Sunday, October 1, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

ആധുനിക ഭാരതത്തിലെ എഞ്ചിനിയറിങ്ങ് വിസ്മയങ്ങള്‍

യദു

Print Edition: 30 October 2020

എക്കാലവും അതിഭീമന്‍ എഞ്ചിനിയറിങ്ങ് പദ്ധതികള്‍ക്ക് പേരുകേട്ട രാജ്യമാണ് ചൈന. അത് പണ്ടേക്ക് പണ്ട് മംഗോളിയന്‍ അതിര്‍ത്തിയിലെ വന്‍മതില്‍ മുതല്‍ തുടങ്ങിയതാണ്. വന്‍ പാലങ്ങള്‍, അണക്കെട്ടുകള്‍, അംബരചുംബികള്‍, റെയില്‍വേ പ്രോജക്ടുകള്‍ തുടങ്ങി എഞ്ചിനിയറിങ്ങിന്റെ എല്ലാ മേഖലയിലും അവര്‍ക്കൊരു നിപുണതയുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഹിമാലയം അങ്ങനെ തന്നെ തുരന്ന്, നേപ്പാളിലേക്ക് ഒരു പുതിയ പാത വെട്ടുന്നതിനെക്കുറിച്ചും ചൈനക്ക് പദ്ധതിയുണ്ട് എന്ന് കേള്‍ക്കുന്നു.

സൂയസ്, പനാമ കനാലുകള്‍, ഈഫല്‍ ടവര്‍ തുടങ്ങിയവകൊണ്ട് യൂറോപ്പും ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. പണ്ടത്തെ വന്‍ ക്ഷേത്രസമുച്ചയങ്ങളും, ദല്‍ഹി അയണ്‍ പില്ലറുകളും ഒഴിച്ചാല്‍ ഭാരതത്തിലെ എഞ്ചിനിയറിങ്ങ് വികാസം മധ്യകാലഘട്ടത്തില്‍ നിന്നു പോയി. ഇസ്ലാമിക, യൂറോപ്യന്‍, ബ്രിട്ടീഷ് അധിനിവേശക്കാലത്ത് നിലനില്പിനായുളള പോരാട്ടമായിരുന്നല്ലോ പ്രധാനം.

എന്നാല്‍ ഇരുപതാംനൂറ്റാണ്ടിന്റെ അവസാന കാല്‍നൂറ്റാണ്ടു മുതല്‍ ഇതുവരെ ലോകത്തേറ്റവുമധികം എഞ്ചിനിയറിങ്ങ് വിസ്മയങ്ങള്‍ പടുത്തുയര്‍ത്തിയ രാജ്യം ഭാരതമാണ്. സൂയസും പനാമയും തുരന്ന് കനാല്‍ വെട്ടിയ എഞ്ചിനിയറിങ്ങ് വൈഭവം പോലും ഉപേക്ഷിച്ചു പോയ കൊങ്കണ്‍ തീരത്ത് കൂടി തീവണ്ടി കൂകിപ്പാഞ്ഞപ്പോള്‍ ലോകം അന്തംവിട്ടു നിന്നുപോയി. നൂറുവര്‍ഷത്തിനിടയില്‍ ഏഷ്യയില്‍ നടന്ന ഏറ്റവും വലിയ റെയില്‍വേ പദ്ധതി ആയിരുന്നു കൊങ്കണ്‍ റെയില്‍വേ. ലോകത്തിലെ ഏറ്റവും നീളമേറിയ ഹിരാക്കുഡ് അണക്കെട്ട്, ഭക്രാനംഗല്‍, ഇടുക്കി പദ്ധതികള്‍, പാമ്പന്‍ പാലം തുടങ്ങി നൂറുകണക്കിന് പ്രോജക്റ്റുകള്‍ ഭാരതത്തില്‍ നടന്നു.

സത്യത്തില്‍, ലോകത്ത് ഏറ്റവുമധികം ജനോപകാരപ്രദമായി നടന്ന വന്‍ പദ്ധതി ഏതാണെന്നു ചോദിച്ചാല്‍ അത് കൊങ്കണ്‍ റെയില്‍വേ ആണെന്ന് കണ്ണുപൂട്ടി തന്നെ പറയാം. കൊങ്കണ്‍ റെയില്‍വേയില്‍ ആകെയുള്ള തുരങ്കങ്ങളുടെ മൊത്തം നീളം നൂറു കിലോമീറ്ററിനടുത്തു വരും.

ഇപ്പോള്‍ കാശ്മീര്‍ താഴ്‌വരയിലേക്ക് നടക്കുന്ന, 2024ല്‍ പൂര്‍ത്തിയാകാന്‍ പോകുന്ന റെയില്‍വേ ലൈന്‍ മറ്റൊരു മഹാത്ഭുതമാണ്. ചിനാബ് നദിയുടെ കുറുകെ, പില്ലറുകള്‍ ഇല്ലാതെ പണിതു കൊണ്ടിരിക്കുന്ന പാലത്തിന് ഈഫല്‍ ടവറിനേക്കാള്‍ ഉയരമുണ്ട്. അതികഠിനമായ ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്ന ഈ റെയില്‍പാത ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍ ലൈനുകളില്‍ ഏറ്റവും വലുതാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്റ്റാച്യു ഓഫ് യൂണിറ്റി അടുത്ത കാലത്ത് നടന്ന ഒരു എഞ്ചിനിയറിങ്ങ്അദ്ഭുതമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പ്രതിമ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണമാണ്.

വന്‍ റോഡുകള്‍, പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, തുരങ്കങ്ങള്‍, അണക്കെട്ടുകള്‍, റെയില്‍ ലൈനുകള്‍ എന്നിങ്ങനെ എഞ്ചിനിയറിങ്ങിന്റെ സമസ്ത മേഖലകളിലും ഭാരതത്തിന്റെ പ്രതിഭകള്‍ വെന്നിക്കൊടി പാറിക്കുകയാണ്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ലഡാക്കില്‍ തുറന്നിരിക്കുന്ന അടല്‍ തുരങ്കം.

വര്‍ഷത്തില്‍ ഏഴുമാസവും മഞ്ഞുമൂടി, ഗതാഗതയോഗ്യമല്ലാതാകുന്ന റോഡാണ്, ശ്രീനഗറിനെ ‘ലേ’ യുമായി ബന്ധിപ്പിക്കുന്ന ചഒ1 ഹൈവേ. 1998ല്‍ കാര്‍ഗില്‍ കുന്നുകളില്‍ പാക് സൈനികര്‍ കയറിക്കൂടിയത് ഈ ഹൈവേ നിയന്ത്രിച്ച് ലഡാക്കിലേക്കുള്ള സൈനിക സപ്ലൈ തടയുക, അതുവഴി ലഡാക്കിനെ ഒറ്റപ്പെടുത്തി ചൈനയെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ആയിരുന്നു. ആ ശ്രമം ധീരമായി പരാജയപ്പെടുത്തിയതിനു ശേഷമാണ് ഈ വഴിയിലെ ഏറ്റവും നിര്‍ണ്ണായകമായ സോജില കുന്ന് തുരന്ന് ഒരു വലിയ ടണല്‍ പണിയുന്നതിനെക്കുറിച്ച് ചിന്തിച്ചത്. അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം ഭീമമായി അവഗണിക്കപ്പെട്ട 2004-2014 കാലത്ത് ആ പദ്ധതി കടലാസുകളില്‍ ഉറങ്ങിപ്പോയി.

അവഗണിക്കപ്പെട്ട ആ വന്‍പദ്ധതിയാണ് ഇപ്പോള്‍ പണി തുടങ്ങിയിരിക്കുന്നത്. തീരുമ്പോള്‍, ഏഷ്യയിലെ ഏറ്റവും വലിയ റോഡ് തുരങ്കം ആയിരിക്കും 14.2 കിലോമീറ്റര്‍ നീളമുള്ള സോജില തുരങ്കം. എല്ലാ കാലാവസ്ഥയിലും യാത്ര സാധ്യമാകുന്ന ഈ തുരങ്കം ഏറ്റവും ഉറക്കം കെടുത്തുന്നത് ചൈനയെ ആണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ.

അതുപോലെ, അതീവ ദുര്‍ഘടമായ ഭൂപ്രകൃതിയിലൂടെ പണിതുകൊണ്ടിരിക്കുന്ന, വടക്കുകിഴക്കന്‍ മേഖലയിലെ നൂറുകണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വേ ലൈനുകള്‍ ലോക റെയില്‍ ചരിത്രത്തിലെ തന്നെ വിസ്മയങ്ങളാണ്.

അതായത്, ഇപ്പോള്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന വന്‍ എന്‍ജിനിയറിങ്ങ് പദ്ധതികളില്‍ ഏറിയപങ്കും ഭാരതത്തിലാണ്. റോഡുകള്‍, പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, എക്‌സ്പ്രസ്സ് ഹൈവേകള്‍, റെയില്‍വേ ലൈനുകള്‍, തുരങ്കങ്ങള്‍, സ്റ്റാച്യു ഓഫ് യൂണിറ്റി പോലുള്ള ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ അങ്ങനെയങ്ങനെ എഞ്ചിനിയറിങ്ങ് കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ത്ത അയല്‍ക്കാരനെ അസൂയപ്പെടുത്തും വിധമാണ് ഭാരതത്തിന്റെ പ്രതിഭകള്‍ വിസ്മയങ്ങള്‍ ചമച്ചുകൊണ്ടിരിക്കുന്നത്.

Share31TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies