Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വായനാവീഥി

കതിര്‍ക്കനമുള്ള ഓര്‍മ്മകളുടെ സമാഹാരം

ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍

Print Edition: 2 October 2020

ചിന്തകനും ഗ്രന്ഥകാരനുമായ പി.കേശവന്‍നായരുടെ ജീവിതസ്മരണകളുടെ സമ്പുടമാണ് ‘ചുവപ്പിനപ്പുറം’ എന്ന പുസ്തകം. ദീര്‍ഘകാലം സി.ഐ.ടി.യുവിന്റെ നേതൃനിരയില്‍ തലയെടുപ്പോടെ നിലകൊണ്ടിരുന്ന പി.കേശവന്‍നായര്‍, ധൈഷണിക സത്യസന്ധതയുടെ നേര്‍പ്രതീകമെന്ന നിലയിലാണ് ചിന്താലോകത്തറിയപ്പെടുന്നത്. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം അപ്രായോഗികവും അശാസ്ത്രീയവും മനുഷ്യവിരുദ്ധവുമാണെന്ന് വിപുലമായ ഗ്രന്ഥസമ്പര്‍ക്കത്തിലൂടെയും ജീവിതാനുഭവങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞ വ്യക്തിയാണ് പി.കേശവന്‍നായര്‍. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആശയപരമായ പാപ്പരത്തത്തിലേക്കും അവിശുദ്ധമായ വഴികളിലേക്കും വീണുപോയതായി തിരിച്ചറിഞ്ഞ വേളയില്‍ പി.കേശവന്‍ നായര്‍ സ്വീകരിച്ച ആദര്‍ശാധിഷ്ഠിത നിലപാട് പൊതുപ്രവര്‍ത്തകര്‍ക്കാകെ മാതൃകയായി നമ്മുടെ മുമ്പില്‍ നിലനില്‍ക്കുന്നുണ്ട്. ആധുനിക ശാസ്ത്രവും ആദ്ധ്യാത്മികതയും തമ്മിലുള്ള ആത്മബന്ധത്തെ അധികരിച്ച് പി.കേശവന്‍ നായര്‍ രചിച്ച കനപ്പെട്ട ഗ്രന്ഥങ്ങള്‍ നമ്മുടെ ചിന്താലോകത്തിലെ ഉയര്‍ന്ന ഗോപുരങ്ങളാണ്. സ്റ്റീവന്‍ ഹോക്കിംഗ്‌സിലേക്കും ശാങ്കരദര്‍ശനത്തിലേക്കും ഗാന്ധിസത്തിലേക്കും വിവേകാനന്ദസാഹിത്യത്തിലേക്കും ഈ ചിന്തകന്‍ പര്യടനം നടത്തിയതിന്റെ സത്ഫലങ്ങളായി നമുക്ക് ലഭിച്ച ഗ്രന്ഥങ്ങള്‍ ഉപരിപഠനങ്ങളര്‍ഹിക്കുന്നവയാണ്.

‘ചുവപ്പിനപ്പുറം’ എന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം, ഗ്രന്ഥശീര്‍ഷകത്തില്‍ നിന്ന് വ്യക്തമാവുന്നപോലെ ചുവപ്പിനപ്പുറം ഒരു ലോകമുണ്ടെന്ന തിരിച്ചറിവിന്റെ തിളക്കമേറ്റുവാങ്ങുന്നു. പി.കേശവന്‍നായരുടെ ബാല്യകാലം മുതല്‍ പിന്നിട്ട ഓരോ ജീവിതപ്പാതകളും ഈ പുസ്തകത്തില്‍ അണിനിരക്കുന്നുണ്ട്. ഗാര്‍ഹികപരിസരങ്ങളും പള്ളിക്കൂടത്തിലെ അനുഭവങ്ങളും വിനോദങ്ങളും നഗരക്കാഴ്ചകളും വായനാമുഹൂര്‍ത്തങ്ങളും നാനാവിധമായ കൗതുകങ്ങളും സഹപാഠികളെ കുറിച്ചുള്ള ഓര്‍മ്മകളും ഇതള്‍വിടര്‍ത്തിക്കാട്ടുന്ന ആദ്യഭാഗങ്ങള്‍ക്ക് വായനാക്ഷമതയേറും. പി.കേശവന്‍ നായരുടെ വിദ്യാഭ്യാസ ജീവിതസ്മരണകള്‍ തെല്ലൊരു വിസ്മയത്തോടെയേ വായിച്ചു തീര്‍ക്കാനാവൂ. അരനൂറ്റാണ്ടിനപ്പുറമുള്ള കേരളീയ സമൂഹത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക പരിസരങ്ങളിലേക്ക് നമ്മുടെ ഓരോരുത്തരുടെയും മനസ്സുകളെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട് ഈ പുസ്തകത്തിലെ ചില അദ്ധ്യായങ്ങള്‍. തന്റെ ജീവിതത്തിലുടനീളം കടന്നുവന്ന ഒട്ടേറെ വ്യക്തികളെ മറവിക്ക് വിട്ടുകൊടുക്കാതെ അക്ഷരത്താളുകളിലേക്ക് ആവാഹിക്കുവാനും പി. കേശവന്‍നായര്‍ക്ക് സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ സഹപാഠികളുണ്ട്, വിദ്യ പകര്‍ന്നേകിയ ഗുരുനാഥന്മാരുണ്ട്, ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തോളോടുതോള്‍ ചേര്‍ന്നുനിന്ന തൊഴിലാളി സഖാക്കളുണ്ട്. ഓര്‍മ്മകളുടെ കടലിരമ്പം എന്ന പ്രയോഗത്തിന്റെ അര്‍ത്ഥസൗന്ദര്യം ബോധ്യപ്പെടുന്നതായി വായനക്കാര്‍ തിരിച്ചറിയുന്ന ഭാഗങ്ങളാണിവയെല്ലാം തന്നെ.

രാഷ്ട്രീയ മേഖലയിലേക്ക് താന്‍ ചെന്നെത്തിയതിന്റെ സാഹചര്യം വിശദീകരിക്കുന്ന ഭാഗം മുതല്‍ ഓര്‍മ്മക്കുറിപ്പുകള്‍ പുതിയൊരു ദിശയിലേക്ക് നീങ്ങുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതികളെ കുറിച്ചുള്ള വിവരണത്തിനൊപ്പം തന്റെ പാര്‍ട്ടിപ്രവര്‍ത്തന സ്മരണകളും സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട് എഴുത്തുകാരന്‍. തൊഴിലാളി സമരങ്ങളെ കുറിച്ചുള്ള വിവരണം വായിക്കുമ്പോള്‍ തീക്ഷ്ണമായ ആ കാലഘട്ടം നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്നു. ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്ന് അടിയന്തരാവസ്ഥാ സ്മരണകളാണ്. ഇന്ത്യാചരിത്രത്തിലെ ചില സുപ്രധാന മുഹൂര്‍ത്തങ്ങളെ കുറിച്ചുള്ള സൂചനകളും ഈ പുസ്തകത്തിലിടം പിടിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവവികാസങ്ങളും യാത്രാനുഭവങ്ങളും ഇടകലര്‍ത്തിക്കൊണ്ട് വായനക്കാരുടെ ഉത്സാഹം വര്‍ദ്ധിപ്പിക്കാനുള്ള ഗ്രന്ഥകാരന്റെ ശ്രമം പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും വെട്ടിനിരത്തലും തനിക്കുണ്ടായ ആശയപരമായ പരിവര്‍ത്തനവും തുറന്നെഴുതാനുള്ള ആര്‍ജ്ജവം പി.കേശവന്‍നായര്‍ കാട്ടിയിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഇരുട്ടറക്കുള്ളില്‍ നിന്ന് പ്രകാശപൂര്‍ണമായ ആര്‍ഷദര്‍ശനത്തിലേക്ക് പി.കേശവന്‍നായര്‍ നടന്നുനീങ്ങിയതിന്റെ ദീപ്ത ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് അവസാനത്തെ അദ്ധ്യായങ്ങള്‍. ഇടതുപക്ഷ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന അവസാന ഭാഗങ്ങള്‍ തിരിച്ചറിവിന്റെ അടയാളങ്ങളാണ്. ഉന്നതനായ ഒരു രാഷ്ട്രീയ ചിന്തകന്റെ കതിര്‍ക്കനമുള്ള ഓര്‍മ്മകളുടെ സമാഹാരമായ ഈ പുസ്തകം കൂടുതലായി ചര്‍ച്ച ചെയ്യപ്പെടട്ടേയെന്ന് ആശംസിക്കുന്നു.

ചുവപ്പിനപ്പുറം
പി.കേശവന്‍നായര്‍
(ഓര്‍മ്മകള്‍)
പാഗന്‍ ബുക്‌സ്, തേവള്ളി, കൊല്ലം
പേജ്: 224 വില: 160 രൂപ

 

Share1TweetSendShare

Related Posts

അക്കിത്തത്തിന്റെ ജീവിത തീര്‍ത്ഥയാത്ര

മലയാളിക്ക് ഒരു ലഹരിവിമുക്ത ചികിത്സ

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

അഗ്നിപഥങ്ങള്‍ താണ്ടിയ സംഘഗാഥ

കാവ്യഭാവനയുടെ അകക്കണ്ണ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies