Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

ഭുശുണ്ഡന്‍ കാക്കയുടെ കഥ (യോഗപദ്ധതി 48)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 4 June 2021

വാത്മീകി രാമായണത്തില്‍ 24000 ശ്ലോകങ്ങളാണ്. എന്നാല്‍ വാത്മീകിയുടെ തന്നെ യോഗവാസിഷ്ഠ മഹാരാമായണത്തില്‍ 32000 ഗ്രന്ഥ (ശ്ലോക)മുണ്ട്. ഇതിനെ ജ്ഞാനവാസിഷ്ഠമെന്നും വാസിഷ്ഠരാമായണമെന്നും ആര്‍ഷ രാമായണമെന്നുമൊക്കെ വിളിക്കുന്നുണ്ട്. കഥകളിലൂടെ തത്വം പറയുന്ന രീതിയാണിതിലുളളത്. ശ്രീരാമന് വസിഷ്ഠന്‍ കൊടുക്കുന്ന ഉപദേശങ്ങളുടെ രൂപത്തിലാണ് ഈ ഗ്രന്ഥം. അതുകൊണ്ട് വാസിഷ്ഠം. അതില്‍ ആറു പ്രകരണങ്ങളാണ്. 14500 ശ്ലോകം വരുന്ന അവസാനത്തേതായ നിര്‍വാണ പ്രകരണത്തിലാണ് ഭുശുണ്ഡന്റെ കഥ.

വസിഷ്ഠന്‍ പറഞ്ഞു: – മനസ്സടങ്ങാന്‍ രണ്ടു മാര്‍ഗമുണ്ട്. ഒന്ന് ആത്മജ്ഞാനത്തിന്റെ വഴി. ദ്വിതീയ: പ്രാണ സംരോധ: യോഗ:

ഇവയില്‍ ഉത്തമവും എളുപ്പവുമേതെന്ന് രാമന്റെ ചോദ്യം.

വസിഷ്ഠന്‍:- രണ്ടും യോഗം തന്നെ. എങ്കിലും പ്രാണനിരോധത്തിനാണ് യോഗമെന്ന് രൂഢി. രണ്ടിനും തുല്യഫലമാണ്. ക്ലേശ സഹനമില്ലാതെ യോഗമില്ല. മന്ദബുദ്ധികള്‍ക്ക് ജ്ഞാനം സുകരമല്ല. എന്റെ അഭിപ്രായം ജ്ഞാനമാണ് ബുദ്ധിമാന്‍മാര്‍ക്ക് നല്ലതെന്നാണ്. ജ്ഞാനം നിനക്ക് ഞാനുപദേശിച്ചു കഴിഞ്ഞു. ഇനി യോഗ പദ്ധതി പറഞ്ഞു തരാം. ഇവിടെയാണ് ഉദാഹരണ രൂപത്തിലുള്ള കഥയുടെ ആരംഭം. മേരു പര്‍വതത്തിന്റെ വടക്കു കിഴക്കേ ഭാഗത്ത് പ്രകൃതി സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന പ്രദേശത്ത് മനോഹരമായ കല്പവൃക്ഷക്കൊമ്പത്ത് ഭുശുണ്ഡന്‍ എന്നു പേരായ ഒരു വലിയ സുന്ദരന്‍കാക്ക ഉണ്ടായിരുന്നു. അവന്‍ ത്രികാലജ്ഞാനിയും ശാന്തനും ദീര്‍ഘായുഷ്മാനും ആയിരുന്നു. കുപ്പിച്ചില്ലുകളുടെ ഇടയില്‍ ഇന്ദ്രനീലം പോലെ കാക്കക്കൂട്ടത്തിലെ കൂറ്റനാണവന്‍. വസിഷ്ഠ മഹര്‍ഷി അവനെ കാണാന്‍ ആകാശമാര്‍ഗേ ചെന്നു. അതറിഞ്ഞ് ഭുശുണ്ഡന്‍ പുറത്തു വന്ന് സങ്കല്പം കൊണ്ടുണ്ടാക്കിയ പൂക്കളാല്‍ പുഷ്പവൃഷ്ടി ചെയ്ത് സ്വീകരിച്ചു. വള്ളിക്കുടിലിലിരുത്തി. അര്‍ഘ്യപാദ്യങ്ങള്‍ നല്കി തൃപ്തനാക്കി. ‘അങ്ങയുടെ പാദസ്പര്‍ശത്താല്‍ ഇവിടം ധന്യമായി. വളരെ കാലം കൂടിയാണ് അങ്ങയെ കാണുന്നത്. ഞങ്ങള്‍ ധന്യര്‍ തന്നെ. അങ്ങ് ആഗമനോദ്ദേശ്യം പറഞ്ഞാലും. അങ്ങയുടെ അമൃതസ്യന്ദിയായ വാക്കുകള്‍ കേള്‍ക്കാന്‍ ധൃതിയാകുന്നു.’ ഞാന്‍ അങ്ങയില്‍ നിന്ന് കേള്‍ക്കാന്‍ വന്നതാണ്. അങ്ങയുടെ കഥ കേള്‍ക്കാന്‍.

ഭുശുണ്ഡന്‍ തന്റെ കഥ പറയാന്‍ തുടങ്ങി. കൈലാസത്തില്‍ ശിവസദസ്സില്‍ മുഖ്യരായി 8 ശക്തി (മാതൃ) ദേവതകളുണ്ട്. ജയാ, വിജയാ, വൈജയന്തീ, അപരാജിതാ, സിദ്ധാ, രക്താ, അലംബുസാ (ഷാ), ഉത്പലാ എന്നിങ്ങനെ. അവര്‍ ഒരു ദിനം തുംബുരൂ – ഭൈരവന്മാരുടെ പൂജക്കായി ഒത്തുകൂടി. കുടിച്ചു കൂത്താടി. അതില്‍ ഏഴാമനായ അലംബുഷയുടെ വാഹനം ചണ്ഡനെന്ന ഭീമരൂപിയായ കാക്കയാണ്. മററു ശക്തികള്‍ക്ക് ഹംസിനികളാണ് വാഹനം. അവരും മത്തരായി, കാമചോദിതരായി. ഏഴു പെണ്‍ ഹംസങ്ങളും ചണ്ഡനുമായി കേളിയാടി, ഗര്‍ഭിണികളുമായി. അവര്‍ ബ്രഹ്മാവ് ഇരിക്കുന്ന താമരയുടെ ഇതളില്‍ 21 മുട്ടകളിട്ടു. എല്ലാം വിരിഞ്ഞു-ഭുശുണ്ഡനും 20 സഹോദരന്മാരും. അവര്‍ ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ പൂര്‍ണ ജ്ഞാനികളായി. ചണ്ഡന്‍ അവരോട് മേരുവില്‍ അവര്‍ക്കായി പണിത കൂട്ടില്‍ വസിക്കാന്‍ ആവശ്യപ്പെട്ടു. ചുംബിച്ച് ആലിംഗനം ചെയ്ത് യാത്രയാക്കി. അലംബുഷാ ഭഗവതിയും അമ്മമാരായ ഹംസിനികളും അനുഗ്രഹിച്ചു.

അങ്ങയുടെ 20 സഹോദരന്മാരെ ഇവിടെ കാണുന്നില്ലല്ലോ! അവര്‍ക്കെന്തു പറ്റി? ഞങ്ങളിവിടെ എത്രയോ യുഗങ്ങള്‍ ദിവസങ്ങളെന്ന പോലെ താമസിച്ചു. പിന്നെ അവരെല്ലാം തങ്ങളുടെ ശരീരത്തെ തൃണവത് ആയി കണക്കാക്കി ഉപേക്ഷിച്ച് ശിവനില്‍ ലയിച്ചു.

അതിഭീകരമായ കാലാവസ്ഥാ വ്യതിയാനങ്ങളെ നീ എങ്ങിനെ മറികടക്കുന്നു. മരംകോച്ചുന്ന പാറക്കഷണം പോലെ കൂര്‍ത്തു മൂര്‍ത്ത മഞ്ഞുമലകളെ എങ്ങനെ അതിക്രമിക്കുന്നു?
ഞങ്ങള്‍ കാക്കകള്‍ നികൃഷ്ടമായ ജന്മങ്ങളാണ്. എങ്കിലും ഞാന്‍ ആത്മാവില്‍ സന്തോഷം കണ്ടെത്തുന്നു. സംസാരത്തില്‍ ഭ്രമിക്കാതിരിക്കുന്നു. നിത്യ സിദ്ധ നിരതിശയ ആത്മ സ്വഭാവത്തില്‍ ഇരിക്കുന്നു. പ്രാണാപാന പ്രവാഹത്താല്‍ നിത്യാനിത്യങ്ങളെ തിരിച്ചറിഞ്ഞ് ശാന്തമായിരിക്കുന്നു. കിട്ടുന്നത് സ്വീകരിച്ചും കിട്ടാത്തതില്‍ ശ്രമിക്കാതെയും ഇരിക്കുന്നു. ജനന മരണ ചക്രത്തില്‍ പെട്ട പ്രാണിസമൂഹം കാല സമുദ്രത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ കല്പവൃക്ഷം യുഗാവസാനത്തില്‍ പോലും അനങ്ങില്ല. വരാഹമൂര്‍ത്തി ഭൂമിയെ അമ്മാനമാടിയപ്പോള്‍ പോലും ഒന്നും സംഭവിച്ചില്ല. കല്പാന്ത പ്രളയത്തില്‍ അതിഭീകരമായ കൊടുങ്കാറ്റടിക്കുമ്പോള്‍ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ചിതറിത്തെറിക്കുമ്പോള്‍ എങ്ങിനെ പിടിച്ചു നില്കും?

1000 മഹായുഗം കഴിയുമ്പോള്‍ ഈ ജഗദ്‌വ്യവഹാരങ്ങളെല്ലാം അസ്തമിക്കും. അപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരനായ ഈ കൂടിനെ ഉപേക്ഷിച്ച് എല്ലാ സങ്കല്പങ്ങളും സ്വഭാവങ്ങളും നിശ്ചലമാക്കും – വാസനാ ശൂന്യമായ മനസ്സുപോലെയാക്കും. എന്നിട്ട് ആകാശത്തില്‍ നിശ്ചലമായി നില്ക്കും. പര്‍വതങ്ങളെപ്പോലും പൊടി പൊടിയാക്കുന്ന 12 ആദിത്യന്മാര്‍ ഒന്നിച്ചു തപിക്കുമ്പോള്‍ ‘ഞാന്‍ ജലരൂപത്തിലുള്ള വരുണനാണ്’എന്ന് ധാരണ ചെയ്യും. കഠിനമായ കാലവായു ചുഴറ്റിയടിക്കുമ്പോള്‍ ‘ഞാന്‍ പര്‍വത്തിനുള്ളിലാണ്’ എന്ന് ധാരണ ചെയ്യും. എല്ലാം അലിഞ്ഞു കൂടി സമുദ്ര രൂപത്തില്‍ ആവുമ്പോള്‍ ‘ഞാന്‍ സര്‍വഗാമിയായ വായുവാണ്’ എന്ന് ധാരണ ചെയ്യും. അചലമായി ഉയര്‍ന്നു നില്കും. ബ്രഹ്മാവ് സൃഷ്ടി ആരംഭിക്കുമ്പോള്‍ ഇതേ കല്പവൃക്ഷത്തില്‍ മടങ്ങിവരും. അത്ഭുതമെന്നേ പറയാവൂ! ആകട്ടെ ഇത്രയും ദീര്‍ഘമായ ജീവിത കാലഘട്ടത്തില്‍ എന്തെല്ലാം കാഴ്ചകള്‍ കണ്ടിട്ടുണ്ട്?
കഥ തുടരും……

 

Tags: യോഗപദ്ധതി
Share12TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies