Saturday, April 1, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

യുദ്ധങ്ങളും ശാസ്ത്രമുന്നേറ്റങ്ങളും

യദു

Print Edition: 24 July 2020

യുദ്ധങ്ങളുടെ ചരിത്രത്തിനു മാനവരാശിയോളം പഴക്കമുണ്ട്. മനുഷ്യന്റെ അന്വേഷണത്വരയും നിരീക്ഷണപാടവവും ഒക്കെത്തെന്നയാണ് അവനില്‍ മത്സരബുദ്ധിയും വളര്‍ത്തിയത്. ആ മത്സരബുദ്ധിയാണ് കിടമത്സരങ്ങളിലേക്കും യുദ്ധങ്ങളിലേക്കുമൊക്കെ നയിച്ചതും. ഇക്കാര്യത്തില്‍ പൗരാണികമനുഷ്യനും ആധുനിക മനുഷ്യനും ഒരുപോലയാണ്. ചുരുക്കത്തില്‍ യുദ്ധങ്ങള്‍ എന്നത് ഏത് കാലഘട്ടത്തിലെയും മനുഷ്യരാശിയുടെ ഒരു അവിഭാജ്യഘടകമാണ്.

മാനവചരിത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിനുള്ള പങ്ക് വളരെ വലുതാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലും അതുവരെയില്ലാത്ത വന്‍കുതിപ്പ് നടത്തിയത് ഇരുപതാം നൂറ്റാണ്ടിലാണ്. അതിനു കാരണം കഴിഞ്ഞ നൂറ്റാണ്ടില്‍ സംഭവിച്ച രണ്ട് ലോകമഹായുദ്ധങ്ങളാണ് എന്നുപറഞ്ഞാല്‍ അത് അതിശയോക്തിയല്ല.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് റൈറ്റ് സഹോദരന്‍മാര്‍ ആദ്യമായി യന്ത്രവല്‍കൃത വിമാനം വിജയകരമായി പരീക്ഷിക്കുന്നത്. എന്നാല്‍ അടുത്ത ഒന്നര ദശകത്തിനുള്ളില്‍ വ്യോമയാനരംഗം നടത്തിയത് വന്‍ കുതിപ്പാണ്. 1914ല്‍ പൊട്ടിപ്പുറപ്പെട്ട ഒന്നാം ലോകമഹായുദ്ധത്തിലാണ് ആദ്യമായി വ്യോമശക്തി പരീക്ഷിക്കപ്പെട്ടത്. ആധുനിക വിമാനസാങ്കേതിക വിദ്യയില്‍ വന്‍ ഗവേഷണങ്ങള്‍ തുടങ്ങുന്നത് ഇക്കാലത്താണ്.
അതാണ് പിന്നീട് സാധാരണക്കാര്‍ക്കുപോലും പ്രാപ്യമായ വ്യോമയാന മേഖലയായി വളര്‍ന്നത്.

ശരിക്കും രണ്ടാം ലോകമഹായുദ്ധമാണ് ഇരുപതാം നൂറ്റാണ്ടിന്റെ കുതിച്ചുചാട്ടത്തിന്റെ പ്രധാന അടിസ്ഥാനം എന്ന് നിസ്സംശയം പറയാം. ഭൂഖണ്ഡങ്ങള്‍ താണ്ടാന്‍ ശേഷിയുള്ള ഭീമാകാരന്‍ വിമാനങ്ങളും വന്‍കപ്പലുകളുമൊക്കെ സാധാരണമാകുന്നത് അപ്പോഴാണ്. ആണവശക്തി, ലോഹശാസ്ത്രം, മെഡിക്കല്‍ സയന്‍സ്, റോക്കറ്റ് ടെക്‌നോളജി തുടങ്ങി സമസ്ത മേഖലകളും വന്‍വളര്‍ച്ച നേടാന്‍ തുടങ്ങിയത് ഇക്കാലത്ത് നടന്ന ഭ്രാന്ത് പിടിച്ച ഗവേഷണങ്ങളില്‍ നിന്നാണ്.

രണ്ടാം ലോകയുദ്ധത്തിനുശേഷം മാറിവന്ന ലോകക്രമങ്ങളും ശാക്തികചേരികളും രക്തം ചിന്താതെയുള്ള മറ്റൊരു യുദ്ധത്തിനാണ് തിരികൊളുത്തിയത്. നാല് പതിറ്റാണ്ടിലധികം നീണ്ടുനിന്ന ശീതയുദ്ധമാണത്. ഇക്കാലത്താണ് ബഹിരാകാശ സാങ്കേതികവിദ്യകള്‍ വന്‍ കുതിപ്പ് നടത്തിയത്. ചന്ദ്രനില്‍ മനുഷ്യന്റെ പാദസ്പര്‍ശം ഉണ്ടായത്.കൃത്രിമ ഉപഗ്രഹങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തെ തന്നെ പില്‍ക്കാലത്ത് മാറ്റിമറിച്ചത് ശീതയുദ്ധക്കാലത്തെ ശാക്തിക ചേരികള്‍ തമ്മില്‍ നടന്ന ഭയാനകമായ മത്സരമായിരുന്നു.

ബഹിരാകാശരംഗം മാത്രമല്ല, വ്യോമയാനം, ടെലിക്കമ്മ്യൂണിക്കേഷന്‍, ഓട്ടോമൊബൈല്‍, ആണവോര്‍ജ്ജം, കംപ്യൂട്ടര്‍, ഇലക്‌ട്രോണിക്‌സ് എന്നുതുടങ്ങി സമസ്ത മേഖലകളുടേയും വളര്‍ച്ചയുടെ വേഗത ചരിത്രത്തിലെ ഏറ്റവും വലുതാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ചരിത്രം ഏറ്റവും വേഗതയില്‍ ചലിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്.
അതായത്, പ്രതിരോധരംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങളും സാങ്കേതിക വിദ്യകളുമാണ് പിന്നീട് സാധാരണമനുഷ്യന്റെ നിത്യജീവിതത്തെ മാറ്റിമറിച്ചിട്ടുള്ളത് എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.

യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും ഒരിക്കലും നീതീകരിക്കാന്‍ കഴിയുന്നതല്ല. പക്ഷേ, ഏത് പ്രതിലോമകതക്കും ക്രിയാത്മകതയുടെ ഒരു മറുവശമുണ്ട് എന്ന വലിയൊരു പാഠം കൂടി ശാസ്ത്രചരിത്രത്തില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്.

Tags: ശാസ്ത്രായനം
Share27TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവികസനം പ്രകൃതിയെ അറിഞ്ഞ്‌

ലിഥിയം എന്ന വെളുത്ത സ്വര്‍ണ്ണം

കൂകിപ്പാഞ്ഞു വരുന്നു ഹൈഡ്രജന്‍ തീവണ്ടികള്‍

ഭാരതത്തിന്റെ സ്വന്തം ഭറോസ്

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പൈതൃകാഭിമാനമുള്ള ഹിന്ദുക്കള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിടണം

മാരീച വിദ്യ ബിഷപ്പിനെ വീഴ്ത്താന്‍

വെളിപാട്

ജൈവകൃഷിയിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കണം: ഡോ.മോഹന്‍ ഭാഗവത്

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

‘മൂര്‍ഖതയും ഭീകരതയും’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies