Saturday, May 17, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home യാത്രാവിവരണം

രമണ്‍ രേതിയിലെ കൗതുക കാഴ്ചകള്‍ (നിത്യം പൂക്കുന്ന നീലക്കടമ്പ് 5)

ഡോ.മധു മീനച്ചില്‍

Print Edition: 9 August 2024
പവിത്രഭൂമിയായ രമണ്‍ രേതിയില്‍ മണ്ണില്‍ കളിക്കുന്ന ഭക്തര്‍

പവിത്രഭൂമിയായ രമണ്‍ രേതിയില്‍ മണ്ണില്‍ കളിക്കുന്ന ഭക്തര്‍

വെയില്‍ ചാഞ്ഞു തുടങ്ങിയ സമയത്താണ് ഞങ്ങള്‍ രമണ്‍ രേതിയിലെത്തുന്നത്. ഗോകുലത്തില്‍ ഭഗവാന്‍ മണ്ണ് വാരിക്കളിച്ചു എന്ന് ഭക്തര്‍ വിശ്വസിക്കുന്ന പവിത്രഭൂമിയാണ് രമണ്‍ രേതി. രമണ്‍ എന്നാല്‍ ദിവ്യ ലീല, കളി എന്നൊക്കെ അര്‍ത്ഥമുണ്ട്. രേതി എന്നാല്‍ മണ്ണ്. ശ്രീകൃഷ്ണനും ബലരാമനും സഹചാരികളായ ഗോപബാലന്മാരും മണ്ണ് വാരിക്കളിച്ചതിന്റെ പവിത്ര സ്മരണകളുണര്‍ത്തി ഇവിടെ എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ മണ്ണ് വാരിക്കളിക്കുന്ന കാഴ്ച കൗതുകമുണര്‍ത്തുന്ന ഒന്നാണ്. കൃഷ്ണന്‍ ബാല്യത്തിലാണ് മണ്ണുവാരിക്കളിച്ചതെങ്കിലും ഇവിടെ എത്തുന്ന ഭക്തര്‍ ആബാലവൃദ്ധം ആ കര്‍മ്മം ഒരു അനുഷ്ഠാനം പോലെ നടത്തുന്നത് ആരിലും കൗതുകമുണര്‍ത്തും. മഥുരയിലേക്ക് കൃഷ്ണനെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ കൃഷ്ണഭക്തനായ അക്രൂരന്‍ കൃഷ്ണന്‍ ലീലയാടിയ രമണ്‍ രേതിയിലെത്തിയപ്പോള്‍ മണ്ണില്‍ക്കിടന്നുരുണ്ടു പോലും. ഈ കഥകളൊക്കെ മനസ്സിലാക്കിയിട്ടാവാം ഇന്നും ആയിരകണക്കിന് ഭക്തര്‍ ഈ മണ്ണില്‍ക്കിടന്ന് ഉരുളുന്നത്. രാജ്യത്തിന്റെ ഏതോ പ്രദേശത്തുനിന്നും എത്തിയ വലിയൊരു ഭക്തസംഘം രമണ്‍ രേതിയില്‍ പൂഴിമണ്ണില്‍ ചമ്രം പടിഞ്ഞിരുന്ന് ഭജന പാടുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും നിറഞ്ഞ ഭക്തിരസത്തിലാണ്. ആചാര്യന്‍ എന്നുതോന്നുന്ന ഒരാള്‍ ഭക്തി കഥാകഥനങ്ങള്‍ നടത്തുന്നുണ്ട്. ചിലര്‍ ഉന്മത്ത ഭക്തരായി മണ്ണില്‍ക്കിടന്നുരുളുന്നു. ചിലര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ദേഹം മുഴുവന്‍ മണല്‍ വാരി അഭിഷേകം ചെയ്യുന്നു. അപ്പോള്‍ അവരുടെ കൂടെ കളിത്തോഴനായി കൃഷ്ണന്‍ ഉണ്ടെന്ന് എനിക്കും തോന്നി. എന്തായാലും ഒരു പിടി മണ്ണ് രമണ്‍ രേതിയില്‍ നിന്നും ഞാനും വാരി. കേസരി ഭവന്റെ പൂമുഖത്തെ അക്ഷര പത്മത്തില്‍ നിക്ഷേപിക്കാന്‍.

ഗുരു ശരണാനന്ദ മഹരാജിന്റെ പേരിലുള്ള കര്‍ഷ്ണി ആശ്രമം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നിരവധി പുല്‍ക്കുടിലുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരായി എത്തുന്ന സന്ന്യാസിമാര്‍ക്ക് താമസിക്കാന്‍ ഈ കുടിലുകള്‍ നല്‍കാറുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഗുരു ശരണാനന്ദ് മഹരാജ് ജ്ഞാന ഭക്തി യോഗങ്ങളുടെ സാകാര രൂപമായിരുന്നു. സാമാന്യം വലിപ്പമുള്ളതും ശില്‍പ്പ ചാതുരി നിറഞ്ഞതുമായ ആശ്രമത്തില്‍ അഖണ്ഡ ഭക്തിഗാനാലാപനം നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. കലിയുഗത്തില്‍ നാമസങ്കീര്‍ത്തനമാണല്ലോ ആചാര്യന്മാര്‍ വിധിച്ചിട്ടുള്ളത്. ആശ്രമത്തിന്റെ വിശാലമായ പിന്‍മുറ്റം നിറയെ ഭക്തജനങ്ങളെക്കൊണ്ട് സദാനിറഞ്ഞിരിക്കുന്നു. ആഡംബര വസ്ത്രങ്ങള്‍ ധരിച്ചവര്‍വരെ പൂഴിയില്‍ കിടന്നുരുണ്ടു മറിയുന്ന കാഴ്ച ആരിലും അത്ഭുതമുണര്‍ത്തും. രമണ്‍ വനം എന്നും ഈ പ്രദേശം അറിയപ്പെട്ടിരുന്നു. വൃന്ദാവനലീലകള്‍ക്കായി കണ്ണന്‍ പുറപ്പെടും മുമ്പ് നിത്യം രാധയുമായി സന്ധിച്ചിരുന്നത് ഇവിടെ വച്ചായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. അതിമനോഹരമായ രമണ്‍ ബിഹാരിജി കൃഷ്ണ ക്ഷേത്രവും ഇവിടുത്തെ മറ്റൊരാകര്‍ഷണ കേന്ദ്രമാണ്. കൃഷ്ണഭക്തിയാല്‍ വിദൂരസ്ഥലങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരായി എത്തി ഇവിടെത്തന്നെ സാധന ചെയ്ത് ഈ മണ്ണില്‍ ലയിച്ചു ചേര്‍ന്ന ആയിരക്കണക്കിന് സാധകരുടെ ആത്മ സാന്നിദ്ധ്യം സ്പന്ദിക്കുന്ന സ്ഥലം കൂടിയാണ് ഈ വ്രജ ഭൂമി.

കര്‍ഷ്ണി ആശ്രമം
ഭക്തിഗാനാലാപനം നടത്തുന്ന ഭജനസംഘം

 

ഇരുനൂറ് വര്‍ഷങ്ങള്‍ക്കു മുന്നെ ഇവിടെ എത്തിച്ചേര്‍ന്ന ജ്ഞാന്‍ ദാസ സ്വാമികള്‍ ദീര്‍ഘകാലം ഈ പവിത്രഭൂമിയില്‍ സാധകനായി ജീവിച്ചു. ദിവസം ഒരു പിടി കടല മാത്രം ഭക്ഷിച്ച് പന്ത്രണ്ട് വര്‍ഷം സാധന ചെയ്ത ആ പുണ്യാത്മാവിന് ശ്രീകൃഷ്ണ ദര്‍ശനം ലഭിച്ച സ്ഥലത്താണ് രമണ്‍ ബിഹാരി മന്ദിരം നിലനില്‍ക്കുന്നത്. ഇവിടെയെല്ലാം ധാരാളം കദംബ വൃക്ഷങ്ങള്‍ ധ്യാനനിരതരായി നില്‍ക്കുന്നുണ്ട്. കൃഷ്ണ സായൂജ്യം കാംക്ഷിച്ചു സാധന ചെയ്യുന്ന ആത്മാവുകളാവാം അവയെല്ലാം. മുസ്ലീമായിരുന്നെങ്കിലും കടുത്ത കൃഷ്ണ ഭക്തനായിരുന്ന രസഖാന്റെ സമാധി രമണ്‍ രേതിക്കടുത്തുള്ള മഹാവനത്തിലാണ്. ഇദ്ദേഹമെഴുതിയ കൃഷ്ണ കീര്‍ത്തനങ്ങള്‍ ഇന്നും ഭക്തജനങ്ങളുടെ ചുണ്ടുകളില്‍ ഭക്തിയുടെ നറുതേന്‍ പുരട്ടുന്നു. കൃഷ്ണന്റെ ബാല്യകാലം ബാലലീലകള്‍ കൊണ്ടു മാത്രം അടയാളപ്പെടുത്തേണ്ട ഒന്നല്ല. രമണ്‍ രേതിയില്‍ വച്ചാണ് നിരവധി അസുരന്മാരെ ഭഗവാന്‍ പരലോകത്തേക്കയച്ചത്. താന്‍ ഭാവിയില്‍ നിര്‍വ്വഹിക്കാന്‍ പോകുന്ന ധര്‍മ്മയുദ്ധങ്ങളുടെ പരിശീലനകളരിയായിട്ടാവും ഭഗവാന്‍ വ്രജ ഭൂമിയെ കണ്ടിരുന്നത്. രമണ്‍ രേതിയിലേക്കെത്തുന്ന വഴിയുടെ മറുഭാഗത്ത് വിശാലമായ മണല്‍പരപ്പില്‍ ധാരാളം മാനുകള്‍ കളിച്ചു നടക്കുന്നുണ്ട്. ഭക്തജനങ്ങള്‍ തീറ്റ നല്‍കുന്നതു കൊണ്ടാവാം അവ ഭയമില്ലാതെ കമ്പിവേലിക്കരികില്‍ വന്ന് ജനങ്ങളോട് സല്ലാപത്തിലേര്‍പ്പെടുന്നത്. ഇവിടെ ധാരാളം മയിലുകളും സൈ്വര്യ വിഹാരം നടത്തുന്നുണ്ടായിരുന്നു. മൃഗങ്ങള്‍ക്ക് സൈ്വര്യ വിഹാരം നടത്താന്‍ കഴിയുംവിധം വിശാലമായ ഒരു മൃഗശാല തന്നെയായിരുന്നു ഇത്.
(തുടരും)

Tags: നിത്യം പൂക്കുന്ന നീലക്കടമ്പ്
ShareTweetSendShare

Related Posts

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

ക്ഷേത്രഗോപുരം

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

നേതാജിയും ഐഎന്‍എയും (പൂര്‍ബ്ബശ്രീകള്‍ 7)

മണിപ്പൂര്‍ വിശേഷങ്ങള്‍ (പൂര്‍ബ്ബശ്രീകള്‍ 6)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

ഫോട്ടോ x@adgpi

പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി ഭാരതസൈന്യം

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

സൈനികനീക്കങ്ങളുടെ തല്‍സമയ കവറേജ് ഒഴിവാക്കണമെന്ന് പ്രതിരോധമന്ത്രാലയം

Photo credit: PTI

ജമ്മുവിൽ ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies