Thursday, August 18, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വായനാവീഥി

പഠനാര്‍ഹമായ ധരംപാല്‍ സാഹിത്യം

സി.എം. രാമചന്ദ്രന്‍

Print Edition: 11 December 2020

ഗാന്ധിജിയുടെ അനുയായിയും പണ്ഡിതനും ഗവേഷകനുമായ ആചാര്യ ധരംപാലിനെ മലയാളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയത് ഭാരതീയ വിചാരകേന്ദ്രം ഡയരക്ടര്‍ പി.പരമേശ്വരന്‍ ആയിരുന്നു. എണ്‍പതുകളില്‍ ധരംപാലിന്റെ ‘ബ്യൂട്ടിഫുള്‍ ട്രീ’ പുറത്തിറങ്ങിയ സമയമായിരുന്നു. ബ്രിട്ടീഷുകാര്‍ ഭാരതത്തിലേക്കു കടന്നുവന്ന സമയത്ത് ഇവിടെ നിലവിലിരുന്ന വിദ്യാഭ്യാസ ഘടനയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ആ പുസ്തകത്തില്‍ ഉണ്ടായിരുന്നത്. വെള്ളക്കാരാണ് ഭാരതീയരെ സാക്ഷരരാക്കിയതെന്ന ധാരണയെ അത് തകിടംമറിച്ചു. മെക്കാളെയുടെ പദ്ധതി നടപ്പാക്കി ഇവിടെ നിലവിലുണ്ടായിരുന്ന സര്‍വ്വരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ പദ്ധതി തകര്‍ത്തശേഷം ഭാരതീയ പദ്ധതി അവരുടെ നാട്ടില്‍ കൊണ്ടുപോയി നടപ്പാക്കുകയാണ് ഇംഗ്ലീഷുകാര്‍ ചെയ്തതെന്നും ധരംപാല്‍ കണ്ടെത്തി.

ഏതാണ്ട് അതേ കാലത്തുതന്നെയാണ് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ‘ക്ലോഡ് അല്‍വാരിസ്’ ഇലസ്‌ട്രേറ്റ്ഡ് വീക്ക്‌ലിയിലൂടെ 18ഉം 19ഉം നൂറ്റാണ്ടുകളിലെ ഭാരതത്തിന്റെ ശാസ്ത്ര-സാങ്കേതിക പുരോഗതിയെക്കുറിച്ച് ധരംപാല്‍ കണ്ടെത്തിയ കാര്യങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍പെടുത്തിയത്. ബ്രിട്ടീഷുകാര്‍ വരുമ്പോഴുള്ള ഭാരതത്തിന്റെ അവസ്ഥയെ കുറിച്ച് വലിയ ഉള്‍ക്കാഴ്ച നല്‍കാന്‍ ഈ ലേഖനങ്ങള്‍ സഹായകമായെങ്കിലും ധരംപാലിന്റെ രചനകള്‍ മലയാളികള്‍ക്ക് അപ്രാപ്യമായിരുന്നു. ഈയൊരു മഹത്തായ ദേശീയാവശ്യത്തെ നിറവേറ്റുകയാണ് ശ്രീ ലക്ഷ്മീബായ് ധര്‍മ്മ പ്രകാശന്‍ ധരംപാലിന്റെ സമ്പൂര്‍ണ്ണ സാഹിത്യം ഒമ്പത് വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നതിലൂടെ ചെയ്തിരിക്കുന്നത്.

‘1922ല്‍ ജനിച്ച് 2006ല്‍ ദിവംഗതനായ അദ്ദേഹത്തിന്റെ 84 വര്‍ഷത്തെ ആയുസ്സില്‍ ദേശകാര്യത്തിലല്ലാതെ മറ്റൊന്നിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നില്ല.’ ധരംപാല്‍ സാഹിത്യത്തിന് പഠനാര്‍ഹമായ അവതാരിക എഴുതിയ ആര്‍.ഹരി ഈ വാക്യത്തിലൂടെ ആ മഹദ് ജീവിതത്തെയാണ് വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹം തുടരുന്നു: ”സ്വാതന്ത്ര്യലബ്ധിക്കു മുമ്പും പിമ്പുമുള്ള രണ്ടു കാലഘട്ടങ്ങളില്‍ വ്യാപിച്ചതായിരുന്നു അദ്ദേഹത്തിന്റെ തപോമയ ജീവിതം. ആദ്യകാലങ്ങളില്‍ അദ്ദേഹത്തിന്റെ ജീവിതം കര്‍മ്മയോഗിയുടേതും പില്‍ക്കാല ജീവിതം ജ്ഞാനയോഗിയുടേയുമായിരുന്നു. ജന്മനാ ഗവേഷണ വാസന ഉണ്ടായിരുന്ന ധരംപാല്‍ ലണ്ടനിലെ ആദ്യ സന്ദര്‍ശനവേളയില്‍ തന്നെ ഇംഗ്ലീഷ് ഭരണകൂടത്തിന്റെയും ഈസ്റ്റിന്ത്യാ കമ്പനിയുടേയും ഔദ്യോഗികവും അനൗദ്യോഗികവുമായ രേഖകളുടെ സംഗ്രഹാലയം കണ്ടിരുന്നു.” ഇവിടെ നിന്നു ലഭിച്ച വിവരങ്ങള്‍ കുറിപ്പുകളായി എഴുതിയെടുത്താണ് ധരംപാല്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം അമൂല്യമായ തന്റെ കൃതികള്‍ രചിച്ചത്.

ധരംപാല്‍ സാഹിത്യത്തില്‍ ഉള്‍പ്പെട്ട ഓരോ കൃതിയെക്കുറിച്ചും അവതാരികയില്‍ ആര്‍.ഹരി വിശദീകരിക്കുന്നുണ്ട്. ‘മനോഹരവൃക്ഷം’ (ബ്യൂട്ടിഫുള്‍ ട്രീ) ആണ് ധരംപാലിന്റെ ഏറ്റവും പ്രസിദ്ധമായ പുസ്തകം. ലണ്ടനില്‍ ഗാന്ധിജി നടത്തിയ ഒരു പ്രസംഗത്തിലാണ് ഭാരതീയ വിദ്യാഭ്യാസ പദ്ധതിയെ സൂചിപ്പിക്കാന്‍ ‘ബ്യൂട്ടിഫുള്‍ ട്രീ’ എന്ന് ആദ്യമായി ഉപയോഗിച്ചത്. 422 പേജുള്ള ‘ബ്യൂട്ടിഫുള്‍ ട്രീ’ യില്‍ 86 പേജ് ഗ്രന്ഥകാരന്റെ മുഖവുരയും പ്രസ്താവനയുമാണ്. ധരംപാല്‍ സാഹിത്യത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ‘മനോഹരവൃക്ഷ’ത്തിന് ശ്രദ്ധേയമായ അവതാരിക രചിച്ചിരിക്കുന്നത് സംസ്‌കൃത സര്‍വ്വകലാശാലയുടെ മുന്‍ വൈസ്ചാന്‍സലറും ഗാന്ധിയന്‍ സാഹിത്യത്തില്‍ പണ്ഡിതനുമായ ഡോ.കെ.എസ്.രാധാകൃഷ്ണനാണ്. ‘ഇന്ത്യന്‍ ശാസ്ത്ര-സാങ്കേതിക രംഗം 18-ാം നൂറ്റാണ്ടില്‍’ ആണ് ധരംപാലിന്റെ ആദ്യകൃതി. പഞ്ചായത്തീരാജ്, ഭാരതത്തിന്റെ ആത്മജാഗരണം, ഭാരതത്തെ അറിയുക തുടങ്ങിയ കൃതികളും വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.

ധരംപാല്‍ സാഹിത്യം
(9 വാല്യങ്ങള്‍)
ആചാര്യ ധരംപാല്‍
ശ്രീ ലക്ഷ്മിബായ് ധര്‍മ്മപ്രകാശന്‍, കൊച്ചി
പേജ്: 2300 വില: 1750 രൂപ

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഡല്‍ഹി കലാപത്തിന്റെ അണിയറ രഹസ്യങ്ങള്‍

ധന്യജീവിതത്തിന്റെ സൂക്ഷ്മമുദ്രകള്‍

കവിപൗര്‍ണമിയുടെ നിലാവ്

നവോത്ഥാന ചരിത്രത്തിന്റെ രത്‌നപേടകം

സ്റ്റാലിനിസത്തിന്റെ ചരിത്രരേഖകള്‍

അനുഭൂതി പകരുന്ന അരവിന്ദദര്‍ശനം

Kesari Shop

  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies