Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വായനാവീഥി

കമ്മ്യൂണിസത്തിന്റെ കാണാപ്പുറങ്ങള്‍

ഡോ.പ്രിയദര്‍ശന്‍ ലാല്‍

Print Edition: 4 November 2022

ചെങ്കൊടി പര്‍വ്വം
പ്രൊഫ. എം.ആര്‍.ചന്ദ്രശേഖരന്‍
ഇന്ത്യാ ബുക്‌സ്, കോഴിക്കോട്
പേജ്: 184 വില: 200 രൂപ

ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം ലോകത്തെ വല്ലാതെ വ്യാമോഹിപ്പിച്ചിരുന്നു. റഷ്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കാര്‍മ്മികത്വത്തിലും ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സഹകാര്‍മ്മികത്വത്തിലും മധുര മനോഹരമനോജ്ഞമായ ഏകലോകം പിറക്കാന്‍ പോകുന്നുവെന്ന തോന്നല്‍ വലിയൊരു വിഭാഗം ജനങ്ങളില്‍ ശക്തമായി. ഒന്നുമില്ലാത്തവര്‍ക്ക് തങ്ങള്‍ നൊടിയിടയില്‍ എല്ലാമുള്ളവരായി മാറുമെന്ന പ്രതീക്ഷമുളച്ചു. ആ വിശ്വാസം കൊണ്ട് ചാവേര്‍ വിപ്ലവകാരികളാകാന്‍ ധാരാളമാളുകള്‍ തയ്യാറായി. നേതാക്കളുടെ ലക്ഷ്യം ജനക്ഷേമത്തേക്കാള്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ മേല്‍വിലാസത്തിലുള്ള ഭരണാധികാര ലാഭമായിരുന്നു. ഫലത്തില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്ന ഫാക്ടറിയായി കമ്മ്യൂണിസ്റ്റു പ്രസ്ഥാനം പരിണമിച്ചു. അന്നു ജീവന്‍ വെടിഞ്ഞവര്‍ ഒരു തരത്തില്‍ ഭാഗ്യം ചെയ്തവരാണ്. ലോകമെമ്പാടും പാര്‍ട്ടി ഭരണകൂടങ്ങള്‍ നടത്തിയ നരനായാട്ടുകളും കാലം അതിനു നല്‍കിയ കനത്ത തിരിച്ചടികളും കാണാതെ പോകാന്‍ കഴിഞ്ഞല്ലോ! ജീവച്ഛവങ്ങളായി അവശേഷിച്ചവരുടെയും പിന്‍ഗാമികളുടെയും കാര്യമാണ് ദയനീയം. അവരുടെ പേരില്‍ സ്തൂപങ്ങളും മണ്ഡപങ്ങളും ദിനാചരണങ്ങളും ഇല്ലാതെപോയി. സ്വാഭാവികമായും കേരളത്തിന്റെ കാര്യവും ഇങ്ങനെതന്നെ. കമ്മ്യൂണിസത്തിനുവേണ്ടി ബാല്യകൗമാരയൗവ്വനങ്ങള്‍ ഉഴിഞ്ഞുവെച്ച പ്രമുഖ വിദ്യാഭ്യാസവിചക്ഷണനും സാഹിത്യകാരനുമായ പ്രൊഫ. എം.ആര്‍.ചന്ദ്രശേഖരന്‍ ‘ചെങ്കൊടി പര്‍വ്വം’ എന്ന പുസ്തകത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാണാപ്പുറങ്ങളിലെ ചരിത്രം ഓര്‍ത്തെടുക്കുകയാണ്. നവതി പിന്നിട്ടിട്ടും ആ ഓര്‍മ്മകള്‍ സുവ്യക്തങ്ങളാണ്. ഭാഷ നിസര്‍ഗ്ഗസുന്ദരമാണ്. അദ്ദേഹം എഴുതിയ യൂണിവേഴ്‌സിറ്റിയിലെ ഉപപ്ലവങ്ങള്‍, സ്വപ്‌നാടനം, എസ്. എന്‍.ഡി.പി. പര്‍വ്വം എന്നീ ആത്മകഥാകഥനങ്ങളുടെ പൂരകമാണ് ചെങ്കൊടി പര്‍വ്വം.

ഈ ഗ്രന്ഥത്തിന് രണ്ടു ഭാഗങ്ങളുണ്ട്. തീരാക്കടങ്ങള്‍ എന്ന പ്രഥമ ഭാഗത്തിന് പത്തൊന്‍പത് അദ്ധ്യായങ്ങളുണ്ട്. 1929ല്‍ തൃശ്ശൂരിലെ പ്ലോട്ടോറില്‍ കൃഷി കൊണ്ട് സാമാന്യം ജീവിക്കാന്‍ കഴിഞ്ഞിരുന്ന ഇടത്തരം കുടുംബത്തിലാണ് എം.ആര്‍.സിയുടെ ജനനം. ലോവര്‍പ്രൈമറി വിദ്യാര്‍ത്ഥിയായിരിക്കെ അമ്മയുടെ നാടായ കാണാണിയില്‍ വെച്ച് ആദ്യമായി ചെങ്കൊടി കണ്ടതു മുതല്‍ തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ പ്രവര്‍ത്തകനാകുന്നതുവരെയുള്ള കാലത്തെ സ്മരണകളാണ് ഈ ഭാഗത്തുള്ളത്. കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥിയായിരിക്കെ കല്‍ക്കത്താ തീസിസ്സുണ്ടാക്കിയ സാഹസങ്ങള്‍ക്കും അതില്‍പ്പെട്ട നേതാക്കള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കിയതിന്റെ പേരില്‍ നേരിടേണ്ടി വന്ന പോലീസ് മര്‍ദ്ദനമുറകള്‍ക്കും ലിഖിതരൂപം നല്‍കുന്നതാണ് ദ്വിതീയഭാഗം. വിപ്ലവം പടിമുറ്റത്ത് എന്ന് പേരുള്ള ഇതില്‍ ഇരുപത്തെട്ടദ്ധ്യായങ്ങളുണ്ട്. ഇവിടെയെല്ലാം ഓര്‍മ്മകള്‍ ഭൂതവര്‍ത്തമാനങ്ങളിലൂടെ ഊഞ്ഞാലാടുന്നു.

ഭഗത്‌സിങ്ങിനെയും സുഭാഷ് ചന്ദ്രബോസിനെയും പോലെ രക്തച്ചൊരിച്ചിലിലൂടെയായാലും അധികാരം നേടണമെന്നാഗ്രഹിച്ച വ്യക്തിയാണ് എം.ആര്‍.സി. എന്നാല്‍ മാര്‍ഗ്ഗം സത്യസന്ധവും നിസ്വാര്‍ത്ഥവുമാകണമെന്ന കാര്യത്തില്‍ അദ്ദേഹം തികച്ചും ഗാന്ധിയനാണ്. തന്റെ മനഃസാക്ഷിക്കു നിരക്കാത്ത ഒരു കാര്യവും അ ദ്ദേഹം ഒരിക്കലും ചെയ്തിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിനേക്കാള്‍ നഷ്ടമുണ്ടായത് കേരളത്തിനാണ്. മുണ്ടശ്ശേരിക്കു ശേഷം അദ്ദേഹത്തെപ്പോലെ, ഒരുപക്ഷെ അതിലധികം സമര്‍ത്ഥനായ ഒരു വിദ്യാഭ്യാസമന്ത്രിയെ കേരളത്തിനുകിട്ടാതെപോയി. കേരളത്തിലെ കോളേജദ്ധ്യാപകരേയും സാഹിത്യപ്രവര്‍ത്തകരേയും കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ചേരിയില്‍ ആകര്‍ഷിച്ച് നിര്‍ത്തിയ ഈ കരുത്തനെ സ്വന്തം പ്രസ്ഥാനം കോഴിക്കോട് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റിന്റെ നടുത്തളത്തിലൊതുക്കി. തന്നെ മറന്നുകൊണ്ട് ആയിരക്കണക്കായ പ്രവര്‍ത്തകര്‍ക്ക് തിലോദകമര്‍പ്പിക്കുകയെന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് എം.ആര്‍. ചന്ദ്രശേഖരന്‍ ചെങ്കൊടിപര്‍വ്വം എഴുതിയിരിക്കുന്നത്. ഇത് ഉത്തമമായ സാഹിത്യസൃഷ്ടിയും ചരിത്രഗ്രന്ഥവുമാകുന്നു.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കവിതയുടെ അര്‍ത്ഥവിതാനങ്ങള്‍

രാഷ്ട്രീയ വിമര്‍ശനത്തിന്റെ രജതരേഖ

കാലഘട്ടത്തിന്റെ ചരിത്രസാക്ഷ്യം

സംസ്‌കൃതചിത്തന്റെ ദേവപദങ്ങള്‍

താപസജീവിതത്തിന്റെ ചന്ദനസുഗന്ധം

ഒരു പരശുരാമ ജീവിതത്തിന്റെ ചരിത്രം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies