Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കോടതിവിധിയുടെ കാണാപ്പുറങ്ങള്‍

കെ.ബി.വിനോദ് കുമാർ

Print Edition: 16 May 2025

തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി ഏപ്രില്‍ 8 ന് പുറപ്പെടുവിച്ച വിധിന്യായം പൊതുസമൂഹത്തിലും നിയമവൃത്തങ്ങളിലും ഉണ്ടാക്കിയ കോളിളക്കങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.

സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണര്‍ക്കെതിരെയുള്ള പരാതി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള കേസ് ആയി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ച തും ഗവര്‍ണര്‍ സംസ്ഥാന നിയമസഭയുടെ ഭാഗം കൂടി ആയിരിക്കെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 212 ല്‍ സംസ്ഥാന നിയമസഭയുടെ നടപടിക്രമങ്ങളുടെ സാധുത ചോദ്യം ചെയ്യാന്‍ ഒരു കോടതിക്കും അധികാരം ഇല്ലെന്ന കാര്യം പാടെ അവഗണിച്ചുകൊണ്ട് സുപ്രീം കോടതി ഈ വിഷയത്തില്‍ വിധി പ്രസ്താവം നടത്തിയതും അസാധാരണ നടപടിയായി തന്നെ വിലയിരുത്തേണ്ടതുണ്ട്.

ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കോടതികളില്‍ എത്തുന്നത് ഇത് ആദ്യമായല്ലെങ്കിലും ഈ വിഷയത്തിന്മേല്‍ ഇത്രയും മാരകപ്രഹരശേഷിയുള്ള വിധി സുപ്രീം കോടതി ഇതിനു മുന്‍പ് പ്രഖ്യാപിച്ചിട്ടില്ല എന്ന് പറയാം.

ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കങ്ങളിലും സുപ്രീം കോടതി, ഗവര്‍ണര്‍മാരെ സംസ്ഥാനത്തെ ജനകീയ സര്‍ക്കാരുകളെ അട്ടിമറിക്കാനോ അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനോ ശ്രമിക്കുന്ന ശല്യക്കാര്‍ എന്ന രീതിയിലാണ് കണ്ടുവന്നിട്ടുള്ളതെന്നു കാണാം. മുന്‍കാലങ്ങളില്‍ കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്ന പല സര്‍ക്കാരുകളും തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്തിരുന്നു എന്നതുകൊണ്ടാകാം, തങ്ങള്‍ക്കു താല്പര്യമില്ലാത്ത സംസ്ഥാന സര്‍ക്കാരുകളെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റുമാര്‍ എന്ന നിലയില്‍ മാത്രം ഗവര്‍ണര്‍ പദവിയെ നോക്കി കാണാന്‍ ബഹുമാനപ്പെട്ട കോടതികള്‍ നിര്‍ബന്ധിതരായത്.

ഈ കേസിനെ സുപ്രീംകോടതി സമീപിച്ചത് ഇതേ മുന്‍വിധിയോടെ തന്നെയാണ്. വിധി ന്യായത്തിലുടനീളം ഇത് ദൃശ്യമാണ്. മാത്രമല്ല ഒരു ഘട്ടത്തില്‍ വര്‍ഷങ്ങളായി ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചാല്‍ അത് അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കില്ലേ എന്ന ആശങ്കയും കോടതി പങ്കുവെച്ചിട്ടുണ്ട്.

നമ്മുടെ ഭരണഘടന ഇന്ത്യയെ ഒരു ജനാധിപത്യ രാജ്യമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ ഏതു സാഹചര്യത്തിലും ഒരു ജനാധിപത്യ സര്‍ക്കാര്‍ തന്നെ കേന്ദ്ര ഭരണം നടത്തണം എന്ന കാര്യത്തില്‍ ഭരണഘടന നിര്‍ബന്ധം പുലര്‍ത്തുന്നുമുണ്ട്. എന്നാല്‍ രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും എല്ലായ്‌പ്പോഴും പ്രാദേശിക ജനാധിപത്യം പുലരണമെന്നും അവിടത്തെ ജനകീയ സര്‍ക്കാരുകളുടെ തീരുമാനങ്ങളെയും താല്പര്യങ്ങളെയും മറ്റെല്ലാറ്റിലും ഉപരിയായി പരിഗണിക്കണമെന്നുമുള്ള ഇവിടത്തെ കോടതികളുടെയും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും മുന്‍വിധിക്ക് ഭരണഘടനയുടെ പിന്‍ബലം ഉണ്ടെന്ന് കാണുന്നില്ല.

“India, that is Bharat, shall be a union of states’ എന്ന് ഭരണഘടനയിലെ ഒന്നാമത്തെ ആര്‍ട്ടിക്കിളില്‍ പറയുന്നുണ്ടെങ്കിലും ഈ സംസ്ഥാനങ്ങളെ അല്ലെങ്കില്‍ കേന്ദ്ര ഭരണ പ്രദേശങ്ങളെ പുനര്‍ നാമകരണം ചെയ്യാനും അവയുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കാനും നിലവിലുള്ള ഒരു സംസ്ഥാനത്തെ അഥവാ കേന്ദ്ര ഭരണ പ്രദേശത്തെ വിഭജിക്കാനും പുതിയ ഒരു സംസ്ഥാനത്തിന് രൂപം നല്‍കാനുമുള്ള സമ്പൂര്‍ണ അധികാരം പാര്‍ലമെന്റിന് ഉണ്ടെന്ന് തുടര്‍ന്നുള്ള ആര്‍ട്ടിക്കിളുകള്‍ വ്യക്തമാക്കുന്നുണ്ട്. ബാധിക്കപ്പെടുന്ന സംസ്ഥാന നിയമസഭകളുടെ അനുമതി പോലും ഇതിന് ആവശ്യമില്ല. ഇക്കാര്യം മുന്‍കൂട്ടി അറിയിക്കണം എന്ന ഔപചാരികത പാലിക്കണം എന്ന് മാത്രം, ഇതില്‍ നിന്നും ഭാരതത്തിലെ കേന്ദ്ര ജനകീയ ഭരണകൂടത്തിനു അനുവദിച്ചു നല്‍കിയിട്ടുള്ള പരിപാവനതയൊന്നും ഒരു സംസ്ഥാനത്തിലെ ജനായത്ത സര്‍ക്കാരിന് ഭരണഘടന കല്പിച്ച് നല്‍കിയിട്ടില്ല എന്ന് കാണാം. ഒരു സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ പ്രതിസന്ധിയുടെ പേരില്‍ പിരിച്ചുവിടപ്പെട്ടാലോ ആ സംസ്ഥാനത്തെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചാലോ പോലും അവിടത്തെ ജനങ്ങള്‍ തിരെഞ്ഞെടുത്ത പ്രതിനിധികള്‍ അപ്പോഴും പാര്‍ലമെന്റില്‍ ഉണ്ടാകുമെന്നതിനാല്‍ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് സംസ്ഥാനങ്ങളിലെ ജനായത്ത സര്‍ക്കാരുകളെ വിശുദ്ധ പശുക്കളായി തന്നെ എല്ലായ്‌പ്പോഴും കണക്കാക്കണം എന്നത് ഒരു മിഥ്യാ ധാരണ മാത്രമാണ്. ഗവര്‍ണര്‍ പദവിയെ ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ളതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം മനസ്സിലാക്കാതെ ഗവര്‍ണര്‍മാരെ കേന്ദ്ര ഭരണ കക്ഷിയുടെ ഏജന്റുമാരായി മാത്രം കാണാനാണ് പലപ്പോഴും കോടതികള്‍ ശ്രമിക്കുന്നത് എന്നത് തികച്ചും ദൗര്‍ഭാഗ്യകരം തന്നെയാണ്.

ഭരണഘടനയെ സൂക്ഷിക്കാനും സംരക്ഷിക്കാനും പ്രതിരോധിക്കാനുമാണ് പ്രസിഡന്റിനെയും ഗവര്‍ണര്‍മാരെയും ഭരണഘടന ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് സ്ഥാനാരോഹണം നടത്തുമ്പോള്‍ അവര്‍ ചൊല്ലേണ്ടുന്ന സത്യപ്രതിജ്ഞാ വാചകം വെളിവാക്കുന്നു. ഇത് ഈ പദവികള്‍ക്ക് ഭരണഘടന നല്‍കുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. മാത്രമല്ല ഭരണഘടനയുടെ പ്രധാന ഭാഗത്ത് സത്യപ്രതിജ്ഞാ വാചകം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗവര്‍ണര്‍ എന്നീ മൂന്ന് പദവികളുടെ കാര്യത്തില്‍ മാത്രമാണ്. പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചൊല്ലേണ്ട സത്യവാചകം പോലും ഭരണഘടനക്ക് പിന്നിലുള്ള പട്ടിക മൂന്നില്‍ മാത്രമാണ് ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്.

ഗവര്‍ണര്‍ക്ക് വിവേചനാധികാരം പ്രയോഗിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നും സംസ്ഥാന മന്ത്രിസഭയുടെ ഉപദേശം നടപ്പാക്കാന്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് അനുമതിയുള്ളുവെന്നുമാണ് നാളിതുവരെയുള്ള കേസുകളില്‍ സുപ്രീം കോടതി സ്വീകരിച്ചിട്ടുള്ള നിലപാട്. ഇതുമായി ബന്ധപ്പെട്ട വസ്തുത പരിശോധിക്കുന്നതിന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 163 ഇവിടെ ഉദ്ധരിക്കുന്നു.

163 : Council of Ministers to aid and advise Governor — (1) There shall be a Council of ministers with the Chief Minister at the head to aid and advise the Governor in the exercise of his functions, except in so far as he is by or under this Constitution required to exercise his functions or any of them in his discretion.
(2) If any question arises whether any matter is or is not a matter as respects which the Governor is by or under this Constitution required to act in his discretion, the decision of the Governor in his discretion shall be final, and the validity of anything done by the Governor shall not be called in question on the ground that he ought to or ought not to have acted in his discretion.
(3) The question whether any, and if so what, was tendered by the Ministers to the Governor shall not be inquired into in any Court.’

തന്റെ വിവേചനാധികാരം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ഭരണ ഘടന ചുമതലപ്പെടുത്തിയിട്ടുള്ള വിഷയങ്ങളില്‍ ഒഴികെ ഗവര്‍ണര്‍ നടപടികള്‍ സ്വീകരിക്കുന്നത് സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിന് അനുസൃതമായിരിക്കണം എന്നാണ് വ്യവസ്ഥ. മാത്രമല്ല ഒരു വിഷയത്തിന്മേല്‍ തീരുമാനം എടുക്കേണ്ടത് സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് വേണോ അതോ മന്ത്രിസഭയുടെ ഉപദേശപ്രകാരം വേണോ എന്ന കാര്യത്തിലുള്ള ഗവര്‍ണറുടെ തീരുമാനം അന്തിമമായിരിക്കുമെന്നും ഇതിന്റെ സാധുത ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതികള്‍ക്ക് അധികാരം ഇല്ലെന്നും നിഷ്‌കര്‍ഷിച്ചിരിക്കുന്നു. എന്നാല്‍ ഇതുവരെ കണ്ടുവരുന്ന രീതി മേല്‍പറഞ്ഞ ഭരണഘടനാ വ്യവസ്ഥകളെയൊക്കെ കണ്ടില്ലെന്നു നടിച്ച് സംസ്ഥാനത്തെ ജനായത്ത സര്‍ക്കാരുകള്‍ക്കാണ് പരമാധികാരം എന്നും ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രം പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ട പാവകള്‍ മാത്രമാണ് എന്നും വരുത്തിത്തീര്‍ക്കാനുള്ള കോടതികളുടെ ബോധപൂര്‍വമോ അല്ലാതെയോ ഉള്ള ശ്രമങ്ങളാണ്.

ആര്‍ട്ടിക്കിള്‍ 163 നോടൊപ്പം ആര്‍ട്ടിക്കിള്‍ 162 കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ മനസ്സിലാകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അധികാരം സംസ്ഥാന നിയമസഭക്ക് നിയമനിര്‍മ്മാണം നടത്താന്‍ അര്‍ഹതയുള്ള വിഷയങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നാണ്. അതായത് സ്‌റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങളില്‍ നയങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുന്നതിന് മാത്രമേ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ്ണ അധികാരമുള്ളൂ. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന നയങ്ങളും തീരുമാനങ്ങളുമാകട്ടെ പ്രസ്തുത വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും.

സംസ്ഥാനത്തിന്റെ പൂര്‍ണമായ എക്‌സിക്യൂട്ടീവ് അധികാരം സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിഷയങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ ഈ അധികാരപരിധിക്ക് പുറത്തുള്ള വിഷയങ്ങളില്‍, അതായതു സംസ്ഥാന സര്‍ക്കാരിന് തീര്‍ത്തും അധികാരമില്ലാത്തതോ ഭാഗികമായി മാത്രം അധികാരമുള്ളതോ ആയ വിഷയങ്ങളില്‍, സംസ്ഥാന മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളും സംസ്ഥാന നിയമസഭ പാസ്സാക്കുന്ന ബില്ലുകളും ഗവര്‍ണര്‍ അംഗീകരിച്ചേ മതിയാകു എന്ന് ശഠിക്കുന്നത് ഭരണഘടനാ വിരുദ്ധം തന്നെയാണ് എന്നാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്റെ വിവേചനാധികാരം പ്രയോഗിക്കാന്‍ ഗവര്‍ണറെ ഭരണഘടന അനുവദിക്കുന്നതായി തന്നെ കണക്കാക്കേണ്ടി വരും.

അങ്ങനെ നോക്കുമ്പോള്‍ വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വിഷയം ആകയാല്‍ യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് തമിഴ്‌നാട് മന്ത്രിസഭയുടെ തീരുമാനപ്രകാരം അവിടത്തെ നിയമസഭ പാസ്സാക്കിയ ബില്ല് ഗവര്‍ണര്‍ നിരുപാധികം അംഗീകരിക്കണം എന്നുള്ള വാദത്തില്‍ കഴമ്പില്ല. മാത്രമല്ല അത് പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ച ഗവര്‍ണറുടെ നടപടിയില്‍ യാതൊരു അപാകതയുമില്ല എന്നും കാണാം.

ഒരു സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലിന്മേല്‍ നടപടി എടുക്കാതെ തടഞ്ഞു വെക്കാന്‍ ഗവര്‍ണര്‍ക്ക് ആര്‍ട്ടിക്കിള്‍ 200 അധികാരം നല്‍കുന്നില്ല എന്നും ബില്ല് നിയമസഭ പുനഃപരിശോധിച്ച് വീണ്ടും പാസ്സാക്കിയാല്‍ അത് പ്രസിഡന്റിന്റെ അംഗീകാരത്തിന് അയക്കാന്‍ ഗവര്‍ണര്‍ക്ക് ഈ ആര്‍ട്ടിക്കിള്‍ പ്രകാരം സാധ്യമല്ല എന്നുമായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രധാനവാദം. എന്നാല്‍ ഇതിനെതിരെ ഗവര്‍ണര്‍ക്ക് വേണ്ടി നടത്തിയ നിയമപ്രതിരോധം തീരെ ദുര്‍ബ്ബലമായിരുന്നുവെന്നു പറയാതെ വയ്യ.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 200 ഇപ്രകാരമാണ്

Article 200 Assent of Bills.—- When a Bill has been passed by the Legislative Assembly of a State, or in the case of a State having a Legislative Council, has been passed by both Houses of the Legislature of the State, it shall be presented to the Governor and the Governor shall declare either that he assents to the Bill or that he withholds assent therefrom or that he reserves the Bill for the consideration of the President.
Provided that the Governor may, as soon as possible after the presentation to him of the Bill for assent, return the Bill if it is not a Money Bill together with a message requesting that the House or Houses will reconsider the Bill or any specified provisions thereof and, in particular, will consider the desirability of introducing any such amendments, as he may recommend in his message and, when a Bill is so returned, the House or Houses shall reconsider the Bill accordingly, and if the Bill is passed again by the House or Houses with or without amendment and presented to the Governor for assent, the Governor shall not withhold assent therefrom :
Provided further that …….. …. ………………. by the Constitution designed to fill.

1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിലെ ഒരു പ്രൊവിഷന്‍ ചില്ലറ മാറ്റങ്ങളോടെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് നമ്മുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 200 എന്നും 1935 ലെ ആക്ടില്‍ നിന്നും “Governor shall”നെ തുടര്‍ന്ന് വരുന്ന ‘in his discretion’ എന്നീ പദങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് ആര്‍ട്ടിക്കിള്‍ 200 നിര്‍മ്മിച്ചിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ ഈ ആര്‍ട്ടിക്കിള്‍ പ്രകാരം പ്രവര്‍ത്തിക്കുന്നതിനു ഗവര്‍ണര്‍ക്ക് തന്റെ വിവേചനാധികാരം ഉപയോഗിക്കാന്‍ സാധിക്കുകയില്ലെന്നും മന്ത്രിസഭാ ഉപദേശപ്രകാരമുള്ള തീരുമാനം മാത്രമേ ഗവര്‍ണര്‍ക്ക് കൈക്കൊള്ളാന്‍ കഴിയൂ എന്നുമാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിഗമനം. ഇതിന് ഉപോല്‍ബലകമായി അമേരിക്ക മുതല്‍ ഒരു മതരാഷ്ട്രമായ പാകിസ്ഥാന്‍ വരെയുള്ള ഒന്നര ഡസനോളം രാജ്യങ്ങളുടെ ഭരണഘടന ബഹുമാനപ്പെട്ട കോടതി ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്.

വിദേശ ഭരണത്തിന്‍ കീഴിലുണ്ടായിരുന്ന കാലത്തെ ആക്ടുകളും കിരിബത്തി, ഫിജി, ആന്റിഗുവു, ബാര്‍ബഡ തുടങ്ങി ചെറുകിട രാജ്യങ്ങളിലെ ഭരണഘടനകളും പരിശോധിച്ച് കാടും പടര്‍പ്പും തള്ളാതെയും നമ്മുടെ ഭരണഘടനാ സമിതിയിലെ ചില വാദങ്ങളും ഭയാശങ്കകളും മാത്രം ഉദ്ധരിച്ചു ആശയക്കുഴപ്പം സൃഷ്ടിക്കാതെയും തന്നെ നമ്മുടെ ഭരണഘടനയെ വ്യാഖ്യാനിക്കാന്‍ ബഹുമാനപ്പെട്ട കോടതിക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് പ്രത്യാശിച്ചു പോകും 415 പേജ് ഉള്ള വിധിന്യായത്തിലൂടെ കണ്ണോടിക്കുന്ന ഏതൊരാളും.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 ല്‍ ‘Governor shall’ എന്ന വാക്കുകള്‍ക്ക് ശേഷം ‘in his discretion ‘ എന്നീ വാക്കുകള്‍ ഇല്ല എന്ന ഒറ്റ കാരണത്താല്‍ ഗവര്‍ണര്‍ക്ക് ഈ ആര്‍ട്ടിക്കിള്‍ പ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് വിവേചനാധികാരം ഇല്ല എന്ന് അനുമാനിക്കാന്‍ കഴിയില്ല. കാരണം ആര്‍ട്ടിക്കിള്‍ 162,163 പ്രകാരം സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പെടാത്ത വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളും നിയമസഭകളും എടുക്കുന്ന തീരുമാനങ്ങളില്‍ അംഗീകാരം നല്‍കുന്നതിന് ഗവര്‍ണര്‍ക്ക് നിര്‍ബന്ധിത ബാദ്ധ്യത ഇല്ലെന്നും തന്റെ വിവേചനാധികാരം ഉപയോഗിച്ച് അദ്ദേഹത്തിന് സ്വതന്ത്ര തീരുമാനം കൈക്കൊള്ളാമെന്നും നമ്മള്‍ കണ്ടതാണ്. ആര്‍ട്ടിക്കിള്‍ 163 ല്‍’ withholding of assent therefrom ‘ എന്ന വാക്കുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. അതുകൊണ്ട് മാത്രമാണ് പിന്നീട് വരുന്ന ആര്‍ട്ടിക്കിള്‍ 200 ല്‍ മേല്‍പ്പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കേണ്ട എന്നു ഭരണഘടനാ കര്‍ത്താക്കള്‍ തീരുമാനിച്ചത്. അതിനര്‍ത്ഥം ആര്‍ട്ടിക്കിള്‍ 200 ന്റെ കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ല എന്നല്ല.

ആര്‍ട്ടിക്കിള്‍ 200 വ്യാഖ്യാനിക്കുന്നതിന് സുപ്രീം കോടതി ആശ്രയിച്ചിട്ടുള്ളത് അതേ കോടതിയുടെ സ്‌റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിലെ വിധി ന്യായത്തെയാണ്. പ്രസ്തുത വിധിയില്‍ കോടതി കണ്ടെത്തയിട്ടുള്ളത് തന്റെ മുന്നില്‍ അനുമതിക്കായി എത്തുന്ന ബില്ലിന്മേല്‍ ഗവര്‍ണര്‍ ആര്‍ട്ടിക്കിള്‍ 200 പ്രകാരം 1) ബില്ലിന് അനുമതി നല്‍കുക 2) ബില്ല് പിടിച്ച് വക്കുക (withhold ചെയ്യുക) 3) ബില്ല് പ്രസിഡന്റിന്റെ പരിഗണനക്ക് വിടുക എന്നിങ്ങനെയുള്ള മൂന്ന് സാധ്യതകളില്‍ ഏതെങ്കിലും ഒന്ന് പ്രകാരം മാത്രമുള്ള തുടര്‍ നടപടികള്‍ നടത്തേണ്ടതാണ് എന്നാണ്. കോടതിയുടെ ഈ നിരീക്ഷണത്തില്‍ യാതൊരു അപാകതയുമില്ല താനും.

എന്നാല്‍ തുടര്‍ന്ന് ബഹുമാനപ്പെട്ട കോടതി നടത്തുന്ന നിരീക്ഷണം’ withholding of assent therefrom എന്ന രണ്ടാമത്തെ സാധ്യത സ്വീകരിക്കാന്‍ ഗവര്‍ണര്‍ മുതിരുന്ന പക്ഷം ആര്‍ട്ടിക്കിളിന് കീഴിലെ ഒന്നാമത്തെ ചട്ട പ്രകാരം ബില്ല് പുനഃപരിശോധനക്ക് നിയമസഭക്ക് കഴിവതും വേഗം അയക്കുന്നതിന് അദ്ദേഹം ബാധ്യസ്ഥന്‍ ആണെന്നും ആയത് നിയമസഭ വീണ്ടും പാസ്സാക്കി തിരിച്ചയക്കുന്ന പക്ഷം ആ ബില്ലിന് അനുമതി നല്‍കുക അല്ലാതെ മറ്റ് പോംവഴി ഗവര്‍ണറുടെ മുന്നില്‍ ഇല്ല എന്നുമാണ്.

ഈ നിഗമനത്തില്‍ എത്തിച്ചേരാനുള്ള കാരണങ്ങളായി പറയുന്നത്.’as soon as possible..’ എന്ന് പ്രൊവിസോയില്‍ പറഞ്ഞിട്ടുണ്ടെന്നും പ്രൊവിസോ അവസാനിക്കുന്നത്. ”Governor shall not withdraw assent therefrom.’  എന്നായതുകൊണ്ട് ഈ പ്രൊവിസോ, ഗവര്‍ണര്‍ രണ്ടാമത്തെ സാധ്യത സ്വീകരിക്കുന്നതോടെ, സ്വാഭാവികമായും നടത്തേണ്ട തുടര്‍ നടപടിയെയാണ് വിവക്ഷിക്കുന്നത് എന്നുമുള്ള ന്യായവാദങ്ങള്‍ നിരത്തിയാണ്.

പക്ഷേ ഈ വാദങ്ങള്‍ക്കൊന്നും യുക്തിഭദ്രമായ അടിത്തറ ഇല്ല എന്നതാണ് വസ്തുത. ഒരു സംസ്ഥാനത്തെ ജനകീയ സര്‍ക്കാരിനും നിയമസഭക്കും എതിരെpermanent veto, pocket veto പ്രയോഗിക്കാന്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാത്ത ഗവര്‍ണര്‍ക്ക് കഴിയരുത് എന്ന കോടതികളുടെ നിര്‍ബന്ധം മാത്രമാണ് ഇത്തരം ബലഹീനമായ വ്യാഖ്യാനങ്ങളുടെ മൂല കാരണം.

ആര്‍ട്ടിക്കിള്‍ 200 ഒന്ന് വിശകലനം ചെയ്താല്‍ ഈ വ്യാഖ്യാനം ശരിയായിട്ടുള്ളതല്ല എന്ന് ബോധ്യമാകും. ആര്‍ട്ടിക്കിള്‍ 200 ന്റെ പ്രധാനഭാഗം അവസാനിക്കുന്നത്…. … ‘and the Governor shall declare either that he assents to the Bill or that he withholds assent therefrom or that he reserves the Bill for the consideration of the President എന്നാണ്. ‘Declare’ എന്ന വാക്കിന് Oxford Dictionary നല്‍കുന്ന അര്‍ത്ഥം’ To announce something important publicly or officially ‘ എന്നാണ്. Declare എന്ന വാക്കിന് ഒരു ‘sense of finality’ ഉണ്ട്. ഒരു കാര്യം Declare ചെയ്താല്‍ അതിന് ഒരു ‘ ‘ immediate subsequent follow up action ” ഉണ്ടാകില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സത്വര അനന്തര നടപടികള്‍ അവശ്യം വേണ്ടിവരുന്ന ഒരു തീരുമാനത്തെ ഒരു ”declaration’ ആയി പറയാന്‍ കഴിയില്ല.

ഈ ആര്‍ട്ടിക്കിളില്‍ പറഞ്ഞിട്ടുള്ള മൂന്ന് തീരുമാനങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ചതായി പ്രഖ്യാപിക്കാനുള്ള പൂര്‍ണ അധികാരം ഗവര്‍ണര്‍ക്ക് നല്‍കുന്നുണ്ടെന്നു മാത്രമല്ല അതില്‍ ഒരു തീരുമാനം കൈക്കൊണ്ടേ മതിയാകൂ എന്ന് നിഷ്‌കര്‍ഷിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇതിന് കീഴിലുള്ള പ്രൊവിസോ, ഇതില്‍ ഏതെങ്കിലുമൊരു തീരുമാനം കൈക്കൊള്ളുന്നതിന് മുന്‍പ് മണി ബില്ല് ഒഴികെയുള്ള ഏതെങ്കിലും ബില്ലില്‍ ചെറിയ തിരുത്തലുകള്‍ വരുത്തിയാല്‍ അത് അംഗീകരിക്കാവുന്നതാണെന്നു ഗവര്‍ണര്‍ക്ക് തോന്നുന്ന പക്ഷം, അക്കാര്യം വിശദമാക്കി ബില്ല് പുനഃപരിശോധനക്ക് തിരികെ അയക്കാനുള്ള ഒരു അപൂര്‍വ്വ അവകാശമായി മാത്രമാണ് കാണേണ്ടത്.
(തുടരും)

Tags: ആര്‍ട്ടിക്കിള്‍ 212ഗവര്‍ണര്‍സുപ്രീം കോടതി
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies