Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഗവർണർമാരുടെ വിവേചനാധികാരങ്ങൾ (കോടതിവിധിയുടെ കാണാപ്പുറങ്ങൾ- തുടർച്ച)

കെ.ബി.വിനോദ് കുമാർ

Print Edition: 23 May 2025

സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസില്‍ കോടതി സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത് പോലെ withholding of assent therefrom എന്ന രണ്ടാമത്തെ ഓപ്ഷന്‍ ഗവര്‍ണര്‍ സ്വീകരിച്ചാല്‍ ഉടനെ എടുക്കേണ്ട സ്വാഭാവിക തുടര്‍ നടപടിയാണ് പ്രൊവിസോയില്‍ പറഞ്ഞിട്ടുള്ളതെങ്കില്‍, ‘withholding of assent therefrom’ എന്നതിന് പകരം.’….. or return the Bill to the State Legislative for reconsideration..’ എന്നത് രണ്ടാമത്തെ സാധ്യതയായി ഭരണഘടനാകര്‍ത്താക്കള്‍ നിശ്ചയിക്കുമായിരുന്നില്ലേ?

മാത്രമല്ല ഈ പ്രൊവിസോ തുടങ്ങുന്നത് തന്നെ Provided that, the Governor may, as soon as possible after presentation to him of the Bill for assent, return the Bill if it is not a Money Bill………………….’

അതായത് ഗവര്‍ണറുടെ അംഗീകാരത്തിനായി ബില്ല് കിട്ടിയ ഉടനെ തന്നെ (അത് money Bill അല്ലെങ്കില്‍) ഗവര്‍ണര്‍ക്ക് ആവശ്യമെന്നു തോന്നുന്ന പക്ഷം നിയമസഭയുടെ പുനഃപരിശോധനക്കായി ബില്ല് മടക്കി നല്‍കാം എന്നാണ് വ്യവസ്ഥ. അല്ലാതെ ആര്‍ട്ടിക്കിളിന്റെ പ്രധാന ഭാഗത്ത് സൂചിപ്പിച്ചിട്ടുള്ള മൂന്ന് ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്ന് (ഇവിടെ രണ്ടാമത്തെ ഓപ്ഷന്‍) സ്വീകരിച്ചതായി പ്രഖ്യാപിച്ചിട്ടു ബില്ല് മടക്കി നല്‍കാനല്ല വ്യവസ്ഥ ചെയ്തിട്ടുള്ളത്.

ഇനി രണ്ടാമത്തെ ഓപ്ഷന്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന പക്ഷം എടുക്കാനുള്ള തുടര്‍ നടപടിയാണ് പ്രൊവിസോയില്‍ പറഞ്ഞിട്ടുള്ളത് എന്ന് ഒരു വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ ആയത് ഒരു പ്രൊവിസോ ആയി അല്ല മറിച്ചു ആര്‍ട്ടിക്കിള്‍ 200 ന് കീഴിലുള്ള രണ്ടാമത്തെ ക്ലോസ് ആയി ചേര്‍ക്കപ്പെടുമായിരുന്നു. മാത്രമല്ല ആ ക്ലോസ് തുടങ്ങുന്നത് തന്നെ 2) If the Governor chooses to withhold the assent therefrom, as mentioned in clause (1), he Shall as soon as possible return the bill….’ എന്ന രീതിയിലുള്ള ഒരു ക്ലോസ് ആകുമായിരുന്നു ഇപ്പോഴത്തെ പ്രൊവിസോക്ക് പകരം ഉണ്ടാകുക.

ആര്‍ട്ടിക്കിളിന്റെ സബ് സ്റ്റന്‍ഷ്യല്‍ പാര്‍ട്ടില്‍ ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുള്ള ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാണ് എന്നതിനാല്‍ അതില്‍ രണ്ടാമത്തെ ഓപ്ഷന്‍ തിരെഞ്ഞെടുത്താല്‍ പ്രൊവിസോയില്‍ പറഞ്ഞിട്ടുള്ള നടപടികള്‍ കൂടി അതിന്റെ സ്വാഭാവിക പരിണാമം എന്ന നിലക്ക് ഗവര്‍ണര്‍ക്ക് എടുക്കേണ്ടി വരും എന്ന് നിലപാടാണ് കോടതി സ്വീകരിച്ചിട്ടുള്ളത്. അത് ശരിയാണെങ്കില്‍ പ്രൊവിസോയിലും Governor shall, as soon as possible…’എന്ന് തന്നെ വരണമായിരുന്നു. എന്നാല്‍ പ്രൊവിസോയില്‍ പറയുന്നത് Provided that Governor may, as soon as possible… എന്നാണ്. അതായത് പ്രൊവിസോയില്‍ പറഞ്ഞിട്ടുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു ഗവര്‍ണറുടെ മേല്‍ സമ്മര്‍ദ്ദം ഇല്ല എന്നര്‍ത്ഥം. ഈ വൈരുദ്ധ്യം എങ്ങനെ വന്നു എന്ന് ബഹുമാനപ്പെട്ട കോടതി വിശദീകരിക്കുന്നില്ല.

മാത്രമല്ല മണി ബില്ല് ഒഴികെയുള്ള ബില്ലുകള്‍ മാത്രമേ പുനഃപരിശോധനക്കായി നിയമസഭക്ക് തിരികെ അയക്കാന്‍ പ്രൊവിസോ പ്രകാരം കഴിയൂ എന്നിരിക്കെ ഒരു മണി ബില്ലിന്റെ കാര്യത്തില്‍ withdraw assent therefrom ‘ ‘ എന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിച്ചാല്‍ എന്തായിരിക്കും അക്കാര്യത്തിലുള്ള തുടര്‍ നടപടികള്‍?

ഇതൊക്കെ തന്നെയും ഗവര്‍ണര്‍ ബില്ലിന് അനുമതി തടഞ്ഞു വെക്കുന്ന പക്ഷം അദ്ദേഹം പ്രൊവിസോ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കൂടി ബാധ്യസ്ഥനാണെന്നുള്ള ബഹു. കോടതിയുടെ നിലപാടിനെ തീര്‍ത്തും നിരാകരിക്കുന്നതാണ്. മാത്രമല്ല പില്‍ക്കാലത്ത് കോടതികള്‍ വളരെ ബുദ്ധിമുട്ടി വ്യാഖ്യാനിച്ചു തരേണ്ട വിധത്തില്‍ ഒട്ടും സുതാര്യത ഇല്ലാതെയും സംശയങ്ങള്‍ക്ക് ഇടനല്‍കുന്ന തരത്തിലും ഭരണഘടനയിലെ ആര്‍ട്ടിക്കിളുകള്‍ എഴുതിയുണ്ടാക്കാന്‍ മാത്രമേ നമ്മുടെ പ്രഗത്ഭരായ ഭരണഘടനാ കര്‍ത്താക്കള്‍ക്ക് കഴിഞ്ഞുള്ളൂ എന്ന് ധ്വനിപ്പിക്കുന്നത് തന്നെ അവരോടുള്ള അനാദരവായിട്ടു മാത്രമേ കാണാനാകു.

ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞുവക്കുമ്പോള്‍ ഉണ്ടാകേണ്ട സ്വാഭാവിക പരിണിതിയാണ് പ്രൊവിസൊയില്‍ പറയുന്ന നടപടി ക്രമങ്ങള്‍ എന്ന ധാരണയിലാണ് നിയമസഭ ബില്ലുകള്‍ വീണ്ടും പാസ്സാക്കി ഗവര്‍ണര്‍ക്ക് തിരിച്ച് അയക്കുന്ന പക്ഷം അതിന് ഗവര്‍ണര്‍ നിര്‍ബന്ധമായും അനുമതി നല്‍കണം എന്ന് കോടതി നിഷ്‌കര്‍ഷിക്കാന്‍ കാരണം. എന്നാല്‍ പ്രൊവിസോ പ്രകാരമുള്ള നടപടികള്‍, അനുമതിക്കായുള്ള ബില്ല് കൈപ്പറ്റി അതിന്മേല്‍ ഒരു അന്തിമ തീരുമാനം എടുക്കുന്നതിനു മുന്‍പ്, ഗവര്‍ണര്‍ക്ക് ആവശ്യമാണെന്ന് തോന്നുന്ന പക്ഷം മാത്രം കൈക്കൊള്ളേണ്ടതാണ് എന്ന് മനസ്സിലാക്കിയാല്‍ ഇങ്ങനെ വീണ്ടും നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ അനുമതിക്കായി ഗവര്‍ണര്‍ക്ക് വീണ്ടും സമര്‍പ്പിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് രണ്ടാമത്തെ ഓപ്ഷന്‍ ആയ ‘withdrawal of assent therefrom’ എന്ന നടപടി സ്വീകരിക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ (കാരണം ബില്ലില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാല്‍ അതിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പില്ല എന്ന് ബില്ലുകള്‍ പുനഃപരിശോധനക്ക് അയക്കുമ്പോള്‍ തന്നെ മനസ്സിലാക്കാവുന്നതിനാല്‍) ആര്‍ട്ടിക്കിളില്‍ പറയുന്ന മറ്റ് രണ്ട് ഓപ്ഷനുകളില്‍ (ബില്ലിന് അനുമതി നല്‍കുക, അല്ലെങ്കില്‍ പ്രസിഡന്റിന്റെ പരിഗണനക്ക് അയക്കുക) ഒന്ന് സ്വീകരിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. അങ്ങനെ നോക്കിയാല്‍ തമിഴ്‌നാട് നിയമസഭ വീണ്ടും പാസ്സാക്കി അയച്ച ബില്ലുകള്‍ പ്രസിഡന്റിന്റെ പരിഗണനക്ക് അയച്ച ഗവര്‍ണറുടെ നടപടി തീര്‍ത്തും ഭരണഘടനാ പ്രകാരം തന്നെയായിരുന്നു എന്ന് കാണാം.

തമിഴ്‌നാട് ഗവര്‍ണര്‍ക്ക് എതിരെയുള്ള കോടതിയുടെ വിധി ഇത്രയും വിവാദ വിഷയമാകാനുള്ള കാരണങ്ങളില്‍ ആദ്യത്തേത്, ഗവര്‍ണര്‍ അനുമതി നല്‍കാതെ തടഞ്ഞു വച്ചതും പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ചതുമായ എല്ലാ ബില്ലുകള്‍ക്കും ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി കണക്കാക്കുന്നു എന്ന് കോടതി തന്നെ ഉത്തരവായതും മറ്റേതു ഭാവിയില്‍ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ എടുക്കേണ്ട നടപടി ക്രമങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചതുമാണ്.

ആദ്യ വിഷയത്തില്‍ സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസിലെ വിധിന്യായത്തിന്റെ വെളിച്ചത്തില്‍ പ്രഖ്യാപിച്ച ഉത്തരവ് യഥാര്‍ത്ഥത്തില്‍ ഭരണഘടന പ്രകാരമുള്ളതല്ല എന്ന് നാം കണ്ടു. ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിക്കുന്ന രണ്ടാമത്തെ വിഷയത്തില്‍ ഇടപെട്ട് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ആര്‍ട്ടിക്കിള്‍ 142 പ്രകാരം സുപ്രീംകോടതിക്ക് അധികാരമുണ്ട് എന്നാണ് കോടതിയുടെ ന്യായീകരണം.

നിയമം നിര്‍മ്മിക്കുന്നതിനു പാര്‍ലിമെന്റ്, അത് നടപ്പാക്കുന്നതിനു എക്‌സിക്യൂട്ടീവ്, നിയമം വ്യാഖ്യാനിക്കുന്നതിന് നീതിന്യായ വ്യവസ്ഥ. ഇവയാണല്ലോ ജനാധിപത്യത്തിന്റെ മൂന്ന് നെടുംതൂണുകളായി കണക്കാക്കപ്പെടുന്നത്.

ഇവയില്‍ ഓരോന്നും തങ്ങളുടെ പരിധിക്കുള്ളില്‍ ഒതുങ്ങി നിന്ന് പ്രവര്‍ത്തിക്കുകയും മറ്റൊന്നിന്റെ പരിധിയിലേക്ക് അനാവശ്യമായി കടന്നുചെല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ജനാധിപത്യം ശക്തവും സുന്ദരവും ആകുന്നത്. ഇവ മൂന്നിനും ഏതാണ്ട് തുല്യ പ്രാധാന്യമുണ്ടെങ്കിലും ഭരണഘടനയുടെ യഥാര്‍ത്ഥ അവകാശികളായ ജനങ്ങളോട് പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന പാര്‍ലിമെന്റിനും പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്ന എക്‌സിക്യൂട്ടീവിനും ജനങ്ങളുമായി പുല ബന്ധം പോലും പുലര്‍ത്താത്ത ജുഡീഷ്യറിയെക്കാള്‍ ഒരല്പം കൂടുതല്‍ അവകാശങ്ങളും അധികാരങ്ങളും ഉണ്ടാകേണ്ടത് സ്വാഭാവികം മാത്രം.

അതുകൊണ്ടാണ് ഭരണഘടന സുപ്രീംകോടതിക്ക് അനുവദിച്ചു നല്‍കിയിട്ടുള്ള അധികാരങ്ങള്‍ക്ക് പുറമെ കോടതിക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് കുറച്ചുകൂടെ അധികാരങ്ങള്‍ നല്‍കണം എന്ന് പാര്‍ലമെന്റിന് തോന്നുന്ന പക്ഷം അപ്രകാരമുള്ള അനുബന്ധ അധികാരങ്ങള്‍ സുപ്രീംകോടതിക്ക് അനുവദിച്ചു നല്‍കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 140 പ്രകാരം പാര്‍ലിമെന്റിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ ഇന്ന് നാം കാണുന്നത് ഭരണഘടനയുടെ വ്യാഖ്യാനം എന്ന പേരില്‍ കോടതികള്‍ പാര്‍ലിമെന്റിന്റെയും എക്‌സിക്യൂട്ടീവിന്റെയും അധികാരങ്ങളിലേക്ക് കടന്നുകയറി നിയമ നിര്‍മ്മാണം നടത്തുന്നതാണ്.
ആര്‍ട്ടിക്കിള്‍ 142 (1) പ്രകാരം ഇങ്ങനെ നിയമനിര്‍മ്മാണം നടത്തുന്നതിന് ഭരണഘടന തങ്ങളെ അനുവദിക്കുന്നു എന്നാണ് സുപ്രീംകോടതിയുടെ നിലപാട്.

Article 142. Enforcement of decrees and orders of Supreme Court and orders as to discovery, etc —(1) The Supreme Court in the exercise of it’s jurisdiction may pass such decree or make such order as is necessary for doing complete justice in any cause or matter pending before it, and any decree so passed or order so made shall be enforceable throughout the territory of India in such manner as may be prescribed by or under any law made by Parliament and, until provision in this behalf is so made, in such manner as the President may by order prescribe.

ഇതുപ്രകാരം ഒരു വിഷയത്തിലോ ആശയത്തിലോ സമ്പൂര്‍ണ നീതി നടപ്പിലാക്കാന്‍ ചില ഉത്തരവുകളോ നിര്‍ദ്ദേശങ്ങളോ പുറപ്പെടുവിക്കേണ്ടതുണ്ടെന്നു കാണുന്ന പക്ഷം സുപ്രീം കോടതിക്ക് അപ്രകാരം ചെയ്യാന്‍ അധികാരമുണ്ടെന്നും അത്തരം ഉത്തരവുകളും നിര്‍ദ്ദേശങ്ങളും പാര്‍ലമെന്റ് നിര്‍മ്മിച്ച നിയമം പോലെ രാജ്യമൊട്ടാകെ നടപ്പാക്കേണ്ടതുമാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

ഇതില്‍ ശ്രദ്ധിക്കേണ്ട ഒന്നാമത്തെ കാര്യം പാര്‍ലമെന്റിനു സാധാരണ ഗതിയില്‍ നിര്‍മ്മിക്കാവുന്ന ഒരു നിയമത്തിന്റെ കാര്യത്തില്‍ മാത്രമേ സുപ്രീം കോടതിക്ക് നിയമം നിര്‍മിക്കാന്‍ അനുമതി നല്‍കുന്നുള്ളു. ഭരണഘടനാ ഭേദഗതി പോലെ പാര്‍ലമെന്റിലെ മൂന്നില്‍ രണ്ട് അംഗങ്ങള്‍ പിന്തുണക്കേണ്ട വിഷയങ്ങളില്‍ നിയമം നിര്‍മിക്കാന്‍ കോടതിക്ക് അധികാരം നല്‍കിയിട്ടില്ല.

കൂടുതല്‍ പ്രാധാന്യമുള്ള രണ്ടാമത്തെ കാര്യം ക്ലോസ് (1) അവസാനിക്കുന്നത്. ‘… until provision in this behalf is so made, in such manner as the President may by order prescibe’ എന്നാണ്. ഇതിനര്‍ത്ഥം ഇതുപ്രകാരം സുപ്രീംകോടതി നിര്‍മ്മിക്കുന്ന നിയമത്തിന് പ്രാബല്യം ഈ വിഷയത്തില്‍ യുക്തമായ ഒരു നിയമം പാര്‍ലിമെന്റ് /എക്‌സിക്യൂട്ടീവ് കൊണ്ടുവരുന്നതുവരെ മാത്രമേയുള്ളൂ എന്നാണ്.

ഇവിടെ… as the Parliament may prescibe… എന്നല്ല. ‘… as the President may by order prescribe…..’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഈ വിഷയത്തില്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തുന്നത് വരെ കാത്തു നില്‍ക്കാതെ വേണമെങ്കില്‍ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ട് എന്ന് സൂചിപ്പിക്കുവാന്‍ കൂടിയാണ്. വളരെ അടിയന്തര ഘട്ടത്തില്‍ സുപ്രീം കോടതിയുടെ കര്‍ത്തവ്യനിര്‍വ്വഹണത്തിന് തടസ്സം ഉണ്ടാകാതിരിക്കുവാന്‍ താത്കാലികമായി നിയമനിര്‍മ്മാണത്തിന് കോടതിക്ക് ഭരണഘടന അധികാരം നല്‍കുന്നുണ്ടെങ്കിലും അതിന് ഈ വിഷയത്തില്‍ പാര്‍ലമെന്റ് നിര്‍മ്മിക്കുന്ന യുക്തമായ നിയമം നിലവില്‍ വരുന്നത് വരെയോ പ്രസിഡന്റ് ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതുവരെയോ മാത്രമേ ആയുസ്സുള്ളൂ. ഇവിടെ സുപ്രീംകോടതി വിധിക്കുന്ന നിയമം പാര്‍ലമെന്റോ പ്രസിഡന്റോ അതേ പടി പകര്‍ത്തി പാസ്സാക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നുമില്ല എന്നതും ശ്രദ്ധേയമാണ്. അതിന് കാരണം നിയമം നിര്‍മ്മിക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും അത് നടപ്പിലാക്കേണ്ടത് എക്‌സിക്യൂട്ടീവ് ആണെന്നും ഉള്ള കാര്യത്തില്‍ ഒരു സംശയവും അവശേഷിപ്പിക്കേണ്ട എന്ന് ഭരണഘടനാ കര്‍ത്താക്കള്‍ തീരുമാനിച്ചിരുന്നു എന്നത് തന്നെയാകണം.

ചുരുക്കത്തില്‍, ആര്‍ട്ടിക്കിള്‍ 142 സുപ്രീം കോടതിക്ക് നല്‍കുന്നത് നിയമം നിര്‍മ്മിക്കാനുള്ള പരമാധികാരമല്ല, മറിച്ച് ഒരു താല്‍ക്കാലികാധികാരം മാത്രമാണെന്ന് കാണാം. അതല്ല ഈ ആര്‍ട്ടിക്കിള്‍ സുപ്രീം കോടതിക്ക് യഥേഷ്ടം നിയമ നിര്‍മ്മാണം നടത്താനുള്ള അനുവാദം നല്‍കുന്നു എന്ന് വാദിക്കുന്നവരോട് ചോദിക്കാനുള്ളത് അങ്ങനെ എങ്കില്‍ ആര്‍ട്ടിക്കിള്‍ 140 ന് എന്ത് പ്രസക്തിയാണ് പിന്നെയുള്ളത് എന്നാണ്. ഒരു പ്രസക്തിയുമില്ലാത്ത ഒരു ആര്‍ട്ടിക്കിള്‍ ഭരണഘടനയില്‍ വെറുതെ തിരുകി കയറ്റാന്‍ മാത്രം ബുദ്ധിശൂന്യരായിരുന്നു നമ്മുടെ ഭരണഘടനാ കര്‍ത്താക്കള്‍ എന്നാണോ നാം അനുമാനിക്കേണ്ടത്?

അതുകൊണ്ട് ആര്‍ട്ടിക്കിള്‍ 142(1) സുപ്രീംകോടതിക്ക് കല്‍പ്പിച്ചു നല്‍കിയിട്ടില്ലാത്ത അധികാരം ഉണ്ടെന്ന ധാരണയില്‍ ഈ അധികാരത്തിന്റെ പുറത്ത് പാര്‍ലമെന്റിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഗവര്‍ണര്‍മാര്‍ക്കു മേലും കുതിര കയറുന്നതു ഭരണഘടനാപരമായി തെറ്റാണെന് തന്നെ വിലയിരുത്തേണ്ടി വരും.

ആര്‍ട്ടിക്കിള്‍ 145(3) പ്രകാരം ഭരണഘടനാ വിഷയങ്ങള്‍ കുറഞ്ഞത് അഞ്ച് അംഗങ്ങള്‍ ഉള്ള ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കണം എന്ന് നിഷ്‌കര്‍ഷിക്കുമ്പോള്‍ ഈ കേസ് രണ്ട് അംഗങ്ങള്‍ മാത്രമുള്ള ബെഞ്ച് പരിശോധിച്ച് തീര്‍പ്പാക്കിയതും ഭരണഘടനാ വിരുദ്ധം തന്നെയാണ്.

ഗവര്‍ണര്‍ പദവിക്ക് നമ്മുടെ ഭരണഘടന നല്‍കുന്ന പ്രാധാന്യവും അതിന്റെ സ്വഭാവവും മനസ്സിലാക്കിയാല്‍ മാത്രമേ ആ പദവിക്ക് കല്‍പ്പിച്ചു നല്‍കിയിട്ടുള്ള പ്രത്യേക അധികാരങ്ങളെക്കുറിച്ചൊരു ധാരണ കിട്ടുകയുള്ളു. ഇന്ത്യന്‍ യൂണിയന് കീഴിലുള്ള എല്ലാ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള ഭരണം നടക്കുന്നു എന്ന് ഉറപ്പ് വരുത്തുക, ഇതില്‍ നിന്നും വ്യതിചലിക്കുവാനുള്ള പ്രവണത കാട്ടുന്ന സംസ്ഥാനങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി രാജ്യത്തിന്റെ ഏകതയും അഖണ്ഡതയും കാത്തു സൂക്ഷിക്കുക, എന്നിങ്ങനെ പരമ പ്രധാനമായ കര്‍ത്തവ്യങ്ങളാണ് ഗവര്‍ണറുടെ മേല്‍ നിക്ഷിപ്തമായിട്ടുള്ളത്. ഗവര്‍ണര്‍ യാതൊരു വിവേചനാധികാരവും ഇല്ലാത്ത, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശനുസരണം മാത്രം പ്രവര്‍ത്തിക്കേണ്ട ഒരു പദവി മാത്രമാണെങ്കില്‍ അദ്ദേഹത്തിന് എങ്ങനെയാണ് ഭരണഘടനയെ സംരക്ഷിക്കുവാന്‍ കഴിയുക? അങ്ങനെ എങ്കില്‍ അത്തരം ഒരു പദവി വെറും അലങ്കാരത്തിനു വേണ്ടി മാത്രമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തുമായിരുന്നോ? പ്രോട്ടോകോള്‍ നിശ്ചയിക്കുന്നതിനുള്ള മുന്‍ഗണനാ ക്രമത്തില്‍ (order of precedence) പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനും, പ്രധാനമന്ത്രിക്കും തൊട്ടു പിന്നില്‍ നാലാം സ്ഥാനം ഗവര്‍ണര്‍മാര്‍ക്ക് നല്‍കുമായിരുന്നോ?

ഒരു സംസ്ഥാനത്തെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ എടുക്കുന്ന നയപരമായ തീരുമാനങ്ങളെ എതിര്‍ക്കാന്‍ നോമിനേറ്റ് ചെയ്യപ്പെട്ട ഗവര്‍ണര്‍ക്ക് അധികാരമില്ല എന്ന വാദത്തിന് ഒരു പ്രസക്തിയുമില്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗം മാത്രമായ ഒരു സംസ്ഥാനം ഭരണഘടന അനുശാസിക്കും പ്രകാരം ഭരിക്കാന്‍ മാത്രമേ അവിടത്തെ സര്‍ക്കാരിന് അവകാശമുള്ളൂ. എന്നാല്‍ ആ സംസ്ഥാനത്തിലേതു ഉള്‍പ്പടെ ഇന്ത്യ ഒട്ടാകെയുള്ള ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഭരണഘടന പ്രകാരമുള്ള നിയമവാഴ്ച ആ സംസ്ഥാനത്തും പുലരുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ ചുമതലപ്പെടുത്തിയ ഉന്നതമായ അധികാര കേന്ദ്രമാണ് ഗവര്‍ണര്‍ എന്ന സത്യം മനസ്സിലാക്കാനും അംഗീകരിക്കാനും ഇവിടത്തെ നിയമവൃത്തങ്ങളും പൊതുസമൂഹവും തയ്യാറാകേണ്ടതുണ്ട്.

രാജ്യത്തെ നീതിപീഠങ്ങളെ, പ്രത്യേകിച്ച് സുപ്രീം കോടതിയെ ഉപജീവിച്ചു ചില ഇത്തിള്‍ക്കണ്ണികള്‍ തഴച്ചു വളരുന്നുണ്ട് എന്നതും ഇതില്‍ പ്രഗത്ഭരായ പല അഭിഭാഷകരും വിദേശഫണ്ട് പറ്റുന്ന എന്‍.ജി.ഒകളും ചില രാഷ്ട്രവിരുദ്ധ ശക്തികളും ഉള്‍പ്പെടുന്നു എന്നതും പരസ്യമായ രഹസ്യമാണ്. രാജ്യത്തിന്റെ ഏകതയും അഖണ്ഡതയും തകര്‍ക്കുന്നതിന് ദുര്‍ബ്ബലമായ കേന്ദ്ര ഭരണവും അനിയന്ത്രിതാധികാരമുള്ള സംസ്ഥാനങ്ങളുമാണ് വേണ്ടതെന്നു മനസ്സിലാക്കി ഇക്കൂട്ടര്‍ നടത്തുന്ന നീക്കങ്ങള്‍ നീതിപീഠങ്ങളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നു എന്നത് വളരെയേറെ ഗൗരവത്തോടെ കാണേണ്ട വിഷയം തന്നെയാണ്.

(അവസാനിച്ചു)

 

 

Tags: ഗവര്‍ണര്‍കോടതിവിധിയുടെ കാണാപ്പുറങ്ങള്‍
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies