Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അനുസ്മരണം

പ്രിയപ്പെട്ട ശങ്കരന്‍

പി.പി.മുകുന്ദന്‍

Print Edition: 25 December 2020

‘ഒരാദര്‍ശ ദീപം കൊളുത്തൂ, കെ ടാതായതാജന്മകാലം പുലര്‍ത്തൂ’ എന്ന ആദര്‍ശവാക്യം ജീവിതത്തില്‍ ആദ്യന്തം നിലനിര്‍ത്തിയ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ശങ്കര്‍ജി. സമാജത്തിനായി സ്വയം സമര്‍പ്പിതനായ അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മൂര്‍ത്തരൂപമായിരുന്നു. സ്‌നേഹംകൊണ്ട് നേടിയെടുക്കാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് ശങ്കര്‍ജി തെളിയിച്ചു. അവസാന നിമിഷം വരെ സമാജത്തിനു വേണ്ടി എരിഞ്ഞു തീര്‍ന്ന ദീപ്തദീപമായി അദ്ദേഹം.

കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ ഹൃദയം നിറയെ സംഘത്തിന്റെ പ്രശോഭിതമായ സ്‌നേഹദീപവുമായി അദ്ദേഹം സഞ്ചരിച്ചു. നിഷ്‌കളങ്കമായ ഇടപെടലും അതിന്റെ നേര്‍ക്കാഴ്ചയായ ചിരിയും എത്രയെത്ര കുടുംബങ്ങളെയാണ് സംഘത്തിലേക്ക് അടുപ്പിച്ചത്. ആര്‍ക്കും സ്വന്തം വീട്ടിലെ അംഗമായേ ശങ്കരനെ കാണാന്‍ കഴിഞ്ഞുള്ളൂ. അതിനാല്‍ തന്നെ ഏതു പ്രായക്കാരും ‘ശങ്കര്‍ജി’യെന്ന് ആദരപൂര്‍വം അദ്ദേഹത്തെ വിളിച്ചു. എല്ലാവരും ആര്‍ എസ് എസ്സിന്റെ മൂര്‍ത്തരൂപമായി അദ്ദേഹത്തെ മനസ്സില്‍ വാഴിച്ചു. അതിന് ഊനം തട്ടാതെ അവരുമായുള്ള ബന്ധം അദ്ദേഹം ദൃഢപ്പെടുത്തി.

തന്റെ തോള്‍സഞ്ചിയില്‍ എപ്പോഴും സ്റ്റിക്കറുകളായും മിഠായിയായും ശങ്കര്‍ജി സ്‌നേഹം കൊണ്ടുനടന്നു. അതുവഴി സംഘത്തെ മാനവഹൃദയങ്ങളിലേക്ക് വഴിനടത്തി. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖശോഭ. ആ മുഖത്തു നോക്കുമ്പോള്‍ എന്തു ദേഷ്യവും ഏതു വേദനയും സൂര്യകിരണമേല്‍ക്കുന്ന മഞ്ഞുതുള്ളിയെ പോലെയാവുമായിരുന്നു. സംഘചേതനയുടെ നേരറിവും ശക്തിയും പ്രൗഢിയും തന്റെ ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും ശങ്കര്‍ജി നിറച്ചു. ‘പ്രതീക്ഷവെക്കൂ മാമലയോളം നിരാശ വേണ്ട തരിമ്പും’ എന്ന തരത്തിലായിരുന്നു ശങ്കര്‍ജിയുടെ ഇടപെടല്‍. ആഡംബരത്തിന്റെ കെട്ടുകാഴ്ചകള്‍ അദ്ദേഹത്തിന് അന്യമായിരുന്നു.
ആത്മാര്‍ഥമായ ഇടപെടലും ഇഴുകിച്ചേരലുമാണ് സംഘപ്രവര്‍ത്തനം എന്ന് അനുഭവത്തിലൂടെ അദ്ദേഹം എല്ലാവരെയും ഓര്‍മ്മിപ്പിച്ചു. പണം ചെലവിടുന്നതിലുള്‍പ്പെടെ അദ്ദേഹം പുലര്‍ത്തിയ ജാഗ്രതയും കാര്‍ക്കശ്യതയും എപ്പോഴും മാതൃകയാക്കാവുന്നതാണ്. സ്വയംസേവകരുടെ സമര്‍പ്പണത്തില്‍ നിന്ന് ചെലവാക്കുമ്പോള്‍ കാണിക്കേണ്ട സൂക്ഷ്മത അവസാന കാലംവരെ പുലര്‍ത്തിയെന്നത് പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. ഏതു കുടുംബത്തിലും എന്തു സംഭവിച്ചാലും അവിടെയെത്തി സാന്ത്വനിപ്പിക്കാനും സന്തോഷിപ്പിക്കാനും അങ്ങേയറ്റം താല്‍പര്യം കാണിക്കുമായിരുന്നു. അതിന് വ്യത്യസ്തമായ ഒരു ശൈലി തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. സ്വര്‍ഗീയ ഭാസ്‌കര്‍ റാവുവിന്റെ വാത്സല്യത്തിന് പാത്രീഭൂതനാവാന്‍ കഴിഞ്ഞ പ്രചാരകന്മാരില്‍ ഒരാളുമായിരുന്നു ശങ്കര്‍ജി. സ്വയംസമര്‍പ്പിതമായി ജീവിതത്തിന് പ്രകാശമേകുന്ന ധന്യവ്യക്തിത്വങ്ങളുടെ ഇടയില്‍ പ്രകാശനക്ഷത്രമായി ശങ്കര്‍ജി എന്നും ശോഭിക്കും. അവസാന കാലത്തുപോലും അദ്ദേഹവുമായി സംസാരിക്കാനും വേണ്ട ഇടപെടല്‍ നടത്താനും കഴിഞ്ഞു എന്നത് ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു. പുതു തലമുറയ്ക്കു കൂടി മാതൃകയാക്കാവുന്ന സ്‌നേഹസമ്പന്നനായ സംഘ പ്രചാരകന്‍ തിരശ്ശീലയ്ക്കു പിന്നിലേക്കു മറയുമ്പോള്‍ അദ്ദേഹത്തോടൊത്തു പ്രവര്‍ത്തിച്ചതിന്റെ സൗരഭ്യം ഇവിടെയൊക്കെ മന്ദമാരുതനെപോലെ പടരുകയാണ്. ആ സ്‌നേഹമൂര്‍ത്തിക്ക് ഹൃദയാഞ്ജലികള്‍.

 

Share38TweetSendShare

Related Posts

അഭ്രപാളികളിലെ കാവ്യ-കലാസങ്കീര്‍ത്തനം

ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍

തേജസ്വിയായ ഗുരുനാഥന്‍

മാതൃവാത്സല്യത്തിന്റെ സംഘടനാമുഖം

ഭൂമിയെ പച്ചപ്പണിയിക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ബാലന്‍

നെഞ്ചുണര്‍ന്നിറ്റിറ്റുവീഴുന്ന സൗഭഗം

ടി.കെ.ശ്രീധരന്‍

ആദര്‍ശ ജീവിതത്തിന് ഒരായിരം പ്രണാമങ്ങള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies