Monday, February 6, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കഥ നര്‍മ്മകഥ

ഒരു പൗരത്വ കഥ

ടി.വിജയൻ

Jan 23, 2020, 03:20 pm IST

ഞാനൊരു കഥ പറയാം.

ഞങ്ങളുടെ നാട്ടിലെ ഒരു നാട്ടുപ്രമാണിയായിരുന്നു കലന്തന്‍ ഹാജി. അദ്ദേഹത്തിന്റെ ബാപ്പ ബ്രിട്ടീഷുഭരണകാലത്ത് അധികാരി (തഹസില്‍ദാര്‍) ആയിരുന്നു. അന്ന് തന്റെ വീടിനു ചുറ്റുമുള്ള സ്ഥലങ്ങളൊക്കെ അധികാരി സ്വന്തം പേരിലാക്കി. അവിടെ താമസിച്ചിരുന്ന രാമനും കോമനും ജേക്കബും ഗോവിന്ദനും ഔസേപ്പുമൊന്നും തങ്ങളുടെ ഭൂമി അധികാരി തട്ടിയെടുത്തത് അറിഞ്ഞിരുന്നില്ല.

ഒരു ദിവസം കലന്തന്‍ ഹാജി അവരെ ഒന്നിച്ച് വിളിച്ചിട്ട് പറഞ്ഞു: ‘നിങ്ങള്‍ പാര്‍ക്കുന്ന സ്ഥലം എന്റെതാണ്. നാളെ തന്നെ എല്ലാവരും ഒഴിഞ്ഞുപോകണം.’

അതുകേട്ട് അവരാകെ ഞെട്ടി. കലന്തന്‍ ഹാജിയ്‌ക്കെതിരെ ഒന്നും ചെയ്യാനാവില്ല എന്നവര്‍ക്കറിയാം. അതിനാല്‍ അവര്‍ ഹാജിയാരുടെ കാലുപിടിച്ചു പറഞ്ഞു ‘ഞങ്ങളെ കുടിയിറക്കരുത്.’
കലന്തന്‍ അവരോടു പറഞ്ഞു: ‘നിങ്ങളില്‍ ആണുങ്ങള്‍ എന്റെ പാടത്തും പറമ്പത്തും പണിയെടുക്കണം. സ്ത്രീകള്‍ എന്റെ വീടിന്റെ മുറ്റമടിക്കണം, കക്കൂസ് വൃത്തിയാക്കണം. വസ്ത്രം അലക്കണം. അതിനു തയ്യാറില്ലാത്തവര്‍ക്ക് ഇവിടുന്നു പോകാം.”

ഗത്യന്തരമില്ലാതെ അവര്‍ അതിനു സമ്മതം മൂളി. ഹാജ്യാരുടെ പാടത്തും പറമ്പിലും വീട്ടിലും പണിയെടുത്തു അവര്‍ കാലം കഴിച്ചുകൂട്ടി. ഹാജ്യാര്‍ക്ക് ഒരു സ്വഭാവമുണ്ട്. ആരോടെങ്കിലും ദേഷ്യം വന്നാല്‍ രാമനെയും കോമനെയും മുറ്റത്തേയ്ക്ക് വിളിയ്ക്കും. ദേഷ്യം തീരുന്നതുവരെ അവരെ ചൂരല്‍ കൊണ്ടു തല്ലും. ആരെങ്കിലും തന്നെ അനുസരിക്കുന്നില്ലെന്നു കണ്ടാല്‍ അവരെ വീട്ടിലേയ്ക്ക് വിളിക്കും. അവരുടെ മുമ്പില്‍ വെച്ച് ഗോവിന്ദനേയും ഔസേപ്പിനെയും ചൂരല്‍ കൊണ്ടു പൊതിരെ തല്ലും. താന്‍ അനുസരിച്ചോളം എന്നു കണ്ടുനില്‍ക്കുന്നവന്‍ പറയുന്നതുവരെ തല്ലു തുടരും.


ആര് എന്തു ചെയ്താലും ഹാജ്യാരുടെ വക ശിക്ഷ ഗോവിന്ദനും ഔസേപ്പിനും രാമനും കോമനുമൊക്കെയാണ്. ഒരിക്കല്‍ ഒരു പുരോഗമനവാദി കലന്തന്‍ ഹാജിയോടു ചോദിച്ചു: ‘ഇതു ശരിയാണോ ഹാജിയാരേ?’

‘നീയാരാടാ ചോദിക്കാന്‍. നീ വന്ന് എന്റെ കക്കൂസ് വൃത്തിയാക്കുമോ?’ ഇതോടെ പുരോഗമനവാദിയുടെ നാവുതാണു. പിന്നെയാരും കലന്തന്‍ ഹാജിയെ എതിര്‍ത്തിട്ടില്ല.
ഒരു ദിവസം കലന്തന്‍ ഹാജി രാമനേയും കോമനെയും ഗോവിന്ദനേയും ഔസേപ്പിനെയും ജോസഫിനെയും വിളിച്ചു. ‘ഇന്നു മുതല്‍ നിങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികള്‍ രാത്രി കിടക്കേണ്ടത് എന്റെ ഒപ്പമാണ്. വൈകുന്നേരം എല്ലാവരെയും എന്റെ വീട്ടിലേയ്ക്കയക്ക്’
”അയ്യോ ഹാജ്യാരേ അങ്ങനെ പറയല്ലേ” – അവര്‍ കേണു പറഞ്ഞു. ഹാജിയാര്‍ക്ക് കലി വന്നു.
അന്ന് അദ്ദേഹം ചൂരലിനു പകരം ഉലക്കയെടുത്തു. രാമനെ കാലു രണ്ടും തല്ലി എല്ലുപൊട്ടിച്ചു.

കോമന്റെ തലപൊട്ടി. ഗോവിന്ദനെ കയ്യു രണ്ടും തല്ലിയൊടിച്ചു. ഔസേപ്പിന്റെയും ജോസഫിന്റെയും നെടുമ്പുറത്ത് ഉലക്കയടി വീണു. എല്ലാവരും ബോധമറ്റുവീണു.
ഹാജിയാര്‍ എല്ലാറ്റിനേയും എടുത്തു പുറത്തിട്ടു. ആരോ അവരെ ആശുപത്രിയിലാക്കി. ഡോക്ടര്‍ അവരുടെ മുറിവുവെച്ചു കെട്ടി. കാലിനും കൈയ്ക്കും പ്ലാസ്റ്ററിട്ടു. കട്ടിലില്‍ കിടത്തി ഗ്ലൂക്കോസും മരുന്നും നല്‍കി.

അപ്പോഴേയ്ക്കും കലന്തന്‍ ഹാജി അവിടെയെത്തി. നേരെ ഡോക്ടറുടെ അടുത്തുചെന്നു പറഞ്ഞു ‘ഡോക്ടറെ. എനിയ്ക്കും വേണം ഒരു കട്ടില്‍. അതില്‍ കിടക്കുമ്പോള്‍ എനിയ്ക്കും തരണം മരുന്ന്.’

ഡോക്ടര്‍ ഞെട്ടി.

‘ഇത്. ആശുപത്രിയാണ്. രോഗികള്‍ക്കാണ് കട്ടില്‍ കൊടുക്കുക.’

കലന്തന്‍ ഹാജിയ്ക്ക് ശുണ്ഠിവന്നു.

‘ഈ ആശുപത്രിയിലെ കട്ടിലില്‍ കിടക്കുന്നത് എന്റെ വീടിനടുത്തുള്ള ഗോവിന്ദനും രാമനും ജോസഫുമൊക്കെയാണ്. ഞാനും അവര്‍ വന്ന സ്ഥലത്തു നിന്നുതന്നെയാണ് വന്നത്. അതിനാല്‍ എനിക്കും വേണം കട്ടില്‍’.

ഡോക്ടര്‍ പറഞ്ഞു: ‘ഇവിടെ പ്രവേശനമുള്ളത് രോഗികള്‍ക്കാണ്.’

ഹാജിയാര്‍ വിട്ടുകൊടുത്തില്ല.

‘നിങ്ങള്‍ കിടക്കകൊടുത്തത് രാമനും ഗോവിന്ദനും ജേക്കബിനും ഔസേപ്പിനുമാണ്. കലന്തന് കിടക്ക തന്നില്ല. ഇത് മതപരമായ വിവേചനമാണ്. ഈ ആശുപത്രിയില്‍ ചികിത്സ മതം നോക്കിയാണ്.”

പിന്നെ കലന്തന്‍ ഹാജി നെഞ്ചത്തടിച്ചു കരയാന്‍ തുടങ്ങി. അതോടെ അവിടെ ആളുകള്‍ കൂട്ടംകൂടി. അവരെ നോക്കി ഹാജിയാര്‍ പറഞ്ഞു: ‘മുസ്ലീമായ എനിക്ക് ഇവിടെ ചികിത്സയില്ല. ഹിന്ദുവിനും ക്രിസ്ത്യാനിയ്ക്കും ചികിത്സയുണ്ട്.”

പുരോഗമനക്കാര്‍ ഡോക്ടറോട് കയര്‍ത്തു ”നിങ്ങള്‍ എന്തുകൊണ്ട് ഹിന്ദുവിനും ക്രിസ്ത്യാനിയ്ക്കും മാത്രം കിടക്ക നല്‍കി? മുസ്ലീമിനെ എന്തുകൊണ്ട് ഒഴിവാക്കി.”
‘ഈ അനീതി ഞങ്ങള്‍ അനുവദിക്കില്ല.’ അവര്‍ ആശുപത്രി ഉപരോധിച്ചു. ഡോക്ടററെ കൈകാര്യം ചെയ്തു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

നാട്ടുകാരേ, ഈ കഥയാണ് ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന പൗരത്വ നിയമഭേദഗതി വിരുദ്ധ സമരത്തിന്റെ കഥ.

Tags: പൗരത്വം
Share47TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മദനൻ സാറും അടപ്പൂരച്ചനും

അതിയോഗ്യ

തകര്‍ന്നടിയുന്ന കേരളം

അശരണരുടെ ആശ്രയമാണ് അമ്മ

ആത്മഹത്യാപ്രേരണബോര്‍ഡ് പ്രാകൃതമാണ്

ഭീകരവാദം നിരോധിച്ചതിന് പരാക്രമം ഹിന്ദുപരിവാറിനോടോ?

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies