Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

പ്രണയമൊരുക്കുന്ന ചതിക്കുഴികള്‍

എം ജോണ്‍സണ്‍ റോച്ച്

May 10, 2022, 10:22 am IST

കോഴിക്കോട് കോടാഞ്ചേരിയിലെ ലൗജിഹാദിനെതിരെ പ്രതികരിച്ച തോമസ് എം. ജോര്‍ജിനെതിരെ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടി നടപടിയ്ക്ക് ഒരുങ്ങുകയാണ്. ലൗജിഹാദിനും നാര്‍ക്കോട്ടിക് ജിഹാദിനുമെതിരെ കരുതി ജീവിക്കണമെന്ന് തന്റെ സഭാ വിശ്വാസികളോടു കുര്‍ബാന പ്രസംഗത്തിനിടെ ഉപദേശിച്ച പാലാ അതിരൂപബിഷപ്പിനെതിരെ കേസെടുത്തിരിക്കുകയാണ്. ഇപ്പോള്‍ ഇതാ തലശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജേസഫ് പാംപ്ലനിയും ഇങ്ങനെ പറഞ്ഞിരിക്കുന്നു. ”പ്രണയത്തിന്റെ മറവില്‍ ചില ഭീകരവാദസംഘടനകള്‍ ചതിക്കുഴികള്‍ ഒരുക്കുന്നുണ്ട്.”

ലൗജിഹാദിനെതിരെ കൃത്യമായ കണക്കുകള്‍ മലബാര്‍ സഭയുടെ പക്കല്‍ ഉണ്ടെന്ന് അവരുടെ സിനഡ് അവകാശപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്തിറക്കിയ സഭാ സിനിഡിന്റെ പ്രമേയമുണ്ട്. രണ്ടു വര്‍ഷം മുമ്പ് തൃശ്ശൂര്‍ അതിരൂപത മുഖപത്രമായ ‘കത്തോലികസഭ’യില്‍ കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട് എഴുതിയ ലേഖനത്തില്‍ മുസ്ലീം തീവ്രവാദസംഘടനയുടെ പിന്‍തുണയോടെ ലൗജിഹാദ് നടക്കുന്നതിന്റെ കണക്കുകള്‍ തന്നെ നിരത്തുന്നുണ്ട്. 2016-ല്‍ 21 സിറോ മലബാര്‍ പെണ്‍കുട്ടികള്‍ അവരുടെ പങ്കാളികളുമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി കേരളത്തില്‍ നിന്ന് പോയിട്ടുള്ളതായി സിറോ മലബാര്‍ സഭയുടെ സിനിഡിന്റെ പ്രമേയത്തില്‍ ചൂണ്ടി കാട്ടുന്നുണ്ട്. ഇതൊന്നും കാണാതെയും മനസ്സിലാക്കാതെയും അന്ധമായി പറയുന്നു ‘ലൗജിഹാദ്’ സംഘപരിവാര്‍ സൃഷ്ടിയാണ്. ഇത് എന്തൊരു വിരോധാഭാസമാണ്. എല്ലാം സംഘപരിവാറിന്റെ തലയില്‍ കെട്ടിവെച്ച് യാഥാര്‍ത്ഥ്യം മറയ്ക്കാന്‍ ശ്രമിക്കുകയാണ്. മുകളില്‍ സൂചിപ്പിച്ചവരെല്ലാം സംഘപരിവാറുകാരാണോ?

ഇക്കാലത്ത് ഒരേ മതത്തില്‍പ്പെട്ടവര്‍ തന്നെ വിവാഹം കഴിക്കണമെന്ന് പറയുന്നതു അംഗീകരിക്കാനാവില്ല. പരസ്പരം ഇഷ്ടപ്പെടുന്നവരും അംഗീകരിക്കുന്നവരും തമ്മിലാണ് വിവാഹം കഴിക്കേണ്ടത്. അതില്‍ മതവും ജാതിയും പ്രശ്‌നമാക്കേണ്ട കാര്യമില്ല. എന്നാല്‍, മതം മാറാതെ ദമ്പതിമാര്‍ അവരവരുടെ മതത്തിലും വിശ്വാസത്തിനുമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്യം നല്‍കണം. ഒരു പങ്കാളി മാത്രം തന്റെ മതത്തിലേക്ക് മാറണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്? അവരവരുടെ നിലവിലെ പേരും വ്യക്തിത്വവും വിശ്വാസവും സംരക്ഷിച്ചുകൊണ്ട് ദാമ്പത്യം നയിക്കുന്നതാണ് യഥാര്‍ത്ഥ സനേഹവിവാഹം. ഇവിടെ മറ്റു മതങ്ങളിലെ പെണ്‍കുട്ടികളെ മാത്രം ഇസ്ലാംമതത്തിലേക്ക് മാറ്റപ്പെടുന്നു. അതേസമയം മുസ്ലീം പെണ്‍കുട്ടികള്‍ മറ്റ് മതസ്ഥരായ ആണ്‍കുട്ടികളുമായുള്ള പ്രേമവിവാഹം നടക്കുന്നുമില്ല. എടുത്തുപറയാവുന്ന ചില വിവാഹം നടന്നിട്ടുണ്ടെങ്കിലും ആ മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റിയിട്ടുമില്ല. മുസ്ലീം പുരുഷന്‍മാര്‍ക്ക് മാത്രമാണ് മറ്റു മത വിഭാഗങ്ങളിലെ പെണ്‍കുട്ടികളോട് സ്‌നേഹം തോന്നിക്കൊണ്ടിരിക്കുന്നത്. ഇവിടെയാണ് മറ്റു മതങ്ങളിലെ പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്താന്‍ ചില തീവ്രവാദസംഘടനകളുടെ അജണ്ട അനുസരിച്ച് ബോധപൂര്‍വ്വം പ്രണയിക്കപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നത്. സനേഹിക്കുന്ന പെണ്‍കുട്ടി കെണിയില്‍ വീണു കഴിഞ്ഞാല്‍ മതംമാറ്റല്‍ പ്രക്രിയ നടത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്നു. അതിനായി പ്രത്യേകകേന്ദ്രങ്ങളിലെത്തിച്ച് മതംമാറ്റി കഴിഞ്ഞാല്‍ വിവാഹം നടക്കുന്നു. ഇത് മുസ്ലീം വധുവും വരനും തമ്മിലുള്ള വിവാഹമായിട്ടേ വരൂ. അങ്ങനെ ലൗജിഹാദ് തെളിയിക്കപ്പെടാതെ പോകുന്നു. ഏത് ഏജന്‍സി അന്വേഷിച്ചാലും ഇത്തരം വിവാഹങ്ങളെ ലൗജിഹാദിന്റെ കണക്കില്‍പ്പെടുത്താന്‍ അവര്‍ക്കാവില്ല. മുസ്ലീം വിഭാഗത്തിന്റെ പട്ടികയിലെ കണക്കാക്കൂ. ഇതൊക്കെ മനസ്സിലാക്കിക്കൊണ്ടാണ് ചില തീവ്രവാദ സംഘടനകള്‍ ലൗജിഹാദിനായി പ്രവര്‍ത്തിക്കുന്നുവെന്ന് തോമസ് എം. ജോര്‍ജിന് പ്രതികരിക്കേണ്ടിവന്നത്.

പ്രായപൂര്‍ത്തിയായ മുസ്ലീങ്ങള്‍ തമ്മിലുള്ള വിവാഹം നിയമപരമായതിനാല്‍ ലൗ ജിഹാദിനെ നിയമപരമായി നേരിടാനും കഴിയുന്നില്ല. അതുകൊണ്ട് ലൗ ജിഹാദിനെ പ്രേമവിവാഹത്തില്‍പ്പെടുത്താതെ വേര്‍തിരിച്ചുകാണേണ്ടിയിരിക്കുന്നു. അതിനായി ലൗജിഹാദിനെ നിയമപരമായ ഒരു നിര്‍വചനം നല്‍കേണ്ടിയിരിക്കുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനകളിലേയ്ക്ക് പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്നും എത്തപ്പെട്ട സംഭവങ്ങള്‍ നമുക്കറിവുള്ളതാണ്. അഫ്ഗാന്‍ ജയിലില്‍എത്തപ്പെട്ട പെണ്‍കുട്ടികളെക്കുറിച്ചും നമുക്കറിയാം. ഈ ലൗ ജിഹാദ് ഇനിയും അങ്ങനെ തുടര്‍ന്നാല്‍ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുമെന്നതില്‍ സംശയം വേണ്ട.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മദനൻ സാറും അടപ്പൂരച്ചനും

തകര്‍ന്നടിയുന്ന കേരളം

അശരണരുടെ ആശ്രയമാണ് അമ്മ

ആത്മഹത്യാപ്രേരണബോര്‍ഡ് പ്രാകൃതമാണ്

ഭീകരവാദം നിരോധിച്ചതിന് പരാക്രമം ഹിന്ദുപരിവാറിനോടോ?

മതനിന്ദയുടെ നിഷാദഖഡ്ഗങ്ങള്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies