Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം ശാസ്ത്രായനം

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍-ദൃശ്യവിസ്മയത്തിന്റെ ഗൃഹാതുരസ്മരണകള്‍…

യദു

Print Edition: 31 December 2021

മലയാളത്തിലെ ആദ്യ 70 എം എം സിനിമയായ ബ്രഹ്മാണ്ഡ ചിത്രം പടയോട്ടത്തിനു ശേഷം, നവോദയയുടെ പണിപ്പുരയില്‍ മറ്റൊരു മഹാത്ഭുതം പിറവികൊള്ളുന്നു എന്ന വാര്‍ത്ത, 1984ന്റെ തുടക്കത്തില്‍ തന്നെ മലയാള പത്രങ്ങളില്‍ തെന്നിത്തെറിച്ച് നടക്കുന്നുണ്ടായിരുന്നു. ദൃശ്യമാധ്യമങ്ങള്‍ ഒന്നുമില്ലാതിരുന്ന കാലത്ത്, വല്ലപ്പോഴും പത്രത്തില്‍ വരുന്ന ഇത്തരം വാര്‍ത്തകള്‍ സാന്താക്ലോസ്സിന്റെ കീശയിലെ മിഠായികള്‍ പോലെ കേരളം ആസ്വദിച്ചു. മലയാള സിനിമ, ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്ത് നിന്ന് രക്ഷപ്പെടാന്‍ പെടാപ്പാടു പെടുന്ന സമയത്ത് , സിനിമാസ്‌കോപ്പ്, 70എം എം എന്നീ സാങ്കേതികതകളിലൂടെ, കാലത്തിനു മുന്‍പേ നടന്ന അപ്പച്ചന്‍ നല്‍കാന്‍ പോകുന്നത് മറ്റൊരു ചരിത്രമായിരിക്കും എന്നത് ഉറപ്പായിരുന്നു.

അങ്ങിനെ 1984 സപ്തംബറില്‍ നവോദയ കുട്ടിച്ചാത്തനെ കുടം തുറന്ന് വിട്ടു. ആലീസിന്റെ അത്ഭുതലോകത്തു നിന്നോ ആയിരത്തൊന്നു രാവുകളില്‍ നിന്നോ ഇറങ്ങിവരുന്നവരെ പോലെ തിയേറ്റര്‍ വിട്ട് വരുന്ന ജനങ്ങള്‍ മഹാവിസ്മയങ്ങളുടെ കഥകള്‍ കൊണ്ട് കേരളം നിറച്ചു. സിനിമ കാണാന്‍ പ്രത്യേക കണ്ണട, കാണികള്‍ക്ക് നേരേ പാഞ്ഞ് വരുന്ന തീപ്പന്തങ്ങള്‍, പാഞ്ഞടുക്കുന്ന വാഹനങ്ങള്‍, കല്ലുകള്‍ ചീറിവരുമ്പോള്‍ ഒഴിഞ്ഞു മാറുന്ന തലകള്‍, കൂട്ടിയിടിക്കുന്ന കൗതുകക്കാഴ്ചകള്‍, അങ്ങനെയങ്ങനെ, ഒരു കൊല്ലം കുട്ടിച്ചാത്തന്‍ നിറഞ്ഞാടി. സാങ്കേതിക വിദ്യകൊണ്ട്മാത്രം ഒരു സിനിമ മെഗാഹിറ്റായ ആദ്യ സംഭവം. ഇന്ത്യയിലേക്ക്, ത്രിമാന ടെക്‌നോളജി കൊണ്ടുവന്ന് കൊണ്ട്, കേള്‍വികേട്ട നവോദയയുടെ പെരുമ, അപ്പച്ചന്‍ പുതിയ ഉയരങ്ങളില്‍ തന്നെ പ്രതിഷ്ഠിച്ചു.

ത്രിമാനം അഥവാ 3ഡി
നാം ഇടക്കെങ്കിലും ചിന്തിച്ചിട്ടില്ലേ മനുഷ്യന് എന്തിനാണ് രണ്ടു കണ്ണുകള്‍ എന്ന്. ഒരു കണ്ണുകൊണ്ടു സുഖമായി തന്നെ കാണാമെങ്കിലും എന്തിനു ദൈവം രണ്ടു കണ്ണുകള്‍ നല്‍കി എന്നതില്‍ നിന്നാണ് എന്താണ് 3ഡി എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത്.

നമ്മുടെ ചുറ്റുമുള്ള, എന്തും നാം കാണുന്നത് നീളം, വീതി, കനം എന്നിങ്ങനെ മൂന്ന് മാനങ്ങളിലൂടെയാണ്. രണ്ട് കണ്ണുകളിലൂടെ റെറ്റിനയില്‍ പതിയുന്ന, രണ്ട് പ്രതിബിംബങ്ങളെ കൂട്ടിയോജിപ്പിച്ചാണ്, തലച്ചോര്‍ നമുക്കിത് സാധ്യമാക്കുന്നത്. ഒരു കണ്ണുകൊണ്ട് മാത്രം കണ്ടാല്‍ ഇത് അനുഭവപ്പെടുകയില്ല. അതായത്, രണ്ട് കണ്ണുകള്‍ കൊണ്ട് കണ്ടാലേ നമുക്ക് വസ്തുക്കള്‍ തമ്മിലുള്ള അകലം, പ്രത്യേകിച്ച് മുന്‍പിലും പിന്നിലുമുള്ള വസ്തുക്കളുടെ, കൃത്യമായി അറിയാന്‍ കഴിയൂ.

സാധാരണ ഗതിയില്‍ എടുക്കുന്ന ഒരു ഫോട്ടോ, ഒരു ചലച്ചിത്രം ഒക്കെ ഒരു ലെന്‍സ് കൊണ്ട് മാത്രം ചിത്രീകരിക്കുന്നതാണ്. അത് കൊണ്ട് തന്നെ, നീളം, വീതി എന്നീ ഡയമന്‍ഷനുകളില്‍ മാത്രമേ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെടുന്നുള്ളൂ. നാം കാണുന്നതും അങ്ങനെ തന്നെ. എന്നാല്‍ പ്രത്യേക ക്യാമറ ഉപയോഗിച്ച് രണ്ട് കണ്ണുകളുടെ കാഴ്ച്ച പ്രത്യേകമായിത്തന്നെ ചിത്രീകരിച്ച്, പ്രത്യേക പ്രൊജക്ഷന്‍ സംവിധാനത്തിലൂടെ പ്രൊജക്റ്റ് ചെയ്ത്, പ്രത്യേക കണ്ണട ഉപയോഗിച്ച് കണ്ടാല്‍ ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ കാണുന്നതുപോലെ കാണാം.

പ്രകാശത്തിന്റെ പോളറൈസേഷന്‍ എന്ന പ്രത്യേകതയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഒരേ ദൃശ്യത്തെ പ്രകാശത്തിന്റെ രണ്ടു ദിശകളില്‍ ചലിക്കുന്ന തരംഗങ്ങള്‍ കൊണ്ട് ചിത്രീകരിച്ച് രണ്ടു ദൃശ്യങ്ങളായിത്തന്നെ റെക്കോര്‍ഡ് ചെയ്യുന്നു. അത് ഒരേ ദൃശ്യത്തിന്റെ, രണ്ടു കണ്ണുകളില്‍ പതിയുന്ന പ്രതിബിംബത്തിനു തുല്യമായിരിക്കും. ഇത് പ്രത്യേക പ്രൊജക്ഷന്‍ സംവിധാനം ഉപയോഗിച്ച് വെള്ളിത്തിരയില്‍ കാണിക്കുന്നു. ഇവിടെ കാണികള്‍ ഒരു കണ്ണട ഉപയോഗിക്കണം. ഇതിനു പോളറൈസ്ഡ് കണ്ണട എന്നാണു പറയുക. ചിത്രീകരിച്ചപ്പോള്‍ ഉപയോഗിച്ച പോളറൈസ് ചെയ്ത ഭാഗം കൃത്യമായി ഫില്‍റ്റര്‍ ചെയ്ത്, രണ്ടും കൃത്യമായി രണ്ടു കണ്ണുകളില്‍ തന്നെ പതിപ്പിക്കുക എന്നതാണ് ഈ കണ്ണടയുടെ ഉദ്ദേശ്യം. അങ്ങനെ ഉണ്ടാകുന്ന 3ഡി ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ വഴിയാണ് ഈ ദൃശ്യവിസ്മയം ഒരുക്കുന്നത്.

1922ല്‍ റിലീസ് ചെയ്യപ്പെട്ട പവര്‍ ഓഫ് ലവ് ആണ് ആദ്യത്തെ 3ഡി സിനിമ. ചുവപ്പും നീലയും നിറങ്ങളുടെ കോമ്പിനേഷനുകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന ത്രിമാന അനുഭവങ്ങളില്‍ നിന്ന് ലോകം പിന്നീടൊരുപാട് മുന്നോട്ട് പോയി, ഇന്ന്, ഡിജിറ്റല്‍ മിഴിവോടെ,അവതാറും, ലൈഫ് ഓഫ് പൈയ്യും, എവറസ്റ്റുമെല്ലാം നമ്മെ അത്ഭുതപ്പെടുത്തുന്നു.

എങ്കിലും കാലം എത്രയൊക്കെ കഴിഞ്ഞാലും നിളയിലൂടെ എത്ര വെള്ളം ഒഴുകിയാലും അപ്പച്ചനെന്ന ദീര്‍ഘദര്‍ശി, മലയാളത്തിനു നല്‍കിയ ആ അലാവുദ്ദീന്റെ അത്ഭുത വിളക്കിലെ മഹാവിസ്മയങ്ങളുടെ, രോമാഞ്ചം മറക്കാന്‍ കഴിയുകയില്ല.

Share6TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies