Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ജയവിജയന്മാര്‍ നായാട്ടിനിറങ്ങുന്നേ!

ശാകല്യന്‍

Print Edition: 30 May 2025

മുനിശാപമേറ്റ് പല ജന്മങ്ങളായി പല പേരില്‍ അസുരന്മാരായി ജനിച്ച ജയവിജയന്മാരുടെ കഥ പുരാണങ്ങളിലുണ്ട്. കലിയുഗത്തില്‍ കേരളത്തിന്റെ മണ്ണില്‍ അവര്‍ ഏതാണ്ടതേപേരില്‍ ജന്മമെടുക്കും എന്ന് ഏതെങ്കിലും പുരാണത്തില്‍ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. വന്യമൃഗ ശല്യം തീര്‍ക്കാന്‍ നായാട്ട് വേണം എന്ന കേരള മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെയും സി.പി.എം കേന്ദ്ര കമ്മറ്റിയംഗം ഇ.പി. ജയരാജന്റെയും കയ്യൂക്കിന്റെ ഭാഷയിലുള്ള ആവശ്യം കേട്ടപ്പോള്‍ ഇവര്‍ ജയവിജയന്മാര്‍ തന്നെയോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലല്ലോ. ശരീര പ്രകൃതിയിലും വിശ്വസിക്കുന്ന ആദര്‍ശത്തിലും അതിനുവേണ്ടി ചെയ്യുന്ന പ്രവൃത്തിയിലുമൊക്കെ ജയവിജയന്മാരുടെ സ്വഭാവവുമായി ഇവര്‍ക്ക് നല്ല ചേര്‍ച്ച കാണുന്നവരുണ്ട്. അത് എന്തോ ആവട്ടെ, കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ഏക പരിഹാരം നായാട്ടാണ് എന്ന് മുഖ്യമന്ത്രി വിജയന്‍ സഖാവ് പ്രഖ്യാപിച്ചിരിക്കയാണ്. പാര്‍ട്ടിയുടെ തലപ്പത്തിരിക്കുമ്പോള്‍ നരനായാട്ട് ഏറെ നടത്തി തഴമ്പിച്ചിട്ടുള്ള സഖാവിന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മൃഗയാവിനോദം നടത്താന്‍ തോന്നുന്നത് സ്വാഭാവികം. സ്വിമ്മിങ്ങ് പൂളും അകമ്പടിയാത്രയും പ്രജകളെ തൃക്കണ്‍പാര്‍ക്കാനുള്ള ജനസമ്പര്‍ക്ക ബസ് യാത്രയുമൊക്കെയുള്ള കൂട്ടത്തില്‍ മൃഗയാവിനോദവും കൂടിയാകാം. നായാട്ടിനുള്ള മോഹം മനസ്സില്‍ ഉടലെടുത്തതോടെ അതിനു വേണ്ടിയുള്ള നിയമനിര്‍മ്മാണത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിരിക്കയാണ് അദ്ദേഹം എന്നാണ് പത്രവാര്‍ത്ത.

നായാട്ട് എന്ന് മുഖ്യന്‍ ഉച്ചരിച്ചതേയുള്ളു, ചിറ്റപ്പന്‍ സഖാവ് ഇ.പി.ജയരാജന്‍ തോക്കും വേട്ടനായ്ക്കളുമായി വേട്ടക്കിറങ്ങാന്‍ തയ്യാറായിക്കഴിഞ്ഞു. നോക്കണേ ജയവിജയന്മാരുടെ മാനസിക പൊരുത്തം! കേന്ദ്രസര്‍ക്കാര്‍ വന്യമൃഗപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നിയമം കയ്യിലെടുക്കുമെന്നാണ് കിസാന്‍ സഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ്കൂടിയായ സഖാവ് പേരാമ്പ്രയില്‍ കിസാന്‍സഭയുടെ ഒരു യോഗത്തില്‍ പറഞ്ഞത്. ഇന്റിഗോ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ്സു കാരെ കൈകാര്യം ചെയ്ത് കൈത്തരിപ്പ് മാറാതെ നില്‍ക്കുമ്പോഴാണ് സഖാവിന് ഒരു അവസരം വീണുകിട്ടിയിരിക്കുന്നത്. ജയരാജന്‍ മീശ വിറപ്പിച്ചതറിഞ്ഞ് ദല്‍ഹിയിലെ സിംഹാസനത്തില്‍ ഇരിക്കുന്ന മോദി തീര്‍ച്ചയായും ഭയന്നു വിറച്ചിട്ടുണ്ടാവണം. കേന്ദ്രസര്‍ക്കാരിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ വരുന്നു എന്ന് വിളംബരം ചെയ്ത് കലിയുഗ ജയവിജയന്മാര്‍ കണ്ണൂരിലെ സകല പാര്‍ട്ടി ഗുണ്ടാ പരിവാരങ്ങളും ബോംബും വടിവാളുമടക്കമുള്ള ആയുധങ്ങളുമായി ദല്‍ഹിയിലേക്ക് പടക്കിറങ്ങുന്നത് പാവം മോദി ഏതെങ്കിലും ഗുഹയില്‍പ്പോയി ഒളിക്കും എന്ന് കരുതിയാവും. ദല്‍ഹിക്കു പോകും മുമ്പ് മോദിയോട് കളിച്ചാല്‍ എങ്ങനെയുണ്ടാകുമെന്ന് പാക് സൈനിക മേധാവി അസിം മുനീറിനോട് ഒന്ന് വിളിച്ചു ചോദിക്കുന്നത് നന്നാകും.

 

Tags: പിണറായി വിജയന്‍ഇ.പി. ജയരാജന്‍
ShareTweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies