Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

ഭാരതത്തിലെ രണ്ടാമത്തെ വലിയ ഭൂവുടമ കത്തോലിക്കാ സഭയെന്നു സുന്നി ഇസ്ലാമിക സംഘടനയുടെ മുഖപത്രം

വിഷ്ണു അരവിന്ദ്

Apr 7, 2025, 01:39 pm IST

കോഴിക്കോട് : ക്രൈസ്തവ സഭകളുടെ ഭൂമിയ്ക്കെതിരെ സുന്നി ഇസ്ലാമിക സംഘടന സമസ്തയും മുഖപത്രം സുപ്രഭാതവും രംഗത്ത്.   സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാത’ത്തിൽ 2025 ഏപ്രിൽ 4 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഹിന്ദു  ക്ഷേത്ര സ്വത്തുക്കൾക്ക് ദേവസ്വം ബോർഡുകളും മുസ്ലീം സ്വത്തുക്കൾക്ക് വഖഫ് ബോർഡുകളുമുള്ളത് പോലെ ഭാരതത്തിലെ ക്രൈസതവ സഭകളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ബോർഡുകൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
“ക്രിസ്ത്യൻ സ്വത്തുക്കൾക്കായി ഒരു നിയന്ത്രണ സംവിധാനം കേന്ദ്ര സർക്കാർ പരിഗണിക്കു” മെന്ന എറണാകുളo കോൺഗ്രസ് എംപി ഹൈബി ഈഡൻ പാർലമെന്റിൽ നടത്തിയ സമാനമായ ഒരു അഭിപ്രായവും ലേഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ഇതാദ്യമായല്ല സുപ്രഭാതം ഈ കാഴ്ചപ്പാട് മുന്നോട്ട് വെയ്ക്കുന്നത്. 2024 നവംബറിൽ ” ഏറ്റവും വലിയ ഭൂവുടമ വഖഫ് ബോർഡോ കത്തോലിക്കാ സഭയോ ?” എന്ന തലക്കെട്ടിൽ സുപ്രഭാതം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും സർക്കാർ കഴിഞ്ഞാൽ ഭാരതത്തിലെ രണ്ടാമത്തെ വലിയ ഭൂവുടമ വഖഫ് ബോർഡല്ല, കത്തോലിക്കാ സഭയാണെന്ന് അവകാശപ്പെട്ടിരുന്നു.

റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം
“വഖ്‌ഫ് ഭേദഗതി നിയമം കൊണ്ടുവരാനുള്ള നീക്കം കേന്ദ്രസർക്കാർ തുടങ്ങിയിരിക്കെ, വഖ്ഫ് ബോർഡ് സംബന്ധിച്ച് തെറ്റായ പ്രചാര ണങ്ങളും വ്യാപകമാണ്. ഇതിൽ ഒന്നാണ് ഇന്ത്യയിൽ സർക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ഭൂവുടമയാണ് വഖ്ഫ് ബോർഡുകൾ എന്ന പ്രചാരണം. എന്നാൽ ഇത്തരം പ്രചാരണം തെറ്റാണെന്നും സർക്കാർ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമ കത്തോലിക്കാ സഭയാണെന്നും രേഖകൾ വ്യക്തമാക്കുന്നു. ഗവൺമെന്റ്റ് ലാൻഡ് ഇൻഫർമേഷൻ വെബ്സൈറ്റിലെ വിവരങ്ങൾപ്രകാരം 2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച് കേന്ദ്രസർക്കാരിന് ഏകദേശം 15,531 ചതുരശ്ര കിലോമീറ്റർ ഭൂമിയാണുള്ളത്. റെയിൽവേ ഉൾപ്പെടെ 116 പൊതുമേഖലാ കമ്പനികളും 51 മന്ത്രാലയങ്ങളുമാണ് ഭൂമി ഉപയോഗിക്കുന്നത്. ഇതിൽ റെയിൽവേക്ക് കീഴിലാണ് കൂടുതൽ ഭൂമിയുള്ളത്. 4.9 ലക്ഷം ഹെക്ടർ ഭൂമിയുടെ ഉടമയാണ് റെയിൽവേ.

സർക്കാർ കഴിഞ്ഞാൽ പിന്നീട് ഏറ്റവും വലിയ ഭൂവുടമകളായ കത്തോലിക്കാ സഭയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളം ഏഴു കോടി ഹെ ക്ടർ (17.29 കോടി ഏക്കർ) ഭൂമിയാണുള്ളത്. പള്ളികൾ, കോളജുകൾ, സ്കൂ‌ളുകൾ, ആശുപത്രികൾ തുടങ്ങിയ കെട്ടിടങ്ങളും ഇവയിൽ ഉൾപ്പെടും. ഇന്ത്യയിലെ ബ്രിട്ടിഷ് സാമ്രാജ്യത്വകാലത്ത് കത്തോലിക്കാ സഭയ്ക്കാണ് ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്ന് ഭൂരിഭാഗം ഭൂമിയും ലഭിച്ചത്. 1927ൽ ചർച്ച് ആക്ട് പാസാക്കിയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സഭ ഉറപ്പാക്കിയത്. 8.7 ലക്ഷം സ്വത്തുക്കളിലായി 9.4 ലക്ഷം ഏക്കർ ഭൂമിയാണ് വഖ്ഫ് ബോർഡ് നിയന്ത്രിക്കുന്നത്. യു.പി വഖ്ഫ്‌ബോർഡാണ് ഇന്ത്യൻവഖ്‌ഫ് ബോർഡുകളിൽ ഏറ്റവും സമ്പന്നർ. തൊട്ടു പിന്നിൽ പശ്ചിമബംഗാളിലെ വഖ്ഫ് ബോർഡാണ്”.

Tags: സുന്നിവഖ്‌ഫ്സുപ്രഭാതം
ShareTweetSendShare

Related Posts

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies