Wednesday, July 9, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

കാലാവസ്ഥാ വ്യതിയാനവും ഐ.പി.സി.സി. റിപ്പോര്‍ട്ടും

ഡോ. സന്തോഷ്‌ മാത്യൂ

Dec 1, 2021, 03:07 pm IST

നമ്മൾ അധിവസിക്കുന്ന ഭൂമി താമസിക്കാൻ കൊള്ളാത്ത ഇടമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. 87 ലക്ഷം ജീവജാലങ്ങളിൽ ഒരേയൊരു വർഗം- നമ്മളോരോരുത്തരുമുൾക്കൊള്ളുന്ന മനുഷ്യകുലം-മാത്രമാണ് ഇവ്വിധം വിനാശങ്ങൾക്കെല്ലാം ഉത്തരവാദികൾ. ചുഴലിക്കാറ്റ്, മഴക്കുറവ്, വരൾച്ച, പ്രളയം, ഉഷ്ണക്കാറ്റ് എന്നിങ്ങനെ ദുരന്തങ്ങൾ വരിവരിയായി നിൽക്കുന്നു. ഓരോ വർഷവും കടൽ കരയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഹിമാലയത്തിലെ മഞ്ഞുരുക്കം സമുദ്രനിരപ്പ് വർധിക്കുന്നതിന് ആക്കംകൂട്ടും.

എക്യരാഷ്ട്ര സംഘടന സ്ഥാപിച്ച ഐപിസിസി ഓരോ ഏഴു വർഷം കൂടുമ്പോഴും തയാറാക്കുന്ന കാലാവസ്ഥാമാറ്റം സംബന്ധിച്ച റിപ്പോർട്ടുകളിൽ ആറാമത്തേതാണു  ജനീവയിൽ പുറത്തിറക്കിയത്. കാലാവസ്ഥാമാറ്റം വിശകലനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ ഇൻറർഗവൺമെൻറൽ പാനൽ (ഐ.പി.സി.സി)  പുറത്തുവിട്ട ആറാം റിപ്പോർട്ടിൻറ ആദ്യ ഭാഗം നാളെയെക്കുറിച് നടുക്കമുളവാകുന്നത് തന്നെയാണ്.

195 രാജ്യങ്ങളിലെ കാലാവസ്ഥാപ്രവണതകൾ സൂക്ഷ്മമായി വിശകലനം ചെയ്ത്,14,000ത്തിലേറെ റിപ്പോർട്ടുകൾ അപഗ്രഥിച്ച് 234 ശാസ്ത്രജ്ഞർ ചേർന്ന് തയാറാക്കിയ റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള വിലയിരുത്തലിനായി ഐക്യരാഷ്ട്രസംഘടനക്ക് കീഴിൽ 1988ൽ സ്ഥാപിതമായ സംഘടനയാണ് ഇത്. IPCC സ്വയം ശാസ്ത്രഗവേഷണത്തിൽ ഏർപ്പെടുന്നില്ല. പകരം,ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരോട് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ ശാസ്ത്രീയ സാഹിത്യങ്ങളിലൂടെയും പോയി യുക്തിസഹമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ ആവശ്യപ്പെടുന്നു. IPCCഇതുവരെ, അഞ്ച് മൂല്യനിർണ്ണയ റിപ്പോർട്ടുകൾ പുറത്തിറക്കി. ആദ്യത്തേത് 1990 ൽ പുറത്തിറങ്ങി. 2014 ൽ പാരീസിലെ കാലാവസ്ഥാവ്യതിയാന സമ്മേളനത്തിന് മുന്നോടിയായി അഞ്ചാമത്തെ വിലയിരുത്തൽ റിപ്പോർട്ട് പുറത്തുവന്നു. ഓഗസ്റ്റ് രണ്ടാം വാരത്തിൽ  ഐപിസിസി അതിന്റെ ആറാം വിലയിരുത്തൽ റിപ്പോർട്ടിന്റെ (AR6) ആദ്യ ഭാഗം പുറത്തിറക്കി. ശേഷിക്കുന്ന രണ്ട് ഭാഗങ്ങൾ അടുത്ത വർഷം പുറത്തിറക്കും. അവർ 14,000 ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ അവലോകനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ അഭിപ്രായമാണ് വിലയിരുത്തൽ റിപ്പോർട്ടുകൾ കണക്കാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള സർക്കാർ നയങ്ങളുടെ അടിസ്ഥാനം അവയാണ്, കൂടാതെ അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന ചർച്ചകൾക്ക് ശാസ്ത്രീയ അടിത്തറയും നൽകുന്നു.

ഗ്രീസിലും അമേരിക്കയിലും ആളിപ്പടരുന്ന കാട്ടുതീകളും ജൂലായിലെ അപ്രതീക്ഷിത പ്രളയത്തിന്റെ കെടുതികളൊഴിഞ്ഞിട്ടില്ലാത്ത ജർമനിയും ലോകത്തെ ശീതമേഖലകളെ പൊള്ളിപ്പഴുപ്പിച്ച ഉഷ്ണവാതവും തെളിവുകളായി മുന്നിൽനിൽക്കുമ്പോഴാണ് പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞർ എട്ടുകൊല്ലമെടുത്ത് തയ്യാറാക്കിയ ഈ റിപ്പോർട്ടെത്തിയത്.

ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സമുദ്രനിരപ്പിൽ രണ്ട് മീറ്ററോളം വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 12 ഇന്ത്യൻ നഗരങ്ങൾ ഈ നൂറ്റാണ്ട് അവസാനത്തോടെ മൂന്നടി വരെ വെള്ളത്തിലാകുമെന്നാണ് ഐ.പി.സി.സി റിപ്പോർട്ട് അവലോകനം ചെയ്ത് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ‘നാസ’ മുന്നറിയിപ്പ് നൽകുന്നത്. കാലാവസ്ഥാമാറ്റത്തെ നിയന്ത്രിക്കാനായില്ലെങ്കിൽ കൊച്ചിയും മുംബൈയും ഉൾപ്പെടെ നഗരങ്ങളാണ് വൻ പ്രതിസന്ധി നേരിടുക. ഇവ കൂടാതെ കാണ്ട്ല, ഒഖ, ഭാവ്നഗർ, മോർമുഖാവ്, മംഗളൂരു, പാരദ്വീപ്, ഖിദിർപൂർ, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി എന്നീ നഗരങ്ങളിലേക്കാണ് സമുദ്രം കടന്നു  കയറുകയെന്ന് നാസ റിപ്പോർട്ടിൽ പറയുന്നു. ആഗോളതാപന വർധന 1.5 ഡിഗ്രീ സെൽഷ്യസിന് താഴെ നിലനിർത്തുകയെന്ന സ്വപ്നലക്ഷ്യം 2040 ആകുമ്പോഴേക്കും കൈവിട്ടുപോകുമെന്നാണ് മുന്നറിയിപ്പ്. മറ്റ് സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂടേറുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മനുഷ്യ സ്വാധീനമാണ് അന്തരീക്ഷം, കടൽ, കര എന്നിവയുടെ താപനില ഉയർത്തുന്നതെന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ മലിനീകരണ വാതകങ്ങളുടെ ഉറവിടം ഇന്ത്യയാണ്.

ഉപ്പുവെള്ളമുള്ള സമുദ്രജലവും ശുദ്ധജലവും ഉപയോഗപെടുത്തിയുള്ള നീല ഊർജ്ജത്തിന്റെ സാധ്യതകൾ നമ്മൾ പഠിച്ചു വരികയാണ്. ക്ലീൻ  എനർജി  എന്ന സങ്കൽപം വളരെ ശ്രദ്ധ നേടുന്നു .പ്രകൃതിദത്തമായി ഉപ്പുവെള്ളമുള്ള സമുദ്രജലവും ശുദ്ധജലവും  രണ്ടും കലർന്ന നദീതീരങ്ങളാണ് ഇതിന്റെ ഉല്പാദനത്തിന് അനുയോജ്യമായ സ്ഥലങ്ങൾ. റിവേഴ്സ് ഇലക്ട്രോഡയാലിസിസ് (RED) ഒരു വിപ്ലവകരമായ സാങ്കേതികവിദ്യയാണ്. ഉപ്പുവെള്ളത്തിൽ പോസിറ്റീവും നെഗറ്റീവും ആയ അയോണുകൾ അടങ്ങിയിരിക്കുന്നു; ശുദ്ധജലത്തിൽ ഈ രണ്ട് അയോണുകളും ഉണ്ട്, പക്ഷേ കുറഞ്ഞ സാന്ദ്രതയിൽ.  ർജ്ജത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമാണിത്, അത് മലിനീകരണമോ ഉദ്‌വമനം ഉണ്ടാക്കുകയോ വളരെ നിശബ്ദമായിരിക്കുകയോ ചെയ്യുന്നു. Blue energy എന്ന പ്രതിഭാസം ക്ലീൻ  എനർജിക്ക് മികച്ച ഉദാഹരണവുമാണ്.

Share33TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

ഗുരുഭക്തി

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies