Thursday, May 26, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

അനുജനുള്ള ഉപദേശം (ആരോമര്‍ ചേകവര്‍ -11)

പ്രകാശന്‍ ചുനങ്ങാട്

Print Edition: 10 April 2020

ഇനിയുമുണ്ട് അനുജനെ പറഞ്ഞേല്‍പ്പിക്കുവാന്‍. ഒന്നല്ലോ നമുക്കു നേരമ്മാവന്‍. അമ്മാവന് ആണ്‍മക്കളില്ലാത്തതിനാല്‍ അമ്മാവനെ നമ്മുടെ വീട്ടിലേക്കു വരുത്തി അച്ഛനെപ്പോലെ സംരക്ഷിക്കണം. അമ്മാവന്‍ മരിച്ചുപോയാലോ, വിധിയാംവണ്ണം എലപുലയും ക്രിയകളും കഴിച്ച് അടിയന്തിരം ആഘോഷമായി നടത്തണം.

നേരനുജാ, നീ നമ്മുടെ നേര്‍പെങ്ങള്‍ ഉണ്ണിയാര്‍ച്ചയെ മറന്നുപോകരുത്. വിദ്യയും പയറ്റും പഠിച്ച അവളെ പത്താംവയസ്സില്‍ ആറ്റുമ്മണമ്മേലെ കുഞ്ഞിരാമന്‍ മംഗല്യംകഴിച്ചു കൂട്ടിക്കൊണ്ടുപോയി. പൊന്നും പാത്രങ്ങളും കൊടുത്തിട്ടുണ്ടവള്‍ക്ക്. പശുക്കിടാവിനേയും കൊടുത്തിട്ടുണ്ട്. മേലാലെന്നെങ്കിലും നമ്മുടെ നേര്‍ പെങ്ങള്‍ വീതം ചോദിച്ചുവരികയാണെങ്കില്‍ അവള്‍ക്കു വേണ്ടതെന്താണെന്നുവെച്ചാല്‍ എന്റെ അനുജന്‍ മൂന്നാമനെ വരുത്തി തീര്‍പ്പാക്കിക്കൊടുക്കണം. ഒന്നിനും മുട്ടുവരാതെ നമ്മുടെ അമ്മയേയും അച്ഛനേയും പാലിച്ചുകൊള്ളണം.

പിന്നൊരു കാര്യം പറയാനുണ്ട ല്ലോ ഉണ്ണിക്കണ്ണാ. നിന്റെ ഏട്ടത്തിയമ്മ ആലഞ്ഞൂര്‍ വീട്ടിലെ കുഞ്ചുണ്ണൂലിയെ ഏഴാം വയസ്സിലാണ് ഏട്ടന്‍ മംഗല്യം കഴിച്ചുകൊണ്ടുവന്നത്. അവള്‍ക്ക് ഇപ്പോള്‍ പതിനാറു കഴിഞ്ഞു. ഏഴുമാസം ഗര്‍ഭമുണ്ട് എന്റെ കുഞ്ചുണ്ണൂലിക്ക്. പുത്തരിയങ്കത്തില്‍ ഏട്ടന്‍ മരിച്ചുപോവുകയാണെങ്കില്‍ അവളെ അനുജന്‍ വേണ്ടവിധം സംരക്ഷിക്കണം. വഴക്കിട്ട് അവള്‍ പോവുകയാണെങ്കിലോ, അനുനയം പറഞ്ഞ് മടക്കിവിളിച്ചു കൊണ്ടുവരണം.

എന്റെ നേരനുജന്‍ മറക്കാന്‍ പാടില്ലാത്ത ഇനിയും കാര്യങ്ങളുണ്ട്, കേട്ടോളണം. അമ്പാടിക്കോലോത്തെ മേനോന്മാര്‍ക്ക് കൃഷിപ്പിഴ വന്ന കാലം ആയിരപ്പറ നെല്ലും വിത്തും പലിശയ്ക്കു കൊടുത്തിട്ടുണ്ട്. അവരുടെ താഴത്തെ കണ്ടങ്ങള്‍ നമ്മള്‍ക്കു പണയമാണ്. മച്ചറയിലെ കാര്യോലപ്പെട്ടിയില്‍ കണക്കുകളും കാര്യങ്ങളും കൃത്യമായി ചെമ്പോലയിലെഴുതി സൂക്ഷിച്ചിട്ടുണ്ട്. മേനോന്മാര്‍ ആണ്ടിലൊരിക്കല്‍ പലിശ പുത്തുരം വീട്ടിലെത്തിക്കും. അതിനെപ്പോഴെങ്കിലും മുടക്കം വന്നാലും എന്റനുജന്‍ കൊതികൊണ്ട് പണയവസ്തു സ്വന്തമാക്കരുത്. ഇവിടെ വലച്ചില്‍ വരുന്ന കാലത്ത് അമ്പാടിക്കോലോത്തേക്ക് ആളെ അയച്ചെന്നാലോ, നമ്മളെ അവര്‍ ഇങ്ങോട്ടും സഹായിക്കും.

നാഗപുരത്തങ്ങാടിയിലെ മുഴുത്ത വ്യാപാരിയായ നാഗപ്പനെന്നു പേരുള്ള നഗരച്ചെട്ടിക്ക്, അവരുടെ കച്ചോടം വീണ കാലത്ത്, മുവ്വായിരത്തൊന്നു പൊന്‍പണവും, നെല്ലും വിത്തും വേറേയും, പലിശയ്ക്കു കൊടുത്തിട്ടുണ്ട്. അവന്റെ വീടും പാണ്ട്യാലയും പിന്നെ താഴത്തെ കണ്ടങ്ങള്‍ നാലും നമ്മള്‍ക്കു പണയമാണ്. ആണ്ടിലൊരിക്കല്‍ നാഗപ്പന്‍ചെട്ടി പലിശപ്പണം നമ്മുടെ വീട്ടിലെത്തിക്കും. അതിനു പിഴവു വരുത്തിയാലും എന്റനുജന്‍ വസ്തുക്കള്‍ കയ്യടക്കാന്‍ നോക്കരുത്. ഇങ്ങൊരു വലച്ചില്‍ വന്നാല്‍, ചെട്ടിക്ക് ആളയച്ചാല്‍ മതി, നമ്മള്‍ക്കാവശ്യമുള്ളത് ഇവിടെ കൊണ്ടുവന്നു തരും.

മികവില്‍ മികച്ചേരിയിലുള്ള നമ്മുടെ നേരമ്മാവന്‍ പകിടകളിക്കാര്‍ക്കാശാനാണെന്നറിയാമല്ലൊ. പകിടകളി പഠിക്കാനായി ഏട്ടന്‍ ഒരുനാളില്‍ അമ്മാവന്റടുത്തു പോയി. പകിട കളിച്ചു നേരംപോകെ, രാത്രി
ഊണുകഴിച്ച് മികച്ചേരിയില്‍ കിടന്നുറങ്ങി. അമ്മാവന്റെ മകള്‍ തുമ്പോ ലാര്‍ച്ചയെ ഏട്ടന്‍ അന്നുരാത്രി മൂന്നാമതൊരാളറിയാതെ മംഗല്യം ചെയ്തു. ആ ബന്ധത്തില്‍ അവള്‍ക്കൊരു കു ട്ടിയുണ്ട്. അവന്‍ വളര്‍ന്നുവരുന്ന കാ ലത്ത് നീ അവനെ വിദ്യകളൊക്കെ അഭ്യസിപ്പിക്കേണം. കളരിമുറകളി ലും കേമനാക്കണം. ആരോമര്‍ച്ചേകോരുടെ മകനെന്നല്ലേ ലോകര്‍ പറയുക.”

അങ്ങനെ കാര്യങ്ങളോരോന്നായി നേരനുജനെ ചൊല്ലിക്കേള്‍പ്പിച്ച് ആരോമര്‍ തേവാരക്കൊട്ടിലിലേക്കു ചെ ന്നു. ഓര്‍ത്തോര്‍ത്തിരിക്കവേ ആരോമരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
(തുടരും)

Tags: ആരോമര്‍ ചേകവര്‍
Share5TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കായാമ്പൂ എന്ന കരയാമ്പൂ

കോഴിയും കുറുക്കനും

കണികാണും കണിക്കൊന്ന

നായ്ക്കള്‍

മാസവിശേഷങ്ങള്‍

അഴകൊഴുകും പവിഴമല്ലി

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
Follow @KesariWeekly

Latest

ആനന്ദഭൈരവി

കൈക്കൂലി എന്ന അര്‍ബുദം

ശ്രീനാരായണ ഗുരുവിനോട് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്‌

സമസ്തയുടെ പല്ലക്കു ചുമക്കാന്‍ ഇടത് സഖാത്തികള്‍!

ബലൂചികള്‍ പുതുവഴികള്‍ തേടുമ്പോള്‍…

താഴ്വരയുടെ ശിവഗീതം

ഒറ്റമുറി

ഓവര്‍ ദ ടോപ്‌

കായാമ്പൂ എന്ന കരയാമ്പൂ

ശ്രീഗുരുജി ഡല്‍ഹിയില്‍ (ആദ്യത്തെ അഗ്നിപരീക്ഷ 14)

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies