Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വായനാവീഥി

പഠനാര്‍ഹമായ ധരംപാല്‍ സാഹിത്യം

സി.എം. രാമചന്ദ്രന്‍

Print Edition: 11 December 2020

ഗാന്ധിജിയുടെ അനുയായിയും പണ്ഡിതനും ഗവേഷകനുമായ ആചാര്യ ധരംപാലിനെ മലയാളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയത് ഭാരതീയ വിചാരകേന്ദ്രം ഡയരക്ടര്‍ പി.പരമേശ്വരന്‍ ആയിരുന്നു. എണ്‍പതുകളില്‍ ധരംപാലിന്റെ ‘ബ്യൂട്ടിഫുള്‍ ട്രീ’ പുറത്തിറങ്ങിയ സമയമായിരുന്നു. ബ്രിട്ടീഷുകാര്‍ ഭാരതത്തിലേക്കു കടന്നുവന്ന സമയത്ത് ഇവിടെ നിലവിലിരുന്ന വിദ്യാഭ്യാസ ഘടനയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ആ പുസ്തകത്തില്‍ ഉണ്ടായിരുന്നത്. വെള്ളക്കാരാണ് ഭാരതീയരെ സാക്ഷരരാക്കിയതെന്ന ധാരണയെ അത് തകിടംമറിച്ചു. മെക്കാളെയുടെ പദ്ധതി നടപ്പാക്കി ഇവിടെ നിലവിലുണ്ടായിരുന്ന സര്‍വ്വരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ പദ്ധതി തകര്‍ത്തശേഷം ഭാരതീയ പദ്ധതി അവരുടെ നാട്ടില്‍ കൊണ്ടുപോയി നടപ്പാക്കുകയാണ് ഇംഗ്ലീഷുകാര്‍ ചെയ്തതെന്നും ധരംപാല്‍ കണ്ടെത്തി.

ഏതാണ്ട് അതേ കാലത്തുതന്നെയാണ് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ‘ക്ലോഡ് അല്‍വാരിസ്’ ഇലസ്‌ട്രേറ്റ്ഡ് വീക്ക്‌ലിയിലൂടെ 18ഉം 19ഉം നൂറ്റാണ്ടുകളിലെ ഭാരതത്തിന്റെ ശാസ്ത്ര-സാങ്കേതിക പുരോഗതിയെക്കുറിച്ച് ധരംപാല്‍ കണ്ടെത്തിയ കാര്യങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍പെടുത്തിയത്. ബ്രിട്ടീഷുകാര്‍ വരുമ്പോഴുള്ള ഭാരതത്തിന്റെ അവസ്ഥയെ കുറിച്ച് വലിയ ഉള്‍ക്കാഴ്ച നല്‍കാന്‍ ഈ ലേഖനങ്ങള്‍ സഹായകമായെങ്കിലും ധരംപാലിന്റെ രചനകള്‍ മലയാളികള്‍ക്ക് അപ്രാപ്യമായിരുന്നു. ഈയൊരു മഹത്തായ ദേശീയാവശ്യത്തെ നിറവേറ്റുകയാണ് ശ്രീ ലക്ഷ്മീബായ് ധര്‍മ്മ പ്രകാശന്‍ ധരംപാലിന്റെ സമ്പൂര്‍ണ്ണ സാഹിത്യം ഒമ്പത് വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നതിലൂടെ ചെയ്തിരിക്കുന്നത്.

‘1922ല്‍ ജനിച്ച് 2006ല്‍ ദിവംഗതനായ അദ്ദേഹത്തിന്റെ 84 വര്‍ഷത്തെ ആയുസ്സില്‍ ദേശകാര്യത്തിലല്ലാതെ മറ്റൊന്നിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നില്ല.’ ധരംപാല്‍ സാഹിത്യത്തിന് പഠനാര്‍ഹമായ അവതാരിക എഴുതിയ ആര്‍.ഹരി ഈ വാക്യത്തിലൂടെ ആ മഹദ് ജീവിതത്തെയാണ് വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹം തുടരുന്നു: ”സ്വാതന്ത്ര്യലബ്ധിക്കു മുമ്പും പിമ്പുമുള്ള രണ്ടു കാലഘട്ടങ്ങളില്‍ വ്യാപിച്ചതായിരുന്നു അദ്ദേഹത്തിന്റെ തപോമയ ജീവിതം. ആദ്യകാലങ്ങളില്‍ അദ്ദേഹത്തിന്റെ ജീവിതം കര്‍മ്മയോഗിയുടേതും പില്‍ക്കാല ജീവിതം ജ്ഞാനയോഗിയുടേയുമായിരുന്നു. ജന്മനാ ഗവേഷണ വാസന ഉണ്ടായിരുന്ന ധരംപാല്‍ ലണ്ടനിലെ ആദ്യ സന്ദര്‍ശനവേളയില്‍ തന്നെ ഇംഗ്ലീഷ് ഭരണകൂടത്തിന്റെയും ഈസ്റ്റിന്ത്യാ കമ്പനിയുടേയും ഔദ്യോഗികവും അനൗദ്യോഗികവുമായ രേഖകളുടെ സംഗ്രഹാലയം കണ്ടിരുന്നു.” ഇവിടെ നിന്നു ലഭിച്ച വിവരങ്ങള്‍ കുറിപ്പുകളായി എഴുതിയെടുത്താണ് ധരംപാല്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം അമൂല്യമായ തന്റെ കൃതികള്‍ രചിച്ചത്.

ധരംപാല്‍ സാഹിത്യത്തില്‍ ഉള്‍പ്പെട്ട ഓരോ കൃതിയെക്കുറിച്ചും അവതാരികയില്‍ ആര്‍.ഹരി വിശദീകരിക്കുന്നുണ്ട്. ‘മനോഹരവൃക്ഷം’ (ബ്യൂട്ടിഫുള്‍ ട്രീ) ആണ് ധരംപാലിന്റെ ഏറ്റവും പ്രസിദ്ധമായ പുസ്തകം. ലണ്ടനില്‍ ഗാന്ധിജി നടത്തിയ ഒരു പ്രസംഗത്തിലാണ് ഭാരതീയ വിദ്യാഭ്യാസ പദ്ധതിയെ സൂചിപ്പിക്കാന്‍ ‘ബ്യൂട്ടിഫുള്‍ ട്രീ’ എന്ന് ആദ്യമായി ഉപയോഗിച്ചത്. 422 പേജുള്ള ‘ബ്യൂട്ടിഫുള്‍ ട്രീ’ യില്‍ 86 പേജ് ഗ്രന്ഥകാരന്റെ മുഖവുരയും പ്രസ്താവനയുമാണ്. ധരംപാല്‍ സാഹിത്യത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ‘മനോഹരവൃക്ഷ’ത്തിന് ശ്രദ്ധേയമായ അവതാരിക രചിച്ചിരിക്കുന്നത് സംസ്‌കൃത സര്‍വ്വകലാശാലയുടെ മുന്‍ വൈസ്ചാന്‍സലറും ഗാന്ധിയന്‍ സാഹിത്യത്തില്‍ പണ്ഡിതനുമായ ഡോ.കെ.എസ്.രാധാകൃഷ്ണനാണ്. ‘ഇന്ത്യന്‍ ശാസ്ത്ര-സാങ്കേതിക രംഗം 18-ാം നൂറ്റാണ്ടില്‍’ ആണ് ധരംപാലിന്റെ ആദ്യകൃതി. പഞ്ചായത്തീരാജ്, ഭാരതത്തിന്റെ ആത്മജാഗരണം, ഭാരതത്തെ അറിയുക തുടങ്ങിയ കൃതികളും വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.

ധരംപാല്‍ സാഹിത്യം
(9 വാല്യങ്ങള്‍)
ആചാര്യ ധരംപാല്‍
ശ്രീ ലക്ഷ്മിബായ് ധര്‍മ്മപ്രകാശന്‍, കൊച്ചി
പേജ്: 2300 വില: 1750 രൂപ

Share1TweetSendShare

Related Posts

അക്കിത്തത്തിന്റെ ജീവിത തീര്‍ത്ഥയാത്ര

മലയാളിക്ക് ഒരു ലഹരിവിമുക്ത ചികിത്സ

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

അഗ്നിപഥങ്ങള്‍ താണ്ടിയ സംഘഗാഥ

കാവ്യഭാവനയുടെ അകക്കണ്ണ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies