ശാന്തിയും സമാധാനവും പ്രവചിക്കുന്ന യേശുവിന്റെ തിരുസഭയില്‍ മേല്‍ത്തട്ടുമുതല്‍ അശാന്തിയും പാരവെപ്പും തമ്മിലടിയുമാണ്. പോപ്പിന്റെ കാര്യം തന്നെ ഇങ്ങനെയാണെങ്കില്‍ ബിഷപ്പു ഫ്രാങ്കോമാരെ ഭയന്നു കഴിയുന്ന കന്യാസ്ത്രീകളുടെ കാര്യം പറയണോ? 2013ല്‍ പോപ്പ് പദവിയില്‍ നിന്ന് വിരമിച്ച ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ എഴുതിയ ആത്മകഥയില്‍ കത്തോലിക്കാസഭയിലെ കുതി കാല്‍ വെട്ടലിന്റെയും ശ്വാസം മുട്ടിക്കലിന്റെയും വിവരങ്ങള്‍ ഉണ്ട്. പാരമ്പര്യവാദിയായ തന്നെ നിശ്ശബ്ദനാക്കാന്‍ ശ്രമിച്ചു എന്നാണ് അദ്ദേഹത്തിന്റെ പരാതി.
കത്തോലിക്കപള്ളിയിലെ ജര്‍മ്മന്‍ ദൈവശാസ്ത്രവിഭാഗമാണ് ബനഡിക്ടിനെ നിശബ്ദനാക്കാന്‍ ശ്രമിച്ചത് എന്നാണ് അദ്ദേഹത്തിന്റെ പരാതി. ഇസ്ലാമിനോട് കടുത്ത നിലപാട് സ്വീകരിച്ച ബനഡിക്ട് മൂന്നാം ലിംഗക്കാരുടെ വിവാഹത്തെ ക്രിസ്തുവിരുദ്ധമായി കണ്ടിരുന്നു. വസ്തുതകളെ വളച്ചൊടിക്കുന്ന കുബുദ്ധികളുടെ ഇരയാണ് താന്‍ എന്നാണ് ആത്മകഥയില്‍ അദ്ദേഹം പറയുന്നത്. ഇപ്പോഴത്തെ പോപ്പ് ഫ്രാന്‍സിസ് ആധുനികവല്‍ക്കരണത്തിന്റെയും ഇസ്ലാമുമായുള്ള സഹകരണത്തിന്റെയും വക്താവാണ്. എന്നാല്‍ സഭയ്ക്കുള്ളിലെ സ്വ വര്‍ഗ്ഗരതിക്കാരായ മതമേധാവികളുടെ കടുത്ത ശത്രുത അദ്ദേഹത്തിനുണ്ട്. കൗമാരക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പല ബിഷപ്പന്മാര്‍ക്കെതിരെയും അദ്ദേഹം ശക്തമായ നിലപാടെടുത്തിരുന്നു. എന്നാല്‍ ഇക്കൂട്ടരെ തളയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല എന്നതാണ് വസ്തുത. തന്റെ നിലപാട് കടുപ്പിച്ചാല്‍ ബനഡിക്ടിനെപ്പോലെ പോപ്പ് സ്ഥാനത്തുനിന്നു പുറന്തള്ളപ്പെടുമെന്ന ഭയം അദ്ദേഹത്തിനുണ്ടാവാം. അതിനാല്‍ ഇത്തരം വിഷയങ്ങളില്‍ അദ്ദേഹം നിശ്ശബ്ദനാവുകയാണ്. കത്തോലിക്കസഭ ശാന്തിയുടെ കൂടാരമല്ല എന്ന വസ്തുത ഒരിക്കല്‍ കൂടി ജനശ്രദ്ധയിലെത്തുകയാണ്.