Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

ശാകല്യന്‍

Print Edition: 20 June 2025

തിരുവനന്തപുരത്ത് ജൂണ്‍ 11 ന് സമസ്തയുടെ നൂറുവര്‍ഷത്തെ ചരിത്രം പറയുന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ എത്തിയ മുഖ്യമന്ത്രി വിജയനും പ്രതിപക്ഷനേതാവ് സതീശനും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ മുമ്പില്‍ എന്തു വിധേയത്വം! എന്തു ബഹുമാനം! ഏതെങ്കിലും ഒരു ഹിന്ദു ആചാര്യനു മുമ്പില്‍ ഇത്ര വിനയാന്വിതരായി ഇവര്‍ ഇങ്ങനെ ഒന്നിച്ചുനില്‍ക്കുന്നതു കണ്ടിട്ടുണ്ടോ? മതേതര പുലിക്കുട്ടികളായ ഇവരെ തങ്ങന്മാരുടെ കാലു നക്കുന്ന പൂച്ചക്കുട്ടികളാക്കാന്‍ ജിഫ്രി തങ്ങള്‍ പ്രയോഗിച്ച വിദ്യ എന്താണെന്നോ? പന്ത്രണ്ട് ലക്ഷം എന്നൊരു മന്ത്രം തങ്ങള്‍ ഉരുവിട്ടതേയുള്ളു, കേരള രാഷ്ട്രീയത്തില്‍ മതേതരവീര്യം രോമകൂപങ്ങളില്‍ വരെ ആവാഹിച്ചു നില്‍ക്കുന്ന പുലിക്കുട്ടികള്‍ പൂച്ചക്കുട്ടികളായി മാറി. എന്താണ് പന്ത്രണ്ട് ലക്ഷം എന്ന മന്ത്രത്തിന്റെ ശക്തി? പന്ത്രണ്ട് ലക്ഷം മദ്രസാ വിദ്യാര്‍ത്ഥികള്‍ എന്ന പ്രയോഗം സൂചിപ്പിക്കുന്നത് സമസ്തയുടെ വോട്ടുബാങ്കിന്റെ ശക്തിയാണ്. പന്ത്രണ്ട് ലക്ഷത്തിന്റെ ഗുണിതങ്ങളായി തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കും എന്നാണ്. 2007 മുതല്‍ പാഠ്യപദ്ധതി ചട്ടക്കൂടു ചര്‍ച്ചയാവുമ്പോള്‍ സമയം മാറ്റണമെന്ന നിര്‍ദ്ദേശം ഉയരാറുണ്ട്. അപ്പോഴൊക്കെ മുസ്ലിം മതസംഘടനാനേതാക്കള്‍ കണ്ണുരുട്ടും. അതോടെ ഇടതായാലും വലതായാലും സര്‍ക്കാര്‍ വാലുചുരുട്ടി ഈ പരിഷ്‌കരണം അട്ടത്തുവെക്കും. ഡോ. എം.എ. ഖാദര്‍ കമ്മറ്റി സ്‌കൂള്‍ സമയം രാവിലെ 8 മുതല്‍ ഒരു മണി വരെയാക്കാന്‍ അന്തിമ ശുപാര്‍ശ ചെയ്തപ്പോള്‍ മദ്രസ മതനേതാക്കള്‍ ഹാലിളകിവന്നു. മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പെട്ടിയിലാക്കി അറബിക്കടലിലെറിഞ്ഞു.

വിദ്യാഭ്യാസ അവകാശനിയമപ്രകാരം പഠനസമയം ഉറപ്പാക്കണമെന്ന് ഹൈക്കോടതി വിധിക്കുകയും ഈ അദ്ധ്യയന വര്‍ഷം തന്നെ നടപ്പാക്കണമെന്ന് അന്ത്യശാസനം നല്‍കുകയും ചെയ്തപ്പോള്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ കുടുക്കിലായി. കള്ളക്കണക്ക് വീരന്മാരായ സഖാക്കളും പത്രസമ്മേളനത്തില്‍ നാലക്കം കൂട്ടി വായിക്കാന്‍ പറ്റാതെ തപ്പിക്കളിക്കുന്ന വിദ്യാഭ്യാസമന്ത്രിയും ഉറക്കമൊഴിഞ്ഞ് രാപ്പകല്‍ രണ്ടു കയ്യിലെ വിരലും എണ്ണിയെണ്ണി 1100 മണിക്കൂര്‍ പഠനസമയം ക്രമീകരിക്കുന്ന 220 പ്രവൃത്തി ദിവസം നിശ്ചയിക്കാന്‍ പാടുപെട്ടു. മദ്രസക്കാരെയും കോടതിയേയും പിണക്കാത്തവിധം തയ്യാറാക്കിയത് എന്ന് അവര്‍ വിശ്വസിച്ച സമയക്രമമാണ് സമസ്തയെ ഏറ്റവും ഒടുവില്‍ ചൊടിപ്പിച്ചത്. ഇതോടെ കോടതിയുടെ വിധി കേള്‍ക്കണോ സമസ്തയുടെ ഫത്വ കേള്‍ക്കണോ എന്നറിയാതെ ഉഴലുന്ന ശിവന്‍കുട്ടി ജിഫ്രി തങ്ങളുടെ കാലു തടവി ”ചര്‍ച്ചയാവാം പൊറുക്കണേ” എന്ന് കേഴുന്ന കാഴ്ച കണ്‍കുളിര്‍ക്കേ കണ്ട് മതേതര കേരളം കോള്‍മയിരണിയുകയാണ്.

Tags: സമസ്തജിഫ്രിശിവന്‍കുട്ടി
ShareTweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

രാജ്ഭവന്‍ ബാലികേറാമലയോ?

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies