Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം ശാസ്ത്രായനം

വിമാനവാഹിനികള്‍ എന്തിന് ?

യദു

Print Edition: 19 August 2022
ഐഎന്‍എസ് വിക്രാന്ത്

ഐഎന്‍എസ് വിക്രാന്ത്

ഭാരതം തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി, ഐഎന്‍എസ് വിക്രാന്ത് ഔദ്യോഗികമായി നാവികസേനയുടെ ഭാഗമായിരിക്കുന്നു. വിമാനവാഹിനികള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള വിരലിലെണ്ണാന്‍ മാത്രം കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് അങ്ങിനെ ഭാരതവും. എന്താണ് വിമാനവാഹിനി, എങ്ങനെയാണതിന്റെ പ്രവര്‍ത്തനം എന്നെല്ലാം ഈ പംക്തിയില്‍ നാം ഒരിക്കല്‍ ചര്‍ച്ച ചെയ്തിരുന്നു.

വിക്രാന്ത് നിര്‍മ്മിച്ച കൊച്ചിയില്‍ തന്നെ ഭാരതത്തിന്റെ അടുത്ത വിമാനവാഹിനി, ഐഎന്‍എസ് വിശാലിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുകയാണ്. അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ഓരോന്നും സദാ പ്രവര്‍ത്തനസജ്ജമായി തീരത്ത് ഒരെണ്ണവും ഇത്രയുമാണ് നമ്മുടെ ആവശ്യം. വിക്രമാദിത്യ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്, ഇപ്പോള്‍ വിക്രാന്തും നീരണിഞ്ഞു. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വിശാലും കടലിലിറങ്ങും.

ഇവിടെ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. സാങ്കേതിക സ്വയംപര്യാപ്തത നേടിയ സ്ഥിതിക്ക് ഭാരതത്തിനു എന്തുകൊണ്ട് ഒരു ലക്ഷത്തിലധികം ഡിസ്‌പ്ലേസ്‌മെന്റ് ശേഷിയുള്ള, ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന, അമേരിക്കയുടെ നിമിറ്റ്‌സ് ക്ലാസ്സ് വിമാനവാഹിനികളെപ്പോലുള്ള സൂപ്പര്‍ കാരിയറുകള്‍ സ്വന്തമാക്കിക്കൂടാ എന്നതാണത്. ശരിയാണ്, കപ്പലുകളില്‍ ഉപയോഗിക്കുന്ന ആണവ റിയാക്റ്ററുകള്‍ നമുക്ക് നിര്‍മ്മിക്കാന്‍ കഴിയും. അറുപതിനായിരം ടണ്‍ ഡിസ്‌പ്ലേസ്‌മെന്റ് ശേഷി ഉണ്ടെങ്കില്‍ ഒരു ലക്ഷം ടണ്ണും പറ്റും. എന്നിട്ടും നാമതിനു തയ്യാറാകുന്നില്ല.

ഓരോ രാജ്യത്തിന്റെയും സുരക്ഷാമാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. അതിനനുസരിച്ചുള്ള ആയുധങ്ങളാണ് ഉണ്ടാക്കേണ്ടതും. അമേരിക്കയെ സംബന്ധിച്ചിടത്തോളം അവരുടെ ശത്രുരാജ്യങ്ങള്‍ അടുത്തല്ല, ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറമാണ്. അയല്‍ രാജ്യങ്ങളായ കാനഡയും മെക്‌സിക്കോയുമൊന്നും അവരുടെ ശത്രുക്കള്‍ അല്ല. അതുകൊണ്ടുതന്നെ അവരൊന്നും അമേരിക്കയ്ക്ക് ഭീഷണിയുമല്ല. എന്നാല്‍ അകലെക്കിടക്കുന്ന റഷ്യ, ചൈന, ഇറാഖ്, ഇറാന്‍, ഉത്തരകൊറിയ ഒക്കെ അമേരിക്കക്ക് ഭീഷണിയാണ്. അകലെക്കിടക്കുന്ന ശത്രുക്കളെ നേരിടാനും അവിടേക്ക് എത്തിച്ചേരാനും അവര്‍ക്ക് അതിനനുസരിച്ചുള്ള സംവിധാനങ്ങള്‍ ആവശ്യമാണ്. അങ്ങനെയാണ് അവര്‍ സൂപ്പര്‍ കാരിയറുകള്‍ ഉണ്ടാക്കുന്നത്.

നിമിറ്റ്‌സ് ക്ലാസ്സില്‍ ഉള്ള അമേരിക്കയുടെ ഒരു സൂപ്പര്‍ കാരിയര്‍

ആണവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കപ്പലിന്റെ മുഴുവന്‍ ആയുസ്സിലേക്കും വേണ്ട ഇന്ധനം ആദ്യം തന്നെ അതില്‍ നിറച്ചിരിക്കും. അതുകൊണ്ടുതന്നെ ഇടക്കിടക്ക് ഇന്ധനം നിറക്കാന്‍ തീരത്തേക്ക് വരേണ്ടതില്ല. ഇക്കാരണത്താല്‍ തന്നെ മാസങ്ങളോളം ഒരു തീരത്തും അടുപ്പിക്കാതെ ഈ കപ്പലുകള്‍ക്ക് കടല്‍പ്പരപ്പില്‍ കഴിയാനാകും. അഫ്ഗാനിലും ഇറാഖിലുമെല്ലാം അമേരിക്ക നടത്തിയ യുദ്ധങ്ങളുടെ നട്ടെല്ല് ഇന്ത്യന്‍ മഹാസമുദ്രങ്ങളില്‍ നങ്കൂരമിട്ടിരുന്ന അമേരിക്കയുടെ വമ്പന്‍ വിമാനവാഹിനികളിലെ നൂറുകണക്കിന് വിമാനങ്ങള്‍ ആയിരുന്നു. ലോകത്തില്‍ ആകെയുള്ള വിമാനവാഹിനികളില്‍ പകുതിയിലേറെയും അമേരിക്കന്‍ നാവികസേനയുടേതാണ്. അതുകൊണ്ടുതന്നെ അമേരിക്കന്‍ വ്യോമസേന കഴിഞ്ഞാല്‍ ഏറ്റവും വലിയ യുദ്ധവിമാനവ്യൂഹമുള്ളത് അമേരിക്കന്‍ നാവികസേനക്കാണ്.

എന്നാല്‍ ഭാരതത്തിന്റെ ശത്രുരാജ്യങ്ങള്‍ അകലെയല്ല, പകരം അയല്പക്കത്താണ്. അതുകൊണ്ട്, പടിഞ്ഞാറും കിഴക്കുമുള്ള രണ്ടു സമുദ്രതീരങ്ങളാണ് നമുക്ക് സംരക്ഷിക്കാനുള്ളത്. അമേരിക്കയെപ്പോലെ ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള സാമ്രാജ്യത്വ താല്പര്യങ്ങളും ഭാരതത്തിനില്ല. രണ്ടു തീരദേശങ്ങള്‍ സംരക്ഷിക്കുക എന്നത് മാത്രമാണ് നമ്മുടെ സുരക്ഷാ മുന്‍ഗണന, അതിനു വമ്പന്‍ പതിനായിരക്കണക്കിന് കോടി ചെലവുള്ള സൂപ്പര്‍ കാരിയറുകള്‍ ആവശ്യമില്ല. മാസങ്ങളോളം കടലില്‍ കഴിയേണ്ട ആവശ്യവുമില്ല. പ്രവര്‍ത്തനക്ഷമമായ മൂന്ന് വിമാനവാഹിനികളുടെ ആവശ്യമേ നമുക്കുള്ളൂ. അതിലേക്കാണ് നാം എത്തിക്കൊണ്ടിരിക്കുന്നതും.

ShareTweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies