോ ആവരുത്. അത് മേധ്യവുമാവണം. മേധ്യമെന്നാല്‍ മേധം അഥവാ യാഗത്തിന് ഉപയോഗിക്കാന്‍ പറ്റിയത്, ശുദ്ധമായത് എന്നാണര്‍ഥം.

ഭക്ഷണത്തെ സാത്വികം. രാജസം താമസം എന്നും തിരിക്കും. മനസ്സിന് വിക്ഷോഭമുണ്ടാക്കാത്ത ഭക്ഷണമാണ് സാത്വിക ഭക്ഷണം. ശരീരത്തിന്റെ ഭക്ഷണം മാത്രമല്ല ഇവിടെ പ്രതിപാദ്യം. അഞ്ച് ഇന്ദ്രിയങ്ങളിലൂടെയും ഉള്ളിലേക്കെടുക്കുന്നതും ഭക്ഷണം തന്നെ. കണ്ണ് വിവിധതരം രൂപങ്ങളെ അശിക്കുന്നു. മൂക്ക് പലതരം ഗന്ധങ്ങളെ സ്വീകരിക്കുന്നു. നാക്ക് വിവിധ രസങ്ങളെ ആസ്വദിക്കുന്നു. ചെവി വിവിധ തരം നാദങ്ങളെ ശ്രവിക്കുന്നു. ത്വക്ക് വിവിധ വസ്തുക്കളെ സ്പര്‍ശിച്ചറിയുന്നു. ഇവയെല്ലാം തന്നെ ഹിതവും മിതവും മേധ്യവുമാവണം. ഇടയില്‍ അവയ്ക്ക് ഒരു ഉപവാസവും കൊടുക്കണം.

മൗനവ്രതം ഒരു തപസ്സു തന്നെ. ഇന്ദ്രിയത്തിലൂടെയുള്ള ഭക്ഷണം സാത്വികമാക്കുക. സ്വയം അച്ചടക്കം തന്നെയാണ് ഇന്ദ്രിയങ്ങളിലൂടെ ഭോഗമനുഭവിക്കാനുള്ള മനസ്സിന്റെ ചാട്ടത്തിനുള്ള പ്രതിവിധി.
ബ്രഹ്മചര്യം, ഗുരു സേവാ, സത്യ വചനം, മൗനം, സ്വാശ്രമ ധര്‍മങ്ങളുടെ അനുഷ്ഠാനം, ദ്വന്ദ്വസഹനം മിതാശനം മുതലായവ തപസ്സാണെന്ന് ചന്ദ്രികാകാരന്‍ പറയുന്നു. എന്നാല്‍ വെറും ശരീര പീഡനം (ന കായശോഷ:) ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. അപ്പോള്‍ ധാതു വൈഷമ്യമുണ്ടാവുകയും യോഗത്തിന് വിഘാതമാവുകയും ചെയ്യുമെന്ന് മുന്നറിയിപ്പും തരുന്നുണ്ട്.

നാഗോജ ഭട്ടന്‍ പറയുന്നത് ചിത്തപ്രസാദത്തിന് അവിരോധിയായ, ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള ഉപവാസാദികളെ ആചരിക്കണമെന്നാണ്.

ശാസ്ത്രാന്തരങ്ങളില്‍ ഉപദേശിക്കപ്പെട്ട കൃച്ഛ്രം ചാന്ദ്രായണം മുതലായവയെയാണ് ഭാവാ ഗണേശന്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ശരീരത്തിന് കഠിനമായ ശോഷണമുണ്ടാക്കുന്നവയാണ്. ഉദാഹരണമായി ചാന്ദ്രായണം. ചന്ദ്രന്റെ അയനമനുസരിച്ച് ഭക്ഷണത്തെ ക്രമപ്പെടുത്തുന്നതാണിത്. കറുത്തവാവുദിവസം ഭക്ഷണമില്ല. പ്രതിപദത്തിന് ഒരു ഉരുള ചോറ്; ദ്വിതീയയ്ക്ക് രണ്ടുരുള – അങ്ങനെ ചതുര്‍ദശിക്ക് 14 ഉരുള. വെളുത്തവാവിന് 15 ഉരുള ചോറ്. കൃഷ്ണപക്ഷത്തിലെ പ്രതിപദത്തിന് 14 ഉരുള ക്രമേണ കുറഞ്ഞ് കുറഞ്ഞ് കറുത്തവാവിന് ശൂന്യ ഭക്ഷണം. ഇതാണ് ഒരു ചാന്ദ്രായണമെന്നു പറയുന്നത്.
കായേന്ദ്രിയ സിദ്ധിരശുദ്ധിക്ഷയാത് തപസ: (യോഗസൂത്രം -2.43)

തപസ്സനുഷ്ഠിച്ചാല്‍ അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം മുതലായ ക്ലേശങ്ങളാകുന്ന അശുദ്ധികള്‍ക്ക് ക്ഷയമുണ്ടാവുകയും അതിലൂടെ ശരീരത്തിനും ഇന്ദ്രിയങ്ങള്‍ക്കും ഉത്കര്‍ഷമുണ്ടാവുകയും ചെയ്യും.
ചന്ദ്രായണാദി അനുഷ്ഠാനം കൊണ്ട് മന:ക്ലേശങ്ങള്‍ ക്ഷയിക്കും. അതിനാല്‍ ഇന്ദ്രിയങ്ങള്‍ക്ക് സൂക്ഷ്മതയും വിശേഷ ദര്‍ശനങ്ങള്‍ക്കു സാമര്‍ഥ്യവും ഉണ്ടാകും. ശരീരത്തിന് ഇഷ്ടമനുസരിച്ച് ചെറുതാവാനും (അണിമാ) വലുതാവാനും (മഹിമാ) കഴിയും. അഷ്ട സിദ്ധികളും കിട്ടും. ഇന്ദ്രിയങ്ങള്‍ക്ക് ദൂരശ്രവണാദി സാമര്‍ഥ്യവും ബുദ്ധിക്ക് സൂക്ഷ്മാര്‍ഥ ഗ്രഹണത്തിനുളള കഴിവും ലഭിക്കും. അശുദ്ധി എന്നത് പാപവും തമോഗുണവുമാണ്.
ശീതം – ഉഷ്ണം, സുഖം – ദു:ഖം മുതലായ ദ്വന്ദ്വ (ഇരട്ട) ങ്ങളുടെ സഹനമാണ് തപസ്സെന്നും നിര്‍വചനമുണ്ട്. ഇവ വന്നും പോയുമിരിക്കും (ആഗമ – അപായിന:, അനിത്യാ:) ; സ്ഥിരമല്ല എന്നറിഞ്ഞ് ആവലാതി കൂടാതെ സഹിക്കുക. മനസ്സില്‍ ഇളക്കമുണ്ടാക്കുന്ന അനാദിയായ കര്‍മ – ക്ലേശ – വാസനകളാകുന്ന കറകളെ കഴുകിക്കളയുക. തപസ്സിലൂടെയേ ഇതു സാധ്യമാകൂ.

തപസ്സിനെ മാനസികം, വാചികം, ശാരീരികം (മനസാ വാചാ – കര്‍മണാ) എന്നും തിരിക്കാം. വിദ്വജ്ജനങ്ങളെയും മുതിര്‍ന്നവരെയും പൂജിക്കുക, ശൗചം, ബ്രഹ്മചര്യം, അഹിംസ മുതലായവ ശാരീരിക തപസ്സ്; സത്യവും പ്രിയവും ഹിതവുമായ വാക്കുകള്‍, പഠനം, പാഠനം ഇവ വാചിക തപസ്സ്; മന: പ്രസാദം സൗമ്യത്വം മൗനം മുതലായവ മാനസിക തപസ്സ്.

തപമെന്നാല്‍ ചൂട് എന്നര്‍ഥമുണ്ട്. സ്വര്‍ണ്ണം മുതലായ ലോഹങ്ങളെ ചൂടാക്കുമ്പോള്‍ അവയിലെ മലങ്ങളെല്ലാം കത്തിപ്പോവും. ശുദ്ധമായ തിളങ്ങുന്ന ലോഹം ശേഷിക്കും. യോഗമാര്‍ഗ്ഗത്തില്‍ ആസന പ്രാണായാമങ്ങളും സാത്വിക ആഹാര വിഹാരങ്ങളും ശാരീരിക തപസ്സാണ്. പ്രത്യാഹാരവും ശമദമാദികളും ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനുമുള്ള തപസ്സാണ്.

ഇതിലൂടെ യോഗിയിലെ മലങ്ങള്‍ നശിക്കും. ഫലമിച്ഛിക്കാതെ, യോഗ ഭാവത്തില്‍, ശ്രദ്ധയോടെ ചെയ്യുന്ന തപസ്സ് സാത്വികമാണെന്ന് ഭഗവദ്ഗീത പറയുന്നു. പ്രസിദ്ധിക്കും അഭിമാനത്തിനും, അംഗീകാരത്തിനും ഉദ്ദേശിച്ച് ചെയ്യുന്ന തപസ്സ് രാജസമത്രെ. അറിവില്ലായ്മയും മൂഢതയും കാരണമായി തന്റെ ശരീരമനസ്സുകളെ പീഡിപ്പിക്കുന്നത് താമസമായ തപസ്സ്. അന്യന് ദുഃഖം വരുത്താനായി ചെയ്യുന്നതും താമസ തപം തന്നെ.

Tags: യോഗപദ്ധതി
Share7TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കല്പം (യോഗപദ്ധതി 130)

ഊര്‍ധ്വമുഖ പശ്ചിമോത്താനാസനം (യോഗപദ്ധതി 129)

വേദാംഗങ്ങള്‍ ( യോഗപദ്ധതി 128)

ടിട്ടിഭാസനം (യോഗപദ്ധതി 127)

വേദങ്ങള്‍ (യോഗപദ്ധതി 126)

ധ്വജാസനം (യോഗപദ്ധതി 125)

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies