Friday, August 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

ബഹിരാകാശത്തെ ഭാരമില്ലായ്മ

യദു

Print Edition: 30 July 2021

ബഹിരാകാശ യാത്രകളിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന കാര്യമാണ് ഭാരമില്ലായ്മ എന്ന അവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ വിര്‍ജിന്‍ ഗാലക്റ്റിക്ക നടത്തിയ യാത്രയില്‍, യാത്രികര്‍ പഞ്ഞിക്കെട്ടുകള്‍ പോലെ പേടകത്തിനുള്ളില്‍ ഒഴുകി നടക്കുന്നതും അവര്‍ കൊച്ചു കുഞ്ഞുങ്ങളെപ്പോലെ ആര്‍ത്തു ചിരിക്കുന്നതും നമ്മള്‍ നേരിട്ട് കണ്ടതാണല്ലോ. എങ്ങനെയാണ് ബഹിരാകാശത്ത് ഭാരമില്ലായ്മ അനുഭവപ്പെടുന്നത്.

പൊതുവേ ധരിക്കപ്പെട്ട ഒരു കാര്യമാണ് ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണം ഇല്ല എന്ന്. അതുകൊണ്ടാണ് അവിടെ ഭാരമില്ലായ്മ അനുഭവപ്പെടുന്നത് എന്ന്. ശരിയല്ലേ. ബഹിരാകാശ സഞ്ചാരികള്‍ പേടകത്തിനുള്ളില്‍, വായുവില്‍ ഒഴുകി നടക്കുന്നതും, വെള്ളത്തുള്ളികള്‍ ചെറുഗോളങ്ങളായി തത്തിക്കളിക്കുന്നതുമെല്ലാം നാം കാണുന്നതാണല്ലോ. നമുക്ക് ഭാരമുണ്ടാകുന്നതും നടക്കാന്‍ കഴിയുന്നതും വെള്ളം ഒഴുകുന്നതുമെല്ലാം ഗ്രാവിറ്റി ഉള്ളതുകൊണ്ടാണല്ലോ. ബഹിരാകാശത്ത് അതില്ലാത്തത് കൊണ്ടാവുമല്ലോ ഭാരമില്ലായ്മ അനുഭവപ്പെടുന്നത്.

അപ്പോള്‍ വേറൊരു ചോദ്യം. വെറും പത്തിരുന്നൂറു കിലോമീറ്റര്‍ മാത്രം ഉയരത്തില്‍ ഭൂമിക്ക് ഗ്രാവിറ്റി ഇല്ലേ. ഇല്ലെങ്കില്‍ എങ്ങനെയാണു ഉപഗ്രഹങ്ങള്‍ ഭൂമിയെ ചുറ്റുന്നത്. നാലുലക്ഷം കിലോമീറ്റര്‍ അകലെക്കിടക്കുന്ന ചന്ദ്രന്‍ വരെ ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ ഭൂമിയെ ചുറ്റുന്നു. അപ്പോള്‍ വെറും നൂറു കിലോമീറ്റര്‍ ഉയരത്തില്‍.
കണ്‍ഫ്യൂഷന്‍ ആയോ.

ആയി.. ആയി…
നമ്മള്‍ ലിഫ്റ്റില്‍ കയറി താഴേക്ക് വരുമ്പോള്‍ വയറ്റില്‍ ഒരു ഉരുണ്ടുകയറ്റം തോന്നാറില്ലേ? ബസ് ഒരു ഹമ്പില്‍ കയറി ചാടുമ്പോള്‍ എന്തൊക്കയോ അസ്വസ്ഥത തോന്നാറില്ലേ? തീം പാര്‍ക്കിലെ റൈഡില്‍ അതിവേഗം താഴേക്ക് വരുമ്പോള്‍ തലകറക്കം തോന്നാറില്ലേ? അതെന്തുകൊണ്ടാണ് എന്നറിയുമോ? ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിനു വിധേയമായി താഴേക്ക് പതിക്കുമ്പോള്‍ നമ്മുടെ ഭാരം നഷ്ടപ്പെടുന്നത് കൊണ്ടാണ്. ഗ്രാവിറ്റിക്ക് എതിരെ നില്‍ക്കുമ്പോള്‍ ആണ് ഭാരം അനുഭവപ്പെടുന്നത്. ഗ്രാവിറ്റിയെ അനുസരിച്ചാല്‍ ഭാരം ഇല്ല. അതായത് മുകളില്‍ നിന്നും താഴേക്ക് ഒരു തടസ്സവുമില്ലാതെ വീഴുന്ന എന്തിനും ഭാരം പൂജ്യമാണ്. കുതിച്ചുയരുന്ന റോക്കറ്റിലിരിക്കുന്ന, 80കിലോ ഭാരമുള്ള സഞ്ചാരിയുടെ ഭാരം ആ നിമിഷത്തില്‍ ഒരു ടണ്ണിനടുത്ത് ഉണ്ടാകും. കാരണം അയാള്‍ ഗ്രാവിറ്റിയെ വെല്ലുവിളിക്കുകയാണ്.

ബഹിരാകാശ യാത്രികരുടെ ഭാരമില്ലായ്മ പരിശീലനത്തിന് നാസ ഉപയോഗിക്കുന്ന ടെക്‌നിക്ക് ഇതാണ്. ഒരു അതിഭീമന്‍ ബോയിങ് വിമാനമാണ് ഉപയോഗിക്കുന്നത്. ഉള്ളിലെ സീറ്റെല്ലാം എടുത്തുകളഞ്ഞ ഈ വിമാനം പറത്തി നാല്പതിനായിരം അടി മുകളില്‍ എത്തിക്കും. എന്നിട്ട് എഞ്ചിന്‍ ഓഫ് ചെയ്യും. ഈ പടപണ്ടാരം വിമാനം ചക്ക വെട്ടിയിട്ടത് പോലെ താഴേക്ക് വരും. അപ്പോള്‍ വിമാനത്തിനുള്ളില്‍ ഭാരമില്ലായ്മയാണ് ഉണ്ടാവുക. അപ്പോള്‍ പരിശീലനം നടത്തും. വിമാനം ഒരു രണ്ടായിരം അടിക്ക് മുകളിലെത്തുമ്പോള്‍ വീണ്ടും എഞ്ചിന്‍ ഓണ്‍ ചെയ്ത് മുകളിലേക്ക് പോകും.

ശരി. ഇത് താഴേക്ക് വീഴുന്ന കഥ. ബഹിരാകാശ പേടകം താഴേക്ക് വീഴുകയല്ലല്ലോ. ഭൂമിയെ ചുറ്റുകയല്ലേ. അപ്പോഴോ. അതേ. അവന്‍ ചുറ്റുകയാണ്.. പൂര്‍ണ്ണമായും ഭൂമിയുടെ ഗ്രാവിറ്റിക്ക് വഴങ്ങി, അതിനെ അനുസരിച്ചു കൊണ്ടാണ് അവന്‍ ചുറ്റുന്നത്. വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവന്‍ ഭൂമിയിലേക്ക് ‘വീണു കൊണ്ടിരിക്കുന്നു’.. വീഴ്ചയുടെ ഫലങ്ങള്‍ അതിലുണ്ട്. അതാണ് ഭാരമില്ലായ്മ. വീഴുന്നു എന്നാല്‍ നേരെ വന്ന് ഇടിക്കുന്നു എന്നല്ല. ആ വീഴല്‍ ഒരു വര്‍ത്തുള പാതയില്‍ ചുറ്റുന്നു. അവന്റെ വേഗത കുറഞ്ഞാല്‍ നേരെ ഇങ്ങു പോരും. അങ്ങനെയാണ് സ്‌കൈലാബും രണ്ടുമാസം മുമ്പ് ഒരു ചൈനീസ് റോക്കറ്റിന്റെ ഭാഗവുമെല്ലാം ഭൂമിയില്‍ തലകുത്തി വീണത്. ദൗത്യങ്ങള്‍ കഴിഞ്ഞു മടങ്ങുന്ന ബഹിരാകാശ പേടകങ്ങള്‍ വേഗത കുറച്ചു കൊണ്ടാണ് അന്തരീക്ഷത്തിലേക്ക് കയറുന്നത്.

സൈക്കിള്‍ വട്ടത്തില്‍ തുടര്‍ച്ചയായി ചവിട്ടിയാലല്ലേ നേരെ നില്‍ക്കൂ…വേഗത കുറഞ്ഞാല്‍ മൂക്കും കുത്തി വീഴില്ലേ..

അതായത് .. ബഹിരാകാശത്തു ഗ്രാവിറ്റിയുണ്ട്.. അതുകൊണ്ടാണ് ഉപഗ്രഹങ്ങള്‍ കറങ്ങുന്നത്. പൂര്‍ണ്ണമായും ഗ്രാവിറ്റിയെ അനുസരിക്കുന്ന നല്ല കുട്ടികള്‍ക്ക് ഒരു ഭാരവും നമ്മുടെ അമ്മ ഭൂമി നല്‍കില്ല.. അത്രേയുള്ളൂ.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഭാരതത്തിന്റെ തേജസ്

ഹൈപ്പര്‍ലൂപ്പ് – ഭാവിയുടെ സഞ്ചാരവിപ്ലവം

സാറ്റേണ്‍ റോക്കറ്റിന്റെ കഥ

ചുവപ്പുനീക്കം പ്രപഞ്ചവികാസം

എസ്.എസ്.എല്‍.വി ഭാരതത്തിന്റെ കൊച്ചുഭീമന്‍

രക്തം കട്ടപിടിക്കല്‍- പ്രകൃതിയുടെ മായാജാലം

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
Follow @KesariWeekly

Latest

വിഘടനവാദികളുടെ വിഭജനവാദങ്ങള്‍

രാജ്യപുരോഗതിയുടെ ചുമതല സമാജം ഏറ്റെടുക്കണം: ഡോ.മോഹന്‍ ഭാഗവത്

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഭാരതത്തിന്റെ തേജസ്

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies