Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

സ്വയംസേവകര്‍ സേവനത്തിന്റെ കൈത്തിരികളായി മാറണം

അഖിലഭാരതീയ കാര്യകാരി മണ്ഡല്‍

Print Edition: 8 November 2019

ഭൂവനേശ്വര്‍ (ഒഡീഷ): സേവാപ്രവര്‍ത്തനങ്ങളില്‍ പുതുചരിത്രം രചിച്ചുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. ഒക്‌ടോ. 16 മുതല്‍ 18 വരെ നടന്ന അഖില ഭാരതീയ കാര്യകാരി മണ്ഡലാണ് രാജ്യവ്യാപകമായി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കിയത്.

രാജ്യത്ത് ഒന്നരലക്ഷം സേവാപദ്ധതികള്‍ ആര്‍.എസ്.എസ്. ഇപ്പോള്‍ നടത്തിവരുന്നുണ്ടെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച സര്‍കാര്യവാഹ് ഭയ്യാജി ജോഷി വ്യക്തമാക്കി.

സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് ഭാരതാംബയുടെ ചിത്രത്തിന് മുമ്പില്‍ വിളക്ക് തെളിയിച്ചു കൊണ്ടാണ് കാര്യകാരി മണ്ഡലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

രാജ്യം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. 20 വന്‍ചാരിറ്റബിള്‍ ആശുപത്രികളും 15 രക്തബാങ്കുകളും സേവനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആര്‍.എസ്.എസ് നടത്തിവരുന്നുണ്ടെന്ന് യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. 1989 മുതല്‍ സംഘപ്രവര്‍ത്തനത്തിന്റെ ദിശ സേവനരംഗത്തേക്കും തിരിച്ചുവിട്ടിട്ടുണ്ട്. രാജ്യത്ത് പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോഴെല്ലാം സേവനത്തിന്റെ കൈത്തിരികളുമായി ആര്‍.എസ്.എസ്. രംഗത്ത് വന്നിട്ടുണ്ട്. ഓരോ വര്‍ഷവും മൂന്ന്, നാല് ലക്ഷം നേത്രദാനങ്ങള്‍ നടത്തിവരുന്നുണ്ട്. ഗ്രാമപുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സ്വയംസേവകര്‍ സക്രിയമായി ഇടപെട്ടുവരുന്നു.

250 ഗ്രാമങ്ങള്‍ ഇതിനകം മാതൃകാ ഗ്രാമങ്ങളായി സ്വയംസേവകരുടെ പ്രവര്‍ത്തനത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഗ്രാമവാസികള്‍ തന്നെ പ്രവര്‍ ത്തിച്ച് സ്വയംപര്യാപ്തത നേടുകയും അവര്‍ക്കുള്ള സഹായങ്ങള്‍ സംഘപ്രവര്‍ത്തകര്‍ ചെയ്യുകയുമാണ് ചെയ്യുക. ഒരു ലക്ഷം ഗ്രാമങ്ങളിലെ ജനങ്ങള്‍ സേവാപ്രവര്‍ത്തനങ്ങളെ ഇതിനകം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

16-17നും ഇടയില്‍ പ്രായമുള്ള അഞ്ച്‌ലക്ഷം പ്രവര്‍ത്തകര്‍ ദൈനംദിനശാഖാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 59,000 മണ്ഡലങ്ങളില്‍ 30,000 ഇടങ്ങളില്‍ ഇപ്പോള്‍ തന്നെ സംഘപ്രവര്‍ ത്തനം സജീവമായി നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1585 ദൈനംദിനശാഖകളും 1879 സാപ്താഹിക് ശാഖകളും ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ 57,411 ദൈനംദിന ശാഖകളും 18,923 സാപ്താഹിക് ശാഖകളുമുണ്ട്.
ഒക്.18ന് നടത്തിയ പത്രസമ്മേളനത്തില്‍ കാര്യകാരി തീരുമാനങ്ങള്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി വിശദീകരിച്ചു. രാമക്ഷേത്രം രാഷ്ട്രീയ പ്രശ്‌നമല്ലെന്നും ഹിന്ദുസമാജത്തിന്റെ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ഒരു ചോദ്യത്തിന്നുത്തരമായി അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് മുഴുവനുമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ബാധകമാംവിധമാണ് ഏകസിവില്‍കോഡ് എല്ലായിടത്തും നടപ്പാക്കിയത്. ഭാരതത്തില്‍ ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാശ്മീരി ഹിന്ദുക്കള്‍ക്ക് എത്രയും വേഗം അവരവരുടെ വീടുകളിലേക്ക് തിരിച്ച് വരാനുള്ള സാഹചര്യം ഉണ്ടാവണമെന്നും ഭയ്യാജി പറഞ്ഞു.

Tags: ആര്‍.എസ്.എസ്സ്വയംസേവകര്‍അഖിലഭാരതീയ കാര്യകാരി മണ്ഡല്‍
Share56TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies