Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വായനാവീഥി

അനുഭൂതി പകരുന്ന അരവിന്ദദര്‍ശനം

സായന്ത് അമ്പലത്തില്‍

Print Edition: 18 March 2022

ഭാരതത്തിന്റെ രാഷ്ട്രാത്മാവുമായി തന്മയീഭവിച്ച് അതിന്റെ ജീവിതനിയതിയെ കണ്ടെടുത്ത് വിളംബരം ചെയ്ത രാഷ്ട്രദാര്‍ശനികനാണ് മഹര്‍ഷി അരവിന്ദന്‍. നീന്തിക്കടക്കാനോ കുടിച്ചു വറ്റിക്കാനോ കഴിയാത്ത മഹാസമുദ്രം പോലെ അഗാധമാണ് അരവിന്ദ ദര്‍ശനം. അതിലേക്ക് ഇറങ്ങുന്തോറും അതിന്റെ ആഴവും ഒഴുക്കും വര്‍ധിക്കുന്നു.
‘സാവിത്രി’ പോലെ ലക്ഷണമൊത്ത ഒരു കാവ്യവും ‘ദി ലൈഫ് ഡിവൈന്‍’ പോലെ ഉദാത്തമായ തത്ത്വശാസ്ത്ര ഗ്രന്ഥവുമെഴുതിയ ശ്രീ അരവിന്ദന്‍ പ്രതിഭാശാലിയായ മഹാപുരുഷനായിരുന്നു. യോഗിയും പ്രഭാഷകനും പത്രാധിപരും പ്രക്ഷോഭകനും ഒക്കെയായിരുന്ന അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു സമഗ്ര ദാര്‍ശനികനാണ്. ആ ബഹുമുഖ വ്യക്തിത്വത്തിന്റെ ഔന്നത്യം അരവിന്ദ ദര്‍ശനങ്ങളെ ദുര്‍ഗ്രഹവും സങ്കീര്‍ണ്ണവുമാക്കുന്നു. മലയാളത്തില്‍ ശ്രീ അരവിന്ദന്റെ വീക്ഷണങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയതിന് കാരണവും ഇതാണ്.

അരവിന്ദ ദര്‍ശനമാകുന്ന വിശാലമായ മഹാസാഗരത്തിലേക്കുള്ള ഒരു തിരനോട്ടമാണ് സി.എം. രാമചന്ദ്രന്‍ സങ്കലനം ചെയ്ത ‘ശ്രീ അരവിന്ദന്റെ ബോധഭൂമിക’ എന്ന പുസ്തകം. അരവിന്ദ ദര്‍ശനങ്ങളുടെ ഉള്‍ക്കാഴ്ചയും, മലയാളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികള്‍ അരവിന്ദ ദര്‍ശനങ്ങളെ എങ്ങനെ ഉള്‍ക്കൊണ്ടുവെന്നതിന്റെ നേര്‍ചിത്രവും ഈ പുസ്തകത്തിലൂടെ ലഭിക്കുന്നു.

രാജ്യത്ത് അരവിന്ദന്റെ നൂറ്റി അമ്പതാം ജയന്തി ആഘോഷങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കാനിരിക്കുമ്പോള്‍ തന്നെയാണ് മലയാളത്തില്‍ അരവിന്ദ സംബന്ധിയായ ഇത്തരമൊരു പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത് എന്നത് ഏറെ ശ്ലാഘനീയമാണ്. അരവിന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ചില ലേഖനങ്ങളും പഠനങ്ങളും വന്നിട്ടുണ്ടെന്നതൊഴിച്ചാല്‍ അരവിന്ദ സാഹിത്യത്തിന് മലയാളത്തില്‍ അധികം പ്രചുര പ്രചാരമില്ല. പി.പരമേശ്വര്‍ജി രചിച്ച ‘മഹര്‍ഷി അരവിന്ദന്‍ ഭാവിയുടെ ദാര്‍ശനികന്‍’ എന്ന ജീവചരിത്രകൃതി മാത്രമാണ് ഇതിനപവാദം. അതുകൊണ്ട് തന്നെ കൈരളിയുടെ ചിന്താ സമക്ഷം ശ്രീ അരവിന്ദനെ ആധികാരികമായി അവതരിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. അരവിന്ദന്റെ സാര്‍ദ്ധശതി ആഘോഷ വര്‍ഷത്തില്‍ അതിനുള്ള നാന്ദി കുറിക്കലായി ഈ സമാഹാരത്തെ കണക്കാക്കാം.

നാല് ഭാഗങ്ങളുള്ള പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ മഹാകവി അക്കിത്തം, വിഷ്ണുനാരായണന്‍ നമ്പൂതിരി, എന്‍.കെ. ദേശം എന്നിവര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത അരവിന്ദന്റെ കവിതകള്‍ സമാഹരിച്ച് ചേര്‍ത്തിരിക്കുന്നു. രണ്ടാം ഭാഗത്തില്‍ അരവിന്ദന്റെ സുപ്രസിദ്ധമായ ഉത്തരപ്പാറ പ്രസംഗവും സ്വാതന്ത്ര്യദിന സന്ദേശവുമാണുള്ളത്.

പി.ഐ. ശങ്കരനാരായണന്‍, വി.എസ്. ഭാസ്‌കരപണിക്കര്‍ എന്നിവര്‍ അരവിന്ദനെക്കുറിച്ച് എഴുതിയിട്ടുള്ള കവിതകളാണ് മൂന്നാം ഭാഗത്തിലുള്ളത്. നാലാം ഭാഗത്തില്‍ അരവിന്ദനെക്കുറിച്ച് പി.പരമേശ്വരന്‍, വി.കെ.നാരായണഭട്ടതിരി, ഡോ.സുകുമാര്‍ അഴീക്കോട്, ഡോ. എന്‍.വി.കൃഷ്ണവാര്യര്‍, എന്‍. എന്‍. കക്കാട് എന്നിവര്‍ എഴുതിയ പ്രൗഢമായ ലേഖനങ്ങള്‍ സമാഹരിച്ചു ചേര്‍ത്തിരിക്കുന്നു. ‘സനാതനരാഷ്ട്രത്തിന്റെ ഉദ്ഗാതാവ് ശ്രീ അരവിന്ദന്‍’ എന്ന പേരില്‍ ഗുരുജി ഗോള്‍വല്‍ക്കര്‍ നടത്തിയ അനുസ്മരണ പ്രഭാഷണവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ അവസാന ഭാഗത്ത് നല്‍കിയിട്ടുള്ള അരവിന്ദ സാഹിത്യം മലയാളത്തില്‍ എന്ന അനുബന്ധം അരവിന്ദ ദര്‍ശനങ്ങളെ ആഴത്തില്‍ പഠിക്കാനാഗ്രഹിക്കുന്ന വിജ്ഞാനകുതുകികള്‍ക്ക് ഏറെ സഹായകരമായിരിക്കും. ‘ആഴം മുഴങ്ങുന്ന അരവിന്ദ ദര്‍ശനം’ എന്ന പേരില്‍ ഡോ. എന്‍.ആര്‍. മധു എഴുതിയ പ്രൗഢമായ അവതാരിക ഈ പുസ്തകത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്നു. അരവിന്ദന്റെ ബോധഭൂമികയിലേക്ക് ആണ്ടിറങ്ങി ഭാരതീയ ദര്‍ശനങ്ങളുടെ അകക്കാമ്പ് കണ്ടെത്താന്‍ ഈ പുസ്തകം ഒരു വഴികാട്ടിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

Share9TweetSendShare

Related Posts

അക്കിത്തത്തിന്റെ ജീവിത തീര്‍ത്ഥയാത്ര

മലയാളിക്ക് ഒരു ലഹരിവിമുക്ത ചികിത്സ

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

അഗ്നിപഥങ്ങള്‍ താണ്ടിയ സംഘഗാഥ

കാവ്യഭാവനയുടെ അകക്കണ്ണ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies