Sunday, June 29, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

മുങ്ങുന്ന കപ്പലില്‍ നിന്ന് എലികള്‍ ചാടുന്നു

ശാകല്യന്‍

Print Edition: 29 December 2023

‘ഈ കപ്പലിന് ഒരു കപ്പിത്താന്‍ ഉണ്ട് സാര്‍’ എന്നു നിയമസഭയില്‍ വിളംബരം ചെയ്തത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ്. ഇടത് സര്‍ക്കാര്‍ ഒരു കപ്പലാണ് എന്നവര്‍ സമ്മതിച്ചു. ആ കപ്പല്‍ മുങ്ങാന്‍ തുടങ്ങുന്നതിന്റെ ലക്ഷണം തെളിഞ്ഞു വരികയാണ്. 36 ദിവസത്തെ നവകേരള സദസ്സ് മാമാങ്കം കഴിയുമ്പോഴേയ്ക്കും കപ്പലിന്റെ അടിഭാഗം സാമ്പത്തിക പ്രതിസന്ധിയുടെ പാറയില്‍ തട്ടി പാതാളം കാണാന്‍ തുടങ്ങിയിരിക്കുന്നു. അതിലൂടെ വെള്ളം ചീറ്റി വരുന്നതു തടയാന്‍ ധനമന്ത്രി ബാലഗോപാലന്‍ കമഴ്ന്നു കിടന്നിരിക്കയാണ്. അതിനു മീതെയാണ് വിജയന്‍ സഖാവ് കസേരയിട്ട് ഇരിക്കുന്നത്. ചുറ്റും മന്ത്രി പരിവാരങ്ങളും. കപ്പല്‍ മുങ്ങാന്‍ പോകുമ്പോള്‍ അത് തിരിച്ചറിഞ്ഞ് കപ്പലില്‍ നിന്നു ചാടി രക്ഷപ്പെടാനുള്ള കഴിവ് എലികള്‍ക്കുണ്ടത്രേ. ഇടത് സര്‍ക്കാര്‍ എന്ന കപ്പല്‍ മുങ്ങാന്‍ തുടങ്ങി എന്ന ബോധോദയം ചില എലികള്‍ക്ക് ഉണ്ടായിരിക്കുന്നു. ഈ എലികള്‍ ചില്ലറക്കാരല്ല. ഒരാള്‍ ഇപ്പോഴത്തെ സാഹിത്യ അക്കാദമി പ്രസിഡന്റ്. രണ്ടാമത്തെയാള്‍ മുന്‍ സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍. രണ്ടാളെയും ആ കസേരയില്‍ ഇരുത്തിയത് ഇടത് സര്‍ക്കാര്‍. ഈ വെളിപാടുണ്ടായ സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന് ഇടത് സഖാക്കളെ നന്നാക്കിയെടുക്കാനൊരു വിപ്ലവാവേശം. ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സഖാക്കളെ ഉപദേശിച്ചു. അടുത്ത തവണ കൂടി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരരുതേ എന്നു പ്രാര്‍ത്ഥിച്ചോളു. സി.പി.എം. മൂന്നാം തവണ കൂടി അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ പിന്നെ ചുകപ്പ് കണികാണില്ല എന്നും മുന്നറിയിപ്പ് നല്‍കി. ഇസ്ലാമിസ്റ്റുകള്‍ നല്‍കുന്ന ഇന്ധനത്തിന്റെ ബലത്തില്‍ ‘സംഘപരിവാര്‍ ഫാസിസത്തെ’ അധിക്ഷേപിക്കുന്ന അതേ രീതിയില്‍ സഖാക്കളെ ഉപദേശിക്കാന്‍ അദ്ദേഹം ചെന്നപ്പോഴാണ് സംഗതി പിടികിട്ടിയത്. സഖാക്കള്‍ കണ്ണുരുട്ടിയതോടെ ഇനി രാഷ്ട്രീയം പറയാനില്ലെന്നു പറഞ്ഞ് സച്ചിദാനന്ദന്‍ വായ പൂട്ടി മിണ്ടാതിരുന്നു.

അപ്പോഴാണ് അടുത്ത എലി കപ്പലില്‍ നിന്നു ചാടാന്‍ തുടങ്ങിയത്. ഡിസംബര്‍ 17 ലെ മാതൃഭൂമി വാരാന്ത പതിപ്പിലെ പംക്തിയിലൂടെ മുഖ്യനു നേരെ തന്നെ ഒളിയമ്പയച്ചു. പാരീസില്‍ ജോര്‍ജ് ഓര്‍വലിന്റെ സ്മാരകം സന്ദര്‍ശിച്ച ശേഷം തന്നെക്കുറിച്ച് എന്തെങ്കിലു പരാതിയുണ്ടോ എന്ന ചോദ്യത്തിന് ഓര്‍വല്‍ പറയുന്ന മറുപടി എത്രയും വേഗം പിണറായി വിജയന്റെ സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെടാനാണ്. അതിനു പിന്നാലെ ഡിസംബര്‍ 19 ന് കോഴിക്കോട് പ്രസ് ക്ലബിന്റെ ജേര്‍ണലിസം ബിരുദദാനച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞത് ഇടതുപക്ഷം ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്നു എന്നാണ്. ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ വേര്‍തിരിക്കാവുന്ന അതിര്‍ത്തി ഇല്ലാതായിരിക്കുന്നുവത്രെ. കഥകളിലൂടെ വലിയ ദാര്‍ശനികത അവതരിപ്പിക്കുന്ന മുകുന്ദന്‍ ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം നിരൂപകര്‍ വിലയിരുത്തട്ടെ. ഇവര്‍ക്കു പിന്നാലെ ഏതൊക്കെ എലികള്‍ കൂടി ചാടീ എന്നു കണ്ടു തന്നെയറിയണം.

ShareTweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies