Monday, February 6, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ആർഷം

മോക്ഷം (യോഗപദ്ധതി 104)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 8 July 2022

ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളാണ്, ധര്‍മ – അര്‍ഥ – കാമ – മോക്ഷങ്ങള്‍. മേല്പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട്, മോക്ഷത്തെ ഉരു (ശ്രേഷ്ഠ)പുരുഷാര്‍ഥം – എന്നു വിശേഷിപ്പിക്കുന്നു. മറ്റുള്ളവയില്‍ മരണഭയമുണ്ട്.

മോചനം, മുക്തി, മോക്ഷം എന്നിവ തുല്യാര്‍ഥങ്ങളാണ്. ജീവാത്മാവ് സംസാരബന്ധത്തെ ജ്ഞാനമാകുന്ന കത്തികൊണ്ട് മുറിച്ചു കളഞ്ഞ് മോചനം നേടി പരമാത്മാവുമായി ചേരുന്നതാണ് മോക്ഷം.

ധര്‍മത്തിലധിഷ്ഠിതമായ ജീവിതത്തിലൂടെ ധനം സമ്പാദിച്ച് കാമങ്ങളെ പൂര്‍ത്തീകരിച്ച് അവയിലൊക്കെ വൈരാഗ്യം വന്ന് വിവേകത്തിലൂടെ ലോകത്തിന്റെ യാഥാര്‍ത്ഥ്യമറിഞ്ഞ് ഉന്നത തത്വങ്ങളിലേക്ക് പ്രവേശിക്കാനാണ് മനുഷ്യ ജീവിതം ഉപയോഗപ്പെടുത്തേണ്ടത്. അത്തരം ജീവിതമാണ് പുണ്യമായത്.

പ്രവൃത്തി മാര്‍ഗ്ഗമെന്നും നിവൃത്തി മാര്‍ഗമെന്നും രണ്ടു വഴികളുണ്ട്. ശങ്കരാചാര്യര്‍ ഭഗവദ്ഗീതയുടെ ഭാഷ്യത്തിന്റെ ഉപോദ്ഘാതത്തില്‍ ഭഗവാന്‍ ഈ ലോകം സൃഷ്ടിച്ചിട്ട് അതിന്റെ പാലനത്തിനായി പ്രജാപതിമാരെ സൃഷ്ടിച്ച് വേദോക്തമായ പ്രവൃത്തി ലക്ഷണമായ ധര്‍മവും സനകാദികളെ സൃഷ്ടിച്ച് ജ്ഞാന വൈരാഗ്യ ലക്ഷണമായ നിവൃത്തി ധര്‍മവും ഉപദേശിച്ചു എന്നു പറയുന്നുണ്ട്. മോക്ഷം നിവൃത്തി മാര്‍ഗവും ധര്‍മ – അര്‍ത്ഥ – കാമങ്ങള്‍ (ത്രിവര്‍ഗം) പ്രവൃത്തി മാര്‍ഗവുമാണ്.

ഭക്തിയോഗം, ജ്ഞാനയോഗം, കര്‍മയോഗം, ലയയോഗം, രാജയോഗം മുതലായ ‘യോഗ’ മാര്‍ഗങ്ങളൊക്കെ ആത്യന്തികമായി മോക്ഷ പ്രാപ്തി തന്നെയാണ് ലക്ഷ്യമാക്കുന്നത്. യോഗം എന്ന വാക്കു തന്നെ ജീവാത്മ – പരമാത്മ യോഗത്തെ, ഐക്യത്തെയാണ് കാട്ടിത്തരുന്നത്.

നാലുതരം മോക്ഷത്തെപ്പറ്റി ഭക്തി ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. സാലോക്യ – സാമീപ്യ – സാരൂപ്യ – സായൂജ്യമുക്തികള്‍.

ഈ ലോകത്തില്‍ നിന്ന് മുക്തി നേടി ഇഷ്ടദേവന്റെ ലോകത്തെത്തിച്ചേരുന്നതാണ് സാലോക്യ മുക്തി. ദേവന്റെ സമീപത്തെത്തിച്ചേരുക, ദേവന്റെ സാമീപ്യ സുഖമനുഭവിക്കുക എന്നത് സമീപ്യ മുക്തി.

ഇഷ്ടദേവന്റെ രൂപം പ്രാപിക്കുക, ദേവന്റേതു പോലുള്ള ഐശ്വര്യങ്ങള്‍ക്കര്‍ഹനാവുക എന്നതാണ് സാരൂപ്യമുക്തി. ദേവനുമായി യോജിക്കുക, ഒന്നാവുക എന്നത് സായൂജ്യമുക്തി. ഭക്തന്റെയും സാധനയുടെയും ഒക്കെ വൈവിധ്യമാണ് ഇവിടെ കാണുന്നത്. ഇവ നാലും പക്ഷെ കര്‍മവുമായി ബന്ധപ്പെട്ടതും അസ്ഥിരവും ഉപാധി സഹിതവുമാണ്. അന്തിമമല്ല എന്നര്‍ഥം. യഥാര്‍ഥ മോക്ഷം, മഹാ നിര്‍വാണം ആത്മജ്ഞാനത്താല്‍ മാത്രമെ കിട്ടൂ. അത് സ്ഥിരവും ഉപാധിരഹിതവും ആണ്. കര്‍മമയമായ ഈ ലോകം ത്യാജ്യമെന്നറിഞ്ഞ് ഉപേക്ഷിച്ച് ബ്രഹ്‌മജ്ഞാനം നേടിയവന്‍ മറ്റെല്ലാറ്റിനെയും കടന്നു വെക്കും. നിത്യമായ ആനന്ദത്തെ അനുഭവിക്കുകയും ചെയ്യും. അതാണ് നമ്മുടെ യഥാര്‍ത്ഥ ലോകം.

ഈ മാനസികമായ മോക്ഷാവസ്ഥ ജീവിച്ചിരിക്കേ തന്നെ വന്നുചേര്‍ന്നാല്‍ അവനെ ജീവന്മുക്തന്‍ എന്നു പറയും. ദത്താത്രേയന്‍ ജീവന്മുക്തിഗീതയില്‍ ഈ അവസ്ഥയെ ആഘോഷിക്കുന്നുണ്ട്.

ശരീര ബന്ധവും കൂടി അറ്റാലേ മോക്ഷം പൂര്‍ണമാവൂ. അപ്പോള്‍ വിദേഹമുക്തി ലഭിക്കും. സാധകന്‍ ഏഴ് അവസ്ഥകളിലൂടെ കടന്നുപോകുന്നതായി യോഗവാസിഷ്ഠത്തില്‍ പറയുന്നുണ്ട്.

മോക്ഷ്യതേ ദുഖം അനേന – ദുഃഖനാശമാണ് മോക്ഷം. മുച് എന്ന ധാതുവില്‍ നിന്നാണ് മുക്തി എന്ന വാക്കുണ്ടായത്. ദുഃഖ മോചനം തന്നെ മുക്തി. ആത്യന്തിക ദുഃഖനിവൃത്തിയാണ് മുക്തി എന്ന് നൈയ്യായികന്മാര്‍. നിത്യസുഖപ്രാപ്തി എന്ന് വേദാന്തികള്‍. ആത്മസ്വരൂപദര്‍ശനമെന്ന് രാമാനുജന്‍. ശരീര – ഇന്ദ്രിയങ്ങളില്‍ നിന്ന് ആത്മാവിന്റെ മോചനമെന്ന് മറ്റൊരു മതം. കൈവല്യം, നിര്‍വാണം, ശ്രേയസ്, നിശ്രേയസം, അമൃതം, അപവര്‍ഗം, അപുനര്‍ഭവം, സ്ഥിരം, അക്ഷരം, നിര്‍വൃതി എന്നൊക്കെ സമാനാര്‍ഥത്തില്‍ പ്രയോഗമുണ്ട്.

മുക്തിമിച്ഛതി രേ താത
വിഷയാന്‍ വിഷവത് ത്യജ
ക്ഷമാര്‍ജ്ജവ ദയാ തോഷ
സത്യം പീയൂഷവത് ഭജ (അഷ്ടാവക്ര സംഹിത)

മോക്ഷം വേണമെങ്കില്‍ ഭോഗ പദാര്‍ഥങ്ങളെ വിഷം പോലെ വര്‍ജിക്കുക. ക്ഷമ, ആര്‍ജവം, ദയ, സന്തോഷം, സത്യം എന്നിവ അമൃത് പോലെ സേവിക്കുക.
ന മോക്ഷോ നഭസ: പൃഷ്‌ഠേ
ന പാതാളേ ന ഭൂതലേ
സര്‍വാശാസംക്ഷയേ ചേത: –
ക്ഷയോ മോക്ഷ ഇതി ശ്രുതേ: (സാംഖ്യ സാരം)

ആകാശത്തിലും ഭൂമിയിലും പാതാളത്തിലുമൊന്നുമല്ല മോക്ഷം ഇരിക്കുന്നത്. സര്‍വ ആശകളുടെയും നാശത്തിലൂടെ മനസ്സ് ക്ഷയിക്കുന്നതാണ് യഥാര്‍ത്ഥ മോക്ഷം.

മമേതി മൂലം ദു:ഖസ്യ
ന മമേതി ച നിര്‍വൃതേ:

എന്റേത് എന്ന ചിന്തയാണ് ദുഖത്തിന്റെ വേര്. എന്റേതല്ല എന്നത് മോക്ഷത്തിന്റേയും.

ഈ സംസാര വൃക്ഷം അഹ (ഞാന്‍) ത്തില്‍ നിന്ന് മുളപൊട്ടുന്നു. മമത്വം (എന്റേത്) ആണ് തായ്ത്തടി. വീട്, കുടി മുതലായവ ശാഖകള്‍. ബന്ധുക്കള്‍ മുതലായവ ചില്ലകള്‍. ധനധാന്യാദികള്‍ ഇലകള്‍. പുണ്യാപുണ്യങ്ങള്‍ പുഷ്പങ്ങള്‍, സുഖദു:ഖങ്ങള്‍ കായകള്‍. ഇതാണ് അജ്ഞാന മഹാവൃക്ഷം. സത്സംഗമാകുന്ന പാറയില്‍ ഉരച്ചു മൂര്‍ച്ച കൂട്ടിയ വിദ്യാമഴു കൊണ്ട് ഈ വൃക്ഷത്തെ മുറിച്ചു മാറ്റാം.

 

Tags: യോഗപദ്ധതി
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കല്പം (യോഗപദ്ധതി 130)

ഊര്‍ധ്വമുഖ പശ്ചിമോത്താനാസനം (യോഗപദ്ധതി 129)

വേദാംഗങ്ങള്‍ ( യോഗപദ്ധതി 128)

ടിട്ടിഭാസനം (യോഗപദ്ധതി 127)

വേദങ്ങള്‍ (യോഗപദ്ധതി 126)

ധ്വജാസനം (യോഗപദ്ധതി 125)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies