Monday, February 6, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വായനാവീഥി

രസിക്കാത്ത സത്യങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍

ശ്രീജിത്ത് മൂത്തേടത്ത്

Print Edition: 7 June 2019

ഒരു സാഹിത്യ സൃഷ്ടി കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നത് എല്ലാ കാലങ്ങള്‍ക്കും അനുയോജ്യമായ രീതിയിലുള്ള അതിലെ പ്രമേയ നിര്‍മ്മിതിയിലൂടെയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് രചിക്കപ്പെട്ട ഇതിഹാസങ്ങള്‍ ഇപ്പോഴും മറ്റെല്ലാത്തിനേക്കാളും വായിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം അവ ചര്‍ച്ച ചെയ്യുന്ന പ്രമേയം എല്ലാ കാലത്തിനും അനുയോജ്യമായതുകൊണ്ടാണ്. അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് കേസരി വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവല്‍, എല്ലാവിധ എതിര്‍പ്പുകളും അവഗണനകളും, തമസ്‌കരണങ്ങളുമുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച് വീണ്ടും പതിപ്പുകളുണ്ടായിക്കൊ ണ്ട് ഇന്നും നിലനില്‍ക്കുന്നുവെന്നതും മേല്‍പ്പറഞ്ഞ ഇതിഹാസ സമാനമായ, എല്ലാ കാലത്തിനും യോജിച്ച പ്രമേയം അതിനുള്ളതുകൊണ്ടാണ്.
ടി. സുകുമാരന്‍ രചിച്ച ഇതിഹാസ സമാനമായ നോവലാണ് രസിക്കാത്ത സത്യങ്ങള്‍. ഈ നോവലിലെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഇന്നും സമൂഹത്തില്‍ കയ്പ്പു നിറച്ചുകൊണ്ട് നിലനില്‍ക്കുന്നതായി വായനക്കാരന് അനുഭവപ്പെടും. ഇന്നത്തെ ബംഗ്ലാദേശിലെ ധാക്കയില്‍ ജനിച്ചു വളര്‍ന്ന നായകനും നായികയും കുടുംബവും അവരുടെ സമൂഹവും, വിശാലമായ അര്‍ത്ഥത്തില്‍ ഭാരത സമൂഹവും ഇന്ത്യാ പാക് വിഭജനകാലത്തും പിന്നീ ടും അനുഭവിക്കുന്ന കൊടിയ യാതനകളും ക്രൂരതകളുമാണ് ഈ നോവലി ലെ പ്രമേയം.

രസിക്കാത്ത സത്യങ്ങള്‍
ടി. സുകുമാരന്‍
തിരുമുഖം ബുക്‌സ്,
ഇന്ത്യ ബുക്‌സ്, പാളയം,
കോഴിക്കോട്
പേജ്: 532 വില: 350 രൂപ

ആശുതോഷ് മുഖര്‍ജി എന്ന കഥാ നായകനും, അച്ഛനുമമ്മയും, അപൂര്‍ണ്ണയെന്ന സഹോദരിയും, സഹോദരിയെ പ്രണയിക്കുന്ന നിരഞ്ജനും ഉള്‍പ്പെടുന്ന സമൂഹം ഭാരത വിഭജനകാലത്ത് അനുഭവിക്കുന്ന ക്രൂര പീഡനങ്ങളും യാതനകളുമായി ആരംഭിക്കുന്ന നോവല്‍ പിന്നീട് ചരിത്രത്തിലൂടെ സഞ്ചരിക്കുകയാണ്. ആ കാലഘട്ടത്തിലെ സാമൂഹികാവസ്ഥകളും, രാഷ്ട്രീയാവസ്ഥകളും സമര്‍ത്ഥമായി ചരിത്രയുക്തിയോടെ വരച്ചിടുന്നുണ്ട് ടി. സുകുമാരന്‍. കിഴക്കന്‍ ബംഗാളിന്റെ പ്രദേശങ്ങളിലുള്‍പ്പെടുന്ന മനുഷ്യര്‍ കൂട്ടമായി കൊലചെയ്യപ്പെടുകയും, ഭവനങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുകയും, കൊള്ളയടിക്കപ്പെടുകയും, സ്ത്രീകള്‍ ക്രൂരമായി മാനഭംഗത്തിന് വിധേയരാവുകയും ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആശുതോഷിന്റെ അച്ഛനമ്മമാരും കൊലചെയ്യപ്പെടുന്നു. ക്രൂരമാനഭംഗത്തിന് വിധേയയാക്കപ്പെടുന്ന സഹോദരി അപൂര്‍ണ്ണ, സഹോദരിയുടെ സഹപഠിതാവായ ചന്ദ്രയുടെ കുടുംബത്തോടൊപ്പം പലായനം ചെയ്യുന്നു. ആശുതോഷ് ഇന്ത്യയിലെത്തിച്ചേരുന്നതും പല ജീവിത വഴികളിലൂടെ സഞ്ചരിക്കുന്നതും ജനസംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതും ഭംഗിയായി ഇതില്‍ വരച്ചുകാട്ടുന്നു. ഈ രണ്ട് ധാരകള്‍ക്കിടയിലൂടെ വിഭജനത്തിന്റെ ചരിത്രവും, കോണ്‍ഗ്രസ്സിന്റെ സ്ഥാനാരോഹണവും, ഗാന്ധിവധവുമുള്‍പ്പെടെയുള്ള കാര്യങ്ങളും നോവല്‍ അതീവ ഗൗരവമായി ചര്‍ച്ചെചയ്യുന്നുണ്ട്.
മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടൊരു ചോദ്യം ഏറ്റവും പ്രസക്തമായി നിലനില്‍ക്കുകയാണ്. 1948 ജനുവരി 30ന് നാഥൂറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയെ വധിക്കുന്നതിന് പത്തു ദിവസം മുമ്പ് ഗാന്ധിജിക്കെതിരെ ഒരു വധശ്രമമുണ്ടായിരുന്നു. പാളിപ്പോയ ആ വധശ്രമത്തിനിടയില്‍ ഗാന്ധിജിയുടെ പ്രാര്‍ത്ഥനായോഗ പരിസരത്ത് ബോംബ് സ്‌ഫോടനമുണ്ടാകുകയും മദന്‍ ലാല്‍ പഹ്വ പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ വധശ്രമം പാളിപ്പോയതിനെത്തുടര്‍ന്ന് അനായാസം ഗോഡ്‌സെ ബോംബെയിലേക്ക് പോയി വീണ്ടും ആയുധം സംഘടിപ്പിച്ച് തിരിച്ച് ദല്‍ഹിയിലേക്ക് തിരിച്ചുവന്ന് മുഖാവരണം പോലുമില്ലാതെ ഗാന്ധിജിയുടെ പ്രാര്‍ത്ഥനായോഗത്തില്‍ പ്രവേശിച്ച് വധം നടപ്പിലാക്കുകയായിരുന്നു.
മുഹമ്മദലി ജിന്നയുടെ ആഹ്വാനപ്രകാരം നടത്തപ്പെട്ട ഏകപക്ഷീയമായ വംശഹത്യയും, അതിനു കുടപിടിച്ചുകൊടുത്ത രാഷ്ട്രീയ സാഹചര്യവും, ബ്രിട്ടീഷ് കുടിലതയുമെല്ലാം നോവല്‍ നയചാതുരിയോടെ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യാ-പാക് വിഭജനമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമെന്ന നിലയില്‍ മലബാറിനെയും പാകിസ്ഥാനിലുള്‍പ്പെടുത്തേണ്ട ഭാഗമായി രേഖപ്പെടുത്തിയിരുന്നുവെന്ന് നോവല്‍ നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു.
ഏതൊരു വായനക്കാരന്റെയും മനസ്സില്‍ തീ കോരിയിടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഓരോ വരിയിലും ഉള്‍വഹിക്കുന്ന നോവല്‍ ഇതിഹാസ സമാനമാകുന്നതും അതുകൊണ്ടാണ്. പു തിയ കാലത്തിന്റെ വായനാക്ഷമതയ്ക്കനുസരിച്ച് ഓരോ അദ്ധ്യായങ്ങള്‍ക്കും പേരുകള്‍ നല്‍കി, ആര്‍ട്ടിസ്റ്റ് എം. അജയകുമാര്‍ വരച്ച ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ ചേര്‍ത്ത നോവലിന്റെ ആറാം പതിപ്പ് പുതുമകള്‍ ഉള്‍ക്കൊള്ളുന്നതാണ്.

Tags: രസിക്കാത്ത സത്യങ്ങള്‍ടി. സുകുമാരന്‍
Share32TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കവിതയുടെ അര്‍ത്ഥവിതാനങ്ങള്‍

രാഷ്ട്രീയ വിമര്‍ശനത്തിന്റെ രജതരേഖ

കമ്മ്യൂണിസത്തിന്റെ കാണാപ്പുറങ്ങള്‍

കാലഘട്ടത്തിന്റെ ചരിത്രസാക്ഷ്യം

സംസ്‌കൃതചിത്തന്റെ ദേവപദങ്ങള്‍

താപസജീവിതത്തിന്റെ ചന്ദനസുഗന്ധം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies