Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് പുതിയ വ്യാഖ്യാനം!

ശാകല്യന്‍

Print Edition: 18 October 2024

സമരസൂര്യന്‍, സഹനസൂര്യന്‍ എന്നൊക്കെ മാധ്യമങ്ങളും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും പാടിപ്പുകഴ്ത്തിയ പുഷ്പന്‍ ഭാഗ്യവാന്‍ തന്നെ! കൂത്തുപറമ്പ് സംഭവം സംബന്ധിച്ച് ഡിഫി നേതൃത്വത്തിന്റെ പുതിയ സിദ്ധാന്തം കേട്ട് നെഞ്ച് പൊട്ടി മരിക്കേണ്ട ഗതികേടുണ്ടായില്ലല്ലോ. 1994 നവംബര്‍ 25ന് എന്തിന് വേണ്ടിയാണ് അഞ്ച് ഡിഫി സഖാക്കള്‍ വെടിയേറ്റ് മരിച്ചത്? പുഷ്പന്‍ നട്ടെല്ലിന് വെടിയേറ്റ് ശരീരം തളര്‍ന്നു മുപ്പതുവര്‍ഷം കിടന്നത് എന്തിനു വേണ്ടിയായിരുന്നു. സ്വാശ്രയ കോളേജിനെതിരായ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ സമരം വിജയിപ്പിക്കാന്‍. ഇതായിരുന്നല്ലോ ഇന്നലെ വരെ പാര്‍ട്ടിനേതാക്കള്‍ ആണയിട്ടു പറഞ്ഞത്. നാമെല്ലാം വിശ്വസിച്ചതും. എന്നാല്‍ അതല്ല കാര്യം എന്ന് ഡിഫി സംസ്ഥാന നേതൃത്വം ഇപ്പോള്‍ പറയുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു: എം.വി.രാഘവനും കെ.കരുണാകരനും നേതൃത്വം നല്‍കിയ സൊസൈറ്റിക്ക് മെഡിക്കല്‍ കോളേജിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി പതിച്ചു നല്‍കി നടത്തിയ അഴിമതിക്കെതിരെ നടന്ന ഉജ്ജ്വലമായ പ്രതിഷേധമായിരുന്നു കൂത്തുപറമ്പില്‍ ഉണ്ടായത്. കാര്യം മനസ്സിലായില്ലേ? ഇത് ഭൂമി പതിച്ചു നല്ലുക എന്ന അഴിമതിക്കെതിരായ സമരമായിരുന്നു. സ്വാശ്രയ കോളേജിനെതിരായ സമരമായിരുന്നില്ല. ഇന്ത്യയിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജ് എം.വി. രാഘവന്റെ നേതൃത്വത്തില്‍ ആരംഭിച്ചതിനെതിരെ ഡിഫി നടത്തിയ സമരം എന്ന് പാര്‍ട്ടിരേഖകളിലടക്കമുള്ള രേഖപ്പെടുത്തല്‍ ഇതോടെ തുപ്പല്‍ കൂട്ടി മായ്ച്ചു കളഞ്ഞേയ്ക്കൂ.

ഇതൊക്കെ മായ്ക്കുമ്പോള്‍ എന്തൊക്കെ മായ്ക്കണം സഖാവേ? അടുത്ത തവണ അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണം എം.വി.രാഘവനില്‍ നിന്ന് അധികാരത്തിന്റെ ബലത്തില്‍ പിടിച്ചെടുക്കുകയും സ്വാശ്രയ കോളേജായി 2019 വരെ കൊണ്ടുനടക്കുകയും ചെയ്തുവെന്നു മാത്രല്ല സി.പി.എം ആ സ്വാശ്രയ കോളേജിലെ സീറ്റു വിറ്റുകാശുണ്ടാക്കിയ ചരിത്രം കൂടി തുപ്പല്‍ കൂട്ടി മായ്ച്ചുകളയണ്ടേ? വിജയന്‍ സഖാവിന്റെ രണ്ടു മക്കളും സ്വാശ്രയ കോളേജില്‍ പഠിച്ച് ജോലിക്കാരായ ചരിത്രം മായ്ച്ചുകളയണ്ടേ? സ്വാശ്രയ കോളേജിനെ പരാജയപ്പെടുത്താനുള്ള സമരത്തെ എം.വി.രാഘവന്‍ പോലീസിന്റെ ബലത്തില്‍ തടഞ്ഞിട്ട് കോളേജിന്റെ ഉദ്ഘാടനം നടത്തി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കു നേരേ കൊഞ്ഞനംകുത്തിക്കാണിച്ചു. ഇതിന്റെ കലിപ്പാണ് കൂത്തുപറമ്പിലെ സഹകരണ ബാങ്ക് ഉദ്ഘാടന വേളയില്‍ രാഘവനോട് പകരം വീട്ടാന്‍ പാര്‍ട്ടി ഉപയോഗിച്ചത്. അവിടെയും പോലീസ് സംരക്ഷണത്തില്‍ വന്ന് രാഘവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിന്നെ പാര്‍ട്ടിക്ക് ഒരു വഴിയേ ഉണ്ടായിരുന്നുള്ളു. രാഘവനെ കൊല്ലുക. അതിനാണ് ശ്രമിച്ചതെന്ന് രാഘവന്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. രാഘവന് പകരം ചത്തത് അഞ്ച് ചെറുപ്പക്കാര്‍. പാര്‍ട്ടിക്ക് എന്തു നഷ്ടപ്പെട്ടു? ലാഭം മാത്രം. നഷ്ടം മരിച്ച അഞ്ച് യുവാക്കളുടെ കുടുംബത്തിന്. സ്വാശ്രയ കോളേജല്ല, ഭൂമി ഇടപാടിലെ അഴിമതിയാണ് കൂത്തുപറമ്പ് സംഭവത്തിന് കാരണം എന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി തിരുത്തുന്നതില്‍ നിന്ന് തുടങ്ങണ്ടേ സഖാക്കളേ പുതിയ പണി?

Tags: കൂത്തുപറമ്പ്പുഷ്പന്‍
ShareTweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies