Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഋഗ്വേദത്തിലെ യഹോവ

രാമചന്ദ്രന്‍

Print Edition: 18 December 2020

അബ്രഹാമിന്റെയും സന്തതികളുടെയും പൈതൃക ദൈവമാണ് യഹോവ-ജൂതരുടെയും മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും പൊതു പൈതൃകമാണ്, അത്. എന്നാല്‍, യഹോവ ഋഗ്വേദത്തിലുണ്ട്. അവരുടെ ദൈവം ഇവിടന്ന് പോയതാണ്. ഋഗ്വേദത്തിലെ 1028 മന്ത്രങ്ങളില്‍ 33 എണ്ണത്തിലായി 41 തവണ ‘യഹ്—വ്’ ശ ബ്ദം വരുന്നു. ഒന്നാം മണ്ഡലത്തിലെ അഞ്ച്. രണ്ടിലെ രണ്ട്, മൂന്നിലെ ഒന്‍പത്, നാലിലെ അഞ്ച്, അഞ്ചിലെ അഞ്ച്, ആറിലെ ഒന്‍പത്, ഏഴിലെ നാല്, എട്ടിലെ രണ്ട്, ഒമ്പതിലെ മൂന്ന്, പത്തിലെ അഞ്ച് എന്നിവയിലാണ് ഇവ. ഇതില്‍ പുരുഷ രൂപമായ യഹ്—വ 21 തവണയും സ്ത്രീ ശബ്ദമായ യഹ്—വി 20 തവണയും വരുന്നു. 16 വീതം മന്ത്രങ്ങളില്‍ യഹ്—വയും യഹ്—വിയും ഒന്നില്‍ രണ്ടും. അഗ്‌നി, ഇന്ദ്രന്‍, സോമ, അശ്വിന ദേവകളെയാണ് ഇത് കുറിക്കുന്നത്. പ്രപഞ്ചത്തെ ചലനാത്മകമാക്കുന്ന ശക്തിയാണ് വിവക്ഷ. വേദത്തില്‍ ഇത് ബ്രഹ്മന്‍ ആണല്ലോ.

ബൈബിള്‍ പഴയ നിയമത്തില്‍ യഹോവ ദൈവമാണ്. ക്രിസ്തുവിന് മുന്‍പ് 830 മുതല്‍ ഇത് ലിഖിതങ്ങളിലുണ്ട്. ഹീബ്രുവിലെ ഈ ശബ്ദത്തിന്റെ മൂലം അജ്ഞാതമാണ്. പണ്ഡിതര്‍ പറയുന്നത് ഇത് ഇസ്രയേലിന് പുറത്തു നിന്നാകാം എന്നാണ്. അരമയിക്, അറബിക്, ഈജിപ്ഷ്യന്‍ ഭാഷകളില്‍ മൂലം അന്വേഷിച്ചു. ബൈബിളിലെ അര്‍ത്ഥത്തോട് സാമ്യമുള്ള സംസ്‌കൃത മൂലം ആരും അന്വേഷിച്ചില്ല. അബ്രഹാമും മോസസും (മോശെ)യും ദൈവത്തെ യഹോവ എന്ന് വിളിച്ചതിന് കാരണം കാണും. ഹീബ്രുവില്‍ നിന്ന് അത് കിട്ടില്ല. ഈജിപ്ഷ്യന്‍ സംസ്‌കാരവും വേദ സംസ്‌കാരവും ബന്ധപ്പെട്ടു കിടക്കുകയാല്‍ അതില്‍ വേണം അന്വേഷിക്കാന്‍.

ഋഗ്വേദത്തില്‍ 21 തവണയും യഹ്വ എന്ന് പറയുന്നത് അഗ്‌നിക്കാണ്. എഴുത്തിലെ സൈന്ധവ ആശയങ്ങള്‍ സിറിയയിലെ പ്രാക്തന മിത്താനി രാജഭരണം വഴി ക്രിസ്തുവിന് മുന്‍പത്തെ രണ്ടു സഹസ്രാബ്ദങ്ങളെ സ്വാധീനിച്ചിരിക്കാം. യഹ്വ ലോകത്തെ ചലനാത്മകമാക്കുന്ന ശക്തി എന്ന നിലയില്‍ വേദത്തില്‍ അഗ്‌നി മാത്രമല്ല, ദേവലോകവും പ്രഭാത, പ്രദോഷ സന്ധ്യകളുമൊക്കെയാണ്. കല്‍ദായ യഹ്വെയും വേദ യഹ്‌വയും തന്നെയാണ്, യഹോവ.

മോസസ് ഇത് കല്‍ദായക്കാരില്‍ നിന്ന് സ്വീകരിച്ചിരിക്കാം. എന്നാല്‍ മൂലം അവിടെയല്ല. കാരണം കല്‍ദായ ഭാഷയില്‍ ഇതിന് സംസ്‌കൃതത്തില്‍ ഉള്ളത്ര അര്‍ത്ഥ കല്‍പ്പനകളില്ല.
‘യാഹ്‌വ ഇതി മഹതോ നാമധേയം എന്ന് യാസ്‌ക നിരുക്തം 8. 8.മഹത് എന്നാല്‍ പ്രപഞ്ച മനസ്സ് അഥവാ ബ്രഹ്മന്‍.

ഋഗ്വേദത്തിലെ ഐതരേയ ബ്രാഹ്മണത്തില്‍ (ശശ .1 ), ദൈവത്തിന്റെ യജ്ഞാചാര്യനാണ് യഹ് വ.
യഹ്—വ, ജോവ്, ജുപിറ്റര്‍, മലേക്, എല്‍, ബെല്‍, ഇയാവോ, അല്ലാഹു തുടങ്ങിയവ എല്ലാം പരസ്പര ബന്ധിതങ്ങളാണ്. അഗ്‌നി ആരാധകരെല്ലാം യഹോവയെ ആരാധിച്ചു. ബ്രഹ്മി ലിപിയും പ്രാചീന സെമ റ്റിക് ലിപിയും സാമ്യമുള്ളതാണ്. സംസ്‌കൃത നാമങ്ങളുള്ള സൈന്ധവ രാജവംശങ്ങള്‍ ക്രിസ്തുവിന് മുന്‍പ് രണ്ടാം സഹസ്രാബ്ദത്തില്‍ പശ്ചിമേഷ്യയില്‍ അറിയപ്പെട്ടിരുന്നു. ജൂതരും ഫിനിഷ്യരുമായി അടുപ്പമുള്ള ഉഗറി തിക്കുകള്‍ക്കും വേദത്തിലെപ്പോലെ 33 ദൈവങ്ങള്‍ ഉണ്ടായിരുന്നു.

മോസസിന് രഹസ്യമായിക്കിട്ടിയ ഈശ്വര നാമമാണ്, യഹോവ. മോസസ് കല്‍ദായക്കാരനാണ് എന്ന് ജര്‍മന്‍ അസിറിയോളജിസ്റ്റ് ഫ്രഡറിക് ഡെലീഷ് (എൃശലറൃശരവ ഉലഹശ്വേരെവ (1850-1922) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാഹ്—വെ എന്നാണ് അവിടെ ഉച്ചാരണം, യഹോവ എന്നല്ല. ഇപ്പോള്‍ ബൈബിള്‍ നിഘണ്ടുക്കള്‍ തയ്യാറാക്കുന്നവര്‍ ഇത് സ്വീകരിക്കുന്നു. കല്‍ദായയില്‍ നിന്ന് മൂലം തേടി പിന്നോട്ട് പോയാല്‍ വേദത്തില്‍ എത്തും.

ആദ്യ ബാബിലോണിയന്‍ പേരുകളില്‍ യഹ് വ കാണാമെന്ന് ഡെലീഷ് പറയുന്നു. യാഹ്—വെ യാഹ് വ ആയി പരിണമിക്കുകയാണ്. അതിനാല്‍ അത് മൂല രൂപമല്ല. ആര്യ രൂപമായ യാഹ്‌വെ ബാബിലോണിയക്കാരും ജൂതരും സാമ്യം കൊണ്ട് സ്വീകരിച്ചത് ആകാം. ഇരുവരും ദൈവത്തിന് യാഹു എന്നാണ് അത് വരെ പറഞ്ഞിരുന്നത്. ഇത് ‘ഇലു വിന് പര്യായമാണ്. ജൂത/ക്രിസ്ത്യന്‍ ദൈവം, ഹീബ്രുവില്‍ യഹ്‌വ് ആണ് -എഴുതുമ്പോള്‍ യഹ്—വെ എന്നോ യഹ്വ എന്നോ ആകാം. സെമിറ്റിക് ദൈവങ്ങള്‍ക്കെല്ലാം വേദ ദൈവങ്ങളില്‍ സമാന്തരങ്ങളുണ്ട്. യാം, യമ ആകാം. ജല ജന്യന്‍ (ഋഗ്വേദം 10.10.4). മോട്, മൃത്യു ആകാം. ഇള, രണ്ടിലും അഗ്‌നി തന്നെ. യഹ്‌വ, ഋഗ്വേദത്തില്‍, ശുഭം എന്നതിന് പകരമായ ശിവ ആകാം. അത് തുടര്‍ന്ന് രുദ്ര എന്നാകുന്നു.

ഇള, യഹ്‌വ എന്നിവ സെമിറ്റിക് എല്‍, യഹോവ എന്നിവ ആകുന്നത് ആകസ്മികമല്ല. ഇവ രണ്ടും വേദ കാലത്തേതായതിനാല്‍ ഇന്ത്യയില്‍ ഇന്ന് പരക്കെ അറിയുന്നില്ല. ദൈവം വാക്കുകള്‍ക്ക് അപ്പുറമായതിനാല്‍ നാമ രൂപങ്ങള്‍ പലതാകാം. യഹ്വ, യഹ്‌വെ എന്നിവ ഒന്നായതിനാല്‍, അബ്രഹാമിക, ക്രിസ്ത്യന്‍ പൈതൃക ഉറവിടം, വേദങ്ങള്‍ ആകുന്നു.

എന്താണ് ഉഗറിതിക്ക് ?
വടക്കു പടിഞ്ഞാറന്‍ സെമ റ്റിക് മൃതഭാഷയാണ്, അത്. അമോറിറ്റ് ഗോത്ര വര്‍ഗക്കാര്‍ വെങ്കല യുഗത്തില്‍ സംസാരിച്ചിരുന്ന ഭാഷ. സിറിയയില്‍ ഇന്നത്തെ റാസ് ഷിംറ പഴയ മൃത നഗരം ഉഗറിത്. ഇവിടന്ന് ഫ്രഞ്ച് പുരാവസ്തു ഗവേഷകര്‍ക്ക് 1929 ല്‍ ഈ ഭാഷയിലെ ചില പാഠങ്ങള്‍ കിട്ടി. ഹീബ്രു ബൈബിള്‍ പണ്ഡിതര്‍ ഇത് വച്ച് പഴയ ഇസ്രയേല്‍, യഹൂദിയ സംസ്‌കാരങ്ങള്‍ പഠിക്കുന്നു. ഈജിപ്ഷ്യന്‍ ചിത്രലിപികള്‍ക്കും മെസൊപ്പൊട്ടേമിയന്‍ ക്യൂനിഫോമിനും ശേഷമുള്ള ഏറ്റവും വലിയ സാഹിത്യ കണ്ടെത്തല്‍ ആണിത്. വടക്കു പടിഞ്ഞാറന്‍ സെമറ്റിക് ഭാഷാ കുടുംബത്തില്‍ ഇത് പെടുമെന്ന് പൊതു ധാരണയുണ്ട്. ഇത് പഴയ ഫിനിഷ്യന്‍ ഭാഷയാകാമെന്നും സ്വതന്ത്ര ഭാഷയാണെന്നും തര്‍ക്കമുണ്ട്. ക്രിസ്തുവിന് മുന്‍പ് 14 -12 നൂറ്റാണ്ടുകളിലേതാണ് കണ്ടു കിട്ടിയ പാഠങ്ങള്‍. ഉഗറിത് നഗരം ക്രിസ്തുവിന്’മുന്‍പ് ഏതാണ്ട് 1190 ല്‍ തകര്‍ത്തു.

കേരളത്തിന്റെ ഇതിഹാസം, ദാനലിന്റെ ഇതിഹാസം, ബാലിന്റെ മരണം, ബാല്‍ അയ്യന്റെ ഐതിഹ്യം തുടങ്ങിയവ കണ്ടു കിട്ടിയ രചനകളാണ്. എസക്കിയേല്‍ പരാമര്‍ശിക്കുന്ന ദാനിയേലിനെ സംബന്ധിച്ച ബൈബിള്‍ സമസ്യ (എസക്കിയേല്‍ 14:13 -16 ) ഇവ പരിഹരിക്കുമെന്ന് കരുതുന്നു. ഉഗറിത്, ഹീബ്രു പാഠങ്ങളില്‍, ദാനല്‍ ആണ്; ദാനിയേല്‍ അല്ല.

കാനാനിലെ ഇസ്രായേലികള്‍ ക്രിസ്തുവിന് മുന്‍പ് 18 -16 നൂറ്റാണ്ടില്‍ ഈജിപ്തിലേക്ക് കുടിയേറി. നൈല്‍ നദീ തടത്തില്‍ സ്വന്തം രാജ്യം അവര്‍ക്ക് കുറെക്കാലം ഉണ്ടായിരുന്നു. സെമറ്റിക് അല്ലാത്ത, ഇന്‍ഡോ ആര്യന്‍ ബന്ധമുള്ള ഹിസ് കോസ് എന്നറിയപ്പെട്ട വര്‍ഗക്കാര്‍ കുതിരപ്പുറത്ത് അധിനിവേശം നടത്തി ഈജിപ്ത് വിഷമച്ചുഴിയില്‍ പെട്ട കാലമായിരുന്നു, അത്. അത് വരെ കുതിരയെ ഈജിപ്ത് കണ്ടിരുന്നില്ല. പതിയെ കുതിരകളെ സ്വന്തമാക്കി രാജ്യം വീണ്ടെടുത്ത അവര്‍, ഇസ്രായേലികളെ പീഡിപ്പിച്ചു അടിമകളാക്കി. ഹിസ്‌കോസുകളെപ്പറ്റി പിന്നെ ഒന്നും കേട്ടില്ല. ക്രിസ്തുവിന് മുന്‍പ് 12-ാം നൂറ്റാണ്ടിനടുത്ത് മോസസ്, അടിമകളായ ഇസ്രായേലികളെ ഈജിപ്തിന് പുറത്തേക്ക് നയിച്ചു -പുറപ്പാട്. ആ വഴിയില്‍ യഹോവയില്‍ നിന്ന്, സിനായ് മലയില്‍ പത്തു കല്‍പനകള്‍ കിട്ടി. ഇത് ഐതിഹ്യമാണ്. എല്‍ (സ്രഷ്ടാവ്) നയിച്ച ദൈവ ശ്രേണിയിലെ താഴെയുള്ള ദൈവമായിരുന്നു, യഹോവ. ക്രിസ്തുവിന് മുന്‍പ് പത്താം നൂറ്റാണ്ടു മുതല്‍ യഹോവ മുന്‍നിരയില്‍ വന്നു. ഒന്‍പത് -എട്ട് നൂറ്റാണ്ടുകളില്‍ അത് ഏക ദൈവത്വത്തിലേക്ക് എത്തി.

യഹോവയുടെ ഉറവിടം അപ്പോള്‍ ഈജിപ്ത് അല്ല. ക്രിസ്തുവിന് മുന്‍പ് മൂന്നാം സഹസ്രാബ്ദം വരെ, പുറപ്പാടിന് രണ്ടായിരം വര്‍ഷം മുന്‍പ് വരെ അവിടെ യഹോവ ഇല്ല. ഇസ്രായേലികള്‍ കൊണ്ട് വന്ന യഹോവയെ അവര്‍ മടക്കി കൊണ്ട് പോയതാണോ ?

അതാണെങ്കില്‍ നമ്മുടെ വേദത്തില്‍ യഹോവയെ ആരാധിക്കേണ്ടതില്ല. പുറപ്പാടിന് അഞ്ച് -പത്ത് നൂറ്റാണ്ട് മുന്‍പാണ് വേദ കാലം. വേദത്തില്‍ യഹോവയുടെ നാമം ചിതറിക്കിടക്കുകയാണെങ്കില്‍, അത് പുറത്തു നിന്ന് വന്നതാണ് എന്ന് പറയാമായിരുന്നു. അത് നാമമായും കര്‍മ്മമായും ക്രിയയായും വിശേഷണമായും ഒക്കെ 33 തവണ വേദത്തിലുള്ളതിനാല്‍, സംഭവം അതല്ല. അത്, നാനാര്‍ത്ഥങ്ങളുള്ള സംസ്‌കൃത ആശയമാണ്.


യഹോവ എപ്പോള്‍ ഇസ്രായേല്‍ ദൈവമായി?
ഹിമയുഗത്തിന് ഒടുവില്‍, ക്രിസ്തുവിന് 12000 വര്‍ഷം മുന്‍പ് കൃഷി സംഘടിതമായി ആരംഭിച്ചു. ലോഹ യുഗം വന്നു. സംഘടിത നാഗരികതയും സാമൂഹിക, മത ക്രമങ്ങളുമുണ്ടായി. ഈ നാഗരികതകളില്‍ ആദ്യ അഞ്ചെണ്ണം, ഈജിപ്ത്, പെറു, തെക്കന്‍ ഇറാഖ് അഥവാ മെസൊപ്പൊട്ടേമിയയിലെ സുമേറിയക്കാര്‍, സിന്ധു നദീ തടം, ചൈനയിലെ പീത നദി. ഓരോന്നും, ക്രിസ്തുവിന് 32 മുതല്‍ 22 നൂറ്റാണ്ട് വരെ ആയിരം വര്‍ഷം നിലനിന്നു. ഇതില്‍ ഒന്നും യഹോവയും കുതിരയും ഇല്ല. പ്രകൃതിക്ഷോഭങ്ങള്‍ ഈ നൈരന്തര്യത്തെ അട്ടിമറിച്ചു. പല ദിശകളിലേക്കും കുടിയേറ്റം നടന്നു. പഴയ രാജവംശങ്ങള്‍ വീണു. മെസൊപ്പൊട്ടേമിയയില്‍ അക്കാദിയനായ സര്‍ഗണിന്റെ ആദ്യ സെമറ്റിക് രാജ ഭരണം ഉണ്ടായി. അപ്പോഴും യഹോവയും കുതിരയും ഇല്ല. ക്രിസ്തുവിന് മുന്‍പ് രണ്ടാം സഹസ്രാബ്ദത്തിന്റെ ഉച്ച ഘട്ടത്തില്‍, അക്കാദിയന്മാര്‍, മെസൊപ്പൊട്ടേമിയയില്‍ വിഘടിത സെമറ്റിക് രാജ്യങ്ങളുണ്ടാക്കി. യൂഫ്രട്ടീസ്-ടൈഗ്രിസ് സമതലത്തിന് വടക്ക് അസിറിയക്കാര്‍, തെക്ക് ബാബിലോണിയക്കാര്‍.

ഈ ഘട്ടത്തിലാണ്, മെസൊപ്പൊട്ടേമിയയിലേക്കും സിറിയ -തുര്‍ക്കി അതിര്‍ത്തിയിലേക്കും ഇന്‍ഡോ ആര്യന്‍ നിറമുള്ള, കുതിരയെ മെരുക്കിയ വര്‍ഗം വരുന്നത്. കുതിര, മധ്യ പൂര്‍വ ദേശ ചരിത്രത്തെ മാറ്റി മറിച്ചു.അധിനിവേശം നടത്തിയ ഇവര്‍, ഫലഭൂയിഷ്ഠ മേഖലകളില്‍ താമസം ഉറപ്പിച്ചു. പഴയ ജനം പുതിയ മേഖലകളില്‍ കുടിയേറി. അധിനിവേശം നടത്തിയവര്‍ കന്നി മണ്ണും, തുര്‍ക്കി -സിറിയ അതിരിലെ ഖാബുര്‍ പോലെ, മധ്യ തുര്‍ക്കിയിലെ കിസിലിര്‍മാര്‍ക്ക് പോലെ, ഉഴുതു. ക്രിസ്തുവിന് മുന്‍പ് 18 നൂറ്റാണ്ടായപ്പോള്‍, ഇസ്രായേലികളും കുതിരപ്പുറത്തെ ഹിസ്—കോസുകളും ഈജിപ്തില്‍ കുടിയേറുന്ന ചരിത്രം കിട്ടുന്നു. തുര്‍ക്കി -സിറിയ മേഖലയില്‍, സെമറ്റിക് അല്ലാത്ത ഈ കുതിരക്കാര്‍ പാര്‍പ്പുറപ്പിക്കുന്നു. ഒരു ഇന്‍ഡോ ആര്യന്‍ അധിനിവേശ ഭരണകൂടം ഉണ്ടാകുന്നു. ഖാബുര്‍ താഴ്‌വരയിലെ മിത്താനി രാജവംശമാണ് പ്രധാനം. ഇവര്‍ സെമറ്റിക്കോ ആര്യനോ അല്ലാത്ത ഒരു ഭാഷയില്‍ ശിലാ ലിഖിതങ്ങള്‍ അവശേഷിപ്പിക്കുന്നു -ഹുറിയന്‍.

അവരില്‍ ഏറ്റവും പ്രധാനപ്പെട്ട രാജാവ്, ദശരഥന്‍. വേദ ദൈവങ്ങളായ ഇന്ദ്രന്‍, വരുണന്‍, മിത്രന്‍ തുടങ്ങിയവര്‍, ഈ ഭരണം ഉച്ചത്തില്‍ നിന്ന ബി.സി 15 -13 നൂറ്റാണ്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്നു. മിത്താനി ഹുറിയന്മാരും വടക്ക് അനറ്റോലിയയിലെ ഹിറ്റായിറ്റുകളും തമ്മിലുള്ള ഉടമ്പടിയില്‍ ഈ ദൈവങ്ങളെ സാക്ഷികളാക്കുന്നു. ഒരു അജ്ഞാത സ്ഥലത്തു നിന്ന് അനറ്റോലിയയില്‍ കുടിയേറിയ ഹിറ്റായിറ്റുകള്‍, ഒരു ഇന്‍ഡോ -യൂറോപ്യന്‍ ഭാഷ സംസാരിച്ചിരുന്നു. ബി.സി 20 നൂറ്റാണ്ടിലാണ് അവര്‍ കുടിയേറിയത്.

സംസ്‌കൃതവുമായി ബന്ധമുള്ള ഭാഷ സംസാരിച്ച, കുതിരയെ മെരുക്കിയ, വേദ ദൈവങ്ങളെ ആരാധിച്ച ഒരു കൂട്ടം മധ്യ പൂര്‍വ ദേശത്ത് ബി.സി 20 നൂറ്റാണ്ടു മുതല്‍ സ്വാധീനം ഉറപ്പിച്ചു എന്നര്‍ത്ഥം. അവര്‍ വേദത്തെ ആരാധിച്ചെങ്കില്‍, യഹോവയെയും ആരാധിച്ചു.

എന്നാല്‍, ഈ കുടിയേറ്റക്കാര്‍ ഇന്ത്യ ഒഴിച്ച് എവിടന്നുമാകാം എന്ന മട്ടിലാണ്, എ.ഡി 19 നൂറ്റാണ്ടു മുതല്‍ മാക്‌സ് മുള്ളര്‍ തുടങ്ങിയ ഇന്‍ഡോളജിസ്റ്റുകളുടെ സൈദ്ധാന്തിക യാത്ര. ഈ കുടിയേറ്റക്കാര്‍, പ്രകൃതിക്ഷോഭങ്ങളാല്‍ ഇന്ത്യ വിട്ടവര്‍ ആകാമല്ലോ. അഗ്‌നിയെ ആരാധിച്ച, സംസ്‌കൃതം സംസാരിച്ച, ഭാരതീയ നാമങ്ങളുള്ള മനുഷ്യര്‍ വേറെ എവിടന്നാണ്?

നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍, അവര്‍ മധ്യ പൂര്‍വ ദേശത്തും തുര്‍ക്കിയിലും പടര്‍ന്നു. കുതിരയെ മെരുക്കിയവരുമായി ലയിച്ചു. ഖാബുറിലും കിസിലിര്‍മാര്‍ക്കിലും മാത്രമല്ല, ഇസ്രായേലിലും ഈജിപ്തിലും എത്തി. കുതിരയുടെ കരുത്ത് അധിനിവേശത്തെ സഹായിച്ചു. കുതിരയുമായി കുറേപ്പേര്‍ ഉപഭൂഖണ്ഡത്തിലേക്ക് തിരിച്ചു വന്നിരിക്കാം. വടക്കന്‍ ചൈനയില്‍ നിന്ന് ബി.സി രണ്ടാം നൂറ്റാണ്ടില്‍ പുറത്താക്കപ്പെട്ട യൂ ചി വര്‍ഗം, നടത്തിയ കുടിയേറ്റം, ബാക്ട്രിയറിലും ശാഖന്മാരിലും ഗംഗാ സമതലത്തിലും അട്ടിമറികള്‍ സൃഷ്ടിച്ചത് സമാന്തരമായി ഓര്‍ക്കാം. പട്ട്, പല വ്യഞ്ജന പാതയില്‍ ഇത് സമൃദ്ധി കൊണ്ട് വന്നു. ഇത് കുശാന സാമ്രാജ്യം സൃഷ്ടിച്ചു;‘ഭാരതീയതയെ മഹത്താക്കിയ ഗുപ്ത സാമ്രാജ്യത്തിന് വഴി വച്ചു. ഇവിടെ പറഞ്ഞ അങ്ങോട്ടുള്ള കുടിയേറ്റം അംഗീകരിച്ചാല്‍, സൈന്ധവ നാഗരികതയുടെ നാശത്തിനും സംസ്‌കൃതവും പ്രാചീന ഗ്രീക്കും തമ്മിലുള്ള ബന്ധത്തിനും കാരണമായി.

 

പറഞ്ഞതിന്റെ ഉള്ളടക്കം ഇതാണ് -യഹോവയുടെ ഏറ്റവും പഴയ പരാമര്‍ശം ഋഗ്വേദത്തിലാണ്; മറ്റ് തെളിവുകളെക്കാള്‍ വേദം ഒരു സഹസ്രാബ്ദമെങ്കിലും മുന്നിലാണ്.
അബ്രഹാമിക മതക്കാരും മാക്‌സ് മുള്ളറും ഇത് അംഗീകരിച്ചില്ലെങ്കില്‍ അതിന് കാരണം, ആ മതങ്ങള്‍ ഏക ദൈവത്തില്‍ അധിഷ്ഠിതമാണ് എന്നതായിരിക്കും. വേദത്തില്‍, ഹിന്ദുവിന് ദൈവത്തിന്റെ സഹസ്ര നാമങ്ങളില്‍ ഒന്ന് മാത്രമാണ്, യഹോവ. മണല്‍ത്തരി മുതല്‍ ദൈവം വരെയുള്ള പ്രപഞ്ച സത്യത്തിന്റെ ഏകാവിഷ്‌കാരം. ഭാരതീയതയില്‍ ഏകം എന്നാല്‍ കേവലം (Absolute) ആണ്; ഒന്ന് എന്നല്ല ആ വാക്കിന്റെ അര്‍ത്ഥം. ആ ഏകമാണ്, ബ്രഹ്മന്‍. അബ്രഹാമിക മതങ്ങളില്‍, ബഹുസ്വരതയില്ല; ഏക ദൈവമേയുള്ളു. അതില്‍ നിന്നാണ് ഏകാധിപത്യം വരുന്നത്. ഫാഷിസവും നാസിസവും മാര്‍ക്‌സിസവും വന്നത്. അവിടെ യഹോവ ക്രുദ്ധ ദൈവമാണ്; മനുഷ്യനെ ശിക്ഷിക്കുകയും അക്രമം ഉപദേശിക്കുകയും ചെയ്യുന്ന ദൈവം. യേശു തന്നെ,”നീ മേലങ്കി വിറ്റും വാള്‍ വാങ്ങുക (ലൂക്കോസ് 22:36 -38 ) എന്ന് അവസാനത്തെ അത്താഴ നേരത്ത് പറയുകയുണ്ടായി.

 

Share11TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies