Saturday, April 1, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ഹിന്ദുത്വ സിലബസ് !

ശാകല്യന്‍

Print Edition: 29 July 2022

മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ആര്‍.എസ്. എസ്സിന് പഠിക്കുകയാണത്രേ! തമാശയല്ല. ഹിന്ദുത്വം പഠിക്കാന്‍ പാര്‍ട്ടി സിലബസ്സു തന്നെ മാറ്റിയെഴുതുകയാണെന്നാണ് പത്രവാര്‍ത്ത. ഈ പുതിയ സിലബസ് പഠിക്കാന്‍ പാര്‍ട്ടി ഒരു ആസ്ഥാനവും തീരുമാനിച്ചിട്ടുണ്ട്. ദല്‍ഹിയിലെ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് ഭവനിലാണ് ഈ സ്‌കൂള്‍ തുടങ്ങുന്നത്. ഹിന്ദുത്വം എന്താണെന്നും ആര്‍. എസ്.എസ്. എങ്ങനെയാണ് അതിനെ ഉപയോഗിക്കുന്നതെന്നും ഈ സ്‌കൂളില്‍ പഠിപ്പിക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് പല സ്ഥലങ്ങളിലും ഉറച്ച കേഡറുകളെ ആര്‍.എസ്.എസ്. ശാഖയിലയച്ച് അതിന്റെ ഉള്ളുകള്ളി രഹസ്യമായി പഠിച്ചു വരാന്‍ നിയോഗിച്ചു. ഉപ്പുപാവയെ കടലിന്റെ ആഴം അളക്കാന്‍ പറഞ്ഞയച്ച ഗതിയാണ് അപ്പോഴെല്ലാം പാര്‍ട്ടിക്കുണ്ടായത്. പാവ കടലില്‍ ലയിച്ചപോലെ കേഡര്‍ ആര്‍.എസ്.എസ്സിന്റെ ഉത്തമ സ്വയംസേവകരായി മാറി. അതോടെ അടവുമാറ്റി ശാരീരികമായി കൈകാര്യം ചെയ്യലാക്കി. അതുകൊണ്ടും ആര്‍.എസ്.എസ്. വളര്‍ന്നതേയുള്ളൂ. സന്നദ്ധ സേനയാണ് ആര്‍.എസ്. എസ്സിന്റെ ശക്തി എന്ന ധാരണയില്‍ ഏ.കെ. ഗോപാലന്‍ ഗോപാല സേനയുണ്ടാക്കി ലഫ്റ്റ് റൈറ്റ് അടിച്ച് നോക്കി. അതു ക്ലച്ചു പിടിച്ചില്ല. കേളു ഏട്ടന്‍ പഠന ഗവേഷണ വിഭാഗം വിചാരധാര കമ്പോടുകമ്പ് മനഃപാഠമാക്കി സഖാക്കള്‍ക്കുമുമ്പില്‍ വിമര്‍ശനം ചൊരിഞ്ഞു. പാര്‍ട്ടി ക്ലാസില്‍ പങ്കെടുത്തവര്‍ക്കുണ്ടോ അതു ദഹിക്കുന്നു! ഒടുവില്‍ കണ്ണൂരില്‍ പി.ജയരാജന്‍ ആര്‍. എസ്.എസ് ശാഖ കോപ്പിയടിച്ച് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗ്രൂപ്പുണ്ടാക്കി. പാര്‍ട്ടിക്കാര്‍ രോമാഞ്ചമായി കൊണ്ടുനടന്ന ഈ വിഭാഗം പി.ജെ. ആര്‍മിയായതോടെ പാര്‍ട്ടിക്ക് തലവേദനയായി. സംസ്ഥാന നേതാക്കള്‍ അതിനെ നുള്ളിക്കളഞ്ഞ് ജയരാജനെ പാര്‍ട്ടിക്കതീതനായി വളരാതിരിക്കാര്‍ തലയില്‍ ആണിയടിച്ച് മൂലക്കിരുത്തി.

ആര്‍.എസ്.എസ്. സ്ഥാപകന്‍ ഡോ. ഹെഡ്‌ഗെവാറുടെ പേര് പാഠപുസ്തകത്തില്‍ ചേര്‍ത്തതിന് വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നു എന്ന് അലമുറയിട്ടവരാണ് സി.പി. എം. നേതാക്കള്‍. അവര്‍ ഇപ്പോള്‍ ആര്‍.എസ്.എസ്സിനെക്കുറിച്ച് പഠിക്കാന്‍ പാര്‍ട്ടിയുടെ സിലബസ് മാറ്റിയെഴുതുന്നു. മരമണ്ടന്മാരായ സഖാക്കള്‍ അനുഭവം കൊണ്ടും മനസ്സിലാക്കുന്നില്ല, ഇതു കൊണ്ടൊന്നും ആര്‍.എസ്.എസ്സിനെ പഠിക്കാന്‍ കഴിയില്ലെന്ന്. ആര്‍.എസ്.എസ് എന്നത് മാര്‍ക്‌സിസം പോലെ കേവലം പുസ്തകജ്ഞാനമോ മുരടന്‍ തത്വശാസ്ത്രമോ അല്ല; അത് അനുഭൂതിയാണ്. സംഘത്തിനകത്ത് ഇറങ്ങിപ്രവര്‍ത്തിച്ച് അനുഭവിച്ചറിയേണ്ടതാണത്. പുറത്തു നിന്ന് അതിനെ നോക്കി വിലയിരുത്തുന്നത് കുരുടന്മാര്‍ ആനയെ കണ്ടതുപോലെയിരിക്കും. ഇപ്പോള്‍ കേരളത്തിലും ദല്‍ഹിയിലെ ഏ.കെ.ജി സ്മാരകത്തിലും ഒതുങ്ങിയ ചുകപ്പന്‍ പാര്‍ട്ടി ആര്‍.എസ്.എസ്. പഠനം കൂടി കഴിയുമ്പോള്‍ കാഴ്ച ബംഗ്ലാവിലെ കാഴ്ചവസ്തു മാത്രമായി മാറാനാണ് സാധ്യത.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മാരീച വിദ്യ ബിഷപ്പിനെ വീഴ്ത്താന്‍

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

സിവില്‍ സര്‍വ്വീസ് കിഴവന്മാരുടെ തടയണ

സി.പി.എം. അണ്ടിപോയ അണ്ണാനെപ്പോലെ

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പൈതൃകാഭിമാനമുള്ള ഹിന്ദുക്കള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിടണം

മാരീച വിദ്യ ബിഷപ്പിനെ വീഴ്ത്താന്‍

വെളിപാട്

ജൈവകൃഷിയിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കണം: ഡോ.മോഹന്‍ ഭാഗവത്

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

‘മൂര്‍ഖതയും ഭീകരതയും’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies