Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സുശക്ത ഭാരതത്തിന്റെ സൂചികകൾ

അഡ്വ.എസ്. ജയസൂര്യൻ

Jun 13, 2025, 12:56 am IST

ഒരു രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒരു വര്‍ഷത്തനിടെ ഉത്പാദിപ്പിക്കപ്പെടുന്ന ആകെ ഉല്‍പന്നങ്ങളുടെയും നല്‍കപ്പെടുന്ന ആകെ സേവനങ്ങളുടെയും പണത്തില്‍ കണക്കാക്കപ്പെടുന്ന മൂല്യത്തെയാണ് മൊത്തം ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി എന്ന് പറയുക.

ലോകത്താകെയുള്ള ഇരുന്നൂ റോളം രാജ്യങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ മൊത്ത വാര്‍ഷിക ഉല്‍പാദനത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതം നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു എന്നുള്ളത് നമുക്ക് ഏവര്‍ക്കും അഭിമാനകരമാണ്. ബ്രിട്ടനേയും ജപ്പാനേയും ഭാരതം ജിഡിപിയുടെ അളവില്‍ പിന്തള്ളിയത് ഈ അടുത്ത കാലത്താണ്. ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്ന അമേരിക്കയും ചൈനയും ജര്‍മ്മനിയും മാത്രമാണ് ഇനി ഭാരതത്തിന് മുന്നിലുള്ളത്. അടുത്ത 30 മാസത്തിനുള്ളില്‍ അതായത് രണ്ടര വര്‍ഷത്തിനുള്ളില്‍ നാം ജര്‍മ്മനിയെ കൂടി പിന്തള്ളി ലോകത്ത് മൂന്നാം സ്ഥാനത്ത് എത്തും എന്നാണ് നീതി ആയോഗ് ഉള്‍പ്പെടെ എല്ലാ സാമ്പത്തിക സ്ഥാപനങ്ങളും ആഗോള സാമ്പത്തിക വിദഗ്ദ്ധരും ഇന്ന് പ്രവചിക്കുന്നത്.

2014 ല്‍ ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തി മാത്രമായിരുന്ന ഒരു രാഷ്ട്രം ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയെയും പേറിക്കൊണ്ടാണ് ഈ ഓട്ട മത്സരത്തില്‍ പങ്കെടുത്ത് മുന്നേറുന്നത് എന്ന് നാം മനസ്സിലാക്കണം. 12.45 കോടി ജനസംഖ്യയുള്ള ജപ്പാനേയും 6.95 കോടി ജനസംഖ്യയുള്ള ബ്രിട്ടനേയും 6.66 കോടി ജനസംഖ്യയുള്ള ഫ്രാന്‍സിനെയും ആണ് നാം പിന്തള്ളിയത്, ജനസംഖ്യ ഒരു ശാപമാണ് അത് കുറയ്ക്കണം എന്നുള്ള ഇന്ദിരാഗാന്ധിയുടെ കാലത്തെ പരമാബദ്ധം നിറഞ്ഞ കാഴ്ചപ്പാടല്ല ഇന്നത്തെ ഭാരതത്തിനുള്ളത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നത് ഭാരതത്തിലാണ്. കൂടാതെ കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ ലോകത്തിന്റെ നാല്പത് ശതമാ നവും ഭാരതത്തിലാണ്. ഭക്ഷ്യോത്പാദനം, ബഹിരാകാശ ഗവേഷണം. ആയുധ നിര്‍മ്മാണം, ആയുധകയറ്റുമതി, കാര്‍, ഫോണ്‍, കമ്പ്യൂട്ടര്‍ എന്നീ നിര്‍മ്മാണ വ്യാപാര മേഖലകളിലെല്ലാം ഭാരതം കുതിച്ചുയരുകയാണ്. ഇപ്പോള്‍ നേടിയെടുത്ത നാലാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്കുള്ള ഭാരതത്തിന്റെ പുരോഗതി ജിഡിപി കണക്ക് പ്രകാരം ഇനി നമുക്ക് വലിയ ഒരു കടമ്പയല്ല.

എന്നാല്‍ നരേന്ദ്രമോദിജിയുടെ ഭാരതം ആ കടമ്പയെ വലിയ ഒരു ലക്ഷ്യമായാണ് നിര്‍ണ്ണയിച്ചിരിക്കുന്നത്. ഓരോ ഭാരത പൗരന്റെയും ക്ഷേമം ഉറപ്പുവരുത്തുക എന്നുള്ള മഹത്തായ ലക്ഷ്യം 145 കോടി ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളത് ലോകത്ത് മറ്റൊരു രാജ്യത്തോടും താരതമ്യം ചെയ്യാന്‍ കഴിയാത്ത അത്ര ബൃഹത്തും മഹത്തുമായ ഒരു ലക്ഷ്യമാണ്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് പോലുള്ള പദ്ധതികളിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പുതിയ ദിശാബോധം നേടിയെടുക്കും. വിദേശ സ്വദേശ നിക്ഷേപങ്ങള്‍ക്ക് മുന്തിയ പ്രാധാന്യം നല്‍കും.

ഇത് കേവലം രൂപയുടെ കണക്കില്‍ മാത്രമല്ല ആഗോള സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആയിരിക്കുകയും ചെയ്യും. അമേരിക്കന്‍ ഡോളറിന് പകരം രൂപയെ ആഗോള കറന്‍സിയായി അംഗീകരിപ്പിക്കുക എന്നുള്ളത്, ആഗോള കറന്‍സിയുടെ നിലവാരത്തിലേക്ക് ഭാരതം കടന്നു നില്‍ക്കുക എന്നുള്ളതും, നമ്മുടെ ലക്ഷ്യമാണ്. ഈ ലക്ഷ്യത്തെ സ്വാഗതം ചെയ്യാന്‍ ഇപ്പോള്‍ തന്നെ മുപ്പതിലേറെ രാജ്യങ്ങള്‍ മുന്നോട്ടുവന്നു എന്നുള്ളത് ശുഭോദര്‍ക്കമാണ്. ഒപ്പം തന്നെ സുസ്ഥിര വികസനം, ലോക വ്യാപാരം കാലാവസ്ഥ വ്യതിയാനം, ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്നീ രംഗങ്ങളുടെ ആഗോള നേതൃത്വവും ഭാരതം ഏറ്റെടുക്കേണ്ടതുണ്ട്.

ഒരിക്കല്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ഭാരതത്തിന് ലഭിച്ചപ്പോള്‍ അത് ചൈനയ്ക്ക് ദാനം നല്‍കിയ നെഹ്‌റുവിയന്‍ മണ്ടത്തരം തിരുത്തുക എന്നുള്ളതും നമ്മുടെ അടിയന്തര ലക്ഷ്യമാണ്. ആരോഗ്യം ആയുധശക്തി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ രംഗങ്ങളുടെ ലോക നായകത്വം നേടിയെടുക്കാന്‍ വേണ്ടി ബഹിരാകാശ രംഗത്തും മറ്റ് ഗവേഷണ മേഖലകളിലും വികസനോന്മുഖമായ ഒരു ചുവടുവെപ്പ് ഭാരതം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതേ സമയത്ത് തന്നെ കുടിവെള്ളത്തിന്റെ ലഭ്യത, ജലസേചനത്തിനുള്ള സൗകര്യം, പാര്‍പ്പിടം, വൈദ്യുതി, ഗതാഗതം, സ്മാര്‍ട്ട് സിറ്റികള്‍ ജീവിതനിലവാര പുരോഗതി എന്നിങ്ങനെ സമഗ്രവികസനത്തെയാണ് നാം ഉടന്‍ നേടിയെടുക്കേണ്ടത്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് നേടുക മാത്രമല്ല സ്ഥിരത, സാമ്പത്തിക അച്ചടക്കം, സാമ്പത്തിക കമ്മി കുറയ്ക്കുക, എന്നിവയും നമ്മുടെ പ്രധാന ലക്ഷ്യങ്ങളാണ്. യുവാക്കളുടെ ഉയര്‍ന്ന ജനസംഖ്യയും, സ്ത്രീകളുടെ വിദ്യാഭ്യാസ രംഗത്തേക്കുള്ള ശക്തമായ കടന്നുവരവും വഴി വലിയ ജനസംഖ്യയെ ഏറ്റവും വലിയ അനുഗ്രഹമാക്കി ലോകമാതൃക സൃഷ്ടിക്കുകയാണ് ഇന്നത്തെ ഭാരതം. അതായത് അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നില്‍ ഭാരതം മൂന്നാം സ്ഥാനത്തേക്ക് എത്തുമ്പോള്‍ ഭാരതത്തിലെ 145 കോടി ജനങ്ങളും വികസിത ഭാരതത്തിലെ പൗരന്മാരായിരിക്കണം എന്ന് നരേന്ദ്രമോദിജിക്ക് നിര്‍ബന്ധമുണ്ട്.

Tags: നരേന്ദ്ര മോദിജിഡിപി
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

ഭാഷാപഠനത്തിലെ വംശീയ മാനങ്ങള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies