Tuesday, March 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പുസ്തകപരിചയം

സൈന്ധവ ഭാഷായനം

പ്രദീപ്

Print Edition: 20 August 2021

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ഭാരതചരിത്രത്തിലെ അതിനിര്‍ണായകമായ ഒരു ഏടാണ്. ലക്ഷ്യം കാണാതെ പരാജയപ്പെട്ടു എങ്കിലും, രാഷ്ട്രത്തിന്റെ ആത്മാവില്‍ ജ്വലിച്ചു നില്‍ക്കുന്ന ദേശീയതയുടെ ആഴം വൈദേശിക ശക്തികള്‍ക്ക് ബോധ്യപ്പെട്ടത് ആ വിപ്ലവത്തോടെയാണ്. അതോടെ, ഭാരതത്തിന്റെ ദേശീയബോധത്തെ എന്നന്നേക്കുമായി നശിപ്പിച്ചാലല്ലാതെ തങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല എന്ന തിരിച്ചറിവില്‍ നിന്നുമാണ് ആര്യാധിനിവേശ സിദ്ധാന്തം എന്ന എക്കാലത്തെയും വലിയ ചരിത്ര ഉപജാപം പിറവി കൊള്ളുന്നതും, ഭാരതത്തിലെ വിദ്യാഭ്യാസപദ്ധതയില്‍ അത് അടിച്ചേല്പിക്കപ്പെടുന്നതും. ഭാരതത്തിനു സ്വന്തമായി ഒരു വ്യക്തിത്വമോ സാമൂഹ്യജീവിതമോ ഇല്ല പകരം പല കാലഘട്ടങ്ങളില്‍ വന്നുചേര്‍ന്ന വിവിധ സംസ്‌കാരങ്ങളുടെ ആകെത്തുക മാത്രമാണിത് എന്ന പ്രതിലോമകരമായ സന്ദേശമാണ് ഈ സിദ്ധാന്തം നല്‍കുന്നത്.

നിര്‍ഭാഗ്യവശാല്‍, ആ കാഴ്ചപ്പാടിന് രാജ്യത്ത് വലിയ പ്രചാരം സിദ്ധിക്കുകയും സ്വാതന്ത്ര്യാനന്തര സര്‍ക്കാരുകളും അതേ വഴിയില്‍ തന്നെ സഞ്ചരിക്കുകയും ചെയ്തു. ഈ സിദ്ധാന്തത്തിനു ശാസ്ത്രീയമായോ, ചരിത്രപരമായോ പുരാവസ്തു പ്രകാരമോ ഒരു തെളിവും ഇല്ലാതെയാണ് നമ്മുടെ തലമുറകള്‍ ഇത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ നിര്‍ബന്ധിതരായത്.

ഈ വ്യാജസിദ്ധാന്തത്തെയാണ് ‘സൈന്ധവഭാഷായനം -ഇന്‍ഡോ യൂറോപ്യന്‍ ഭാഷാ പൂര്‍വ്വഭൂമി’എന്ന പുസ്തകത്തിലൂടെ രാജേഷ്.സി ശാസ്ത്രീയമായിത്തന്നെ നിരാകരിക്കുന്നത്. ഒരു പൊതുഭാഷയില്‍ നിന്ന് യൂറോപ്യന്‍ ഭാഷകളും സംസ്‌കൃത ഭാഷയുമെല്ലാം ഉണ്ടായി എന്ന സിദ്ധാന്തത്തിലൂടെ സംസ്‌കൃതത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും മഹത്വം ഇകഴ്ത്തുവാനുള്ള ബോധപൂര്‍വ്വമായ പദ്ധതിയെയാണ് ഗ്രന്ഥകാരന്‍ പൊളിച്ചെഴുതുന്നത്.

മുംബൈ ഐഐടിയില്‍ നിന്നും അപ്ലൈഡ് ജിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഗ്രന്ഥകാരന്‍, തന്റെ ശാസ്ത്രീയ -ഗവേഷണ പ്രതിഭ മുഴുവന്‍ ഉപയോഗിച്ചാണ് ശാസ്ത്രകുതുകികള്‍ക്കും ചരിത്രവിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. പ്രസിദ്ധ പുരാവസ്തു ശാസ്ത്രജ്ഞനായ ഡോക്ടര്‍.ബി.എസ്. ഹരിശങ്കര്‍ എഴുതിയ പ്രൗഢമായ അവതാരിക പുസ്തകത്തിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്നു.

ചരിത്ര, ദേശീയ വിഷയങ്ങളില്‍ വ്യത്യസ്തങ്ങളായ പുസ്തകങ്ങള്‍ ഇറക്കി വളരെപ്പെട്ടെന്ന് ശ്രദ്ധേയരായ കോഴിക്കോട് വേദ ബുക്‌സ് ആണ് ഈ പുസ്തകവും വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

സൈന്ധവ ഭാഷായനം
ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാ പൂര്‍വ്വഭൂമി
രാജേഷ് സി.
വേദാ ബുക്‌സ്, കോഴിക്കോട്
പേജ് 94 $ വില 130

Share7TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഹൃദ്യമായ ഗ്രന്ഥഹാരങ്ങള്‍

പ്രകാശഗോപുരങ്ങള്‍

ആഴമുള്ള രചനകള്‍

സൂക്ഷ്മ നിരീക്ഷണത്തിന്റെ അക്ഷരയാത്രകള്‍

സരളമായ സാഹിത്യസൃഷ്ടികള്‍

തനിമയാര്‍ന്ന ആഖ്യാനങ്ങള്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies