Monday, March 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

കൂകിപ്പാഞ്ഞു വരുന്നു ഹൈഡ്രജന്‍ തീവണ്ടികള്‍

യദു

Print Edition: 10 February 2023

ഇക്കഴിഞ്ഞ കേന്ദ്രബജറ്റിലെ ഒരു സുപ്രധാന പ്രഖ്യാപനമാണ്, ഈ വര്‍ഷം അവസാനത്തോടെ കല്‍ക്കത്ത – സിംല പാതയില്‍ ഓടിത്തുടങ്ങാന്‍ പോകുന്ന ഹൈഡ്രജന്‍ ട്രെയിനുകളുടേത്. അന്തരീക്ഷ മലിനീകരണത്തിന് വലിയൊരളവോളം പരിഹാരമുണ്ടാക്കാന്‍ ഈ പദ്ധതിക്കാവും.

എന്താണ് ഹൈഡ്രജന്‍ ഇന്ധനം ?
പ്രപഞ്ചത്തില്‍ ഏറ്റവുമധികമുള്ള മൂലകമാണ് ഹൈഡ്രജന്‍. അങ്ങനെ പറഞ്ഞാല്‍ പോരാ. പ്രപഞ്ചഭാരത്തിന്റെ സിംഹഭാഗവും ഹൈഡ്രജന്‍ ആണ്. സൂര്യനിലും നക്ഷത്രങ്ങളിലും ഊര്‍ജ്ജോത്പാദനം നടക്കുന്നത് അവക്കുള്ളിലെ ഹൈഡ്രജന്‍ ഹീലിയമായി മാറുമ്പോഴുള്ള ദ്രവ്യനഷ്ടത്തില്‍ നിന്നാണ്. ഇത് തന്നെയാണ് വിനാശകാരിയായ ഹൈഡ്രജന്‍ ബോംബിന്റെയും പ്രവര്‍ത്തനതത്വം.

ഹൈഡ്രജന്‍ വളരെ ഭാരം കുറഞ്ഞ, ഒരു ന്യൂട്രോണും ഇലക്ട്രോണും മാത്രമുള്ള ഏറ്റവും ലളിതമായ ആണവ ഘടനയുള്ള വാതകമാണ്. ഓക്‌സിജന്റെ സാന്നിധ്യത്തില്‍ ഇതിനു നല്ല ജ്വലനശേഷിയുണ്ട്. മാത്രവുമല്ല നന്നായി താപം ഉണ്ടാക്കുകയും ചെയ്യും. വാതകാവസ്ഥയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഹൈഡ്രജന്‍ സംഭരിക്കാന്‍ കഴിയൂ. അതിനാല്‍ ഉയര്‍ന്ന മര്‍ദ്ദവും വളരെ കുറഞ്ഞ താപനിലയും കൊണ്ട് ഹൈഡ്രജന്‍ ദ്രാവകമാക്കേണ്ടതുണ്ട്. പൂജ്യത്തിനു താഴെ 260 ഡിഗ്രിയോളം പോന്ന അവസ്ഥയിലെ ഹൈഡ്രജന്‍ ദ്രാവകമാവുകയുള്ളൂ. ഇതിനു ക്രയോ അവസ്ഥ എന്നാണു പറയുന്നത്. ഈ അവസ്ഥയില്‍ എല്ലാ സാധാരണ തന്മാത്ര ഘടനകളും താറുമാറാകും. അതിനെ അതിജീവിക്കുന്ന ടാങ്കുകള്‍, പൈപ്പുകള്‍, പമ്പുകള്‍, ഗതാഗതസംവിധാനങ്ങള്‍ എന്നിവയൊക്കെ ഉണ്ടാക്കുക എന്നതാണ് ഇവിടെ പ്രധാന വെല്ലുവിളി. അതുകൊണ്ടാണ് ദ്രവ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റുകളിലെ ക്രയോജനിക് എഞ്ചിനുകള്‍ അതീവ സങ്കീര്‍ണ്ണമാകുന്നത്. എന്നാല്‍ റോക്കറ്റില്‍ ഉപയോഗിക്കുന്നതുപോലെയല്ല മേല്‍പ്പറഞ്ഞ ട്രയിനുകളില്‍ ഹൈഡ്രജന്‍ ഉപയോഗിക്കുന്നത്.

ശുദ്ധജലം എന്നത് ഹൈഡ്രജന്റെയും ഓക്‌സിജന്റെയും സംയുക്തമാണല്ലോ. ഈ ശുദ്ധജലത്തെ വൈദ്യുതി ഉപയോഗിച്ച് വിഘടിപ്പിക്കാന്‍ സാധിക്കും. അങ്ങനെ ചെയ്യുമ്പോള്‍ വെള്ളം ഹൈഡ്രജനും ഓക്‌സിജനുമായി മാറും. അതായത് വെള്ളം വൈദ്യുതി എന്നിവ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ഹൈഡ്രജനും ഓക്‌സിജനും ഉണ്ടാകുന്നു. എന്നാല്‍ ഹൈഡ്രജനും ഓക്‌സിജനും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ അവിടെ വെള്ളവും വൈദ്യുതിയും ഉണ്ടാകണമല്ലോ. അതെ. ഉണ്ടാകും. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നത്.

ദ്രാവകാവസ്ഥയില്‍ സംഭരിച്ചിരിക്കുന്ന ഹൈഡ്രജനെയും ഓക്‌സിജനെയും സ്വതന്ത്രമായി സംയോജിക്കാന്‍ അനുവദിക്കുന്നു. ആ പ്രവര്‍ത്തനത്തിന്റെ ഫലമായി നീരാവിയും (വെള്ളത്തിന്റെ വാതകരൂപം) വൈദ്യതിയും ഉണ്ടാകുന്നു. ഈ വൈദ്യുതി പ്രത്യേകം സെല്ലുകളില്‍ സംഭരിച്ച് ഉപയോഗിക്കുന്നു. ഹൈഡ്രജന്‍ ട്രെയിനുകളില്‍ ഈ ഫ്യുവല്‍ സെല്ലുകളിലെ വൈദ്യുതി ഉപയോഗിച്ചാണ് തീവണ്ടിയെ ചലിപ്പിക്കുന്നത്. ഈ എഞ്ചിനുകള്‍ പുറന്തള്ളുന്നത് ശുദ്ധമായ നീരാവിയാണ്. അതില്‍ അന്തരീക്ഷ മലിനീകരണം ഒട്ടും തന്നെ ഇല്ലേയില്ല.

ഇപ്പോള്‍ ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള കാറുകളും നിര്‍മ്മാണത്തിലുണ്ട്. ഒരു മഹത്തായ സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇപ്പോള്‍ യാത്ര ചെയ്യുന്നത് ഹൈഡ്രജന്‍ കാറിലാണ്.

ഇവിടെയും വെല്ലുവിളികള്‍ പലതുമുണ്ട്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ വെള്ളത്തെ വിഘടിപ്പിച്ചുമാത്രമേ ഉണ്ടാക്കാന്‍ കഴിയൂ. അതിനു വലിയ തോതില്‍ വൈദ്യുതി വേണം. ഈ വൈദ്യുതി പരമ്പരാഗതമാര്‍ഗ്ഗങ്ങളില്‍ കൂടി മാത്രമേ ഇന്ന് ലഭ്യമാവുകയുള്ളു. അതായത് ഹൈഡ്രജന്‍ ഉപയോഗിക്കുന്നത് മൂലം കുറവ് വരുന്ന മലിനീകരണം, അതിനാവശ്യമായ വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ ഇല്ലാതാകുന്നു.

മാത്രവുമല്ല, ഗ്രീന്‍ ഹൈഡ്രജന്‍ ദ്രവരൂപത്തിലാക്കുക, അത് സുരക്ഷിതമായി സംഭരിക്കുക എന്നതൊക്കെ വലിയ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ആണ്.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇപ്പോള്‍ ഹൈഡ്രജന്‍ എഞ്ചിനുകള്‍ക്ക് ചെലവ് വളരെ കൂടുതല്‍ ആണ്. പക്ഷെ ടെക്നോളജി ജനകീയമാവുകയും, വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പ്പാദനം തുടങ്ങുകയും ചെയ്യുമ്പോള്‍ സമീപഭാവിയില്‍ തന്നെ ഗ്രീന്‍ ഹൈഡ്രജന്‍ ചെലവ് കുറഞ്ഞ രീതിയില്‍ ഉണ്ടാക്കാനും ഉപയോഗിക്കാനും കഴിയും. നമുക്കറിയാമല്ലോ എത്രപെട്ടെന്നാണ് ഒരു സമയത്ത് വന്‍ പണക്കാര്‍ക്ക് മാത്രം താങ്ങാന്‍ കഴിയുമായിരുന്ന മൊബൈല്‍ ഫോണ്‍ സാധാരണക്കാരന് ജീവശ്വാസം പോലെ ആയത് എന്ന്.

എന്തായാലും അങ്ങനെ ഹൈഡ്രജന്‍ ട്രയിനുകള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. പ്രകൃതിസൗഹൃദ ജീവിതത്തിന്റെ പതാകവാഹകരായി ഭാരതവും.

 

Share9TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവികസനം പ്രകൃതിയെ അറിഞ്ഞ്‌

ലിഥിയം എന്ന വെളുത്ത സ്വര്‍ണ്ണം

ഭാരതത്തിന്റെ സ്വന്തം ഭറോസ്

ആപേക്ഷികതയുടെ സങ്കീര്‍ണ്ണതകള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies