Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ശാകല്യന്‍

Print Edition: 13 June 2025

ചുകപ്പ് കണ്ട കാള എന്നത് മലയാളത്തിലെ ഒരു ചൊല്ലാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ചൊല്ലിന് ചെറിയൊരു ഭേദഗതി വന്നിരിക്കുന്നു. കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള എന്നതാണ് സഖാക്കള്‍ യാഥാര്‍ത്ഥ്യമാക്കിയ ഭേദഗതി. അഞ്ചും മൂന്നും എട്ടു നേതാക്കളില്‍ കവിഞ്ഞ് കേരള മണ്ണില്‍ സി.പി.ഐക്ക് വേരില്ലെങ്കിലും ഇടത് മുന്നണി എന്ന ആനപ്പുറത്ത് കയറി രണ്ടാം കക്ഷിയായി വിലസാനുള്ള തലവിധിയാണ് അതിനു കിട്ടിയത്. മാണി കേരളാ കോണ്‍ഗ്രസ് ഇടത് മുന്നണിയില്‍ ചേക്കേറിയപ്പോള്‍ തങ്ങളുടെ സ്ഥാനം പോകാതിരിക്കാന്‍ ആ കക്ഷി കാണിച്ച കോപ്രായങ്ങള്‍ ചില്ലറയല്ലല്ലോ. മാര്‍ക്‌സിസ്റ്റ് വലിയേട്ടന് കമ്മ്യൂണിസ്റ്റ് വീര്യം കുറഞ്ഞോ എന്ന ആശങ്കയേക്കാളേറെ തങ്ങളുടെ കമ്മ്യൂണിസ്റ്റ് വീര്യം പത്തരമാറ്റാണ് എന്നു കാണിക്കാന്‍ സി.പി.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വന്‍ ഫാസിസത്തില്‍ കയറി ഒന്ന് കസറി. സി.പി.എമ്മിന്റെ നവഫാസിസ സിദ്ധാന്തത്തെ തിരുത്തി ആര്‍.എസ്. എസ് ഫാസിസ്റ്റു തന്നെ എന്നാണ് സഖാവ് തീര്‍പ്പുകല്പ്പിച്ചത്. പാര്‍ട്ടി ആ ലഹരിയില്‍ ഇരിക്കുമ്പോഴാണ് സി.പി.ഐക്കാരനായ സംസ്ഥാന കൃഷിമന്ത്രി പ്രസാദ് രാജ്ഭവനിലെ ഭാരതമാതാ ചിത്രത്തില്‍ കാവിക്കൊടി കണ്ടത്. അതോടെ രാജ്ഭവനില്‍ നിശ്ചയിച്ച പരിസ്ഥിതിദിന പരിപാടിയില്‍ നിന്ന് കയറും പൊട്ടിച്ച് ഓടിയ കമ്മ്യൂണിസ്റ്റ് കാള എം. എന്‍. മന്ദിരവും കടന്ന് സെക്രട്ടറിയേറ്റ് മന്ദിരത്തിനടുത്ത് തട്ടിക്കൂട്ടിയ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പരിപാടി സ്ഥലത്തേ നിന്നുള്ളു.

മന്ത്രി പ്രസാദ് ഭാരതമാതാ ചിത്രത്തില്‍ കണ്ടത് വലിയ കുഴപ്പങ്ങളാണ്. ഒന്ന് അത് ആര്‍.എസ്. എസ്സുകാര്‍ ഉപയോഗിക്കുന്നതാണെന്നത്. തന്റെ പാര്‍ട്ടി തീണ്ടാപ്പലകക്ക് പുറത്തു നിര്‍ത്തിയ ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ചിത്രത്തില്‍ പുഷ്പാര്‍ച്ചന ചെയ്താല്‍ മന്ത്രി പ്രസാദിന്റെ പണി പോയതു തന്നെ. രണ്ടാമത്തേത് ഭാരതമാതാവിന്റെ കയ്യിലെ കൊടിയാണ്. ചെങ്കൊടിയല്ലാതെ മറ്റൊന്നും സഖാക്കള്‍ക്ക് അംഗീകരിക്കാനാവില്ല. കാവി അവര്‍ക്ക് അലര്‍ജിയാണ്. മൂന്നാമത്തേത് ഭാരതമാതാവിനു പുറകിലുള്ളത് അഖണ്ഡ ഭാരതത്തിന്റെ ചിത്രമാണ്. പാകിസ്ഥാനുവേണ്ടി ചാരപ്പണിയും പരസ്യപ്പണിയും ചെയ്ത് വിയര്‍ത്ത പാര്‍ട്ടിയാണ് സി.പി.ഐ. പാകിസ്ഥാന്‍ രൂപീകൃതമായതിനെ സ്വാഗതം ചെയ്തവരാണവര്‍. അവര്‍ക്കെങ്ങിനെ അഖണ്ഡഭാരതചിത്രം സഹിക്കാനാവും? ഇപ്പോഴത്തെ സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി കേരളത്തിന്റെ സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോള്‍ എം.എഫ്. ഹുസൈന് രാജാരവിവര്‍മ്മ പുരസ്‌കാരം പ്രഖ്യാപിച്ചത് ഭാരതമാതാവിനെ നഗ്‌നയാക്കി വരച്ചതിനായിരുന്നല്ലോ. അതേ സഖാക്കള്‍ക്ക് അംഗീകരിക്കാനാവൂ. രാജ്ഭവനിലെ ഭാരതമാതാ ചിത്രം ഉടനെ എടുത്തു മാറ്റണമെന്നാണ് സി.പി.ഐയുടെ ആവശ്യം. പകരം ഹുസൈന്‍ വരച്ച നഗ്‌നയായ ഭാരതമാതാവിന്റെ ചിത്രം സ്ഥാപിക്കണം എന്നുകൂടി ഗവര്‍ണര്‍ക്ക് ആജ്ഞ നല്‍കണം സഖാവേ!

 

Tags: പ്രസാദ്ബിനോയ് വിശ്വംസി.പി.ഐ
ShareTweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

രാജ്ഭവന്‍ ബാലികേറാമലയോ?

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies