Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

യമുനാഭായ് സവര്‍ക്കര്‍

Nov 8, 2022, 10:03 am IST
ഭാരതത്തിലെ വീരനായകര്‍ പരമ്പരയിലെ 136 ഭാഗങ്ങളില്‍ ഭാഗം 48

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • യമുനാഭായ് സവര്‍ക്കര്‍
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

സവര്‍ക്കര്‍ അന്തമാന്‍ ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയുംപേറി അദ്ദേഹത്തിന്റെ വിപ്ലവപ്രസ്ഥാനത്തിന് സാരഥ്യവും വഹിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി യമുനാഭായ് സവര്‍ക്കര്‍ പ്രവര്‍ത്തനനിരതയായി. ഇംഗ്ലീഷുകാരന്റെ കണ്ണ് അവരെ വിടാതെ പിന്തുടരുന്നുണ്ടെന്ന തിരിച്ചറിവ് അവരെ സഹായിക്കുന്നതില്‍നിന്നും അവരോട് ഇടപഴകുന്നതില്‍നിന്നും ചുറ്റുമുള്ളവരെ തടുത്തുനിര്‍ത്തി. അവര്‍ കുറേശ്ശെ ഒറ്റപ്പെടാന്‍ തുടങ്ങി. മൂന്നുനേരം ഭക്ഷണംപോലും ലഭിക്കാതെ ദാരിദ്ര്യവും രോഗങ്ങളും ഗ്രസിച്ച് അവര്‍ അവസാനനാളുകളെണ്ണിത്തീര്‍ത്തു. സമ്പന്നതയുടെ സര്‍വ്വസൗഭിക്ഷ്യവും മാതാപിതാക്കളായ രാമചന്ദ്ര ത്രൈയംബകയുടെയും ലക്ഷ്മിഭായിയുടെയും വാത്സല്യവും നുകര്‍ന്നുവളര്‍ന്ന യമുനാഭായിക്ക് ഏര്‍പ്പെട്ട ഈ ദുര്യോഗത്തോട് സഹതപിക്കാന്‍, വെള്ളക്കാരന്റെ കോപം ഭയന്ന് ഒരാള്‍പോലും അന്ന് ധൈര്യപ്പെട്ടില്ല. മായി എന്നു വളിക്കപ്പെട്ടിരുന്ന, സംഗീതംകൂടി അറിയാമായിരുന്ന യമുനാഭായി, സവര്‍ക്കറുടെ, താന്‍ ഈണം പകര്‍ന്ന വിപ്ലവഗാനങ്ങള്‍ ഏകാന്തകളില്‍ പാടിയാസ്വദിച്ചു. അതുപകര്‍ന്ന വീര്യം എല്ലാ വൈതരണികളെയും നേരിടാന്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നു.

സ്വന്തം മകന്‍ പ്രഭാകര്‍ വേണ്ടത്ര ചികിത്സപോലും ലഭിക്കാതെ വസൂരിപിടിച്ച്, തന്റെ മുന്നില്‍ക്കിടന്ന് മരണത്തിനു കീഴ്‌പ്പെടുന്നതു കണ്ട് ആ അമ്മയുടെ മനസ്സു തകര്‍ന്നു. ഈയവസരത്തില്‍ തനിക്കു തുണനില്ക്കുമായിരുന്ന തന്റെ ആണ്‍തുണ, സാവര്‍ക്കറുടെ സാമീപ്യത്തിനുവേണ്ടി അവരുടെ മനസ്സു കൊതിച്ചു. അദ്ദേഹത്തെ ഒരുനോക്കെങ്കിലും കാണാനുള്ള അവസരം തനിക്കുണ്ടാക്കിത്തരേണമേയെന്ന് ആ സ്‌നേഹമയി ദൈവത്തോടു കേണുപ്രാര്‍ത്ഥിച്ചു. ദൈവം അവരുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടി പറഞ്ഞത് മറ്റൊരു വിധത്തിലായിരുന്നു. മകന്‍ മരിച്ച് പതിനഞ്ചു ദിവസം തികയുന്നതിനുമുമ്പുതന്നെ അവര്‍ക്കു താങ്ങായി നിന്നിരുന്ന ഭര്‍തൃസഹോദരനെയും വെള്ളക്കാര്‍ അന്തമാന്‍ ജയിലിലാക്കി. അതോടെ അവസാനത്തെ പിടിവള്ളിയും നഷ്ടപ്പെട്ട മായി, തീര്‍ത്തും നിരാലംബയായി.

ആയിടയ്ക്കാണ് സവര്‍ക്കറിനെ വിചാരണയ്ക്കായി നാസിക്കിലേക്ക് കൊണ്ടുവരുന്ന വിവരം മായി അറിയുന്നത്. ദീര്‍ഘകാലത്തെ വിരഹം മനസ്സിലേല്പിച്ച പട്ടിണി തീര്‍ക്കാന്‍ തന്റെ ഭര്‍ത്താവിനെ എങ്ങനെയെങ്കിലും ഒരു നോക്കു കാണണമെന്ന് അവര്‍ നിശ്ചയിച്ചു. ബ്രിട്ടീഷുകാരന്റെ കണ്ണില്‍പ്പെടാതെ ത്രൈയമ്പകേശ്വറില്‍നിന്ന് നാസിക്ക്‌വരെ ആരോ തരമാക്കിക്കൊടുത്ത കുതിരപ്പുറത്തു കയറി, ദുര്‍ഘടമായ ഊടുവഴികള്‍ താണ്ടി അവര്‍ സാവര്‍ക്കറുടെ അരികിലെത്തി. വഴിയില്‍ വിശപ്പിന് ഒരു വായ് ചോറോ മഴയത്തു കയറിനില്ക്കാന്‍ ഒരിടമോ നിഷേധിക്കപ്പെട്ട് വിവശയായിരുന്ന മായി തന്റെ ഭര്‍ത്താവിനെ കണ്ടതോടെ പുത്തനുയിര്‍ കിട്ടിയ പക്ഷിയെപ്പോലെ ഉന്മേഷവതിയായി. 45 നിമിഷത്തെ സമ്പര്‍ക്കസല്ലാപത്തിനുശേഷം ഭര്‍ത്താവിന്റെ സമീപത്തുനിന്ന് വേര്‍പെടുത്തപ്പെടുമ്പോള്‍ നുരഞ്ഞുപൊന്തുന്ന സങ്കടം പുറത്തു പ്രകടമാവാതിരിക്കാന്‍ അവര്‍ കഷ്ടപ്പെടുന്നതു കാണാനുണ്ടായിരുന്നു. ഭര്‍ത്താവും മകനുമില്ലാത്ത അന്ധകാരത്തില്‍ തന്റെ ബാക്കിയുള്ള ആയുസ്സില്‍ തപ്പിനടക്കാന്‍ വേണ്ടി മനസ്സില്ലാ മനസ്സോടെയാണ് അവര്‍ തിരിച്ചു നടന്നത്

Series Navigation<< ലാൽ കൃഷ്ണ അദ്വാനിബിപിൻ ചന്ദ്രപാൽ >>
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies