Tuesday, May 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അനുസ്മരണം

നീതിയുടെ കാവലാള്‍

ഇ.എന്‍.നന്ദകുമാര്‍

Print Edition: 14 April 2023

പെരുമാറ്റത്തില്‍ സൗമ്യന്‍, നിലപാടില്‍ കാര്‍ക്കശ്യക്കാരന്‍, പ്രവൃത്തിയില്‍ നിതാന്തജാഗരൂകന്‍ അങ്ങനെ എത്രയോ വിശേഷണങ്ങള്‍ക്കര്‍ഹനാണ് ഈയിടെ അന്തരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍. കേരളത്തില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായും ചണ്ഡിഗഢ്, കൊല്‍ക്കത്ത, ഹൈദരാബാദ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായും അദ്ദേഹം പ്രവര്‍ത്തിച്ചു. കേരള ഹൈക്കോടതി ജഡ്ജ് ആയിരിക്കുമ്പോള്‍, കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥത പതിവുപോലെ കൊച്ചിയില്‍ വെള്ളക്കെട്ടിനു കാരണമായി. അന്ന് കൈക്കോട്ടെടുത്തു കാന വൃത്തിയാക്കാനിറങ്ങിയ ന്യായാധിപനെ കൊച്ചിക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.

അദ്ദേഹം കൊല്‍ക്കത്ത ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് കോടതി മുറിയിലെ ‘മി ലോഡ്, ലോഡ്ഷിപ്പ്’ പ്രയോഗങ്ങള്‍ക്കു കത്തി വീണത്. ‘സര്‍’ എന്നു വിളിച്ചാല്‍ മതിയെന്നു ചീഫ് ജസ്റ്റിസ് വിധിച്ചു. ഏതായാലും പതിനേഴു വര്‍ഷം ഹൈക്കോടതികളില്‍ ജഡ്ജ് ആയ തോട്ടത്തിലിനു സുപ്രീംകോടതിയുടെ പടി കയറാന്‍ യോഗമുണ്ടായില്ല എന്നതിനും ചരിത്രം സാക്ഷിയാണ്. 2021 ഏപ്രില്‍ 29 കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്നു വിരമിച്ച അദ്ദേഹത്തിനു സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ഉദ്ദേശമുണ്ടായിരുന്നു.
വിധിയും മോഹവും തമ്മിലുള്ള അകലം മൂലമാകാം, തന്നെ ഗ്രസിച്ച മാരക രോഗത്തിനു മുന്നില്‍ അദ്ദേഹത്തിനു കീഴടങ്ങേണ്ടി വന്നു. അദ്ദേഹം ഇടയ്ക്കിടെ ന്യായാധിപലോകത്തെ ഓര്‍മിപ്പിക്കുന്ന ശ്രദ്ധേയമായ പ്രയോഗമുണ്ട്. ‘ദന്ത ഗോപുരങ്ങളില്‍ നിന്നു നീതി വീട്ടുപടിക്കലെത്തണം. ഓരോ വ്യക്തിയ്ക്കും വേണ്ട സമയത്തും അതു ലഭിക്കണം.’

കൊച്ചിയില്‍ ടാങ്കര്‍ ലോറിക്കാര്‍ ശക്തരാണ്. അവര്‍ക്കുവേണ്ടി കുടിവെള്ളപൈപ്പ് പൊട്ടുന്നതും വലിയ വാര്‍ത്തയല്ല. അങ്ങനെയിരിക്കെ കുടിവെള്ളടാങ്കറില്‍ ഒരു ശക്തന്‍ ശുചിമുറി മാലിന്യം കടത്തി. പോലീസുകാര്‍ നോക്കുകുത്തികളായെങ്കിലും അവരെ പിടികൂടാന്‍ നിര്‍ഭയനായ ആ ന്യായാധിപന്‍ മടിച്ചില്ല. അങ്ങനെ എത്രയെത്ര അനുഭവങ്ങള്‍.

കൊല്ലം ജില്ലയില്‍ അഭിഭാഷകരായ എന്‍. ഭാസ്‌കരന്‍ നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ച തോട്ടത്തില്‍ രാധാകൃഷ്ണന്‍ പില്‍ക്കാലത്ത് നീതിലോകത്തു തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അമ്മ പാറുക്കുട്ടിയമ്മ അടിയന്തരാവസ്ഥയിലെ ജനാധിപത്യധ്വംസനങ്ങള്‍ക്കെതിരെ പടപൊരുതിയ ധീരവനിതയാണ്. സാധാരണക്കാരന്റെ നീതി ഇന്ത്യയിലെ ഒരു കുടുംബവും പ്രമാണിമാരും തട്ടിയെടുത്തപ്പോള്‍ നിര്‍ഭയം പ്രതികരിച്ച കൊല്ലം ബാറിലെ ഏക പെണ്‍ തരിയായിരുന്നു പാറുക്കുട്ടിയമ്മ. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷയായിരുന്നു പാറുക്കുട്ടിയമ്മ. അമ്മയുടെ സ്വാധീനം തോട്ടത്തിലെന്ന നിര്‍ഭയന്യായാധിപനെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഇരുപത്തിനാലാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അധ്യക്ഷനായിരുന്നു തോട്ടത്തില്‍ രാധാകൃഷ്ണന്‍. ന്യായം എവിടെയുണ്ടോ അവിടെ തോട്ടത്തില്‍ രാധാകൃഷ്ണനുണ്ടാകും. കൂട്ടായി സഹധര്‍മ്മണി മീരയും മക്കള്‍ പാര്‍വതിയും കേശവരാജും മരുമകള്‍ ഗാഥയും. 2023 ഏപ്രില്‍ മൂന്നിന് വെളുപ്പിനു മൂന്നു മണിയോടെ ആ നാദം നിലച്ചു. സൗമ്യമായി. നിര്‍ഭയം…

(അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ അദ്ധ്യക്ഷനാണ് ലേഖകന്‍)

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഭാരതീയ വിചാരധാരയുടെ പ്രചാരകന്‍

സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യം

കണ്ണീര്‍ മഴയത്ത് ചിരിയുടെ കുട ചൂടിയ ഒരാള്‍

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

സാര്‍ത്ഥകമായ സംഘജീവിതം

ദേശീയതയെ നെഞ്ചിലേറ്റിയ പത്രപ്രവര്‍ത്തകന്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

ഇനി കെ-വിശിഷ്ട സേവാ മെഡല്‍

ആര്‍.എസ്.എസ്സിന് അമ്പലങ്ങളില്‍ അയിത്ത ബോര്‍ഡ്

ചെറുധാന്യങ്ങളുടെ വലിയ ലോകം 

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും പ്രസക്തിയും

യുവകേരളം ലഹരിഭ്രാന്തില്‍

ആരുടേതാണീ കേരളം?

ദ കേരള ‘റിയല്‍ ‘സ്റ്റോറി

മമതക്ക് തലവേദനയായി ഹൈക്കോടതി

നിതീഷ്‌കുമാറിന്റെ പ്രധാനമന്ത്രി സ്വപ്‌നം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies