Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കൊവിഡ് വാക്‌സിനും ആത്മനിര്‍ഭര്‍ ഭാരതവും

ഡോ.ബി.എസ്.പ്രദീപ് കുമാര്‍

Print Edition: 12 March 2021

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കെണ്ടു നിറഞ്ഞ, ദാരിദ്ര്യത്താലും പട്ടിണിലായും വലയുന്ന വൃത്തിയും വിദ്യാഭ്യാസവുമില്ലാത്ത അവികസിതരാജ്യമായിരുന്നു പാശ്ചാത്യരുടെ കണ്ണില്‍ ഭാരതം. ആ രാജ്യം ഇന്ന് വികസിതരാഷ്ട്രങ്ങള്‍ അടക്കമുള്ള ലോക രാഷ്ട്രങ്ങളിലേക്ക് ഏറ്റവും മാരകമായ പകര്‍ച്ചവ്യാധിക്ക് പ്രതിരോധ മരുന്നു നല്‍കിക്കൊണ്ടിരിക്കുകയാണ്. സ്വന്തം നാട്ടിലെ കോടിക്കണക്കിനായ സാധാരണക്കാര്‍ക്ക് അത് സൗജന്യമായി വിതരണം ചെയ്യുന്നു. പല വികസിത രാജ്യങ്ങളും ഭാരതത്തിനു നേരെ പ്രതിരോധമരുന്നിനായി കൈനീട്ടുന്നു. ആരോഗ്യ പരിരക്ഷാ രംഗത്ത് ഭാരതം നേടിയ അത്ഭകരമായ വളര്‍ചയാണ് ഇത് കാണിക്കുന്നത്.കൊവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഭാരതത്തിന് അഭിമാനമായി തദ്ദേശീയമായി വികസിപ്പിച്ച രണ്ട്‌കൊവിഡ് വാക്സിനുകളാണ് നമുക്കുള്ളത്.

1.കൊവിഷീല്‍ഡ്- സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചത്.
കൊവിഷീല്‍ഡ് വാക്‌സിന്‍ – ഇവ അറ ഛഃ1എന്ന ചിമ്പാന്‍സി അഡെനോ വൈറസ് പ്ലാറ്റ്‌ഫോമില്‍ കൊറോണ വൈറസിന്റെ സ്‌പൈക് പ്രോട്ടീന്‍ സന്നിവേശിപ്പിച്ചതാണ്
2.കൊവാക്സിന്‍ – ഭാരത് ബയോടെക് വികസിപ്പിച്ചത്.

കോവാക്‌സിന്‍ – ബീറ്റാപ്രോപിയോ ലാക്ടോണ്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കപ്പെട്ട വൈറസ് ഉപയോഗിച്ചുണ്ടാക്കിയതാണ്. രണ്ടു വാക്‌സിനുകളും ശരീരത്തിലുള്ള പ്രതിരോധ കോശങ്ങളെ ഉദ്ദീപിപ്പിക്കുന്നത് വഴി ആന്റിബോഡികളും, പ്രതിരോധം നിലനിര്‍ത്തുന്ന ഠ കോശങ്ങളും ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. 4 മുതല്‍ 12 ആഴ്ചകളുടെ വ്യത്യാസത്തില്‍ 2 ഡോസ് വാക്‌സിന്‍ എടുക്കണം.ഈ വിധത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രോഗം വരാതിരിക്കാനും, ഇനി അഥവാ രോഗം വന്നാല്‍ തന്നെ കാഠിന്യം വളരെയധികം ലഘൂകരിക്കാനും സാധിക്കുന്നു. രോഗം വന്നിട്ട് പ്രതിരോധം ഉണ്ടായാല്‍ പോരെ എന്നൊരു ചോദ്യമുണ്ട്. രോഗം വരുന്നവരില്‍ ഭൂരിഭാഗവും രോഗനിവൃത്തി നേടുമ്പോള്‍ തന്നെ ഒരു വിഭാഗം രോഗികള്‍ പ്രായത്തിനൊ ആരോഗ്യത്തിനൊ അനുസരിച്ച് പ്രവചിക്കാനാവാതെ മരണത്തിന് കീഴടങ്ങുന്നു എന്നതാണ് ഉത്തരം.

വാക്‌സിന്‍ നിര്‍മ്മാണ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും നമ്മുടെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെയും വിശിഷ്യാ പ്രധാന മന്ത്രിയുടെയും സര്‍വ്വാത്മ പിന്തുണ ഉണ്ടായിരുന്നു എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനായി ഈ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തിയിരുന്നതും നമ്മള്‍ അറിഞ്ഞതാണ്

സാധാരണ ഒരു ലക്ഷം പേര്‍ക്ക് കോവിഡ് രോഗം വരുമ്പോള്‍ 15000 പേര്‍ക്ക് ആശുപത്രിവാസം വേണ്ടി വരുന്നു. ഇതില്‍ 1500 പേര്‍ മരണത്തിന് കീഴടങ്ങുന്നു. എന്നാല്‍ ഒരു ലക്ഷം വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗം വന്നാല്‍ ആശുപത്രി വാസം വേണ്ടി വരുന്നത് 1 എന്നും മരണം 0 എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.വാക്‌സിനുകള്‍ രണ്ടും ഏതാണ്ട് ഒരേ പോലെ തന്നെ പ്രതിരോധ ശേഷിയുള്ളതാണ്.

ശാസ്ത്രീയമായ മുന്നൊരുക്കങ്ങളോടെ 2021 ജനുവരി 16ന് തുടങ്ങിയ ഒന്നാം ഘട്ടത്തില്‍ കൊവിഡ് പോരാളികളായ 3 കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്. 1.42 കോടി ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു.

മാര്‍ച്ച് 1 മുതല്‍ രണ്ടാം ഘട്ടം ആരംഭിച്ചുകഴിഞ്ഞു. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും (2022 ജനുവരി 1ന് 60 വയസ്സ്) 45 വയസ്സിനു മുകളിലുള്ള മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ക്കും ആണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഇപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവിടെ വാക്‌സിന്‍ വില 150 രൂപയും സര്‍വീസ് ചാര്‍ജ് 100 രൂപയും ഉള്‍പ്പെടെ 250 രൂപയ്ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ തികച്ചും സൗജന്യമാണ്. രോഗം വന്നു പോയിട്ടുള്ളവരും വാക്‌സിന്‍ എടുക്കേണ്ടതാണ്.

വാക്‌സിന്‍ എടുക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ആദരണീയരായ പ്രധാനമന്ത്രിയും രാഷ്ട്രപതിയും കോവിഡ് വാക്‌സിന്‍ എടുത്തുകഴിഞ്ഞു. ചില കോണുകളില്‍ നിന്നെങ്കിലും വാക്‌സിനെതിരെയുള്ള കുപ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നുള്ള ദുഃഖസത്യവും കാണാതെ പോയ്ക്കൂടാ.

ലോകത്തിന് തന്നെ മാതൃകയായി, വാക്‌സിനുകള്‍ കയറ്റിയയക്കുന്ന പ്രക്രിയയും നടന്നു വരുന്നു. ലോകത്തിലെ തന്നെ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ മുന്‍പന്തിയില്‍ ഭാരതവുമുണ്ട്. ഡബ്ല്യൂ എച്ച് ഒ ഇക്കാര്യം പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്. 15 ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 25 രാജ്യങ്ങള്‍ നമ്മുടെ വാക്‌സിന്‍ ആവശ്യപ്പെട്ട് കാത്തിരിക്കുന്നു. 62.7 ലക്ഷം ഡോസ് വാക്‌സിന്‍ സൗജന്യമായും, 2.05 കോടി വാക്‌സിന്‍ വില വാങ്ങിയും രാജ്യം ഇതുവരെ ലോകരാജ്യങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞു. വാക്‌സിന്‍ നിര്‍മ്മാണത്തിലും കയറ്റുമതിയിലും മാത്രമല്ല മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഇതുവഴി അഭൂതപൂര്‍വമായ നേട്ടം കൈവരിക്കാന്‍ ഭാരതത്തിന് കഴിയുന്നുണ്ട്.

(ആരോഗ്യ ഭാരതി സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)

 

Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies