Monday, October 2, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

അദൃശ്യവിമാനങ്ങള്‍നാളെയുടെ പോരാളികള്‍

യദു

Print Edition: 10 September 2021

1990ലെ ഗള്‍ഫ് യുദ്ധകാലത്താണ് ആദ്യമായി സ്റ്റെല്‍ത്ത് വിമാനങ്ങളെപ്പറ്റി വ്യാപകമായി ചര്‍ച്ച ചെയ്യുന്നത്. ശത്രുവിന്റെ റഡാറുകള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത അമേരിക്കയുടെ അദ്ഭുത യന്ത്രപ്പക്ഷികളെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഒരു അപസര്‍പ്പക കഥയിലെന്നവണ്ണമാണ് വായിച്ചു പോയത്. സാധാരണ രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി കറുത്ത നിറത്തില്‍ ഏറെ ഒടിവുകളും ചുളിവുകളുമായി ഒരു കൂറ്റന്‍ കടവാവലിന്റെ രൂപമുള്ള ഈ വിമാനം ശാസ്ത്രനിരീക്ഷകരില്‍ ഏറെ കൗതുകമുണര്‍ത്തിയിരുന്നു. 2012ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ നിന്നും ഭീകര നേതാവ് ഒസാമ ബിന്‍ ലാദനെ വകവരുത്താന്‍ അഫ്ഗാന്‍ താവളത്തില്‍ നിന്നും അമേരിക്കന്‍ സീലുകള്‍ പോയത് രണ്ടു സ്റ്റെല്‍ത്ത് ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററുകളില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ പാക്ക് റഡാറുകള്‍ക്ക് ഈ ഓപ്പറേഷനെക്കുറിച്ച് ഒരു വിവരവും കിട്ടിയിരുന്നില്ല.

എങ്ങിനെയാണ് വിമാനങ്ങളെ റഡാറുകള്‍ കണ്ടെത്തുന്നത്
ഒരു പ്രത്യേക ഫ്രീക്വന്‍സിയിലുള്ള റേഡിയേഷനുകള്‍ പ്രസരിപ്പിക്കുന്ന ഒരു സ്രോതസ്സ് ആണ് റഡാറിന്റെ പ്രധാനഘടകം. അത് ആകാശം നിറയെ ഈ റേഡിയേഷനുകള്‍ പ്രസരിപ്പിച്ചുകൊണ്ടേയിരിക്കും. ഏതെങ്കിലും വസ്തുവില്‍ തട്ടുന്ന ഈ റേഡിയേഷനുകള്‍ പ്രതിഫലിച്ചു തിരിച്ചു വരും. ഇങ്ങനെ വരുന്ന റേഡിയേഷനുകളെ ഒരു ആന്റിന വഴി സ്വീകരിച്ച് വിശകലനം ചെയ്ത് ആ വസ്തു എന്താണെന്നു കണ്ടെത്തും.
ഫ്രീക്വന്‍സി കൂടിയ വൈദ്യുത കാന്തിക റേഡിയേഷനുകള്‍ ആയതുകൊണ്ട് നൂറു കിലോമീറ്റര്‍ അകലെക്കൂടി പറക്കുന്ന വിമാനങ്ങളെ പോലും ആധുനിക റഡാറുകള്‍ നിഷ്പ്രയാസം കണ്ടെത്തി വിവരങ്ങള്‍ നല്‍കും. റഡാറുകളുടെ കണ്ണുവെട്ടിക്കല്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്.

അതുകൊണ്ടുതന്നെ 1960 കള്‍ മുതല്‍ റഡാറില്‍ നിന്നും അദൃശ്യമായിരിക്കാന്‍ പറ്റിയ സാങ്കേതികവിദ്യകള്‍ക്ക് പിന്നാലെ ആയിരുന്നു വന്‍ ശക്തികള്‍. അത് ഫലം കണ്ടത് എണ്‍പതുകളില്‍ ആണ്.

സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ
റഡാര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങിനെ എന്ന് പറഞ്ഞല്ലോ. വിമാനത്തിന് നേരെവരുന്ന റേഡിയേഷനുകള്‍, വിമാനത്തില്‍ തട്ടി തിരികെ പോകുന്നതുകൊണ്ടാണല്ലോ റഡാര്‍ ആന്റിനകള്‍ക്ക് അത് സ്വീകരിക്കാന്‍ കഴിയുന്നത്. അങ്ങനെ പോകാതിരുന്നാലോ? റഡാറിനു സിഗ്‌നല്‍ കിട്ടുകയില്ല. സ്റ്റെല്‍ത്ത് ടെക്നോളജിയില്‍ , പ്രത്യേക കോമ്പോസിറ്റ് വസ്തുക്കള്‍ ഉപയോഗിച്ചാണ് വിമാനം നിര്‍മ്മിക്കുന്നത്. അതില്‍ പ്രത്യേകതരം പെയിന്റും അടിക്കും. ഇവ രണ്ടും കൂടി ചേര്‍ന്ന് നല്ലൊരു ശതമാനം റേഡിയേഷനുകളെ ആഗിരണം ചെയ്തു നിര്‍ത്തും. കൂടാതെ റേഡിയേഷനുകളെ പല ദിശകളിലേക്ക് പ്രതിഫലിപ്പിച്ചു കളയുന്ന രീതിയില്‍ വിമാനത്തിന്റെ ബോഡിയില്‍ ധാരാളം കോണുകള്‍ ഉണ്ടാകും. ഇതെല്ലാം കഴിഞ്ഞു വളരെക്കുറച്ച് റേഡിയേഷന്‍ മാത്രമേ തിരികെ റഡാറില്‍ എത്തുകയുള്ളൂ.

റഡാറില്‍ ഓരോ വസ്തുക്കള്‍ക്കും കൃത്യമായ നിര്‍വ്വചനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. റഡാര്‍ ക്രോസ്സ് സെക്ഷന്‍ എന്നാണു ഇതിനു പറയുക. ഒരു യുദ്ധവിമാനത്തിന്റെ ക്രോസ്സ് സെക്ഷനെക്കാള്‍ കൂടുതല്‍ ആയിരിക്കും യാത്രാ വിമാനത്തിന്റെ ക്രോസ്സ് സെക്ഷന്‍. അങ്ങനെ, ആകാശത്തില്‍ പറക്കുന്ന എല്ലാറ്റിനും ഒരു റഡാര്‍ ക്രോസ്സ് സെക്ഷന്‍ ഉണ്ട്.

ഒരു സ്റ്റെല്‍ത്ത് വിമാനത്തില്‍ തട്ടി തിരികെ വരുന്ന കുറച്ച് റേഡിയേഷന്‍ വിശകലനം ചെയ്യുമ്പോള്‍ റഡാറില്‍ തെളിയുന്ന ക്രോസ്സ് സെക്ഷന്‍ ഒരു പരുന്തിനോളം മാത്രമേ ഉണ്ടാകൂ. വിമാനമാണ് എന്ന് റഡാര്‍ തിരിച്ചറിഞ്ഞു വരുമ്പോഴേക്കും അത് വളരെ അടുത്തെത്തിയിട്ടുണ്ടാകും. അര നിമിഷം കൊണ്ട് വിമാനത്തിലെ മിസൈലുകള്‍ റഡാര്‍ സ്റ്റേഷനെ തന്നെ തകര്‍ത്തു കളയും.

അതായത്, സ്റ്റെല്‍ത്ത് റഡാറില്‍ നിന്നും അദൃശ്യമാവുകയല്ല ,കബളിപ്പിക്കുകയാണ്. പച്ചിലയില്‍ പറ്റിയിരിക്കുന്ന പച്ച ഓന്തിനെ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയില്ലല്ലോ. ഏതാണ്ടതുപോലെ തന്നെ.

ലോക്ക് ഹീദ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച അമേരിക്കയുടെ എഫ്-35 മാത്രമാണ് ഇപ്പോള്‍ ലോകത്ത് ലഭ്യമായിട്ടുള്ള പൂര്‍ണ്ണസജ്ജമായ ഏക അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനം.റഷ്യയുടെ മിഗ് 65 ഉണ്ട് എന്ന് പറയുന്നതല്ലാതെ പൂര്‍ണ്ണ സജ്ജമാണോ എന്നറിയില്ല. ചൈനയുടെ ജെ.20 സ്റ്റെല്‍ത്ത് ആണ് എന്നവകാശപ്പെടുന്നുണ്ടങ്കിലും വിശ്വാസയോഗ്യമല്ല. ടിബറ്റിന്റെ മുകളില്‍ കൂടി പറക്കുന്ന ജെ.20 വിമാനങ്ങളെ ഇന്ത്യയുടെ റഡാറുകള്‍ കണ്ടെത്തിയിരുന്നു.

ഭാരതവും സ്റ്റെല്‍ത്ത് സാങ്കേതികതയോടുകൂടിയ ഒരു അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പണിപ്പുരയിലാണ് Advanced Medium Combat Aircraft (AMCA)  എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലെ വിമാനം 2025ല്‍ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തുമെന്നാണ് കണക്കാക്കുന്നത്. ഭാരിച്ച ചെലവ്, അതിസങ്കീര്‍ണ്ണമായ സാങ്കേതികവിദ്യകള്‍ ഒക്കെയാണ് ലോകരാജ്യങ്ങളെ പൊതുവെ സ്റ്റെല്‍ത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

Share14TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies