Monday, July 13, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം ശാസ്ത്രായനം

ഡോ.വിക്രം സാരാഭായ് -അകാലത്തില്‍ പൊലിഞ്ഞ വഴിവിളക്ക്

യദുയദു
1 January 2021

സ്വതന്ത്ര ഭാരതം ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ആരോപണങ്ങളിലൊന്നാണ്, ബ്രിട്ടീഷ് ഭരണം ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ ഒരു തരത്തിലുമുള്ള സാങ്കേതിക പുരോഗതിയും ഉണ്ടാവുകയില്ലായിരുന്നു എന്നത്. റയില്‍വെ, റോഡ്, പാലങ്ങള്‍ തുടങ്ങിയ പലതിലൂടയും ബ്രിട്ടീഷ് അടിമത്തം ചുമന്ന് നടക്കുന്നതില്‍, വല്ലാത്തൊരു വിചിത്രമായ അഭിമാനം നമ്മുടെയിടയില്‍ നിലനിന്നിരുന്നു എന്നത് ഒരു വാസ്തവമാണ്.
എന്നാല്‍ ഒരു രാജ്യവും എത്ര ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ പോലും കൈമാറുകയോ സഹായിക്കുകയോ പോലും ചെയ്യാത്ത മേഖലകളാണ് ആണവ സാങ്കേതികതയും ബഹിരാകാശ സാങ്കേതികതയും. അമേരിക്കയും സോവിയറ്റ് യൂണിയനും അടക്കിവാണ ഈ മേഖലകളിലേക്ക് കടന്നുചെല്ലാന്‍ ഇന്നും വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ക്കെ കഴിഞ്ഞിട്ടുള്ളൂ. അത്രെയേറെ സങ്കീര്‍ണ്ണതകളും വന്‍ മുതല്‍മുടക്കും ഭീമമായ പരാജയ സാധ്യതകളും ഉള്ള ബഹിരാകാശ സാങ്കേതികതയില്‍ മുന്നേറണമെങ്കില്‍, ഇച്ഛാശക്തിക്ക് പുറമേ അനന്തമായ പ്രതിഭാ സമ്പത്തും ആവശ്യമാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ജര്‍മ്മനിയിലെ ശാസ്ത്രജ്ഞന്‍മാരെ പങ്കിട്ടെടുത്താണ് വന്‍ ശക്തികള്‍ അവരുടെ പ്രതിഭാദാരിദ്ര്യം പരിഹരിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

പക്ഷെ, ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇങ്ങിനെയൊന്നും ഒരു ആനുകൂല്യവുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല, നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ബാക്കിപത്രമായ കൊടിയ ദാരിദ്ര്യത്തിന്റെയും, പിന്നോക്കാവസ്ഥയുടെയും നടുവില്‍നിന്ന് കൊണ്ട് ആകാശ സ്വപ്‌നങ്ങളെ താലോലിക്കാന്‍ പോലും കഴിയില്ലായിരുന്നു.

എങ്കിലും ആണവ വകുപ്പിന് കീഴില്‍ INCOSPAR (Indian National Council for Space Research)ആരംഭിക്കാന്‍ 1962 ല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഭാരതംകണ്ട എക്കാലത്തെയും വലിയ പ്രതിഭകളിലൊരാളായ വിക്രം സാരാഭായിയുടെ വാക്കുകളെ, അങ്ങിനെയങ്ങ് ഒഴിവാക്കാന്‍ ഒരു സര്‍ക്കാരിനുമാവുമായിരുന്നില്ല. ഭാരതത്തിന്റെ എണ്ണം പറഞ്ഞ അഭിമാനസ്ഥാപനങ്ങളായ അഹമ്മദാബാദ് ഐ ഐ എം, അഹമ്മദാബാദിലെ ഇന്ത്യന്‍ ഫിസിക്കല്‍ ലബോരോട്ടറി എന്നിവ സ്ഥാപിക്കുമ്പോള്‍ വിക്രം സാരാഭായിയുടെ പ്രായം മുപ്പതില്‍ താഴെ മാത്രമായിരുന്നു. അഹമ്മദാബാദ് ഐ ഐ എം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാനേജ്‌മെന്റു സ്ഥാപനന്മാണ്.

ADVERTISEMENT

അങ്ങിനെ, ഉന്നതാന്തരീക്ഷ പഠനവും, കോസ്മിക് രശ്മികളുടെ പഠനവുമൊക്കെയായി, വന്‍ ശക്തികളുടെ മാത്രം മേച്ചില്‍ പുറമായ ബഹിരാകാശത്തെക്ക് നമ്മുടെ ദരിദ്ര ഭാരതവും പിച്ച വെച്ചു. അബ്ദുള്‍ കലാം, മാധവന്‍ നായര്‍, നമ്പി നാരായണന്‍, കസ്തൂരി രംഗന്‍ തുടങ്ങിയ പ്രതിഭകളുടെ ഒരു വന്‍ നിര തന്നെ, സാരാഭായിയുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടരായി വന്നപ്പോള്‍, റോക്കറ്റ് ലോഞ്ചിംഗിലേക്ക് കടക്കുവാന്‍ INCOSPAR തീരുമാനിച്ചു. പറ്റിയ ഒരു ഒരു സ്ഥലം തേടി ഇന്ത്യ മുഴുവന്‍ അലഞ്ഞ് നടന്ന സാരാഭായിയുടെ ടീം, അവസാനം വന്നടിഞ്ഞത്, ഈ പരശുരാമ ക്ഷേത്രത്തിലെ ഒരു മുക്കുവ ഗ്രാമത്തിലാണ് തിരുവനന്തപുരത്തെ തുമ്പ.

ഫണ്ടും വിഭവശേഷിയും പരിമിതമായിരുന്നുവെങ്കിലും വിക്രം സാരാഭായിയുടെ ടീമിന്റെ പ്രതിഭയും ആത്മവിശ്വാസവും അനന്തമായിരുന്നു. അത് തന്നയായിരുന്നു ഏറ്റവും വലിയ മുതല്‍ മുടക്കും. തുമ്പയിലെ ലത്തീന്‍ കത്തോലിക്ക സഭ സംഭാവന ചെയ്ത പള്ളി കെട്ടിടത്തില്‍ അങ്ങിനെ ഇന്ത്യയുടെ ആദ്യ റോക്കറ്റ് അണിഞ്ഞൊരുങ്ങി. 1963 നവംബര്‍ 21 ന് തുമ്പയുടെ തെളിഞ്ഞ മാനത്തേക്ക് ഒരു സോഡിയം വേപ്പര്‍ പേലോഡുമായി ആ കുഞ്ഞന്‍ റോക്കറ്റ് പറന്നുയര്‍ന്നു. പിന്നീട് നമ്മെ ചന്ദ്രനിലും ചൊവ്വയിലും വരെയെത്തിച്ച ഭീമാകാരന്‍ റോക്കറ്റുകളുടെ തുടക്കം നാല് മീറ്റര്‍ നീളവും അഞ്ചിഞ്ച് വ്യാസവുമുള്ള ആ സൗണ്ടിംഗ് റോക്കറ്റില്‍ നിന്നാണ്.

ജനകോടികളുടെ പട്ടിണിക്കഥകള്‍ക്ക് അന്നും പഞ്ഞമുണ്ടായിരുന്നില്ല…എന്ത് വികസനം വന്നാലും, അപ്പോള്‍ മാത്രം ഉയര്‍ന്നു വരുന്ന ഇന്‍സ്റ്റന്റ് മനുഷ്യസ്‌നേഹത്തിന് ഇന്ത്യയില്‍ എന്നും നല്ല മാര്‍ക്കറ്റാണല്ലോ. ജനസംഖ്യയില്‍ നല്ലൊരു ഭാഗം പട്ടിണി കിടക്കുമ്പോള്‍ നമ്മളെന്തിനു റോക്കറ്റ് വിട്ട് കളിക്കണം. അമേരിക്കയും സോവിയറ്റ് യൂണിയനും കോടികളെറിഞ്ഞു മസില്‍ പവര്‍ കാട്ടുന്ന ബഹിരാകാശത്ത് നമുക്കെന്ത് കാര്യം? ചോദ്യങ്ങള്‍ നിരവധിയാണ്. അതിന് സാരാഭായ് പറഞ്ഞ മറുപടി പിന്നീട് ISRO യുടെ തമ്പ് റൂളായി.

” There are some who question the relevance of space activities in a developing nation. To us, there is no ambiguity of purpose. We do not have the fantasy of competing with the economically advanced nations in the exploration of the Moon or the planets or manned space-flight. But we are convinced that if we are to play a meaningful role nationally, and in the community of nations, we must be second to none in the application of advanced technologies to the real problems of man and society.

1969 ല്‍, ആണവ വകുപ്പില്‍ നിന്ന് മാറി, സ്വതന്ത്ര ഏജന്‍സിയായി ISRO ജന്മമെടുത്തു. ഡോക്ടര്‍ സാരാഭായി ആദ്യ ചെയര്‍മാനും. അതോടെ, സ്വന്തമായി ഉപഗ്രഹ വിക്ഷേപണം, വിക്ഷേപണ വാഹനങ്ങള്‍ എന്നിവയിലേക്കുള്ള നിര്‍ണായക ചുവടുകള്‍ വെച്ചു. ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് ആയ SLV യുടെ പ്രൊജക്റ്റ് ഡയറക്ടര്‍ ആയി അബ്ദുല്‍ കലാമിനെ നിയമിക്കുമ്പോള്‍, ആ യുവാവിന്റെ പ്രതിഭയില്‍ സാരാഭയിക്ക് തെല്ലും സംശയമുണ്ടായിരുന്നില്ല. പിന്നീട്, ഡോക്ടര്‍ കലാമിന്റെ കര്‍മശേഷിയുടെ മുന്‍പില്‍ ലോകം നമിച്ചുനിന്നത് നമ്മള്‍ നേരില്‍ കണ്ട ചരിത്രം.SLV ക്ക് ശേഷമുള്ള വലിയ വിക്ഷേപണ വാഹനങ്ങളായASLV, PSLV, GSLV എന്നിവയുടെ വരെ ആശയങ്ങള്‍, അക്കാലത്ത് തന്നെ ഡോക്ടര്‍ സാരാഭായി ചര്‍ച്ച ചെയ്തിരുന്നു.അടുത്ത 25 വര്‍ഷങ്ങളില്‍, ഭാരതം, ബഹിരാകാശ രംഗത്ത് പൂര്‍ണ്ണമായ സ്വയംപര്യാപ്തത നേടാനുള്ള കര്‍മ പദ്ധതി കൂടി അദ്ദേഹം പൂര്‍ത്തിയാക്കി.

1971 ഡിസംബര്‍ 31. ഒരു റോക്കറ്റ് വിക്ഷേപണവും തുമ്പ റയില്‍വേ സ്‌റ്റേഷന്റെ ഉദ്ഘാടനവും കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ ഉറങ്ങാന്‍ കിടന്ന വിക്രം സാരാഭായ് പിന്നെ ഉണര്‍ന്നില്ല. 52 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അരോഗദൃഢഗാത്രനായ അദ്ദേഹത്തിന്റെ ജീവിതചര്യകള്‍ അത്യന്തം അച്ചടക്കമുള്ളതയിരുന്നു…എന്നിട്ടും മുന്‍പ് ഒരു കാര്‍ഡിയാക് ഹിസ്റ്ററിയുമില്ലാതിരുന്നിട്ടും ആ രാത്രിയില്‍ അദ്ദേഹത്തിന്റെ ഹൃദയം നിശ്ചലമായി എന്ന് വിശ്വസിക്കുവാന്‍ അന്നും ഇന്നും നമുക്ക് കഴിയുന്നില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു മനുഷ്യന്റെ ദുരൂഹ മരണത്തെക്കുറിച്ച് കാര്യമായ അന്വേഷണങ്ങള്‍ ഒന്നുമുണ്ടായില്ല. നേതാജി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഹോമി ഭാഭ തുടങ്ങി ദുരൂഹമായി മണ്മറഞ്ഞ മഹാരഥരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി. ഡോക്ടര്‍ വിക്രം സാരാഭായ്.

വിക്രം സാരാഭായ് ഇരുപത് കൊല്ലം കൂടി ജീവിച്ചിരുന്നെങ്കില്‍ ഭാരതീയന്റെ കാല്‍മുദ്രകള്‍ ചന്ദ്രനില്‍ വരെ ആലേഖനം ചെയ്യപ്പെടുമായിരുന്നു. ഉപഗ്രഹ വിക്ഷേപണ മാര്‍ക്കറ്റില്‍, അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയുമൊക്കെ ബഹുദൂരം മുന്നില്‍, ഭാരതത്തിന്റെ അപ്രമാദിത്വം ഉറപ്പിക്കപ്പെടുമായിരുന്നു. ധവള വിപ്ലവത്തിലൂടെ വര്‍ഗീസ് കുര്യനും ഹരിത വിപ്ലവത്തിലൂടെ ഡോക്ടര്‍ സ്വാമിനാഥനും ഇന്ത്യയെ കാര്‍ഷിക രംഗത്ത് ഉച്ചസ്തിതിയിലെത്തിച്ച പോലെ ഒരു സാങ്കേതിക വിപ്ലവത്തിലൂടെ ഭാരതവും പുതിയ മാനങ്ങള്‍ രചിക്കുമായിരുന്നു.

നാല്പത് കൊല്ലത്തിനിപ്പുറം, വൈകിയെങ്കിലും ISRO ബഹിരാകാശത്തെ കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതിന്റെയെല്ലാം പിന്നില്‍, ഹിമാലയ സമാനനായ ഒരു കര്‍മ്മയോഗിയുടെ ദീര്‍ഘ വീക്ഷണമുണ്ട് എന്ന് വരും തലമുറ മറന്നുപോകില്ല എന്ന് നമുക്കാശിക്കാം. ദുരൂഹതകളുടെ, തിരശീലക്ക് പിന്നില്‍ നിന്നും ആ അനുഗ്രഹ വര്‍ഷം നമ്മെ ഇപ്പോഴും പുണരുന്നുണ്ടാകുമെന്നും.

 

Share25TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies