Tuesday, June 28, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അനുസ്മരണം

സംഘാദര്‍ശം പകര്‍ത്തിയ ജീവിതങ്ങള്‍

ടി.വിജയന്‍

Print Edition: 17 December 2021
രത്‌നഗിരി,  കെ.പി. സദാനന്ദന്‍

രത്‌നഗിരി, കെ.പി. സദാനന്ദന്‍

ഇക്കഴിഞ്ഞ ഒരു മാസത്തിനിടയ്ക്കാണ് കേസരിയിലെ രണ്ടു മുന്‍ജീവനക്കാര്‍ കാലയവനികയ്ക്ക് പിന്നിലേയ്ക്ക് പോയത്. നവംബര്‍ 19ന് പേരാമ്പ്രയിലെ രത്‌നഗിരിയും ഡിസംബര്‍ 4ന് മാത്തോട്ടത്തെ കെ.പി. സദാനന്ദനും. രണ്ടുപേരും കേസരിയില്‍ അക്കൗണ്ടന്റുമാരായിരുന്നു. രണ്ടുപേരും മൂന്നുപതിറ്റാണ്ടില്‍ താഴെ കേസരിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു. ആജീവനാന്ത സ്വയംസേവകരായിരുന്നു ഇരുവരും. രണ്ടുപേരുടേതും സംഘകുടുംബമായിരുന്നു. കോഴിക്കോട് ജില്ലയില്‍ സംഘപ്രവര്‍ത്തനമാരംഭിച്ച കാലത്ത് പേരാമ്പ്രയില്‍ സ്വയംസേവകരുടെ അത്താണിയായിരുന്നു രത്‌നഗിരിയുടെ വീട്. അദ്ദേഹത്തിന്റെ അച്ഛന്‍ കൈലാസത്തിന്റെ വീടായ മഠം ഫലത്തില്‍ സംഘകാര്യാലയമായിരുന്നു. കേരളം ഉള്‍പ്പെടുന്ന അന്നത്തെ തമിഴ്‌നാട് പ്രാന്തത്തിന്റെ കാര്യവാഹ് അണ്ണാജി, സംഘപ്രചാരകന്മാരായ ശങ്കര്‍ശാസ്ത്രി, പി.മാധവന്‍, രാമചന്ദ്രന്‍ കര്‍ത്ത, വി.പി.ജനാര്‍ദ്ദനന്‍, പി.നാരായണന്‍ തുടങ്ങിയ നിരവധി പേര്‍ ആ വീട്ടില്‍ താമസിച്ചിട്ടുണ്ട്.

കോഴിക്കോട് കോ-ഓപ്പറേറ്റീവ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന രത്‌നഗിരി പഠനസമയം കഴിഞ്ഞ് കേസരിയില്‍ സേവനം ചെയ്തു. അന്ന് ഉച്ചഭക്ഷണത്തിനുള്ള 60 പൈസയാണ് ദിവസേന മാനേജര്‍ എം.രാഘവന്‍ നല്‍കിയിരുന്നത്. പഠനശേഷം അദ്ദേഹം കേസരിയില്‍ ജീവനക്കാരനായി മാറി. കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതായി വന്നതോടെ 1984ല്‍ അദ്ദേഹം കേസരിയില്‍ നിന്നും സേവനമവസാനിപ്പിച്ചു പേരാമ്പ്രയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുകയായിരുന്നു. പേരാമ്പ്രയില്‍ സംഘകാര്യാലയത്തിനു സ്ഥലം അനുവദിച്ചു നല്‍കിയത് അദ്ദേഹമാണ്. സ്വയംസേവകന്റെ സമര്‍പ്പണഭാവം അദ്ദേഹം ജീവിതത്തില്‍ ആകമാനം നിലനിര്‍ത്തി.

രത്‌നഗിരി വിരമിച്ച വേളയിലാണ് കെ.പി. സദാനന്ദന്‍ അക്കൗണ്ടന്റായി കേസരിയില്‍ എത്തിയത്. 1984 മുതല്‍ 2012 വരെ കേസരിയുടെ കണക്കുകളുടെ സൂക്ഷിപ്പുകാരന്‍ അദ്ദേഹമായിരുന്നു. കണക്കു സൂക്ഷിക്കുന്നതിലെ നിഷ്ഠയും കര്‍ക്കശത്വവും കേസരി മാനേജരായിരുന്ന രാഘവേട്ടനില്‍ മതിപ്പുണ്ടാക്കിയിരുന്നു. കേസരിയില്‍ സേവനമനുഷ്ഠിക്കുന്നതിനു മുമ്പ് പത്തുവര്‍ഷം സി.സി. മോട്ടോഴ്‌സിന്റെ പാഴ്‌സല്‍ സര്‍വ്വീസിലായിരുന്നു. ദീര്‍ഘകാലം കൊല്ലത്ത് ജോലി ചെയ്തപ്പോള്‍ സംഘകാര്യാലത്തില്‍ താമസിച്ച് അവിടുത്തെ സംഘപ്രവര്‍ത്തനത്തില്‍ ആണ്ടിറങ്ങി.

സംഘത്തിന്റെ ബേപ്പൂര്‍ നഗരത്തിന്റെ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, സമ്പര്‍ക്ക പ്രമുഖ് എന്നീ ചുമതലകള്‍ വഹിച്ചു. ദീര്‍ഘകാലം കോഴിക്കോട് മഹാനഗരത്തിന്റെ വ്യവസ്ഥാ പ്രമുഖായും സേവനമനുഷ്ഠിച്ചു. മരിക്കുമ്പോള്‍ ബേപ്പൂര്‍ നഗരത്തിന്റെ സമ്പര്‍ക്കപ്രമുഖ് ആയിരുന്നു. കേസരിയിലെ സേവനശേഷം ചില സ്വകാര്യസ്ഥാപനങ്ങളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രേഷ്ഠാചാരസഭയുടെ പൂജാപഠനക്ലാസില്‍ പങ്കെടുക്കുകയും പിന്നീട് അതിന്റെ ട്രഷററായി പ്രവര്‍ത്തിക്കുകയും ചെയ്തു. ബേപ്പൂര്‍ നഗരത്തിന്റെ ബാലഗോകുലം പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സദാനന്ദന്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ ചിട്ടയായി നടത്തുന്നതിലും അതിന്റെ കണക്കുകള്‍ സൂക്ഷിക്കുന്നതിലും സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിച്ചത്.

2014-ല്‍ മകന്‍ ആദര്‍ശിന്റെ അവിചാരിതമായ മരണം അദ്ദേഹത്തെ ഉലച്ചുകളഞ്ഞു. ഭാര്യ ജയ സദാനന്ദന്‍ ബി.ജെ.പിയിലും മഹിളാമോര്‍ച്ചയിലും സജീവമായി പ്രവര്‍ത്തിച്ചതിനുള്ള പിന്തുണ സദാനന്ദനില്‍ നിന്നായിരുന്നു. ജയ ബിജെപി സംസ്ഥാന സമിതിയംഗമാണ്. സഹോദരി വിജയലക്ഷ്മി ബി.ജെ.പി കോഴിക്കോട് ജില്ലാ ഉപാദ്ധ്യക്ഷയാണ്. സഹോദരന്‍ രാജന്‍ സംഘത്തിന്റെ നഗര്‍ കാര്യവാഹ് ആയിരുന്നു.

 

Share26TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

പട്ടയില്‍ പ്രഭാകരന്‍-സനാതന ധര്‍മ്മത്തിനായി സമര്‍പ്പിച്ച ജീവിതം

താഴ്വരയുടെ ശിവഗീതം

ജോണ്‍പോള്‍: അവസാനിക്കാത്ത അദ്ധ്യായം

പ്രൊഫ. പി. മാധവന്‍പിള്ള- വിവര്‍ത്തന സാമ്രാജ്യത്തിലെ ചക്രവര്‍ത്തി

അനുഭവങ്ങളുടെ പാഠപുസ്തകം

സാധനാനിര്‍ഭരമായ ജീവിതം

Kesari Shop

  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • RSS in Kerala: Saga of a Struggle ₹500.00
  • കേസരി വാര്‍ഷിക വരിസംഖ്യ ₹1,100.00
Follow @KesariWeekly

Latest

അഗ്നിവീരന്മാരെ ആര്‍ക്കാണ് ഭയം….?

മാരീചന്‍ വെറുമൊരു മാനല്ല…

മോദിയുടെ വക ചായസല്‍ക്കാരം; ചായകുടി വേണ്ടെന്നു പാകിസ്ഥാന്‍

‘മാഗ്‌കോം’ ജേണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇനിയെന്ത്?

അമ്പലത്തിന് നോട്ടീസാകാം; പള്ളിക്ക് പാടില്ല

എസ്.രമേശന്‍ നായര്‍- കാവ്യദേവതയുടെ മേല്‍ശാന്തിക്കാരന്‍

ബീഹാറിന്റെ വഴിയേ കേരളം

പരിസ്ഥിതി സംരക്ഷണത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവശ്യം: ഗോപാല്‍ ആര്യ

മതഭീകരതയ്‌ക്കെതിരെ പ്രചാരണ പരിപാടികളുമായി ഹിന്ദു ഐക്യവേദി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies