Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

പ്രത്യാഹാരം (യോഗപദ്ധതി 55)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 16 July 2021

പ്രത്യാഹാരമെന്നാല്‍ പിന്‍വലിക്കുക എന്നാണര്‍ഥം. ആഹാരം എന്ന വാക്ക് നമുക്ക് പരിചിതമാണ്. ആഹരിക്കുക എന്നാല്‍ ഭക്ഷിക്കുക. എല്ലാ ഇന്ദ്രിയങ്ങളും അതാതിന്റെ വിഷയങ്ങളെ ആഹരിക്കുന്നുണ്ട്. ചെവി ശബ്ദത്തെ ആഹരിക്കുന്നു. ത്വക് സ്പര്‍ശത്തിലൂടെ ഭക്ഷിക്കുന്നു. കണ്ണ് രൂപങ്ങളെ ഉള്ളിലേക്കെടുക്കുന്നു. മൂക്ക് മണം അറിയുന്നു. നാക്ക് രസം അനുഭവിക്കുന്നു. ഇങ്ങിനെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയങ്ങളോടുള്ള സക്തിക്ക് വ്യസനമെന്നാണ് വ്യാസന്‍ പേരിട്ടിരിക്കുന്നത്. വ്യസനം മനുഷ്യനെ ശ്രേയസ്സില്‍ നിന്നകറ്റുമെന്നും വ്യാസന്‍ പറയുന്നുണ്ട്. ഇങ്ങിനെയുള്ള ഇന്ദ്രിയങ്ങളെ ഭക്ഷിക്കാനനുവദിക്കാതിരിക്കലാണ് പ്രത്യാഹാരം.

ഇന്ദ്രിയങ്ങള്‍ പുറത്തേക്കോടുമ്പോള്‍ മനസ്സും പിന്നാലെ ചെല്ലും. ചിത്തത്തില്‍ അവയെല്ലാം വൃത്തികളായി മാറും. വൃത്തികള്‍ ഇല്ലാതാക്കലാണല്ലോ യോഗം. അതുകൊണ്ടു തന്നെ യമം, നിയമം, ആസനം, പ്രാണായാമം എന്നിവയിലൂടെ, ബാഹ്യമായ നിയന്ത്രണങ്ങളിലൂടെ വൃത്തികളുടെ ബാഹ്യ തടസ്സങ്ങള്‍ അകറ്റിയ ശേഷം അന്തരംഗത്തിലേക്ക് പ്രവേശിക്കുന്ന ഇടനാഴിയാണ് പ്രത്യാഹാരം. ഇത് ബഹി രംഗവുമാണ്; അന്തരംഗവുമാണ്.

എല്ലാ ഇന്ദ്രിയങ്ങളുടെയും മുഖം പുറത്തേക്കാണ് – അങ്ങിനെയാണ് ബ്രഹ്മാവ് അവയെ സൃഷ്ടിച്ചത്. (പരാഞ്ചി ഖാനി വ്യതൃണത് സ്വയംഭൂ:) അതുകൊണ്ട് അവയ്ക്ക് പുറത്തുള്ളതിനേയേ കാണാനൊക്കൂ. (തസ്മാല്‍ പരാങ് പശ്യതി). ഉള്ളിലുള്ളതിനെ അറിയാനൊക്കില്ല. (ന അന്തരാത്മന്‍). എന്നാല്‍ പുറത്തുള്ളവയെല്ലാം നശിക്കുന്നവയാണ്, മര്‍ത്ത്യമാണ്. അമൃതത്വം കിട്ടാന്‍ പുറം ലോകത്ത് തേടിയിട്ടു കാര്യമില്ല. ഇതറിഞ്ഞ അല്പംചില ധീരന്മാര്‍ (കശ്ചിത് ധീര:) അമൃതത്വം തേടി (അമൃതത്വമിച്ഛന്‍) അന്തരിന്ദ്രിയങ്ങളെയും മനസ്സിനെയും ഉള്ളിലേക്കു തിരിച്ചു. (ആവൃത്ത ചക്ഷു:). അങ്ങിനെ ആത്മാവിനെ കണ്ടെത്തി. ഇത് കഠോപനിഷത്തിലുള്ളതാണ് (211) ഈ അന്തര്‍മുഖത്വം തന്നെയാണ് പ്രത്യാഹാരം.

ഹൃ(ഞ്) ധാതുവിനു പൂര്‍വമായി ആ(ങ്) ചേരുന്നതാണ് ആഹാരം – ആകൃഷ്ടനാവുക എന്നര്‍ഥം.’പ്രതി’ എന്ന ഉപസര്‍ഗം വിപരീതാര്‍ത്ഥത്തിലാണ്. ‘പ്രതി’ ചേര്‍ന്നാല്‍ വിപരീതാര്‍ത്ഥമായി; വിമുഖനാവുക എന്നര്‍ഥമായി.
വിഷയേഭ്യ: പരാവര്‍ത്യ
സ്ഥാപനം സ്വസ്വഗോളകേ
ഉഭയേഷാമിന്ദ്രിയാണാം
സ ദമ: പരികീര്‍ത്തിത: (വി. ചൂ. 23 )

ജ്ഞാനേന്ദ്രിയങ്ങളേയും കര്‍മേന്ദ്രിയങ്ങളേയും അവയുടെ വിഷയങ്ങളില്‍ നിന്ന് പിന്‍വലിച്ച് ഉള്ളിലുറപ്പിക്കുന്നതാണ് ദമം എന്ന് ശങ്കരാചാര്യര്‍ വിവേക ചൂഡാമണിയില്‍ പറയുന്നു. ദമം തന്നെ പ്രത്യാഹാരം.
ആമ തന്റെ കൈകാലുകള്‍ ഉള്ളിലേക്ക് വലിക്കുന്നതുപോലെ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഭഗവദ് ഗീതയും (258) പറയുന്നു.

സ്വവിഷയാസംപ്രയോഗേ ചിത്തസ്യ സ്വരൂപാനുകാര ഇവ ഇന്ദ്രിയാണാം പ്രത്യാഹാര: (യോ. സൂ 2-54)

ഇന്ദ്രിയങ്ങള്‍ക്ക് അവയുടെ വിഷയങ്ങളുമായി ബന്ധമില്ലാതായാല്‍ ചിത്തത്തിന്റെ സ്വരൂപത്തെ അനുകരിക്കും വിധമാവും. അതാണ് പ്രത്യാഹാരം എന്ന് പതഞ്ജലി പറയുന്നു. മനസ്സും ഇന്ദ്രിയങ്ങളും പരസ്പര ബന്ധമുള്ളതാണ്. ഒരു തേനീച്ചക്കൂട്ടിലെ റാണി ഈച്ച പറന്നാല്‍ മറ്റുള്ള ഈച്ചകളും പിന്നാലെ പറക്കും. ഒരിടത്തിരുന്നാല്‍ എല്ലാം ഇരിക്കും. ഇതുപോലെ മനസ്സടങ്ങിയാല്‍ ഇന്ദ്രിയങ്ങളും അടങ്ങും.
സാ പരമാ വശ്യതാ ഇന്ദ്രിയാണാം. (യോ. സൂ 2-55). ഈ പ്രത്യാഹാരം കൊണ്ട്, ഇന്ദ്രിയജയം, ഇന്ദ്രിയങ്ങളുടെ പരമമായ നിയന്ത്രണം സാധ്യമാവും എന്നു പതഞ്ജലി. ഏകാഗ്രതയാല്‍ മനസ്സ് നിരോധിക്കപ്പെട്ടാല്‍ എല്ലാം നിരോധിക്കപ്പെടും; അപ്പോള്‍ ഇന്ദ്രിയ ജയത്തിന് പ്രത്യേക പരിശ്രമം ആവശ്യമില്ല എന്ന് വ്യാസന്‍.

താം യോഗമിതി മന്യന്തേ സ്ഥിരാം ഇന്ദ്രിയധാരണാം – ഇന്ദ്രിയജയം തന്നെയാണ് യോഗമെന്ന് കഠാേപനിഷത്തും ( 2 3 11 ) പറയുന്നു.
കാണുക, നോക്കുക എന്നീ വാക്കുകള്‍ക്ക് എന്താണ് വ്യത്യാസം? കാണുക എന്നതില്‍ ബാഹ്യവസ്തുക്കളുടെ രൂപം കണ്ണിന്റെ റെറ്റിനയില്‍ പതിക്കുന്നു എന്നേ ഉള്ളൂ. അത് നമ്മുടെ ശ്രദ്ധയില്‍ പെടണമെന്നില്ല. എന്നാല്‍ നോക്കുകയെന്നതില്‍ മനസ്സ് കൂടി മുഴുകുന്നുണ്ട്. അതുകൊണ്ടു തന്നെ മനസ്സില്‍ സുഖദു:ഖാദി വികാരങ്ങളുണ്ടാക്കാന്‍ ആ പ്രവൃത്തിക്കു കഴിയും. ഇതേ വ്യത്യാസം hearing  ഉം listening ഉം തമ്മിലും ഉണ്ട്. മറ്റിന്ദ്രിയങ്ങളുടെയും കഥയിതു തന്നെ.

കാഴ്ചകള്‍ നമ്മുടെ ചിത്തത്തില്‍ വൃത്തികളുണ്ടാക്കാതിരിക്കുമ്പോഴാണ് മനസ്സ് ശാന്തമാവുന്നത്. അതുകൊണ്ട് ശ്രീകൃഷ്ണന്‍ അര്‍ജുനനോട് പറയുന്നു:- കാണുമ്പോഴും, കേള്‍ക്കുമ്പോഴും, തൊടുമ്പോഴും, തിന്നുമ്പോഴും മണക്കുമ്പോഴും, നടക്കുമ്പോഴും, ഉറങ്ങുമ്പോഴും, ശ്വസിക്കുമ്പോഴും, പറയുമ്പോഴും, വിസര്‍ജിക്കുമ്പോഴും, എടുക്കുമ്പോഴും, കണ്ണിമയ്ക്കുമ്പോഴും, എല്ലാം ഇന്ദ്രിയങ്ങള്‍ അതിന്റെ ജോലി ചെയ്യുന്നു എന്നു മാത്രം കരുതി അവയില്‍ മനസ്സു വെക്കാതിരിക്കണം ( ഭ.ഗീ 5 ല്‍ 8, 9).

ഭാഗവതത്തില്‍ (9640) ഒരു കഥയുണ്ട്. സൗഭരി എന്ന ഋഷി എല്ലാ ശല്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് യമുനാ നദിയിലെ ജലത്തിനടിയില്‍ പ്രാണായാമം ശീലിക്കുകയായിരുന്നു. അപ്പോള്‍ രണ്ടു മത്സ്യങ്ങള്‍ ഇണ കൂടുന്നത് ശ്രദ്ധയില്‍ പെട്ടു. തപസ്സ് തടസ്സപ്പെടുകയും വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വരികയും ചെയ്തു.

പ്രത്യാഹാരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നവയാണ് നമ്മുടെ എല്ലാ ധാര്‍മിക സാഹിത്യങ്ങളും.

 

Tags: യോഗപദ്ധതി
Share21TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies